Connect with us

Video Stories

റഫാല്‍ കള്ളന്‍ കപ്പലില്‍തന്നെ

Published

on

ഇന്ത്യന്‍ വ്യോമസേനക്കുവേണ്ടി ഫ്രഞ്ച് സര്‍ക്കാരുമായി ചേര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഒപ്പുവെച്ച റഫാല്‍ യുദ്ധ വിമാനകരാറുമായി ബന്ധപ്പെട്ട് കുത്തക വ്യവസായി അനില്‍ അംബാനിയുമായി രാജ്യത്തിന്റെ പ്രധാനമന്ത്രിതന്നെ ഒത്തുകളിച്ചുവെന്നത് ഗുരുതര ആരോപണങ്ങളിലൊന്നാണ്. റഫാല്‍ കരാറില്‍ ഇടനിലക്കാരായി (ഓഫ്‌സെറ്റ്) അനിലിന്റെ റിലയന്‍സിനൊക്കൊണ്ട് പ്രത്യേക കമ്പനിയുണ്ടാക്കിക്കുകയും യു.പി.എ കാലത്തേതില്‍നിന്ന് 40 ശതമാനത്തിലധികം വിമാന വില ഉയര്‍ത്തുകയും പൊളിഞ്ഞുപാളീസായിരുന്ന അനിലിന് നാല്‍പതിനായിരംകോടിയുടെ വരുമാനം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്‌തെന്ന ആരോപണങ്ങള്‍ കത്തിനില്‍ക്കവെയാണ് ചൊവ്വാഴ്ച അതിലും ഗുരുതരമായ ആരോപണംകൂടി പ്രധാനമന്ത്രിക്കെതിരെ ഉയര്‍ന്നുവന്നിരിക്കുന്നത്.
2015 ഏപ്രില്‍ പത്തിന് നരേന്ദ്രമോദി ഫ്രാന്‍സില്‍ചെന്ന് റഫാല്‍ കരാറിലേര്‍പ്പെടുന്നതിന് പത്തുദിവസം മുമ്പ് ഒരു ഫ്രഞ്ച് ഉദ്യോഗസ്ഥന്‍ മൂന്നു ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍, മോദിയും താനും കരാറൊപ്പിടുന്നതിനെക്കുറിച്ച് അനില്‍ അംബാനി ഉറപ്പുനല്‍കിയതായാണ് വെളിച്ചത്തായിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കഴിഞ്ഞദിവസം പുറത്തുവിട്ട വിവരം ശരിയെങ്കില്‍ രാജ്യത്തിന്റെ ഒരു പ്രധാനമന്ത്രിയും ചെയ്യാത്തതും ചെയ്യരുതാത്തതും സങ്കല്‍പത്തില്‍പോലും നിനക്കാത്തതുമായ അതീവ ഹീനമായ പ്രവൃത്തിയാണ് നരേന്ദ്രമോദി രാഷ്ട്രത്തോട് കാട്ടിയിരിക്കുന്നത്. കുത്തക മുതലാളിക്ക് പ്രധാനമന്ത്രി മുന്‍കൂട്ടി വിവരം ധരിപ്പിച്ചുവെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. എന്തിനുവേണ്ടിയാണിത്. അഴിമതിയും കെടുകാര്യസ്ഥതയും കള്ളത്തരവും അനിലിന്റെ സുഹൃത്താണെന്നതുമൊക്കെ നരേന്ദ്രമോദിയെക്കുറിച്ച് മുമ്പ് കേട്ടിട്ടുണ്ടെങ്കിലും ഇന്ത്യാരാജ്യത്തെ മുതലാളിമാര്‍ക്ക് വില്‍ക്കുന്ന നീചമായ പണിയാണ് നമ്മുടെ പ്രധാനമന്ത്രി നടത്തിയിരിക്കുന്നത്. 2015 മാര്‍ച്ച് 28നാണ് ഫ്രഞ്ച് കമ്പനിയായ എയര്‍വെയ്‌സിന്റെ ഉദ്യോഗസ്ഥന്‍ നിക്കോളാസ് കമൂസി ‘അംബാനി’ എന്ന സൂചികയോടെ ഇമെയില്‍ സന്ദേശം അയച്ചിരിക്കുന്നത്. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍പോലും അറിയാതിരിക്കെ, ഇരുരാജ്യങ്ങള്‍ തമ്മില്‍ നടക്കാനിരിക്കുന്ന ഒരു കരാര്‍ സംബന്ധിച്ച് പ്രധാനമന്ത്രിയല്ലാതെ ഔദ്യോഗിക സംവിധാനത്തിന് പുറത്തുള്ളൊരാള്‍ വിവരം അറിയാനിടയായി എന്നത് അതീവ ഗുരുതരമായ തെറ്റുതന്നെയാണ്. തന്റെ പദവിയില്‍ പാലിക്കേണ്ട ഔദ്യോഗിക രഹസ്യനിയമം ലംഘിച്ച പ്രധാനമന്ത്രി അഴിക്കുള്ളില്‍ അകപ്പെടേണ്ട ആളാണെന്നാണ് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടുന്നത്. മോദിയെ ‘ചാരന്‍’ എന്നുകൂടി അഭിസംബോധന ചെയ്യാനും അദ്ദേഹം സന്നദ്ധനായിരിക്കുന്നു.
പ്രതിരോധവകുപ്പുമായി ബന്ധപ്പെട്ട കരാറായതിനാല്‍ വിമാനം വാങ്ങുന്നതിനുമുമ്പ് അതിന്റെ സാങ്കേതികത്വം, പ്രവര്‍ത്തനക്ഷമത, വില നിര്‍ണയം അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ആ വകുപ്പിലെ വിദഗ്ധരായിരിക്കണം. അതുതന്നെയാണ് രാജ്യത്തിന്റെ നിയമവും. എന്നാല്‍ പ്രതിരോധ വകുപ്പിനുകീഴിലെ ഡിഫന്‍സ് പ്രൊക്യുര്‍മെന്റ് സമിതിയുടെ അഭിപ്രായങ്ങള്‍ കണക്കിലെടുക്കാതെ പ്രധാനമന്ത്രിയുടെ ഓഫീസ് അഥവാ പ്രധാനമന്ത്രിതന്നെ നേരിട്ട് അനില്‍ അംബാനിയുമായി ചേര്‍ന്നാണ് റഫാല്‍ ഇടപാട് നടത്തിയതെന്നാണ് രേഖകള്‍ സഹിതം ‘ദി ഹിന്ദു’ അടക്കമുള്ള മാധ്യമങ്ങള്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ കാര്യാലയത്തിന്റെ ബദല്‍ ചര്‍ച്ചക്കെതിരെ മുന്‍പ്രതിരോധ സെക്രട്ടറി ജി. മോഹന്‍കുമാര്‍ തന്നെ കുറിപ്പെഴുതി നല്‍കിയെന്ന വിവരവും ഞെട്ടലോടെയാണ് രാജ്യം കേട്ടത്. ഇന്ത്യന്‍ നെഗോഷ്യേഷന്‍ ടീം (ഐ.എന്‍.ടി) എന്നു വിളിക്കപ്പെടുന്ന വിദഗ്ധ സംഘത്തിലെ മൂന്നു പേര്‍ യു.പി.എ കാലത്തേതില്‍നിന്ന് വ്യത്യസ്ഥമായി ഉണ്ടാക്കാന്‍ പോകുന്ന കരാര്‍ രാജ്യതാല്‍പര്യത്തിന് നിരക്കുന്നതല്ലെന്നും രേഖകള്‍സഹിതം ഇന്നലെ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. പ്രതിരോധ മന്ത്രിക്കുപോലും ലോക്‌സഭയില്‍ പല ഘട്ടത്തിലും തന്റെ വാദങ്ങള്‍ക്ക് മതിയായ സാധൂകരണം നല്‍കാതെ ഒളിച്ചോടേണ്ട അവസ്ഥയുണ്ടായി. പ്രധാനമന്ത്രിയാകട്ടെ ആരോപണങ്ങള്‍ക്ക് തെളിവുകള്‍ സഹിതമുള്ള മറുപടി ജനങ്ങള്‍ക്കുമുമ്പാകെ വെക്കുന്നതിനുപകരം കോണ്‍ഗ്രസിന്റെ കുടുംബ ഭരണത്തെയും പാരമ്പര്യത്തെയും കുറ്റപ്പെടുത്തി രക്ഷപ്പെടാനാണ് പരിശ്രമിക്കുന്നത്. ഇത് ഒരു പ്രധാനമന്ത്രിയെയും ആ വിലപ്പെട്ട ഭരണഘടനാപദവിയെതന്നെയും സ്വയം ഇകഴ്ത്തുന്നതിന് സമാനമാണ്. ഈ സംഭവങ്ങളിലെല്ലാം മോദിയുടെയും കേന്ദ്ര സര്‍ക്കാരിലെ മോദി തല്‍പരരുടെയും സാമ്പത്തിക ലക്ഷ്യം വെച്ചുള്ള ഗൂഢ നീക്കമാണ് പകല്‍പോലെ വെളിച്ചത്തായിരിക്കുന്നതെന്നിരിക്കെ കഴിഞ്ഞദിവസം പാര്‍ലമെന്റില്‍വെച്ച സി.എ.ജി റിപ്പോര്‍ട്ടിലെ ചില വാചകങ്ങളില്‍ കടിച്ചുതൂങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് മോദിയും കൂട്ടരും. 2.8 ശതമാനം കുറവാണ് റഫാല്‍ യുദ്ധ വിമാന ഇടപാടില്‍ രാജ്യത്തിന് സംഭവിച്ചതെന്നാണ് സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നതെങ്കിലും അതുതന്നെ അവ്യക്തത നിറഞ്ഞതാണ്. അന്തിമ വിലയെപ്പറ്റി റിപ്പോര്‍ട്ടിലൊരിടത്തും പരാമര്‍ശമില്ല എന്നതുതന്നെ മോദിയെ രക്ഷപ്പെടുത്താന്‍ തട്ടിക്കൂട്ടിയുണ്ടാക്കിയ റിപ്പോര്‍ട്ടാണതെന്നതിന് ഇത് തെളിവായി. രാജ്യത്തിന്റെ മഹത്തായ ഭരണഘടനാപദവികളെയും സ്ഥാപനങ്ങളെയുമൊക്കെ പരസ്യമായി തള്ളിപ്പറയുകയും ഇകഴ്ത്തുകയും ചെയ്യുന്ന മോദി ഭരണകൂടത്തിന് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ പദവിയും കള്ളനാണയമായതില്‍ അത്ഭുതത്തിനവകാശമില്ലല്ലോ. രാജ്യസഭാസമ്മേളനം തീരാനിരിക്കെ ഇന്നലെ പൊടുന്നനെ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്തുവെച്ചത് അതിന്മേല്‍ പ്രതികരിക്കേണ്ട അംഗങ്ങളുടെ ജനാധിപത്യാവകാശത്തെ തിരസ്‌കരിക്കുന്നതിനുവേണ്ടിയാണ്. എല്ലാത്തിനും പിന്നില്‍ മോദി വീമ്പുപറയുന്ന ചൗക്കിദാര്‍ (കാവല്‍ക്കാരന്‍) അല്ല, രാഹുല്‍ഗാന്ധി പറയുന്ന കള്ളനാണെന്നതാണ് ജനങ്ങള്‍ക്ക് ബോധ്യമായിരിക്കുന്നത്.
രണ്ടു വര്‍ഷംകൊണ്ട് രാജ്യത്തെ കുത്തകകള്‍ക്ക് തീറെഴുതിയതായാണ് 73 ശതമാനം സമ്പത്ത് വെറും ഒരു ശതമാനം പൗരന്മാരിലേക്ക് കേന്ദ്രീകരിക്കപ്പെട്ടുവെന്ന വസ്തുത. തൊഴിലില്ലായ്മ 40 വര്‍ഷം മുമ്പത്തെ അവസ്ഥയിലേക്ക് വളര്‍ന്നുവെന്നതും പല ഔദ്യോഗിക വിവരങ്ങളും വൈകുകയോ വെളിച്ചം കാണാതാക്കപ്പെടുകയോ ചെയ്തതും ഞെട്ടിപ്പിക്കുന്നു. പ്രതിമാനിര്‍മാണത്തിനും സ്വന്തം വിദേശയാത്രക്കുമായി ലക്ഷം കോടിയോളം രൂപ ചെലവിട്ട മോദി മറിച്ച് കര്‍ഷകനെയും തൊഴിലാളിയെയും തെരുവിലും കയറിലും അഭയം പ്രാപിക്കാനാണ് തന്റെ ഭരണകാലം ചെലവിട്ടത്. ചരിത്രത്തിലാദ്യമായി ബജറ്റിനുമുന്നോടിയായുള്ള സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പാര്‍ലമെന്റ് കണ്ടില്ല. തിരഞ്ഞെടുപ്പിനുമുമ്പുള്ള വോട്ട്ഓണ്‍ അക്കൗണ്ടിന് പകരം വരുന്ന പത്തുവര്‍ഷത്തെ നയരേഖ അവതരിപ്പിക്കുകവഴി ജനങ്ങളെയാകെ പരിഹസിക്കുകയാണ് മോദി ചെയ്തത്. റഫാല്‍ ഇടപാടിനെക്കുറിച്ചന്വേഷിക്കാനാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍നിന്ന് നിര്‍ണായക രേഖകളെല്ലാം സുപ്രീംകോടതിയില്‍നിന്ന് മറച്ചുവെച്ച് അനുകൂലവിധി സമ്പാദിച്ചതും ചിന്തനീയം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending