Video Stories
കെ.എ.എസ് സംവരണം സമരം വിജയിക്കുമ്പോള്‍
ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന് (ഐ.എ.എസ്) സമാനമായി കേരളത്തിലെ അതിനുതൊട്ടുതാഴെയുള്ള തസ്തികകളെ പ്രത്യേക വിഭാഗമാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന സംവരണ വിവാദം ബുധനാഴ്ചയോടെ ഏതാണ്ട് കെട്ടടങ്ങിയിരിക്കുകയാണ്. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ് ) എന്ന പേരിലായിരുന്നു പുതിയ സംവിധാനം. ഭരണനിര്‍വഹണം ഇതുമൂലം ഇപ്പോഴത്തേതിലും കാര്യക്ഷമമാക്കാന്‍ കഴിയുമെന്നായിരുന്നു ഇടതുമുന്നണിയും സര്‍ക്കാരും പറഞ്ഞ ന്യായം. എന്നാല്‍ പുതിയ സംവിധാനത്തിലൂടെ ഉന്നതകുലജാതരെയും വേണ്ടപ്പെട്ടവരെയും പിന്‍വാതിലിലൂടെ കുടിയിരുത്താനുള്ള കുതന്ത്രമാണ് അണിയറയില്‍ അരങ്ങേറിയതെന്ന് അധികംവൈകാതെ കയ്യോടെ കണ്ടുപിടിക്കപ്പെടുകയായിരുന്നു. നീണ്ട സമരങ്ങള്‍ക്കും നിവേദനങ്ങള്‍ക്കും ഒടുവില്‍ സംവരണം പൂര്‍ണമായും പാലിച്ച് കെ.എ.എസ് നടപ്പാക്കാനാണ് കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നത്. പിന്നാക്ക-ന്യൂനപക്ഷ-അധ:സ്ഥിത വിഭാഗങ്ങള്‍ക്കും സംഘടനകള്‍ക്കും പൊതുസമൂഹത്തിനും ഇതെന്തുകൊണ്ടും അഭിമാനകരവും നിര്‍ണായകവുമായ വിജയമാണെന്ന കാര്യത്തില്‍ സംശയമില്ല.
2017 ഒക്ടോബറിലാണ് കെ.എ.എസ്സിനെക്കുറിച്ച് പി.എസ്.സിയില്‍ ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. ഇതനുസരിച്ച് കെ.എ.എസ്സിനെ മൂന്നു തട്ടുകളായാണ് വിഭാവന ചെയ്തത്. ഐ.എ.എസ്പോലെ ഉദ്യോഗാര്‍ത്ഥികളില്‍നിന്ന് നേരിട്ട് പരീക്ഷയും അഭിമുഖവുംവഴി നിയമിക്കുകയാണ് അതിലൊന്ന്. രണ്ടാമത്തേത്, സര്‍ക്കാര്‍ ജീവനക്കാരില്‍നിന്ന് താല്പര്യമുള്ളവരെ നിശ്ചിതയോഗ്യതപ്രകാരം തെരഞ്ഞെടുത്ത് നിയമിക്കുക. മൂന്നാമതായി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരിലെ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള നിയമനം. മൂന്നില്‍ ആദ്യത്തേതില്മാത്രം ഭരണഘടനാപരമായ സംവരണ വ്യവസ്ഥകള്‍ പാലിക്കാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. മുന്‍ചീഫ്സെക്രട്ടറി എസ്.എം വിജയാനന്ദ് അധ്യക്ഷനായ സമിതിയാണ് ഇത്തരമൊരു വിതണ്ഡ തീരുമാനം ശിപാര്‍ശ ചെയ്ത്. രണ്ടു സ്ട്രീമുകളില്‍ സംവരണം വേണ്ടെന്നും ‘ശേഷിയുള്ളവര്‍’ മതിയെന്നുമായിരുന്നു ഇതിനുള്ള ന്യായം. ശിപാര്‍ശ അപ്പാടെ അംഗീകരിക്കാനാണ് നിര്‍ഭാഗ്യവശാല്‍ ഇടതു സര്‍ക്കാര്‍ തയ്യാറായത്. തീരുമാനം അതേപടി നടപ്പായാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ സര്‍വീസിലുള്ള നിരവധി പിന്നാക്ക-ന്യൂനപക്ഷ, പട്ടികജാതി-വര്‍ഗവിഭാഗങ്ങള്‍ ഉന്നത തസ്തികകളില്‍നിന്ന് അകറ്റപ്പെടുകയാകും ഫലമെന്ന് അറിയുന്നത് പിന്നാമ്പുറങ്ങളില്നടന്ന ചില അടക്കിപ്പിടിച്ച പരിദേവനങ്ങളിലും ചര്‍ച്ചകളിലൂടെയുമായിരുന്നു. വിഷയം അറിഞ്ഞപാടെ 2107 നവംബര്‍ 24ന് ചന്ദ്രിക അതിന്റെ പിന്നാക്ക-ന്യൂനപക്ഷ അധ:സ്ഥിത വിഭാഗങ്ങളോടുള്ള ചിരകാലപ്രതിബദ്ധത ഉയര്‍ത്തിപ്പിടിച്ച് പ്രശ്നം ഉന്നത ഭരണാധികാരികളുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധയില്‍കൊണ്ടുവരുന്നതിന് സന്നദ്ധമായി. ചന്ദ്രികയില്‍ പ്രധാനതലക്കെട്ടായി വന്ന ‘കെ.എ.എസ്സില്‍ സംവരണ അട്ടിമറി’ എന്ന വാര്‍ത്ത സംസ്ഥാനത്ത് പൊതുവിലും പിന്നാക്ക ന്യൂനപക്ഷ പട്ടിക വിഭാഗക്കാര്‍ക്കിടയില്‍ പ്രത്യേകിച്ചും കൂട്ടായ ചര്‍ച്ചക്ക് കളമൊരുക്കി. മുസ്ലിംലീഗ് നേതൃത്വം പ്രശ്നത്തില്‍ പൊടുന്നനെ ഇടപെട്ടു. പിന്നാക്ക വിഭാഗങ്ങളെയും പട്ടിക വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന സംഘടനകളെ കൂട്ടിയോജിപ്പിച്ച് വന്‍ പ്രതിഷേധ സമരത്തിന് പാര്‍ട്ടി മുന്നിട്ടിറങ്ങി. സെക്രട്ടറിയേറ്റ് നടയിലും സംസ്ഥാനത്തൊട്ടാകെയും നടന്ന സമരങ്ങള്‍ അധികാരികളില്‍ നേരിയ ഇളക്കംതട്ടിച്ചു. ആദ്യമൊക്കെ മുഖ്യമന്ത്രിയും സര്‍ക്കാരും സി.പി.എമ്മും പ്രശ്നത്തോടും സമരമുഖത്തോടും മുഖംതിരിഞ്ഞ് നില്‍ക്കുകയും എന്തുവന്നാലും മുന്‍തീരുമാനവുമായി മുന്നോട്ടുപോകുകയും ചെയ്യുമെന്ന് ആവര്‍ത്തിച്ചെങ്കിലും പതുക്കെപ്പതുക്കെ അവര്‍ക്ക് അയയാതെ നിവൃത്തിയില്ലെന്നായി. നൂറോളംവാര്ത്തകളും മുഖപ്രസംഗങ്ങളുമാണ് ഇതുമായി ബന്ധപ്പെട്ട് ചന്ദ്രിക തുടര്‍ച്ചയായി ഒന്നരവര്‍ഷത്തിനുള്ളില്‍ പ്രസിദ്ധീകരിച്ചത്. ഇത് പിന്നാക്കവിഭാഗങ്ങളിലും ദുര്‍ബല വിഭാഗങ്ങളിലും സവിശേഷമായ ആത്മവിശ്വാസം ഉണര്‍ത്തുന്നതിന് കാരണമായെന്ന് പറയേണ്ടതില്ല. നിയമസഭയിലും പ്രശ്നം മുസ്ലിംലീഗിന്റെയും കോണ്‍ഗ്രസിന്റെയും ശക്തമായ പ്രതിഷേധത്തിനിരയായി. ന്യൂനപക്ഷ-പട്ടിക വിഭാഗ കമ്മീഷനുകളും വിഷയത്തില്‍ സര്‍ക്കാരിന് കത്തെഴുതി. മുസ്്ലിംലീഗും ചന്ദ്രികയും ഉയര്‍ത്തിപ്പിടിച്ച അതിന്റെ അനിഷേധ്യമായ നയസമീപനമാണ് ഇതിലൂടെ വിജയം കണ്ടത്. നീണ്ടനാളത്തെ ഇടവേളക്കുശേഷമാണ് ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ തങ്ങളുടെ സംവരണവിരുദ്ധ തീരുമാനത്തില്‍നിന്ന് പുറത്തുവന്നിരിക്കുന്നത്. മൂന്ന് സ്ട്രീമിലും ഭരണഘടനാപരമായ സംവരണം നടപ്പാക്കുമെന്ന മന്ത്രിസഭായോഗം തീരുമാനം പബ്ലിക് സര്‍വീസ് കമ്മീഷനെ അറിയിച്ച് കെ.എ.എസ് നിയമത്തിന് വിജ്ഞാപനം പുറപ്പെടുവിക്കുകയാണ് ചെയ്യാനുള്ളത്.
ഇത്തരമൊരു പ്രതിഷേധമോ സംവരണമോ ഇല്ലായിരുന്നുവെങ്കില്‍ ഉണ്ടാകാവുന്ന സാമൂഹിക നീതിയുടെ നിരാസമാണ് സത്യത്തില്‍ ഇപ്പോള്‍ എല്ലാവരെയും ആകുലപ്പെടുത്തേണ്ടത്. സംവരണത്തെ അതിന്റെ ആശയാരംഭം മുതല്‍തന്നെ ശക്തിയായി എതിര്‍ത്തവരാണ് തുല്യതക്കുവേണ്ടി നിലകൊള്ളുന്നവരെന്ന് അഭിമാനിക്കുന്ന കമ്യൂണിസ്റ്റുകള്‍. എന്നാല്‍ സമൂഹത്തിലെ ജാതീയമായ ഉന്നതകുലജാതരുടെ ഉച്ഛിഷ്ടം ഭക്ഷിച്ച്് നൂറ്റാണ്ടുകളായി അടിമത്തത്തിന്റെ തടവറയില്‍ കഴിഞ്ഞ ജനവിഭാഗങ്ങളെ സംബന്ധിച്ച് അവര്‍ തെരഞ്ഞെടുക്കുന്ന ഭരണസംവിധാനത്തില്‍ മതിയായ പങ്കാളിത്തം ലഭിക്കണമെങ്കില്‍ സംവരണം വേണമെന്ന് ശക്തിയായി വാദിച്ചത് ഭരണഘടനാശില്പി ഡോ.ബി.ആര് അംബേദ്കറെപോലുള്ളവരായിരുന്നു. മുസ്ലിംലീഗിന്റെ നിലപാടും ഭരണഘടനാനിര്‍മാണ സഭതൊട്ട് മറിച്ചായിരുന്നില്ല. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ സ്വാതന്ത്ര്യത്തിന്റെയും ഭരണഘടനയുടെയും ഏഴു പതിറ്റാണ്ടിനുശേഷവും നമ്മില്‍ പലര്‍ക്കും കഴിയുന്നില്ലെന്നതാണ് ഇടതുമുന്നണിയുടെ മുന്തീരുമാനത്തിലൂടെ കേരളം കണ്ടത്. സാമുദായിക സംവരണമല്ല, സാമ്പത്തികസംവരണമാണ് വേണ്ടതെന്നും സംവരണം തന്നെ അപ്രസക്തമാണെന്നും ഇന്നും ഉറക്കെപ്രഖ്യാപിക്കുന്നവരും ആര്.എസ്.എസ് അടങ്ങുന്ന സംവരണ വിരോധികളാണ്. ഇതിന്റെ ഭാഗമായാണ് സംവരണ വിരുദ്ധ ലോബി ഇടതുപക്ഷത്തിന്റെ ഒത്താശയോടെ കെ.എ.എസ്സ് സംവരണത്തിന് ഇടങ്കോലിട്ടത്. ഏതായാലും ഭരണഘടനാദത്തമായ അനിവാര്യതക്കും പിന്നാക്ക ന്യൂനപക്ഷ അധ:സ്ഥിത ജനവിഭാഗങ്ങളുടെ രോഷത്തിനുംമുന്നില് ഇക്കൂട്ടര്‍ക്ക് മുട്ടുമടക്കേണ്ടിവന്നിരിക്കുകയാണ്. കടുകുമണിയുടെപോലും അന്യസമുദായത്തിന്റെ അവകാശത്തിലെ മുടിനാരിഴപോലും വേണ്ടെന്നും എന്നാല്‍ തന്റെ സമുദായത്തിന്റെ അവകാശങ്ങള്‍ അണുമണിത്തൂക്കം പോലും വിട്ടുകൊടുക്കില്ലെന്നുമുള്ള മുന്‍മുഖ്യമന്ത്രി സി.എച്ചിന്റെ വാക്കുകള്‍ ഇവിടെ നിറവേറ്റപ്പെട്ടിരിക്കുന്നു. മുസ്്ലിംലീഗിനും ചന്ദ്രികക്കും മാത്രമല്ല, ദുര്ബലാഭിമുഖ്യമുള്ള ഏതൊരാള്‍ക്കും ഈ വിജയത്തില്‍ അഭിമാനിക്കാം.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
-
Video Stories2 days agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

