Connect with us

Video Stories

സി.പി.എമ്മിന്റെ ‘ബ്രിട്ടീഷ് രാജ്’

Published

on

’03-01-19 തീയതി 18.45 മണിക്ക് ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവര്‍ത്തകനായ ഒന്നാംപ്രതിയടക്കം കണ്ടാലറിയാവുന്ന സുമാര്‍ 20ഓളംവരുന്ന പ്രതികള്‍ സ്ഥലത്ത് മതസ്പര്‍ദയുണ്ടാക്കി, ഇരുവിഭാഗങ്ങള്‍ തമ്മില്‍ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടും കരുതലോടും സംഘംചേര്‍ന്ന് മേപ്പയൂര്‍ റോഡ് ജംഗ്ഷനിലെ പേരാമ്പ്ര കുറ്റ്യാടി റോഡിലുള്ള പരാതിക്കാരന്‍ പ്രസിഡന്റായുള്ള പേരാമ്പ്ര മഹല്ല് കമ്മിറ്റിയുടെ കീഴിലുള്ള ജുമാമസ്ജിദ് പള്ളിക്ക് കല്ലെറിഞ്ഞ് കേടുപാടുകള്‍ വരുത്തി എന്നും മറ്റും.’ കോഴിക്കോട് റൂറല്‍ പരിധിയില്‍പെടുന്ന പേരാമ്പ്ര പൊലീസ്‌സ്റ്റേഷനില്‍ ജനുവരി നാലിന് തയ്യാറാക്കിയ പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്‍) ആണിത്. ഇതുപ്രകാരം സി.പി.എം ചെറുവണ്ണൂര്‍ ബ്രാഞ്ച് കമ്മിറ്റിയംഗം മാണിക്കോത്ത് അതുല്‍ദാസ് ഒന്നാംപ്രതിയും കണ്ടാലറിയാവുന്ന ഇരുപതുപേര്‍ മറ്റുപ്രതികളുമാണ്. സി.പി.എമ്മുകാരന്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ കേരളത്തിലാണ് ഇത്തരമൊരു പ്രഥമ വിവര റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെ പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭരണം കയ്യാളുന്ന കക്ഷിയുടെ ആളുകളാണ് പ്രതികള്‍ എന്നതുമാത്രമല്ല ഈ കേസിനെ പ്രാധാന്യപ്പെടുത്തുന്നത്. നാഴികക്ക് നാല്‍പതുവട്ടം മത സൗഹാര്‍ദത്തെക്കുറിച്ചും മുസ്്‌ലിംകളാദി മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തെക്കുറിച്ചും വീമ്പുപറയുകയും അവരുടെ വോട്ടുകള്‍ തക്കത്തില്‍ സ്വായത്തമാക്കുകയും ചെയ്യുന്നതിന് പെടാപ്പാടുപെടുന്ന പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട നേതാവും കൂട്ടരുമാണ് ഒരു ആരാധനാലയത്തിനെതിരെ ഇവ്വിധം ആക്രമണം നടത്തിയിരിക്കുന്നത് എന്നതാണ് അതിനേക്കാള്‍ ഖേദകരവും ഉത്കണ്ഠാജനകവും.
എന്തിനായിരുന്നു സി.പി.എം പോലുള്ളൊരു കക്ഷിയുടെ നേതാവും പ്രവര്‍ത്തകരും പൊലീസ് പറയുന്നതുപോലെ വ്യക്തമായ കരുതലോടെ മുസ്‌ലിം പള്ളിക്ക് കല്ലെറിയാനും കേടുപാടുകള്‍ വരുത്താനും മുന്നിട്ടിറങ്ങിയത്? സി.പി.എം നേതാക്കള്‍ പറയുന്നത് കണ്ണടച്ച് വിശ്വസിച്ചാല്‍ അത് മുസ്്‌ലിംലീഗ് ഓഫീസിനെതിരെ എറിഞ്ഞ കല്ല് അബദ്ധത്തില്‍ പള്ളിയുടെ തൂണില്‍ തട്ടിയതാണെന്നാണ്. ഈ വിതണ്ഡവാദം വിശ്വസിക്കാന്‍ പിണറായി വിജയന്റെ പൊലീസ്‌കൂടി തയ്യാറായില്ല. പള്ളിയില്‍നിന്ന് 150 മീറ്ററോളം അകലത്തിലാണ് മുസ്്‌ലിംലീഗ് ഓഫീസ്. സംഭവസമയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രകടനം അതുവഴി വരികയായിരുന്നു. തൂണിനു മാത്രമല്ല അംഗശുദ്ധി വരുത്തുന്ന സ്ഥലത്തും വരാന്തയിലും കല്ലേറേറ്റ് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നിരവധി തവണയാണ് കല്ലേറുണ്ടായത്. സംഭവത്തില്‍ പ്രകോപിതരായി മൂവായിരത്തോളം പേരാണ് പിറ്റേന്ന് സ്ഥലത്ത് തടിച്ചുകൂടിയത്. മഗ്‌രിബ് നമസ്‌കാരത്തിനുശേഷമായിരുന്നു ആക്രമണം. മതവികാരം വ്രണപ്പെടുന്നതിനും വലിയൊരു തിരിച്ചടിക്കും കലാപത്തിലേക്കും പോകുമായിരുന്ന പ്രസ്തുത സംഭവം മുസ്്‌ലിംലീഗ് പ്രവര്‍ത്തകരുടെയും പള്ളിക്കമ്മിറ്റിയുടെയും സൗഹാര്‍ദപ്രിയരായ നാട്ടുകാരുടെയും യുക്തമായ ഇടപെടലിലൂടെ ഒഴിവാകുകയായിരുന്നുവെന്നാണ് മനസ്സിലാകുന്നത്. ജനങ്ങളുടെ ഇടപെടലാണ് പൊലീസിനെ സത്യാവസ്ഥ ബോധ്യപ്പെടുത്താനും മത സ്പര്‍ദക്കെതിരെ കേസെടുക്കാനും നിര്‍ബന്ധിതമാക്കിയത്. അതുല്‍ദാസ് ഒഴികെ എല്ലാവരും ഒളിവിലാണ്. ഈയിടെയാണ് പള്ളി പുതുക്കിപ്പണിതത്. 2017 ഏപ്രില്‍ 5ന് ഇവിടെയടുത്ത് നൊച്ചാട് പള്ളിയിലെ ഇമാമിനെ സി.പി.എമ്മുകാര്‍ വധഭീഷണിപ്പെടുത്തി പറഞ്ഞുവിട്ട സംഭവവും ഇതോടൊപ്പം കൂട്ടിവായിക്കണം.
എന്തു നേട്ടമാണ് ഒരു ആരാധനാലയം തകര്‍ക്കുന്നതിലൂടെ ഇവര്‍ക്ക് ലഭിക്കാന്‍ പോകുന്നത് എന്ന് ചിന്തിക്കുമ്പോള്‍ മറ്റ് ചില ഗൂഢമായ ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഈ ഹീനകൃത്യത്തിന് പ്രേരകമെന്ന് കാണാനാകും. കൃത്യമായ ഇടപെടലില്ലായിരുന്നെങ്കില്‍ സംഭവം കോണ്‍ഗ്രസ് പ്രവര്‍ത്തകരിലോ സംഘ്പരിവാറുകാരിലോ ചാര്‍ത്തപ്പെടുമായിരുന്നു. യഥാര്‍ത്ഥത്തില്‍ സി.പി.എം കണക്കുകൂട്ടിയതും അതുതന്നെയാണ്. സംഭവദിവസവും തലേന്നും കേരളത്തിലാകമാനം ബി.ജെ.പി നേതൃത്വത്തില്‍ സംഘ്പരിവാറുകാര്‍ അഴിഞ്ഞാടുകയായിരുന്നു. ശബരിമലയില്‍ രണ്ടു യുവതികളെ സര്‍ക്കാര്‍ സഹായത്തോടെ ആചാരംലംഘിച്ച് ദര്‍ശനം നടത്തിച്ചതിനെതിരെയായിരുന്നു ഹര്‍ത്താലടക്കമുള്ള അക്രമ പരമ്പര. മൂന്നാം തീയതിയിലെ ഹര്‍ത്താലിലും കോഴിക്കോട് ജില്ലയിലെ പലസ്ഥലത്തും അക്രമങ്ങളുണ്ടായപ്പോള്‍ അതെല്ലാം സംഘ്പരിവാറുകാരാണെന്ന് അവര്‍തന്നെ സമ്മതിക്കുമ്പോഴാണ് കത്തുന്ന പുരയ്ക്ക് ഊരുന്ന കഴുക്കോല്‍ ലാഭമെന്ന കണക്കിന് സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് സി.പി.എം പള്ളിയുടെ നേര്‍ക്ക് തിരിഞ്ഞത്.
രാഷ്ട്രീയം വോട്ടുകള്‍ സമാഹരിക്കുന്നതിനപ്പുറം ജനങ്ങളെ തമ്മില്‍തല്ലിച്ച് കൊല്ലിക്കല്‍ ആകുന്നത് ഹീനമെന്നേ വിശേഷിപ്പിക്കേണ്ടൂ. 1971ലെ തലശ്ശേരി കലാപത്തിലുള്‍പ്പെടെ പയറ്റിത്തെളിഞ്ഞ തന്ത്രമാണ് കമ്യൂണിസ്റ്റ്പാര്‍ട്ടി പേരാമ്പ്രയിലും പുറത്തെടുത്തത്. പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായിരിക്കെയാണ് സി.പി.എം മുന്‍നേതാവും ആര്‍.എം.പി സ്ഥാപകനുമായ ടി.പി ചന്ദ്രശേഖരനെ വടകര ഒഞ്ചിയത്ത് ഇരുട്ടിന്റെ മറവില്‍ സി.പി.എമ്മുകാര്‍ 51 തവണ വെട്ടിക്കൊലപ്പെടുത്തിയത്. പിറ്റേന്ന് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി പറഞ്ഞത്, ചന്ദ്രശേഖരന്റെ ഘാതകര്‍ വന്ന വാഹനത്തിന്റെ ചില്ലില്‍ ‘മാഷാ അല്ലാ’ എന്ന് രേഖപ്പെടുത്തിയിരുന്നുവെന്നാണ്. ഈ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തില്‍ ജയിലില്‍കഴിയുന്നത് സി.പി.എമ്മിന്റെ നേതാക്കളാണ്. മൂന്നാറില്‍ റവന്യൂഭൂമിയില്‍ ഭൂമാഫിയക്കാര്‍ സ്ഥാപിച്ച കുരിശ ്‌പൊളിച്ച സ്വന്തം സര്‍ക്കാരിലെ റവന്യൂവകുപ്പ് ഉദ്യോഗസ്ഥരെ വര്‍ഗീയ കലാപത്തിന് കാരണമാകുമെന്ന് കുറ്റപ്പെടുത്തിയ മുഖ്യമന്ത്രിയാണ് പന്തളത്ത് ചന്ദ്രന്‍ ഉണ്ണിത്താന്‍ എന്ന മധ്യവയസ്‌കനെ സി.പി.എമ്മുകാര്‍ ആസൂത്രിതമായി കല്ലെറിഞ്ഞ് കൊന്നപ്പോള്‍ തലക്ക് ക്ഷതമേറ്റാണ് മരണമെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തള്ളി മരണം ഹൃദയാഘാതം മൂലമാണെന്ന് തട്ടിവിട്ടത്. നടന്‍ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ കേസ് നിലനില്‍ക്കെ കൃത്യം ചെയ്തത് ക്വട്ടേഷന്‍ സംഘമാണെന്ന് പറഞ്ഞതും ഇതേ വിജയനാണ്. ഒരു യുവതികൂടി ശബരിമലയില്‍ കയറിയില്ലേ, ഇനിയെന്താ ഹര്‍ത്താല്‍ നടത്തുന്നില്ലേ എന്ന് മൈക്കിനുമുന്നില്‍ ചെന്നുനിന്ന് ചോദിക്കാന്‍ തയ്യാറായ മുഖ്യമന്ത്രിക്ക് സ്വന്തം മുന്നണിയിലെ സി.പി.ഐക്കാര്‍ ചാര്‍ത്തിയ ‘മുണ്ടുടുത്ത മോദി’പട്ടം യഥേഷ്ടം ചേരും. ഭരണഘടനാ സ്ഥാനത്തിരിക്കുന്നവരും ശിങ്കിടികളും ചേര്‍ന്ന് നാടിനെ ബ്രിട്ടീഷുകാലത്തെ ‘ഭിന്നിപ്പിച്ചുഭരിക്കല്‍’ നയത്തിലൂടെയാണ് മുന്നോട്ടുകൊണ്ടുപോകുന്നതെങ്കില്‍ അതിന് കാലവും ചരിത്രവും സാക്ഷിയാകുമെന്ന് മാത്രമേ പറയാനുള്ളൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending