Video Stories
അടിവേരിളകിയ ആഭ്യന്തര വകുപ്പ്
സംസ്ഥാനത്തിന്റെ സത്കീര്‍ത്തി തകര്‍ക്കും വിധം കേരളത്തില്‍ കുറ്റവാളികള്‍ ഭീതി വിതച്ചു വളരുകയാണ്. ക്രൂരമായ കൊലപാതകങ്ങളുടെയും ഞെട്ടിക്കുന്ന പീഡനങ്ങളുടെയും വേദനയൂറുന്ന വാര്‍ത്തകള്‍ കണികണ്ടാണ് മലയാള നാടിന്റെ പ്രഭാതമുണരുന്നത്. മുമ്പെങ്ങുമില്ലാത്ത അസ്വസ്ഥകളും വിഹ്വലതകളും ജീവനു വേണ്ടിയുള്ള നിലവിളികളും കേട്ട് മനഃസാക്ഷിയാകെ മരവിച്ചു കഴിഞ്ഞു. കാവല്‍ നില്‍ക്കേണ്ടവരുടെ കൈക്കുമ്പിളുകളില്‍ കിടന്ന് കൊച്ചുകുട്ടികള്‍ പോലും പ്രാണനു വേണ്ടി പിടയുന്നതു കാണാന്‍ കണ്ണുകള്‍ക്ക് കരുത്തില്ലാതായിരിക്കന്നു. ഇവയിലെല്ലാം പരിഹാരങ്ങളിലൂടെ പ്രതീക്ഷ പകരേണ്ട മുഖ്യമന്ത്രി, നിയമസഭയില്‍ പകച്ചുനില്‍ക്കുന്നതാണ് സമൂഹത്തെ ആശങ്കപ്പെടുത്തുന്നത്. ആഭ്യന്തര വകുപ്പ് അടിവേരിളകിക്കിടക്കുന്നു എന്നതിന്റെ അവസാന അടയാളമാണ് ഇന്നലെ നിയമസഭയില്‍ ‘പൊലീസിന് വീഴ്ചപറ്റി’ എന്ന മുഖ്യമന്ത്രിയുടെ കുമ്പസാരം. സമീപ കാലങ്ങളില്‍ ഏറെ പ്രമാദമായ എല്ലാ സംഭവങ്ങളിലും പിണറായിയുടെ ഈ പരിഭവം കേരളം കേട്ടതാണ്. ധര്‍മടം കേസിലും കുറ്റിമാക്കൂല്‍ സംഭവത്തിലും മാവോയിസ്റ്റ് വെടിവെപ്പിലും കണ്ണൂരിലെ കൊലപാതകങ്ങളിലും കലോത്സവ ദിവസത്തിലെ കലാപത്തിലും നടിയെ അക്രമിച്ച നടപടിയിലും പതിവു പല്ലവി ആവര്‍ത്തിച്ച പിണറായിയില്‍ നിന്ന് ഇതിനപ്പുറം എന്തു പ്രതീക്ഷിക്കാനാണ്? വാളയാര്‍ പീഡനത്തില്‍ പൊലീസ് വീഴ്ചയുടെ ചുരുളഴിയുമ്പോഴും ശിവസേനക്കു മുമ്പില്‍ ക്രമസമാധാന സേന കവാത്തു മറക്കുക്കുമ്പോഴും ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടില്‍ ലജ്ജിച്ചു തല താഴ്ത്തുകയാണ് കേരളം.
ഇടതു സര്‍ക്കാര്‍ അധികാരിത്തിലേറിയതു മുതല്‍ കേരളത്തിന്റെ ക്രമസമാധാനം തകര്‍ന്നതായി കണക്കുകള്‍ തെളിയിക്കുന്നുണ്ട്. ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞതോടെ കുറ്റവാളികള്‍ക്ക് സൈ്വരവിഹാരം നടത്താനുള്ള സുവര്‍ണാവസരം കൈവന്നിരിക്കുകയാണ്. വലിയ മാഫിയകള്‍ മാത്രമല്ല, ചെറു സംഘങ്ങള്‍ പോലും കൊമ്പുകൂര്‍പ്പിച്ച് കശാപ്പിനിറങ്ങുന്നതാണ് കേരളം കാണുന്നത്. സമീപ കാലങ്ങളില്‍ വിവാദമുയര്‍ത്തിയ കേസുകളിലൂടെ ഇത്തരം മാഫിയികള്‍ക്ക് കൂട്ടുനില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പൊയ്മുഖങ്ങള്‍ പുറംലോകമറിയുകയും ചെയ്തു. രഹസ്യാന്വേഷണ വിഭാഗം രണ്ടാഴ്ച മുമ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തിന്റെ ക്രമസമാധാന തകര്‍ച്ചയുടെ ആഴം വ്യക്തമാക്കുന്നുണ്ട്. നടപ്പു നിയമസഭാ സമ്മേളനത്തിനു വേണ്ടി ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശപ്രകാരം തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന യാഥാര്‍ഥ്യങ്ങളാണുള്ളത്. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 1,75,000 ക്രമിനില്‍ കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. എട്ടു മാസത്തിനിടെ 18 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. 1,100 പീഡനക്കേസുകള്‍. ഇതില്‍ 630 കേസുകളിലും ഇരയായത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍. സ്ത്രീകള്‍ക്കെതിരെയുള്ള മറ്റു അതിക്രമങ്ങള്‍ 3200ല്‍ അധികം വരും. 4200 ലഹരി മരുന്ന് കേസുകളും 7200 ദലിത് പീഡന കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീ സുരക്ഷക്കായി നടപ്പാക്കിയ പദ്ധതികള്‍ പ്രയോജനം ചെയ്തില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയന് കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പ് ഗുരുതരമായ വീഴ്ചയുടെ ആഴക്കയത്തിലാണെന്നര്‍ത്ഥം. ഭരണ നൈപുണ്യനെന്നും ഇരട്ടച്ചങ്കനെന്നും കൊട്ടിഘോഷിച്ച് വകുപ്പ് ഏറ്റെടുത്ത പിണറായി വിജയന് ക്രമസമാധാന പാലനത്തിലെ പിഴവുകള്‍ പരിഹരിക്കാന്‍ ഇച്ഛാശക്തിയില്ലെന്ന് എട്ടുമാസം കൊണ്ട് പൊതു സമൂഹത്തിനു ബോധ്യമായി. പൊലീസ് സേന ഇവ്വിധം ഗതികിട്ടാ പ്രേതം പോലെ അലഞ്ഞുനടന്ന കാലം ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്ന് ഉറപ്പിച്ചു പറയാനാവും.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ ആദ്യ എട്ടു മാസത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ 61,000 ക്രിമിനല്‍ കേസുകളാണ് ഇടതു സര്‍ക്കാറിന്റെ ഇതേ കാലയളവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സ്ത്രീ പീഡനങ്ങളില്‍ മാത്രം 330 കേസുകളുടെ വര്‍ധനവുണ്ട്. സ്ത്രീ സുരക്ഷ ലക്ഷ്യമിട്ട് ഇടതു സര്‍ക്കാര്‍ ആവിഷ്കരിച്ച ഓപറേഷന് കാവലാള്‍, പിങ്ക് പൊലീസ് പദ്ധതികള്‍ തുടക്കത്തില്‍ തന്നെ പാളി. ഇവയൊന്നും ഉദ്ദേശിച്ച ഫലം കാണാതിരുന്നത് കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിന് ഇടയായിട്ടുണ്ട്.
സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതിന്റെ ഭീതി നിലനില്‍ക്കുമ്പോഴാണ് പൊലീസ് നിഷ്ക്രിയത്വം പാലിക്കുന്നത്. ഉപരിതലത്തില്‍ പ്രകടനപരതക്കു വേണ്ടിയുള്ള പരിഷ്കാരങ്ങളുമായാണ് പിണറായി വിജയന് മുന്നോട്ടു പോകുന്നത്. ജില്ലാ പൊലീസ് മേധാവിയോട് വീഡിയോ കോണ്‍ഫറന്‍സുകളിലൂടെ സംസാരിക്കുന്നത് മാധ്യമ വാര്‍ത്തയാക്കി മേനി നടിക്കുന്നതിനപ്പുറം എന്തു മാറ്റമാണ് സംസ്ഥാന പൊലീസ് സേനയുടെ മനോഭാവത്തിലുണ്ടായത്? പൊലീസ് സ്റ്റേഷനുകളുടെ ചാരത്തും പൊലീസുകാരുടെ മൂക്കിനു താഴെയുമാണ് കുറ്റകൃത്യങ്ങള്‍ പെരുകുന്നത്. എല്ലാതരം കുറ്റകൃത്യങ്ങളുടെയും ശരാശരി വര്‍ധനവ് കഴിഞ്ഞ അഞ്ചുവര്‍ഷത്തേക്കാള്‍ കൂടുതലാണെന്ന കാര്യം സര്‍ക്കാര്‍ മനസിലാക്കണം. സംസ്ഥാനത്തിന്റെ സാമൂഹിക സുരക്ഷിതത്വത്തെ ഇതു സാരമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 6,53,976 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. 2014ല്‍ ഇത് 6,10,365 ആയിരുന്നു. 43,611 കേസുകളുടെ വര്‍ധനവാണ് ഒരു വര്‍ഷത്തിനകമുണ്ടായത്. 2013ല്‍ 5,83,182 കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടപ്പോള്‍ 2012ല്‍ 5,11,278ഉം 2011ല്‍ 4,18,770ഉം ആയിരുന്നു സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ കണക്ക്. ഇത് രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളുടെ കാര്യമാണ്. ഒതുക്കിത്തീര്‍പ്പായ നിരവധി കേസുകള്‍ വേറെയുമുണ്ട്. സംസ്ഥാനത്ത് സ്ത്രീകള്‍ക്കു നേരെയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായിരിക്കുതെന്ന് ക്രൈം റിക്കാര്‍ഡ് ബ്യൂറോ കണക്കുകള്‍ വ്യക്തമാക്കുന്നു. 9345 കേസുകളാണ് സ്ത്രീകള്‍ക്കു നേരെയുള്ള വിവിധ അതിക്രമങ്ങള്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം പൊലീസ് രജിസ്റ്റര്‍ ചെയ്തത്. പ്രായഭേദമന്യെ സ്ത്രീകള്‍ വീടുകളിലും തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും ശാരീരിക, മാനസിക, സാമ്പത്തിക, ലൈംഗിക പീഡനങ്ങള്‍ നേരിടേണ്ടി വരുന്നുവെന്നതാണ് യാഥാര്‍ഥ്യം. ഭരണ സിരാകേന്ദ്രത്തിന്റെ മൂക്കിനു താഴെ, തലസ്ഥാന നഗരിയിലാണ് സ്ത്രീകള്‍ക്കു നേരെ കുറ്റകൃത്യങ്ങളധികവും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭരണത്തിന്റെ കാവലും കരുതലും അനിവാര്യമായ സമയത്തുപോലും അക്ഷന്തവ്യമായ അനാസ്ഥയാണ് ആഭ്യന്തര വകുപ്പില്‍ നിന്നുണ്ടാവുന്നത്. നിയമസഭയില്‍ ഇതു ചൂണ്ടിക്കാണിച്ചാല്‍ മുഖ്യമന്ത്രിക്കു നേരെ ‘ആക്രോശിച്ചു’വെന്ന തരംതാണ പ്രയോഗം നടത്തി ഒളിച്ചോടുകയാണ് പിണറായി വിജയന്. ഇത് പുച്ഛിച്ചു തള്ളാന്‍ മാത്രം പ്രബുദ്ധരാണ് കേരളീയ ജനതയെന്ന് മുഖ്യമന്ത്രി മനസിലാക്കുന്നത് നന്ന്. ഉത്തരവാദിത്വ നിര്‍വഹണത്തിന് കഴിയില്ലെങ്കില്‍ വകുപ്പ് വിട്ടൊഴിയുകയാണ് വേണ്ടത്. കേരളം കുറ്റവാളികളുടെ നാടായി മാറാന്‍ പൊതുസമൂഹം സമ്മതിക്കില്ലെന്നും സര്‍ക്കാറിന്റെ പിടിപ്പുകേട് അതിന് നിമിത്തമാവുകയാണെങ്കില്‍ തിരുത്താന്‍ ജനം പ്രതിജ്ഞാബദ്ധമാണെന്നും ഓര്‍മിപ്പിക്കട്ടെ.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
kerala
താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല
വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.
കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.
Video Stories
പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.
പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്ഡ്വെയര് ശേഖരം കണ്ടെടുത്തു.
രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന് സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
news3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
kerala3 days ago
സംസ്ഥാനത്ത് അതിശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
-
kerala3 days ago
മുതലപ്പൊഴിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകര്‍ത്തു
-
local3 days ago
എയ്റോസ്പേസ് നിർമ്മാണത്തിൽ നേട്ടവുമായി അമൃതയിലെ ഗവേഷക വിദ്യാർത്ഥി
-
kerala3 days ago
സുരക്ഷിതമായ ക്രോസ്സിംഗ്: വിദ്യാര്‍ത്ഥികള്‍ക്കായി പൊലീസ് ബോധവല്‍ക്കരണം
-
india3 days ago
48 മണിക്കൂറിനിടെ രണ്ട് ഓപ്പറേഷനുകള്‍; ജമ്മു കശ്മീരില്‍ 6 ഭീകരരെ വധിച്ചെന്ന് സുരക്ഷാസേന
-
india3 days ago
രാജ്യവും സൈന്യവും പ്രധാനമന്ത്രിയുടെ കാല്ക്കല് വീണ് വണങ്ങുന്നു; വിവാദ പരാമര്‍ശം നടത്തി ബിജെപി നേതാവ്
-
kerala3 days ago
മേപ്പാടിയില്‍ ബോബി ചെമ്മണ്ണൂരിന്റെ ബോച്ചെ തൗസന്റ് ഏക്കറില്‍ തീപ്പിടിത്തം’ സ്ഥാപനങ്ങള്‍ കത്തി നശിച്ചു