Connect with us

Culture

ലോയ കേസ് വഴിത്തിരിവിലേക്ക്; വിചിത്ര ആവശ്യവുമായി ദുഷ്യന്ത് ദവെ സുപ്രീം കോടതിയില്‍

Published

on

ന്യൂഡല്‍ഹി: പ്രത്യേക സി.ബി.ഐ കോടതി ജഡ്ജ് ബി.എച്ച് ലോയയുടെ മരണം സംബന്ധിച്ച കേസില്‍ സുപ്രീം കോടതിയില്‍ ചൂടേറിയ വാദം തുടരുന്നു. ലോയയുടെ മരണത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബോംബെ ലോയേഴ്‌സ് അസോസിയേഷനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത ദവെ, രണ്ട് ജഡ്ജിമാരടക്കം പതിനൊന്നു പേരെ വിസ്തരിക്കാന്‍ അനുവദിക്കണമെന്ന് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ചിനു മുമ്പാകെ ആവശ്യപ്പെട്ടു. ഇതാദ്യമായാണ് നിലവിലുള്ള ജഡ്ജിമാരെ വിസ്തരിക്കണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യമുയരുന്നത്.

ലോയയുടെ മരണത്തെ കുറിച്ച് അറിവുണ്ടെന്ന് കരുതുന്ന പൂനെ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ജഡ്ജ് എസ്.എം മൊഡാക്, ഗ്രേറ്റര്‍ ബോംബെ സിറ്റി സിവില്‍ സെഷന്‍സ് കോടതി ജഡ്ജ് വിജയ് സി. ബാഡ്രെ എന്നിവരെയും മഹാരാഷ്ട്ര ഇന്റലിജന്‍സ് ഡി.ജി സഞ്ജീവ് ബര്‍വെ, കാരവന്‍ മാഗസിന്‍ റിപ്പോര്‍ട്ടര്‍ നിരഞ്ജന്‍ ടാക്ലെ തുടങ്ങിയവരെയും ക്രോസ് വിസ്താരം ചെയ്യാന്‍ അനുവദിക്കണമെന്ന അപേക്ഷയാണ് ദവെ സമര്‍പ്പിച്ചത്. ഇവര്‍ക്കു പുറമെ ജസ്റ്റിസ് ലോയയുടെ മകന്‍ അനുജ്, ഭാര്യ ശര്‍മിള, പിതാവ് ഹരി കിഷന്‍ ലോയ, സഹോദരി അനുരാധ ബിയാനി എന്നിവരെയും വിസ്തരിക്കാന്‍ അനുവദിക്കണമെന്ന് അപേക്ഷയില്‍ പറയുന്നു.

സി.ബി.ഐ ജഡ്ജായിരുന്ന ജസ്റ്റിസ് ലോയയുടെ അകാല മരണത്തില്‍ മഹാരാഷ്ട്ര സര്‍ക്കാറിന്റെ അലംഭാവം പ്രകടമാണെന്ന് തെളിവുകളില്‍ നിന്ന് വ്യക്തമാണെന്നും, അതേപ്പറ്റി അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നവര്‍ക്കെതിരെ ദുര്‍വാശിയോടെയാണ് സംസ്ഥാന സര്‍ക്കാര്‍ നിലകൊള്ളുന്നതെന്നും ദവെ വാദിച്ചു.

‘കാരവന്‍ റിപ്പോര്‍ട്ടര്‍ അടക്കമുള്ള സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകരുടെ അന്വേഷണത്തിലൂടെ പൊതുജന സമക്ഷത്തില്‍ വന്ന വിവരങ്ങളും കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഹാജരാക്കിയ സാക്ഷികളുടെ മൊഴികളും തമ്മില്‍ വൈരുധ്യമുണ്ട്. സംസ്ഥാനം തയ്യാറാക്കിയ റിപ്പോര്‍ട്ടിന്മേല്‍ മാത്രം ഊന്നി നില്‍ക്കുകയാണെങ്കില്‍ സത്യം പുറത്തു വരികയില്ല. മേല്‍ പറഞ്ഞ ആളുകളുടെ പ്രസ്താവനകള്‍ കൂടി ക്രോസ് വിസ്താരം നടത്തി രേഖപ്പെടുത്തുന്നതായിരിക്കും നീതിയുടെ താല്‍പര്യത്തിന് അനുയോജ്യം’ – ദവെ വാദിച്ചു.

ലോയയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ എടുത്തു മാറ്റുകയും ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ അദ്ദേഹത്തിന് സുരക്ഷ നല്‍കുന്നതില്‍ പരാജയപ്പെടുകയും ചെയ്ത മഹാരാഷ്ട്ര സര്‍ക്കാറിനെതിരെ ദവെ ആഞ്ഞടിച്ചു. ലോയയുടെ മരണത്തെപ്പറ്റി സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യത്തെ പോലും എതിര്‍ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ലോയയുടെ ശവപ്പെട്ടിയില്‍ അവസാന ആണിയടിക്കുകയാണെന്നും ദവെ പറഞ്ഞു.

കാരവന്‍ റിപ്പോര്‍ട്ടര്‍, ജസ്റ്റിസ് ലോയയുടെ കുടുംബം എന്നിവരെ വിസ്തരിക്കാന്‍ ഹര്‍ജിക്കാരുടെ അഭിഭാഷകന് അവസരം ലഭിച്ചാല്‍ കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാകുമെന്നാണ് കരുതുന്നത്. സഹോദദരി അനുരാധ ബിയാനിയും പിതാവ് ഹരികിഷന്‍ ലോയയും നല്‍കിയ വിവരങ്ങള്‍ കാരവന്‍ റിപ്പോര്‍ട്ടിലെ നിര്‍ണായക ഭാഗമായിരുന്നു. അതേസമയം, ലോയയുടെ മകന്‍ അനൂജ് ഈയിടെ, കേസില്‍ അന്വേഷണം വേണ്ടെന്ന് പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

Trending