Connect with us

Video Stories

ഈ മഞ്ഞുരുക്കം പ്രതീക്ഷാഭരിതം

Published

on

മൂന്നു മാസത്തോളമായി നിലനിന്ന ഇന്ത്യ-ചൈന അതിര്‍ത്തിത്തര്‍ക്കത്തിന് പര്യവസാനമായെന്ന വാര്‍ത്ത ഇരു രാജ്യങ്ങളിലെയും ജനകോടികളെ സംബന്ധിച്ചിടത്തോളം ഏറെ ശുഭോദര്‍ക്കമായിരിക്കുന്നു. ജൂണ്‍ പതിനാറിനാണ് ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ഭൂട്ടാന്‍ പ്രദേശമായ ദോക്‌ലാമില്‍ ചൈന ഏകപക്ഷീയമായി റോഡ് നിര്‍മാണം ആരംഭിച്ചതും അതിനെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചതും. തിങ്കളാഴ്ച പ്രദേശത്തുനിന്ന് സൈനികരെ പിന്‍വലിച്ചതായി അറിയിച്ച ഇന്ത്യയുടെ നടപടിക്കു പിന്നാലെ സൈനികരെയും റോഡ് നിര്‍മാണസാമഗ്രികളും ചൈന മാറ്റിയെന്നാണ് വാര്‍ത്തകള്‍. ഇന്ത്യന്‍ സൈനിക പിന്മാറ്റത്തിന് ‘ആവശ്യമായ നീക്കുപോക്ക്’ നടത്തുമെന്ന ചൈനയുടെ പ്രസ്താവന കലങ്ങിമറിഞ്ഞ അന്തരീക്ഷത്തിന് തെളിച്ചം നല്‍കുമെന്ന ്കരുതാം. അതേസമയം ഇന്ത്യ ഇതൊരു പാഠമായി കണക്കാക്കണമെന്ന ചൈനീസ് സൈനികത്തലവന്റെ ഇന്നലത്തെ പ്രസ്താവന ആ രാജ്യത്തിന്റെ അഹങ്കാരത്തെയാണ് വ്യക്തമാക്കുന്നത്.
രണ്ടായിരത്തോളം സൈനികരെയാണ് ചൈന ഇവിടെ വിന്യസിച്ചിരുന്നത്. ചൈനീസ് അതിര്‍ത്തിയിലേക്ക് കടന്ന് ഇന്ത്യ നാനൂറു പേരെയും. ഇരുരാജ്യങ്ങളുടെയും രണ്ടാംനിര നേതാക്കള്‍ വാക്കുളികളുമായി നിറഞ്ഞുനിന്നതോടെ ലോകത്തെ രണ്ടു വലിയ ജനസംഖ്യാരാജ്യങ്ങള്‍ തമ്മില്‍ രക്തച്ചൊരിച്ചിലിനുള്ള സാധ്യതയാണ് ആശങ്കപ്പെട്ടത്. തിങ്കളാഴ്ച ഇരു രാജ്യങ്ങളും അതിര്‍ത്തികളില്‍ നിന്ന്് നിര്‍ണായകമായ പിന്മാറ്റം നടത്തിയതോടെ തല്‍ക്കാലത്തേക്കെങ്കിലും ബന്ധങ്ങള്‍ മുന്‍സ്ഥിതിയിലേക്ക് പിന്തിരിഞ്ഞിരിക്കുകയാണ്. ചൈനയില്‍ നടക്കാനിരിക്കുന്ന പഞ്ചരാഷ്ട്ര ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്ന് ഇതോടെ ഉറപ്പായിരിക്കുന്നു. സെപ്തംബര്‍ നാലിന് ബീജിങില്‍ ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്ന അറിയിപ്പും മഞ്ഞുരുക്കത്തിന് കൂടുതല്‍ പ്രചോദനമായേക്കും. മൂന്നുമുതല്‍ അഞ്ചുവരെയാണ് ബ്രസീല്‍, ദക്ഷിണാഫ്രിക്ക, റഷ്യ എന്നിവരുമടങ്ങുന്ന സിയാമനിലെ ബ്രിക്‌സ് ഉച്ചകോടി. കഴിഞ്ഞ മാസം ജര്‍മനിയിലെ ഹംബര്‍ഗില്‍ നടന്ന ജി-20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രധാനമന്ത്രി ഷീ ജിന്‍പിങ്ങും തമ്മില്‍ കൂടിക്കണ്ടിരുന്നുവെന്നത് തര്‍ക്കങ്ങള്‍ക്ക് നയതന്ത്ര പരിഹാരം എന്ന നയത്തിന്റെ വിളംബരമായിരുന്നു.
മൂന്നു രാജ്യങ്ങളുടെ അതിര്‍ത്തിയും ഏറെ തന്ത്രപ്രധാന മേഖലയുമായ ദോക്‌ലാമില്‍ ചൈന നടത്തിയ അതിസാഹസികതയാണ് പ്രശ്‌നത്തിന് ഹേതു. ഇന്ത്യയുടെ ആസാം മുതലായ വടക്കുകിഴക്കന്‍ മേഖലകളിലേക്കുള്ള ഏക പാത കൂടിയാണ് ഈ മഞ്ഞുനിറഞ്ഞ പ്രദേശം. മാത്രമല്ല, ചൈനയിലെ ഹൈന്ദവ തീര്‍ഥാടന കേന്ദ്രമായ മാനസ സരോവറിലേക്കുള്ള റോഡുമാര്‍ഗവും ഇതുമാത്രമാണ്. ഇവിടെയാണ് ഇന്ത്യയെയും ഭൂട്ടാനെയും വെല്ലുവിളിച്ചു ചൈനീസ് ഭരണകൂടം നടത്തിയ റോഡ്‌നിര്‍മാണം. മുമ്പ് യുദ്ധത്തിലേക്ക് നയിച്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഈ സംഭവം കൂടുതല്‍ വഷളാക്കുകയാണ് ചെയ്തത്. 1962 പോലെയായിരിക്കില്ല ഇനിയൊരു യുദ്ധമെന്നായിരുന്നു ചൈനയുടെ വീരവാദമെങ്കില്‍ അതിന് തക്കമറുപടി നല്‍കാന്‍ നമ്മളും തയ്യാറായി. പ്രശ്‌നത്തില്‍ മിക്ക രാജ്യങ്ങളും പക്ഷപാത രഹിതമായ നിലപാട് സ്വീകരിച്ചതോടെ പ്രശ്‌നം തനിയെ തണുക്കുകയായിരുന്നുവെന്നാണ് അനുമാനിക്കേണ്ടത്. ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതോടെ അമേരിക്ക ചൈനക്കെതിരായ നിലപാട് കടുപ്പിക്കുകയും ഇന്ത്യ അമേരിക്കയുമായി അടുക്കുകയും ചെയ്തതോടെ ചൈന-ഇന്ത്യ ബന്ധത്തിനുമേലും കരിനിഴല്‍ വീഴുകയായിരുന്നു. ഇതായിരിക്കാം പെട്ടെന്നൊരു പ്രകോപനത്തിന് ചൈനയെ പ്രേരിപ്പിച്ചത്. ഇന്ത്യയെ ഒന്നു വിരട്ടിവിടുക. ഈ തന്ത്രം ചൈന തുടങ്ങിയത് ഇന്നും ഇന്നലെയുമൊന്നുമല്ല. അരുണാചലിലും സിയാച്ചിനിലും ലഡാക്കിലുമൊക്കെ വില്ലന്‍ റോളിലാണ് പഴയ കമ്യൂണിസ്റ്റ് രാഷ്ട്രം പ്രത്യക്ഷപ്പെട്ടത്. സ്വാഭാവികമായും ഏതൊരു വ്യക്തിയെയും പോലെ ഇന്ത്യയും മറു തന്ത്രവുമായി രംഗത്തുവന്നു. ചൈന അടക്കിവെച്ചിരിക്കുന്ന തിബത്തിന്റെ കാര്യത്തില്‍ ജനാധിപത്യം പുലരണമെന്ന നയം ഇന്ത്യ സ്വീകരിക്കുകയും സിക്കിമില്‍ ബുദ്ധമത നേതാവ് ദലൈലാമയെ വരവേല്‍ക്കുകയും ചെയ്തതാണ് ’62ലെ യുദ്ധത്തില്‍ കലാശിച്ചത്. അന്നു പക്ഷേ നമുക്ക് വലിയ നഷ്ടങ്ങളാണ് നേരിടേണ്ടിവന്നത്. സിക്കിം 1975ല്‍ ഇന്ത്യയില്‍ ഏകപക്ഷീയമായി ലയിച്ചതോടെ ചൈനക്ക് നേരിട്ട മറ്റൊരു തിരിച്ചടിയായി അത്. ഇന്നും സൈനികമായി ചൈനക്കു തന്നെയാണ് ശാക്തിക ബലത്തില്‍ മേല്‍കൈ. എന്നാല്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ യുദ്ധം പഴയപോലെയാവില്ല എന്ന തിരിച്ചറിവ് അന്നമുണ്ണുന്ന എല്ലാവര്‍ക്കും ബോധ്യമുള്ളതിനാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകാതിരിക്കാന്‍ ഏവരും ശ്രദ്ധിക്കുന്നുവെന്നാണ് കരുതേണ്ടത്. ഇത് മനുഷ്യനെ കൂടുതല്‍ വിവേകിയാക്കുകയേ ഉള്ളൂ.
ഇരുനൂറ്റിയെണ്‍പതു കോടിയോളം വരുന്ന ലോക ജനസംഖ്യയിലെ പകുതിയോളം പേരെ തീറ്റിപ്പോറ്റാന്‍ വിധിക്കപ്പെട്ട രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും. ഇവരിലെ പകുതിയോളവും ഇന്നും ഒരുനേരത്തെ ഭക്ഷണത്തിന് പോലും പ്രയാസപ്പെടുമ്പോള്‍ യുദ്ധംചെയ്ത് കളിക്കാന്‍ വിവേകവും ജനക്ഷേമത്തില്‍ തല്‍പരതയുമുള്ള നേതാക്കള്‍ക്കും ഭരണാധികാരികള്‍ക്കും കഴിയില്ലതന്നെ. പ്രത്യേകിച്ചും ജനാധിപത്യത്തില്‍ വിശ്വാസമര്‍പ്പിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യക്ക്. കമ്യൂണിസ്റ്റ് ഭരണകൂടങ്ങളാകട്ടെ പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ കൊന്നുതള്ളിയത് ജനലക്ഷങ്ങളെയാണെന്നതിന് ചൈന തന്നെയും സാക്ഷിയാണ്. ഉഭയകക്ഷി ബന്ധത്തിന് സമാധാനവും സൗഹാര്‍ദവുമാണ് പ്രധാനമെന്ന ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന ഇതാണ് സൂചിപ്പിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിനിധിതല ചര്‍ച്ചകള്‍ ഇനിയും തുടരേണ്ടതിന്റെ ആവശ്യകതയാണ് ദോക്‌ലാം സംഭവം നമ്മെ ഓര്‍മിപ്പിക്കുന്നത്. പാക്കിസ്താനുമായി ചൈനക്കുള്ള ബന്ധം ഒരുപരിധിവരെ ബന്ധങ്ങളെ ബാധിക്കുമെന്നതു ശരിയാണെങ്കിലും ഭീതിയുടെ സന്തുലിതത്വം എന്ന സിദ്ധാന്തപ്രകാരം മനുഷ്യഹാനിക്കുള്ള അവസരങ്ങള്‍ പരമാവധി കുറക്കേണ്ടതുതന്നെയാണ്.
സൈനിക പിന്മാറ്റങ്ങളുടെ രണ്ടുദിവസം മുമ്പാണ് ഇന്ത്യന്‍ സൈനിക മേധാവി ബിപിന്‍ റാവത്ത് നടത്തിയ പ്രസ്താവന ശ്രദ്ധേയമായതും ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയതും. ‘ഇന്ത്യ ഏറ്റവും നല്ലത് ആഗ്രഹിക്കുകയും ഏറ്റവും മോശമായതിന് തയ്യാറെടുക്കുകയും ചെയ്യുന്നു’ എന്നായിരുന്നു റാവത്തിന്റെ ആത്മവിശ്വാസപ്രകടനവും മുന്നറിയിപ്പും. ഒരുവശത്ത് സമാധാനവും മറുവശത്ത് സൈനികബലവും എന്നതാണ് നമ്മുടെ നയം. ഇത് രാജ്യത്തിന്റെ പരമാധികരാത്തിനും അഖണ്ഡതക്കും അത്യന്താപേക്ഷിതവുമാണ്. ഇതുതന്നെയാണ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും കാലം മുതല്‍ രാജ്യം തുടര്‍ന്നുവരുന്നതും. ചൈനയുടെ കാര്യത്തിലും ഇതുതന്നെയാവട്ടെ തുടര്‍ന്നും നാം അവലംബിക്കേണ്ടത്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending