Connect with us

Video Stories

ആഘോഷമല്ല; വേണ്ടത് സാമ്പത്തികസ്ഥിരത

Published

on

ഇടതുപക്ഷ സര്‍ക്കാരിന്കീഴില്‍ സംസ്ഥാനത്തെ സാമ്പത്തിക ഭരണരംഗം നിശ്ചലാവസ്ഥയിലായിരിക്കുകയാണിപ്പോള്‍. ആയിരംദിനം പിന്നിട്ട സര്‍ക്കാര്‍ ജനക്ഷേമ പദ്ധതികളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ തുടരെത്തുടരെയുള്ള വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ശമ്പളം കൊടുക്കാന്‍ പോയിട്ട് തടവുകാരുടെ ഭക്ഷണച്ചെലവിനുപോലും പണമില്ലാതെ സര്‍ക്കാര്‍ വീര്‍പ്പുമുട്ടുകയാണെന്നാണ് റിപ്പോര്‍ട്ട്. 2018-19 സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ആഴ്ചകള്‍മാത്രം ശേഷിക്കെ എങ്ങനെയാണ് പദ്ധതികളുടെ ചെലവുകള്‍ കൊടുത്തുതീര്‍ക്കുക എന്ന് സര്‍ക്കാരിന് നിശ്ചയമില്ലാത്ത അവസ്ഥയാണുണ്ടായിരിക്കുന്നത്. സാമ്പത്തികമായി ഇത്രയും പാപ്പരായ സര്‍ക്കാര്‍ മുന്‍കാലത്തൊന്നും ഉണ്ടായിട്ടില്ല. ധനകാര്യ വിദഗ്ധനെന്ന് അഭിമാനിക്കുന്ന മന്ത്രി ഡോ.തോമസ്‌ഐസക്കിന് നിര്‍ണായക ഘട്ടത്തില്‍ സര്‍ക്കാരിനെ സഹായിക്കാന്‍ കഴിയുന്നില്ലെന്നുവരുന്നത് രണ്ടര വര്‍ഷത്തെ തെറ്റായ ധനകാര്യ മാനേജ്‌മെന്റ് കൊണ്ടാണ്.

സംസ്ഥാനത്തെ ട്രഷറികളില്‍നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ സാമ്പത്തിക വര്‍ഷാവസാനഘട്ടത്തില്‍ സ്വാഭാവികമാണെങ്കിലും ഫെബ്രുവരിയില്‍തന്നെ അത്തരത്തിലൊരു നിയന്ത്രണ ഉത്തരവ് ഉണ്ടായിരിക്കുന്നത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഫെബ്രുവരിയിലെ ശമ്പള ബില്ലുപോലും മാര്‍ച്ച് ആരംഭിച്ചിട്ടും പാസാക്കാന്‍ മിക്കയിടത്തും ആയിട്ടില്ല. ജയിലുകളില്‍ തടവുകാരുടെ അനിവാര്യമായ ചെലവിനുള്ള പണം പോലും പിന്‍വലിക്കാനാകുന്നില്ലെന്ന അവസ്ഥ സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ അത്യപൂര്‍വമാണ്. ട്രഷറി അടച്ചിടുന്നതുള്‍പ്പെടെയുള്ള നടപടികള്‍ മുന്‍കാലത്ത് സര്‍ക്കാരുകള്‍ക്ക് സ്വീകരിക്കേണ്ടിവന്നിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ പ്രതിസന്ധി അതിനേക്കാളൊക്കെ രൂക്ഷമാണ്. സാങ്കേതികമായി ട്രഷറികള്‍ അടച്ചിടുന്നില്ലെന്നേ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ച് പറയേണ്ടതുള്ളൂ. അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് മാറ്റിവെക്കാന്‍ കഴിയാത്ത ക്ഷിപ്രവും അനിവാര്യമായതുമായ തുകകള്‍ മാത്രം പാസാക്കിയാല്‍ മതിയെന്നാണ് കഴിഞ്ഞദിവസം ട്രഷറികള്‍ക്ക് ധനകാര്യവകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദേശം. പദ്ധതി-പദ്ധതിയേതര ഫണ്ടുകള്‍ക്ക് പണം അനുവദിക്കുന്നതിനാണ് നിയന്ത്രണം

ഏര്‍പെടുത്തിയിരിക്കുന്നതെന്നാണ് അറിയിപ്പ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സഹായത്തില്‍പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും പണം അനുവദിക്കുന്നത് കോടതി വിധികളുള്ളവക്ക് മാത്രമേ ബാധകമാകാവൂ എന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച തദ്ദേശസ്ഥാപനങ്ങളാണ് ഇതോടെ വെട്ടിലായിരിക്കുന്നത്. മാര്‍ച്ചിനകം കുടിവെള്ളം, റോഡ് പോലുള്ള പദ്ധതികള്‍ക്ക് ഫണ്ടനുവദിക്കപ്പെട്ടില്ലെങ്കില്‍ തുക ലാപ്‌സാകുമെന്ന ആശങ്കയുണ്ട്. പുതിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും ഈ നിയന്ത്രണം തടസ്സമാകും. ലോക്‌സഭാതിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് മാര്‍ച്ചില്‍ 52 ലക്ഷം പേര്‍ക്ക് ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. 2980.68 കോടി രൂപയാണ് ഡിസംബര്‍-ഏപ്രിലിലേതായി നല്‍കേണ്ടത്. ഇതും പ്രതിസന്ധി രൂക്ഷമാക്കും. മന്ത്രി ഐസക് കൊട്ടിഗ്‌ഘോഷിച്ച ചരക്കുസേവന നികുതിയുടെപോലും ഗുണം സംസ്ഥാനത്തിന് ലഭിച്ചില്ലെന്നാണ് തെളിയുന്നത്.

പ്രളയംമൂലം നാല്‍പതിനായിരം കോടിയുടെ നാശനഷ്ടം ഉണ്ടായെന്നാണ് ഔദ്യോഗിക വിലയിരുത്തല്‍. പുനര്‍നിര്‍മാണത്തിനായി വേണ്ട പണം ലോകബാങ്ക് പോലുള്ള അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങള്‍ തരാന്‍ തയ്യാറാണെങ്കിലും ഒരിഞ്ചുപോലും ഇക്കാര്യത്തില്‍ മുന്നോട്ടുപോയിട്ടില്ല. അടിസ്ഥാന സൗകര്യ വികസനത്തിന് ഖജനാവില്‍നിന്ന് നയാപൈസ ലഭിക്കില്ലെന്നതാണ് നിലവിലെ അവസ്ഥ. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച കിഫ്ബി പദ്ധതിവഴി തുക അനുവദിക്കുന്നുണ്ടെങ്കിലും പ്രവാസികളുടെ പണമാണ് ഇതിനായി ഉപയോഗിക്കുന്നത്. അതും തിരിച്ചുനല്‍കേണ്ടതുതന്നെയാണ്. ഗള്‍ഫില്‍നിന്നുള്ള പ്രവാസികളുടെ തിരിച്ചുവരവ് വര്‍ധിച്ചുവരുന്ന ഘട്ടത്തില്‍ കിഫ്ബിയില്‍ കൂടുതല്‍ പ്രതീക്ഷവെക്കുന്നത് അസ്ഥാനത്താകും. പ്രവാസികളുടേതായി ഏതാണ്ട് ലക്ഷം കോടി രൂപ പ്രതിവര്‍ഷം കേരളത്തിലേക്ക് വന്നിടത്ത് വരുംവര്‍ഷങ്ങളില്‍ അത് കുറയാനിടയുണ്ടെന്നാണ ്‌വിദഗ്ധമുന്നറിയിപ്പ്. ആസിയാന്‍ കരാര്‍ പ്രകാരം ഇപ്പോള്‍തന്നെ റബര്‍ ഉള്‍പ്പെടെയുള്ള നാണ്യവിളകള്‍ തകര്‍ത്തുതരിപ്പണമായിക്കഴിഞ്ഞു. കര്‍ഷക ആത്മഹത്യകളാണ് നിത്യേന കേള്‍ക്കുന്നത്. പ്രവാസി ആഘാതവുംകൂടി ഉണ്ടാകുന്നതോടെ കേരളം പതിറ്റാണ്ടുകള്‍ പിറകോട്ടുപോയേക്കും. പ്രളയം പോലെതന്നെ വരാനിരിക്കുന്ന വരള്‍ച്ചയും നമ്മെ തുറിച്ചുനോക്കുന്നുണ്ട്.

2006 മുതല്‍ 7.6 ശതമാനം വളര്‍ച്ചയുണ്ടായ കേരളം അടുത്തകാലത്തായി ആറ് ശതമാനം വളര്‍ച്ച മാത്രമാണ് നേടുന്നതെന്ന് മന്ത്രി തോമസ് ഐസക്തന്നെ മുമ്പ് ചൂണ്ടിക്കാട്ടിയതാണ്. രാജ്യം സാമ്പത്തികമായി തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന സമയമാണിത്. കഴിഞ്ഞ ആറ് പാദത്തിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കാണ് ഈ പാദത്തില്‍ ഇന്ത്യ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുമൂലം നേരത്തെ മോദിസര്‍ക്കാര്‍ പ്രതീക്ഷിച്ച 7.2 വളര്‍ച്ച ഏഴായി കുറച്ചിരിക്കുകയാണിപ്പോള്‍. കാര്‍ഷിക, വ്യാവസായിക രംഗങ്ങളില്‍ വരാനിരിക്കുന്ന കുറവാണ് ഇതിന് കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരമൊരു ഘട്ടത്തില്‍ കേരളം ആവശ്യപ്പെട്ടുവരുന്ന അധിക കടമെടുപ്പുപോലും കേന്ദ്രം തടഞ്ഞുവെച്ചിരിക്കുകയാണ്. പ്രതിവര്‍ഷ കടമെടുപ്പ് പരിധി വര്‍ധിപ്പിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യം കേന്ദ്രം സമ്മതിക്കാത്തത് പ്രതിസന്ധി മുന്‍കൂട്ടിക്കണ്ടുകൊണ്ടുള്ളതാണെന്നാണ് വാദമെങ്കിലും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ അതിലുണ്ടെന്നാണ് ആരോപണം. 1800 കോടി ഈ വര്‍ഷം കടമെടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കത്തുന്ന പുര കെടുത്താന്‍ ശ്രമിക്കാതെ കഴുക്കോല്‍ ഊരുന്നതുപോലെ ഇതിനെല്ലാമിടക്കുതന്നെയാണ് കോടികള്‍ മുടക്കിയുള്ള ഈ സര്‍ക്കാരിലെ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വിദേശ യാത്രകളും വിദേശകാറുകളോടുള്ള ഭ്രമവും ഫോണ്‍, സല്‍ക്കാര ചെലവുകളുമെല്ലാം. ജനങ്ങളോട് മുണ്ടുമുറുക്കിയുടുക്കാന്‍ ഉപദേശിച്ച് മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന വാങ്ങിയെടുത്തവര്‍ സര്‍ക്കാര്‍ ആയിരം ദിന മാമാങ്കം നടത്താന്‍ കോടികള്‍ ചെലവിട്ടതും നാം കണ്ടതാണ്. ഭരിക്കാനറിയാത്തവരുടെ കൈകളില്‍ പൗരന്റെ ജീവനുപോലും രക്ഷയില്ലാത്തപ്പോള്‍ നാടിന്റെ സാമ്പത്തികത്തകര്‍ച്ചയെക്കുറിച്ച് കൂടുതല്‍ പറഞ്ഞിട്ടെന്തുകാര്യം!

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending