Connect with us

Video Stories

മലകയറിയ മൂന്നാം യുവതിയും മുഖ്യമന്ത്രിയുടെ ചോദ്യവും

Published

on

കെ.എം അബ്ദുല്‍ ഗഫൂര്‍

മൂന്നാമത്തെ യുവതി ശബരിമല കയറിയപ്പോള്‍ ഹര്‍ത്താലില്ലേ? ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ച ചോദ്യമാണിത്.
ചോദ്യം ബി ജെ പി നേതൃത്വത്തോട് ആയതിനാല്‍ ഉത്തരം പറയേണ്ടതും അവര്‍ തന്നെയാണ്. ജനത്തെ വലച്ചതും ജനങ്ങള്‍ വലഞ്ഞതുമായ ഹര്‍ത്താലുകള്‍ കൊണ്ട് ബി ജെ പി കുടുങ്ങി കിടക്കുമ്പോള്‍ അവര്‍ക്ക് ഉത്തരം ഉണ്ടാവില്ല എന്ന് ഉറപ്പാണ്. പിണറായി ഭക്തര്‍ ഇതിനെ കട്ട ഹീറോയിസമായി വാഴ്ത്തുകയും ചെയ്യുന്നുണ്ട്. ഒരു സി പി എമ്മുകാരനു എപ്പോഴും നടത്താവുന്ന ഒരു വെല്ലുവിളിയാണിത്. പക്ഷെ കേരളത്തിന്റെ മുഖ്യമന്ത്രി അങ്ങനെ ഒരു കാര്യം പറയുമ്പോള്‍ അതില്‍ അസ്വാഭാവികത ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അവര്‍ക്ക് കേരളത്തിന്റെ വരും കാല ത്തെ സംബന്ധിച്ച് ആശങ്ക ഉണ്ടെന്ന് സ്വയം സമാധാനിക്കാം. കാരണം ആ ചോദ്യം അര്‍ത്ഥം മാറി പ്രചരിപ്പിക്കപ്പെടുകയും അങ്ങനെ മനസ്സിലാക്കപ്പെടുകയും ചെയ്താല്‍ അത് എവിടെയെല്ലാം മുറിവുകള്‍ ഉണ്ടാക്കും എന്ന് പ്രവചിക്കാനാവില്ല. ഈ പരിഹാസത്തില്‍ നാണിച്ചു തലതാഴ്ത്തി ബി ജെ പി രംഗം വിടും എന്ന് തല്‍ക്കാലം ആശ്വസിക്കാമെന്ന് മാത്രം. എന്നാല്‍ യഥാര്‍ത്ഥ ഭക്തര്‍ ഈ ചോദ്യത്തെ അവര്‍ക്ക് നേരെ കൂടി ഉള്ള ഒരു വെല്ലുവിളിയായി ഏറ്റെടുത്താല്‍ അത് എത്ര വേദനാജനകമായിരിക്കും. കൈയടികള്‍ക്ക് വേണ്ടി ഡയലോഗ് പറയുന്ന ഒരു മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറിയത് നിര്‍ഭാഗ്യകരമാണ്. കേരളം ഇങ്ങനെ ഒരു മുഖ്യമന്ത്രിയെ കാണുന്നത് ആദ്യമായിട്ടാണ്. കഴിഞ്ഞ കാലങ്ങളിലെല്ലാം ഭരിച്ച മുഖ്യമന്ത്രിമാര്‍ അസാധാരണമാം വിധം നൈപുണ്യമുള്ളവരായിരുന്നു എന്ന് പറയാനാവില്ല.എന്നാല്‍ അവര്‍ക്കെല്ലാം സാമാന്യമായ ചില പൊതു മാന്യതകള്‍ പാലിക്കാന്‍ സാധിച്ചിരുന്നു. താരരാജക്കന്മാരായിരുന്നില്ല അവരുടെ മാതൃക.സാധാരണ ജനങ്ങളുടെ ഇഷ്ടമായിരുന്നു അവരെ നയിച്ചതും. എന്നാല്‍ ഈ മുഖ്യമന്ത്രിയില്‍ ഒരു പരമാധികാരിയുടെ നിഴല്‍ കിടന്ന് കളിക്കുന്നുണ്ട്.അത് സ്വയം നിര്‍മ്മിച്ചെടുത്തതോ ആരെങ്കിലും ചമയിച്ചതോ എന്നതാണ് തിരിച്ചറിയേണ്ടത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മന്റ് അധികാരത്തില്‍ വന്നതിനു ശേഷമുള്ള അരക്ഷിതാവസ്ഥക്ക് കാരണം ഈ ഡിക്‌റ്റേറ്റര്‍ഷിപ്പ് തീരുമാനങ്ങളായിരുന്നു എന്ന് പറയാനാവും. എല്ലാറ്റിലും പിണറായി ടച്ച് ഉണ്ട് എന്നാണു ഭക്തര്‍ പറയുന്നതെങ്കിലും അത് ജനങ്ങളിലുണ്ടാക്കുന്നത് അരക്ഷിത ബോധമാണ്. ഒരു ഭരണാധികാരിയുടെ ശരീര ഭാഷയല്ല പിണറായിക്ക് എന്നത് ഒരു പക്ഷെ അദ്ദേഹത്തിന്റെ ശാരീരിക പരിമിതി ആയിരിക്കാം. എന്നാല്‍ നയനിലപാടിലുള്ള വീഴ്ചകള്‍ക്ക് ആ പരിമിതി ബാധകമല്ലല്ലോ. കാരണം കേരളം ഭരിക്കുന്നത് ഒറ്റയാളല്ലല്ലോ.
ഒരു കാബിനറ്റല്ലേ. അതില്‍ തന്നെ നിരവധി പാര്‍ട്ടികളില്ലേ. ആ മന്ത്രിസഭയില്‍ ആര്‍ക്കൊക്കെ മിണ്ടാന്‍ സാധിക്കുന്നു എന്നത് പിണറായി അശക്തനായ ശേഷം പുറത്ത് വരേണ്ട കാര്യമാണോ. 140 മെംബര്‍മാര്‍ ഉള്ള നിയമസഭയില്‍ വെച്ച് പരസ്യമായ ശാസന ഏറ്റുവാങ്ങിയ എ കെ ബാലന്‍ ആ കാബിനറ്റിലെ ഏറ്റവും മുതിര്‍ന്ന സി പി എം അംഗമാണ്. ശബരിമല വിഷയത്തില്‍ വകുപ്പ് മന്ത്രി പറഞ്ഞതല്ല കാര്യം എന്ന് മുഖ്യമന്ത്രി പരസ്യമായി പ്രതികരിക്കുന്നു. മുഖ്യമന്ത്രി സമന്മാരില്‍ ഒന്നാമന്‍ മാത്രമാണു എന്ന് ഒരു കാബിനറ്റില്‍ പറഞ്ഞത് കെ എം മാണിയാണ്. അതൊരു യു ഡി എഫ് മന്ത്രി സഭയായിരുന്നു. അത്തരമൊരു ജനാധിപത്യ ബോധവും സഹൃദയത്വവും ഒരു സി പി എം കാബിനറ്റില്‍ നിന്ന് പ്രതീക്ഷിക്കാനാവില്ല എങ്കിലും ഒരു വിയോജിപ്പ് പ്രകടിപ്പിക്കാനെങ്കിലും ആരെങ്കിലും നിവര്‍ന്ന് നിന്നില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകും.
തീരുമാനം എടുത്ത് നടപ്പാക്കുന്നതാണു ഭരണാധികാരിയുടെ മികവ് എന്ന് പൊതുവെ പറയപ്പെടുന്ന കാര്യമാണ്.
പിണറായിയുടെ മികവായി പറയപ്പെടുന്ന ചില ഉദാഹരണങ്ങള്‍ എടുക്കാം.
ഗെയില്‍ സമരത്തെ അടിച്ചമര്‍ത്തിയതും ആ പദ്ധതി തുടങ്ങിയതും.ദേശീയപാത സ്ഥലമെടുപ്പിനെതിരായ പ്രതിഷേധത്തെ പോലീസ് രാജിലൂടെ ആട്ടിയോടിച്ചതുമെല്ലാം പൊന്‍ തൂവലുകളായി കുപ്പായത്തില്‍ തൂക്കാന്‍ ശ്രമിക്കുകയാണു. ഇതൊക്കെ ചെയ്യാന്‍ ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാര്‍ക്ക് സാധിച്ചിട്ടുണ്ടെന്ന കാര്യം ആര്‍ക്കും അറിയാഞ്ഞിട്ടുമല്ല ഈ ആഘോഷം.
വികസന പദ്ധതികളില്‍ ആട്ടിയിറക്കപ്പെട്ട എല്ലാ ഇരകള്‍ക്കും സംഭവിച്ചതേ ദുര്‍ബലരായ ആ വിഭാഗത്തിനും ഉണ്ടാവൂ എന്നതാണു വസ്തുത. അവര്‍ പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ച് കിട്ടുന്നതില്‍ തൃപ്തിപ്പെട്ട് കിട്ടാത്തതില്‍ പ്രതിഷേധിക്കാനാവാതെ ഒതുങ്ങി പോകുമെന്നും പ്രതീക്ഷിക്കാം. എന്നാല്‍ അത്രക്ക് എളുപ്പമാവില്ല പുതിയ വിഷയത്തില്‍ പിണറായിയുടെ ‘ഹാര്‍ഡ് പവര്‍ പോളിസി’ . സ്വേച്ഛാപരമായ തീരുമാനങ്ങള്‍ക്ക് വലിയ വില കൊടുക്കേണ്ടി വരുന്ന കാലമാണ് വരാന്‍ പോകുന്നത്. പിഴയൊടുക്കേണ്ടി വരുന്നത് ഒരു പക്ഷെ മുഖ്യമന്ത്രി മാത്രമായിരിക്കില്ല കേരളജനത ഒന്നാകെ ആയിരിക്കും. ആ ദുരന്തങ്ങളെ ഏറ്റുവാങ്ങുമ്പോള്‍ നമുക്ക് പല ആയുധങ്ങളും നഷ്ടപ്പെട്ടു പോയിട്ടുണ്ടാവും. കേരളത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ ഒരു ‘സോഫ്റ്റ് പവര്‍ പോളിസി ‘ അടങ്ങിയതാണെന്ന് പറയാന്‍ മടിക്കേണ്ടതില്ല. അത് ചില സന്നിഗ്ധ ഘട്ടങ്ങളില്‍ നാം തെളിയിച്ചിട്ടുമുണ്ട്.
ഇന്ത്യയിലെ പലയിടങ്ങളിലും തെരുവു കത്തിയപ്പോള്‍ നമ്മള്‍ പിടിച്ചു നിന്ന നയമാണത്. അതതു കാലത്തെ ഭരണാധികാരികളും രാഷ്ട്രീയ നേതൃത്വവും അന്ന് കാണിച്ച ക്ഷമയും അവധാനതയും ഓര്‍ത്തു വെക്കേണ്ടതാണ്. എന്നാല്‍ ദുര്‍ വാശിയും തന്‍പ്രമാണിത്തവുമാണു ഇന്ന് ഭരണ കൂടത്തെ നയിക്കുന്നത്.
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ ശരിയായില്ല എന്ന അഭിപ്രായം ഇടതുമുന്നണിയില്‍ ഇല്ലാഞ്ഞിട്ടല്ല.അത് ഉറക്കെ പറയാനുള്ള ധൈര്യം ആര്‍ക്ക് എന്നതാണു ചോദ്യം.
സമകാലിക കേരളത്തിന്റെ തെരുവു ചിത്രം പൊലീസിന്റെ കൈകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന ലാത്തിയും കല്ലെറിയുന്ന ജനക്കൂട്ടത്തിന്റേതുമാണ്. ആരുടെ പക്ഷത്താണ് ന്യായം എന്നതു മാത്രമല്ല ഈ ചിത്രം കാണുന്നവര്‍ ചര്‍ച്ചയാക്കേണ്ടത്. പൊലീസ് എപ്പോഴും തെരുവില്‍ നില്‍ക്കേണ്ടവരാണോ എന്നും കല്ലു കരുതിയ ആള്‍കൂട്ടം കുറയുകയാണോ കൂടുകയാണോ എന്നതും കൂടിയാണ്. പൊലീസുകാര്‍ തെരുവില്‍ നിന്ന് പോരടിക്കേണ്ടവര്‍ മാത്രമല്ല എന്ന് തീരുമാനിക്കേണ്ടത് പൊലീസ് മന്ത്രിയാണ്. അവരെ തെരുവില്‍ നിന്ന് കയറ്റി നിര്‍ത്താന്‍ ആഗ്രഹിക്കാത്ത ഒരു മുഖ്യമന്ത്രിയുടെ ചോദ്യമാണ് തുടക്കത്തില്‍ ഉന്നയിച്ച ചോദ്യം. ആ ചോദ്യം കൊണ്ട് ഇനിയൊരു ഹര്‍ത്താല്‍ നടന്നാലും ഇല്ലെങ്കിലും ബി ജെ പിക്ക് പെറുക്കി കിട്ടുന്നതെല്ലാം ബോണാസാണ്. ആ ചോദ്യം ആരെ സുഖിപ്പിക്കാനാണോ മുഖ്യമന്ത്രി ചോദിച്ചത് അവര്‍ക്ക് ഒരു ശതമാനം പോലും ഗുണം കിട്ടാത്തതുമാണ്. ഇത് മനസ്സിലാക്കാന്‍ ഒരു സി പി എം ലോക്കല്‍ സെക്രട്ടറിക്ക് ആവും. പിണറായി വിജയനും സാധിക്കും പക്ഷെ ഇരിക്കുന്ന കസേരയുടെ മഹത്വം മനസ്സിലാവണമെന്ന് മാത്രം. ഇരട്ടചങ്കനെന്നും ഉരുക്ക് മനുഷ്യനെന്നുമൊക്കെ വിളിച്ച് പൊലിപ്പിക്കുന്നവര്‍ക്കുമപ്പുറം ജനങ്ങള്‍ ഏറെയുണ്ട് എന്ന് മനസ്സിലാക്കിയാലും മതി. ഇങ്ങനെ പറഞ്ഞ് വലുതാക്കിയവര്‍ ചരിത്രത്തിലേറെയുണ്ട്. അവരെ കൊണ്ട് ആ നാടിനുണ്ടായ നഷ്ടങ്ങളും നമുക്ക് വായിക്കാം.
കമ്യൂണിസ്റ്റ് ഭരണാധികാരികളില്‍ സ്റ്റാലിനാണ് ഇതിന്റെ ഒരു അവകാശി. പക്ഷെ ആര്‍ക്കും തിരുത്താനാവാത്ത ഉയരത്തിലേക്ക് സ്റ്റാലിന്‍ കയറിപ്പോയപ്പോള്‍ അവര്‍ പോലും അപകടത്തിലായി. ഉരുക്ക് മനുഷ്യന്‍ എന്ന പേരാണല്ലോ ജോസഫ് സ്റ്റാലിനെ വിളിക്കാന്‍ ഇഷ്ടക്കാര്‍ ഉപയോഗിച്ചത്. ആധുനിക റഷ്യ നിര്‍മ്മിച്ചെടുത്തു എന്ന് പറയപ്പെടുന്ന സ്റ്റാലിന്റെ ഫാക്ടറികളില്‍ ജോലി ചെയ്യാത്തവര്‍ക്ക് പിരിച്ചു വിടല്‍ മാത്രമായിരുന്നില്ല ശിക്ഷ.
തടവു കൂടി ഉണ്ടായിരുന്നു. അതായത് റഷ്യ വികസിത രാജ്യമാവാന്‍ ലക്ഷക്കണക്കിനു പൗരന്മാര്‍ ദുരന്തത്തില്‍ പെട്ടു എന്ന് ചരിത്രം. ലെനിനു ശേഷം ട്രോഡ്സ്‌കി വന്നിരുന്നെങ്കിലും റഷ്യ വളരുമായിരുന്നു. ട്രോഡ്സ്‌കിയെ നാടുകടത്തിയത് സ്റ്റാലിനെ വിമര്‍ശിച്ചിട്ടാണ്. എന്നാല്‍ ആ വിമര്‍ശനങ്ങള്‍ സ്റ്റാലിന്റെ മരണം നടന്ന 1953 കഴിഞ്ഞ് 1980 ലാണു റഷ്യന്‍ ജനത അറിഞ്ഞത് എന്നതായിരുന്നു മറ്റൊരു വസ്തുത. അപ്പോഴേക്കും അവര്‍ക്ക് നഷ്ടപ്പെടാനുള്ളതെല്ലാം തിരിച്ച് പിടിക്കാനാവാത്തവിധം നശിച്ചു പോയിരുന്നു. ബി ജെ പി യുടെ അടുത്ത ഡെസ്റ്റിനേഷന്‍ കേരളമാണ് എന്നത് ഒരു പരസ്യ രഹസ്യമായി ആവര്‍ ആഗ്രഹിക്കുകയാണ്. ഒരു ഭരണാധികാരി ജാഗ്രത പുലര്‍ത്തേണ്ട ഘട്ടം.അപ്പോഴാണ് അദ്ദേഹം പരമാധികാരി ചമയുന്നത്. സിനിമാ താരങ്ങളെ പോലും നാണിപ്പിക്കും വിധം ഡയലോഗുകള്‍ പറയുന്ന ഈ മുഖ്യമന്ത്രിയെ കേരളത്തിനു സഹിക്കാനാവുന്നില്ല. മുഖ്യമന്ത്രി, ഇരിക്കുന്നത് ഏകശാസനാധിപതിയുടെ കസേരയിലല്ല. നാടിന്റെ സൗഹൃദങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ഒരല്‍പം പ്രതിപക്ഷ ബഹുമാനം നല്ലതാണ്. യു ഡി എഫ് എന്ന പ്രതിപക്ഷത്തോടുള്ള അങ്ങയുടെ പുച്ഛഭാവത്തില്‍ മാറ്റം വേണമെന്നില്ല. മുന്നണിക്കകത്തെങ്കിലും ചര്‍ച്ച നടക്കാന്‍ അനുവദിക്കൂ. ആരാധകവൃന്ദത്തോട് ഒരു കാര്യം.
ഒരു ആടു വലുതായാല്‍ വലിയ ഒരു ആടു മാത്രമേ ആവൂ. ആനയാവില്ലല്ലോ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending