Video Stories
ലോക നെറുകെയില്‍ ഐ.എസ്.ആര്.ഒ
ഒരു വാഹനത്തില്‍ തന്നെ നൂറ്റിനാല് ഉപഗ്രഹങ്ങള്‍ വഹിച്ച് ബഹിരാകാശത്തെ ഭ്രമണപഥത്തിലെത്തിച്ച അതുല്യ നേട്ടത്തിന്റെ അവകാശിയായിരിക്കുകയാണ് നമ്മുടെ രാജ്യം. ബഹിരാകാശ ശാസ്ത്ര-ഗവേഷണ രംഗങ്ങളില്‍ ഇന്ത്യയുടെ യശസ്സ് നിലവില്‍ തന്നെ ഉന്നതിയില്‍ നില്‍ക്കുകയാണെങ്കിലും ഇന്നലെ നടത്തിയ ഏറ്റവും പുതിയ ദൗത്യം രാജ്യത്തിനും ജനങ്ങള്‍ക്കും മാത്രമല്ല, ബഹിരാകാശ ഗവേഷണ സംഘടനയായ ഐ.എസ്.ആര്.ഒക്കും ബഹിരാകാശ ശാസ്ത്ര മേഖലക്കാകെയും അഭിമാനപുളകിത ദായകമായിരിക്കുന്നു. ലോകത്ത് ഇന്നുവരെ ഒരു രാജ്യവും കൈവരിച്ചിട്ടില്ലാത്ത നേട്ടത്തിനാണ് ഇന്ത്യ ഇതിലൂടെ അര്‍ഹമായിരിക്കുന്നത്. ഇതുവരെ 37 ഉപഗ്രഹങ്ങള്‍ മാത്രമാണ് ഒരേ സമയം ബഹിരാകാശത്തേക്ക് വിക്ഷേപിക്കപ്പെട്ടിട്ടുള്ളത്. റഷ്യയുടേതായിരുന്നു ഇത്.
ഇന്ത്യയുടെ ബഹിരാകാശശാസ്ത്രജ്ഞരെ ഇക്കാര്യത്തില്‍ എത്ര അഭിനന്ദിച്ചാലും മതിവരില്ല. ലോകത്തെ ഏറ്റവും വിശ്വാസ്യതയുള്ള ബഹിരാകാശ ഏജന്‍സിയായിരിക്കുക കൂടിയാണ് ഇപ്പോള്‍ ഐ.എസ്.ആര്.ഒ. ബംഗാള്‍ ഉള്‍ക്കടലിലെ ആന്ധ്രപ്രദേശ് തീരത്തുള്ള ശ്രീഹരിക്കോട്ടയിലെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ സതീഷ്ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ നിന്നാണ് ഇന്നലെ രാവിലെ 9.28ന് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ഉപഗ്രഹ വിക്ഷേപണം നടന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ 20 ഉപഗ്രഹങ്ങള്‍ ഒരേ സമയം വിക്ഷേപിച്ച് ഇന്ത്യ റിക്കാര്‍ഡിട്ടതിന് പിറെകയാണ് ഈ ചരിത്ര ദൗത്യം നടന്നിരിക്കുന്നത്.
ഇന്ത്യയുടേതിനു പുറമെ അമേരിക്ക, യു.എ.ഇ, ഇസ്രാഈല്‍, കസാഖ്സ്ഥാന്, നെതര്‍ലാന്‍ഡ്സ്, സ്വിറ്റ്സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളുടെ വിവിധോദ്ദശ്യ ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കപ്പെട്ടിരിക്കുന്നത്. ഇവയില്‍ 96 ഉം അമേരിക്കയുടേതാണ്.
എല്ലാറ്റിനും കൂടിയുള്ള ഭാരം 1378 കിലോഗ്രാം. ഇന്ത്യയുടെ സ്വന്തമായ 714 കിലോ വരുന്ന കാര്‍ട്ടോസാറ്റ് 2 ആണ് ഭാരത്തില്‍ ഒന്നാമത്. ഇതില്‍ 103 എണ്ണവും നാനോ ഉപഗ്രഹങ്ങളാണ്. അമേരിക്കയുടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേതാണ് ഇവയില്‍ അധികവും.സമുദ്ര ഗവേഷണം, ഭൂമിയുടെ ചിത്രങ്ങളെടുക്കുക, സിഗ്നലുകള്‍ നല്‍കുക, സംപ്രേഷണം, വിവര ശേഖരണം തുടങ്ങിയവക്കായുള്ള ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കപ്പെട്ടിട്ടുള്ളത്.
യു.എ.ഇയിലെ അമേരിക്കന്‍ യൂണിവേഴ്സിറ്റി ഓഫ് ഷാര്‍ജ, കസാഖിസ്ഥാനിലെ അല്ഫറാബി നാഷണല്‍ സര്‍വകലാശാല, ഇസ്രാഈലിലെ ബെന്‍ഗരിയന്‍ സര്‍വകലാശാല എന്നിവയിലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഉപഗ്രഹങ്ങളും വിക്ഷേപിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. സ്വകാര്യ സ്ഥാപനങ്ങളുടെ എട്ട് ലൂനാര്‍ ഉപഗ്രഹങ്ങളും ഐ.എസ്.ആര്.ഒയുടെ രണ്ട് ക്യൂബ്സാറ്റ് ഉപഗ്രഹങ്ങളും ഇതിലുള്‍പെട്ടിട്ടുണ്ട്. 83 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും അത് പിന്നീട് 104 ആയി വര്‍ധിപ്പിക്കുകയായിരുന്നു.
ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദ്യയുടെയും കഴിവിലുള്ള വിശ്വാസമാണ് ഈ ദൗത്യത്തിന് ഐ.എസ്.ആര്.ഒയെ പ്രേരിപ്പിച്ചിരിക്കുക. ഇന്ത്യയുടെ ബഹിരാകാശ വിക്ഷേപണ വാഹനപരമ്പരയായ പി.എസ്.എല്‍.വിയുടെ സി-37 വാഹനമാണ് ഈ ചരിത്ര ദൗത്യത്തിനായി ഉപയോഗിച്ചത്. കുറഞ്ഞ ചെലവില്‍ കൂടിയ വിശ്വാസ്യത എന്നതാണ് ഇന്ത്യയുടെ സവിശേഷത. ഐ.എസ്.ആര്.ഒയെ സംബന്ധിച്ച് ഈ ദൗത്യം ഏറെ അഭിമാന ദായകമാകുമ്പോള്‍ തന്നെ സാമ്പത്തികമായി ലാഭകരവുമാണ്.
പുതിയ ദൗത്യത്തിന് എത്ര രൂപയാണ് ചെലവു വന്നതെന്ന് വ്യക്തമല്ലെങ്കിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത്തരം വിക്ഷേപണത്തിലൂടെ കോടികളുടെ വരുമാനമാണ് മറ്റു രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്ക് ലഭിച്ചത്. 2013ല്‍ 136 കോടി രൂപയാണ് ഇതിലൂടെ ഐ.എസ്.ആര്.ഒ നേടിയതെങ്കില്‍ 2015ല്‍ 415.4 കോടി രൂപയാണ് ലഭിച്ചത്. 205 ശതമാനത്തിന്റെ വരുമാന വര്‍ധന. ഇന്ത്യയും മറ്റു രാജ്യങ്ങളുടെ ബഹിരാകാശ വാഹനത്തെ ഉപഗ്രഹ വിക്ഷേപണത്തിനായി പലപ്പോഴും ആശ്രയിക്കാറുണ്ടെങ്കിലും പി.എസ്.എല്‍.വി സി-37ന്റെ റിക്കാര്‍ഡ് ദൗത്യത്തിന്റെ കാര്യത്തില്‍ ഇന്ത്യയെ മറ്റു രാജ്യങ്ങള്‍ക്കാണ് ആശ്രയിക്കേണ്ടി വന്നിരിക്കുന്നത്.
റഷ്യയുടെ ഫാല്‍ക്കണ്‍-9 വാഹനത്തിന് ഏതാണ്ട് 381 കോടി രൂപയാണ് ചെലവെങ്കില്‍ ഇന്ത്യക്ക് അത് തുലോം കുറവാണ്. ജപ്പാന്, ചൈന, അമേരിക്ക എന്നിവയുടെ ബഹിരാകാശ വിക്ഷേപണ വാഹനത്തിനും വന്‍ ചെലവാണ് വരുന്നത്. അമേരിക്കയുടെ അറ്റ്ലസ്-5 വാഹനത്തിന് 669 കോടി രൂപയാണ് ചെലവെങ്കില്‍ ഇന്ത്യയുടെ പി.എസ്.എല്‍.വി റോക്കറ്റ് വിക്ഷേപണത്തിനുള്ള ചെലവ് വെറും ഒന്നരക്കോടി രൂപയാണെന്നതാണ് നമ്മെ ഈ മേഖലയില്‍ തലയുയര്‍ത്തിനിര്‍ത്തുന്നത്. ഏറ്റവും കുറഞ്ഞ സാങ്കേതിക വിദ്യ കൊണ്ട് കൂടുതല്‍ ഫലങ്ങള്‍ നേടിയെടുക്കുകയാണ് ലക്ഷ്യമിടുന്നതെന്നാണ് ഐ.എസ്.ആര്.ഒ മേധാവി എ.എസ് കിരണ്‍കുമാര്‍ അവകാശപ്പെടുന്നത്.
ഓരോ തവണ വിക്ഷേപിക്കുമ്പോഴും ഉപഗ്രഹങ്ങളുടെ എണ്ണം കൂട്ടിക്കൊണ്ടുവരികയാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന. സാമ്പത്തിക-വികസന രംഗങ്ങളില്‍ പിന്നിലാണെങ്കിലും ബഹിരാകാശ ഗവേഷണ കാര്യത്തില്‍ ഇന്ത്യ മല്‍സരിക്കുന്നത് റഷ്യ, അമേരിക്ക, ചൈന, ഫ്രാന്‍സ്, ജപ്പാന് പോലുള്ള വികസിത രാജ്യങ്ങളോടാണെന്നതാണ് നമ്മുടെ പ്രസക്തിയും പ്രശസ്തിയും. ഇന്ത്യയും ചൈനയും ജപ്പാനുമാണ് ബഹിരാകാശ ശക്തികളായി അറിയപ്പെടുന്നത്. 2008ല്‍ ഇന്ത്യ ചന്ദ്രയാന്‍ -1 വിക്ഷേപിച്ചത് ലോകശ്രദ്ധ നമ്മിലേക്ക് തിരിപ്പിച്ചു. 2010 മുതല്‍ നാം ജപ്പാനെ പിന്തള്ളി.
2013ല്‍ ചൊവ്വയിലേക്കുള്ള മംഗള്യാന് ദൗത്യം കൂടിയായതോടെ ഇന്ത്യക്ക് ചൈനയുടെ മേലും മേല്‍ക്കൈയായി. ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സിയും ശാസ്ത്രജ്ഞരും ഇക്കാര്യത്തില്‍ വഹിക്കുന്ന സേവനം അനിതരസാധാരണമായ ഒന്നാണെന്നതില്‍ തര്‍ക്കമില്ല. അമ്പതിനായിരം മുതല്‍ ഒരുലക്ഷം വരെ ഭാരശേഷിയുള്ള ബഹിരാകാശ വാഹനങ്ങളെ നിര്‍മിക്കാനുള്ള ശ്രമത്തിലാണ് അമേരിക്കന്‍ ബഹിരാകാശ സംഘടനയായ നാസ .
ഐ.എസ്.ആര്.ഒയുടെ സഹായ സ്ഥാപനമായ ആന്‍ട്രിക്സ് കോര്‍പറേഷനാണ് കുറഞ്ഞ ചെലവിലുള്ള വിക്ഷേപണത്തിന് സഹായിക്കുന്നത്. അമേരിക്കക്കും ഫ്രാന്‍സിനും പോലും ഇത്രയും കുറഞ്ഞ ചെലവില്‍ വിക്ഷേപണം നടത്താനാവില്ലെന്നതാണ് ഇന്ത്യയുടെ പ്രസക്തി വര്‍ധിപ്പിക്കുന്നത്. അമേരിക്കന്‍ സ്വകാര്യ കമ്പനികള്‍ ഇന്ത്യന്‍ ബഹിരാകാശ സംവിധാനം ഉപയോഗിക്കുന്നത് ഇപ്പോഴത്തെ മാത്രമല്ല മുന്‍ അമേരിക്കന്‍ ഭരണകൂടവും അവിടുത്തെ ബഹിരാകാശ വിദഗ്ധരും അത്രകണ്ട് ഇഷ്ടപ്പെടുന്നില്ലെന്നതാണ് വാസ്തവം. ഏതായാലും പുതിയ കിരീടധാരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളും പശ്ചാത്തല സാങ്കേതിക വിദ്യയും ഒരുക്കുന്നതിന് കാരണക്കാരായ മഹാരഥന്മാരായ നമ്മുടെ ശാസ്ത്ര മുന്‍ഗാമികളെ ഇത്തരുണത്തില്‍ കൃതജ്ഞതയോടെ സ്മരിക്കാം.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന് രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന് കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
-
kerala1 day ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala3 days ago
മലപ്പുറത്ത് പുതിയ നിപ കേസുകളില്ല; ജില്ലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
-
kerala2 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
india2 days ago
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
-
kerala2 days ago
നിയമസഭാ തെരഞ്ഞെടുപ്പ്: മാധ്യമങ്ങളുടെ വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുത്: മുസ്ലിം ലീഗ്
-
kerala2 days ago
എ.പി ഉണ്ണികൃഷ്ണന് മാധ്യമ പുരസ്കാരം ലുഖ്മാന് മമ്പാടിന് സമ്മാനിച്ചു
-
kerala1 day ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala1 day ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി