Video Stories
ജനാധിപത്യം ജ്വലിച്ച രാജ്യസഭ
വിശ്വാസ സ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവെച്ച് മുത്തലാഖ് നിരോധന നിയമം പാസാക്കിയ ലോക്സഭയെ പുച്ഛിച്ചുതള്ളി ബില്ലവതരണത്തില്‍ പ്രതിരോധം തീര്‍ത്ത രാജ്യസഭ രാജ്യത്തിന്റെ മതേതര പ്രതീക്ഷക്ക് പുതുജീവന്‍ നല്‍കിയിരിക്കുകയാണ്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതിനുള്ള ബില്‍ പാര്‍ലമെന്റിന്റെ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് രാജ്യസഭയില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി ഉന്നയിച്ച ആവശ്യം അംഗീകരിക്കാതെ സ്വേച്ഛാധിപത്യത്തിലൂടെ സ്വന്തം കാര്യം നേടിയെടുക്കാമെന്ന കേന്ദ്ര സര്‍ക്കാറിന്റെ മനക്കോട്ടയാണ് മതേതര ശക്തികള്‍ തകര്‍ത്തു തരിപ്പണമാക്കിയത്. ബില്ലിന്റെ മൗലികത ചോദ്യം ചെയ്ത് ക്രിയാത്മക വാഗ്വാദങ്ങളില്‍ തുടങ്ങിയ ചര്‍ച്ചക്കൊടുവില്‍ ശുഭകരമായി പര്യവസാനിപ്പിക്കാന്‍ കഴിഞ്ഞത് പ്രതിപക്ഷ കൂട്ടായ്മക്ക് പ്രത്യാശ പകരുന്നതാണ്. രാജ്യസഭയില്‍ ന്യൂനപക്ഷമായതിനാലും മുത്തലാഖ് വിഷയത്തില്‍ പ്രതിപക്ഷത്തെ വിശ്വസിപ്പിക്കാന്‍ സാധിക്കാത്തതിനാലുമാണ് ബജറ്റ് സമ്മേളനം വരെ ബില്ലവതരണം നീട്ടിവച്ചതെന്ന ബി.ജെ.പി നേതാക്കളുടെ പ്രതികരണം ജനാധിപത്യത്തെ ധിക്കരിച്ചവര്‍ക്കുള്ള പാഠമായി അവര്‍ പഠിക്കട്ടെ. രാജ്യത്തിന്റെ പൈതൃകത്തെയും പാരമ്പര്യത്തെയും തച്ചുടക്കാനും വിശ്വാസ സ്വാതന്ത്ര്യത്തിനു മേല്‍ വാളോങ്ങാനും സംഘബലത്തെ ദുരുപയോഗം ചെയ്യാമെന്ന പൊള്ളയായ സങ്കല്‍പ്പങ്ങള്‍ക്ക് വലിയ വില നല്‍കേണ്ടിവരുമെന്ന തിരിച്ചറിവാണ് പാര്‍ലമെന്റ് ശീതകാല സമ്മേളനം ബാക്കിയാക്കിയത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുകയും മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് മൂന്നു വര്‍ഷം ജയില്‍ ശിക്ഷ നല്‍കുകയും ചെയ്യുന്ന മുസ്്ലിം വനിതാ വിവാഹ സംരക്ഷണാവകാശ ബില്‍ മൗലികമല്ലെന്ന് സ്ഥാപിക്കുന്ന പ്രതിപക്ഷ വാദങ്ങളെ ഖണ്ഡിക്കാന്‍ കപട കാഴ്ചപ്പാടുകള്‍ക്കപ്പുറം കാര്യകാരണങ്ങള്‍ നിരത്താന്‍ രാജ്യസഭയിലെ നേര്‍ക്കുനേര്‍ സംവാദങ്ങളില്‍ പോലും സാധ്യമാവാതിരുന്ന ഭരണപക്ഷത്തിന് ബജറ്റ് സമ്മേളനത്തിലും ബില്‍ ബാലികേറാമലയായിരിക്കുമെന്നു സാരം.
ഏക സിവില്‍കോഡിലേക്കുള്ള ആദ്യ ചുവട് എന്ന നിലയില്‍ കഴിഞ്ഞയാഴ്ചയാണ് മുത്തലാഖ് നിരോധന ബില്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ പാസാക്കിയെടുത്തത്. രാജ്യത്തെ പ്രധാന ന്യൂനപക്ഷ സമുദായത്തിന്റെ വിശ്വാസ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിയമം നടപ്പാക്കാനൊരുങ്ങും മുമ്പ് ഒരു തരത്തിലുമുള്ള കൂടിയാലോചനക്കും കേന്ദ്ര സര്‍ക്കാര്‍ മനസുവച്ചില്ല. പ്രതിപക്ഷ പാര്‍ട്ടികളും മുസ്ലിം വ്യക്തിനിയമ ബോര്‍ഡും ആശങ്കകള്‍ അറിയിച്ചെങ്കിലും ഇതൊന്നും ചെവികൊള്ളാതെയാണ് കരടു ബില്ലുമായി കേന്ദ്ര നിയമമന്ത്രി ലോക്സഭയിലെത്തിയത്. പ്രതിഷേധങ്ങളത്രയും ശബ്ദവോട്ടോടെ മറികടന്ന് ബില്‍ അവതരിപ്പിക്കുകയും ഒടുവില്‍ പാസാക്കിയതായി പ്രഖ്യാപിച്ച് സഭ പിരിഞ്ഞത് പാര്‍ലമെന്റ് ചരിത്രത്തിലെ വേദനിക്കുന്ന അധ്യായങ്ങളിലൊന്നായി അവസാനിക്കുകയും ചെയ്തു. പക്ഷേ, രാജ്യസഭയില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി ചെറുത്തുനിന്നതോടെ ബില്‍ വോട്ടിനിടാന്‍ കഴിയാതെ പോയി. ആദ്യം ചര്‍ച്ചക്കെടുത്തെങ്കിലും പിന്നീട് പരിഗണനക്കു പോലും പുറത്തെടുക്കാന്‍ കഴിയാത്ത വിധമായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിരോധം. ഇത് ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിന് കൂട്ടായ്മ നല്കുന്ന ശക്തി അടയാളപ്പെടുത്തുന്നതാണ്.
ലോക്സഭയിലേതു പോലെ വോട്ടിനിട്ട് ബില്‍ പാസാക്കിയെടുക്കാമെന്ന വ്യാമോഹമായിരുന്നു രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാറിന്. എന്നാല്‍ കോണ്‍ഗ്രസും മുസ്ലിംലീഗും ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളും ബില്‍ പാര്‍ലമെന്റിന്റെ സെലക്ട് കമ്മിറ്റിയുടെ പരിഗണനക്കു വിടണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നതാണ് ഭരണപക്ഷത്തെ അടിതെറ്റിച്ചത്. ബി.ജെ.പിയുടെ സഖ്യകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടിയും ഇതേ നിലപാട് തുടര്‍ന്നത് ഇവ്വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച സമീപനത്തോടുള്ള കടുത്ത വിയോജിപ്പാണ്. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ പാര്‍ലമെന്റ് സെലക്ട് കമ്മിറ്റിക്ക് വിട്ട് തടിതപ്പുകയാണ് കേന്ദ്ര സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ചെയ്തത്. കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുഗേന്ദു ശേഖറും അവതരിപ്പിച്ച പ്രമേയത്തെ തുടര്‍ന്ന് പിടിച്ചുനില്‍ക്കാനാവാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനത്തിലെത്തിയത്.
എല്ലാ പ്രധാന പാര്‍ട്ടികളിലെയും പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന സെലക്ട് കമ്മിറ്റിയില്‍ ബില്ലിന് അനുകൂലമായി തീരുമാനമുണ്ടാകാന്‍ വഴിയില്ല. കരട് നിയമത്തെ ചൊല്ലി വ്യത്യസ്ത വീക്ഷണങ്ങളാണ് വച്ചുപുലര്‍ത്തുന്നതെങ്കിലും ബില്ലിന്റെ മൗലികതയിലുള്ള അടിസ്ഥാന വിയോജിപ്പില്‍ എല്ലാവരും അഭിപ്രായ ഐക്യത്തോടെ അടിയുറച്ചുനില്ക്കുന്നത് ആശ്വാസകരമാണ്. മുത്തലാഖ് മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതാണെന്ന് പരിതപിക്കുന്ന പ്രധാനമന്ത്രി, പുതിയ നിയമത്തിലൂടെയുണ്ടാകുന്ന നീതി നിഷേധത്തെ കാണാതെ പോകുന്നത് കാപട്യമാണ്. മുസ്ലിം സ്ത്രീകളുടെ വിവാഹപരമായ അവകാശ സംരക്ഷണ ബില്‍ തയാറാക്കിയത് മുത്തലാഖിനെതിരെ സുപ്രീംകോടതിയില്‍ നിയമ പോരാട്ടം നടത്തിയ സ്ത്രീ സംഘടനകളുമായി പോലും കൂടിയാലോചിക്കാതെയാണ്. സംഘ്പരിവാര്‍ സ്വപ്നം കാണുന്ന രാഷ്ട്രീയ നേട്ടത്തിലേക്ക് വാതില്‍ തുറന്നുകൊടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. തടവിനു ശിക്ഷിക്കപ്പെടുന്ന സാധാരണക്കാരനായ ഒരാള്‍ക്ക് മുത്തലാഖിന് വിധേയപ്പെടുന്നവര്‍ക്ക് ജീവനാംശം നല്കാന് കഴിയില്ലെന്ന അസാംഗത്യവും ഇതോട് ചേര്‍ത്തുവായിക്കേണ്ടതാണ്. ഇക്കാര്യങ്ങളില്‍ വ്യക്തത നല്‍കാതെ തിരക്കുപിടിച്ച് നിയമം നടപ്പാക്കാനുള്ള വ്യഗ്രതക്കു പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട് എന്നതു തന്നെയാണ് മതേതര ഇന്ത്യയെ വേവലാതിപ്പെടുത്തുന്നത്. രാജ്യത്തെ സിവില്‍ നിയമങ്ങള്‍ക്കു മേല്‍ ക്രിമിനല്‍ നിയമങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തുന്ന കടന്നുകയറ്റമാണ് യഥാര്‍ത്ഥത്തില്‍ മുത്തലാഖ് നിരോധന ബില്‍. മുത്തലാഖിനെ തെറ്റായി നിര്‍വചിക്കുകയും സൗകര്യപൂര്‍വം വ്യാഖ്യാനിക്കുകയും ചെയ്തു തയാറാക്കിയ നിയമം ഒരു ജനതക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത് അനുവദിച്ചുകൂടാ. മഹിതമായ ഭരണഘടനയെ നോക്കുകുത്തിയാക്കി, വിശ്വാസ സ്വാതന്ത്ര്യത്തിനു വില കല്പിക്കാതെ, മൗലികാവകാശത്തെ മൂടിപ്പുതച്ചുവച്ചു സ്വാര്‍ത്ഥ നേട്ടങ്ങള്‍ക്കു വേണ്ടി അടിച്ചേല്‍പ്പിക്കുന്ന ഏതു നിയമത്തെയും പ്രതിരോധിക്കാനുള്ള പ്രബുദ്ധത രാജ്യത്തിനുണ്ട്. രാജ്യസഭ കാത്തുസൂക്ഷിച്ചത് ആ പാരമ്പര്യമാണ്. അതിലാണ് മതേതര ജനതയുടെ പ്രതീക്ഷയത്രയും.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
-
Video Stories2 days agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

