Video Stories
ജനഹിതം ആദ്യം റഫാല്‍ പിന്നാലെ

ഷംസീര്‍ കേളോത്ത്
ന്യൂഡല്‍ഹി: റഫാല്‍ പുനഃപരിശോധനാ ഹര്‍ജിയും, രാഹുല്‍ ഗാന്ധിക്കെതിരായ കോടതി അലക്ഷ്യ ഹര്‍ജിയും സുപ്രീം കോടതി വിധി പറയാന്‍ മാറ്റി. തെരഞ്ഞെടുപ്പിന് ശേഷമേ റഫാലില്‍ വിധിയുണ്ടാവൂ. വാദങ്ങള്‍ രണ്ടാഴ്ചക്കുള്ളില്‍ രേഖാമൂലം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.
റഫാല്‍ ഇടപാടില്‍ കേന്ദ്രത്തിന് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിക്കു ശേഷം മാധ്യമങ്ങളിലൂടെ പുറത്ത വന്ന പുതിയ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു പുനഃപരിശോധനാ ഹര്‍ജിയിലെ വാദം ഹര്‍ജിക്കാര്‍ ഉന്നയിച്ചത്. ക്ലീന്‍ ചിറ്റ് നല്‍കിയ വിധിയില്‍ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രശാന്ത് ഭൂഷണ്‍ കരാര്‍ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും എഫ്. ഐ. ആര്‍ ഇട്ട് അന്വേഷിക്കണം എന്നേ ആവശ്യപ്പെട്ടിട്ടുള്ളൂ എന്നും വ്യക്തമാക്കി. സിഎജി വില സംബന്ധിച്ച് പരിശോധന നടത്തിയില്ലെന്നും, ഇതാദ്യമായാണ് ഒരു കരാറിലെ വില വിലയിരുത്താതെ സി. എ. ജി അംഗീകരിക്കുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ വാദിച്ചു.
ഇടപാടിന് സോവറിന്‍ ഗ്യാരന്റി ഇല്ലാത്ത കാര്യം, കരാറിലെ അഴിമതി വിരുദ്ധ വ്യവസ്ഥകളടക്കം സുപ്രധാനമായ എട്ട് വ്യവസ്ഥകള്‍ എടുത്തുമാറ്റിയ കാര്യം എന്നിവ ഹര്‍ജിക്കാര്‍ വാദത്തിനിടെ ചൂണ്ടിക്കാട്ടി. കരാറുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. അഴിമതി തടയാനുള്ള വ്യവസ്ഥകള്‍ ഒഴിവാക്കിയത് കോടതിയെ അറിയിച്ചില്ലെന്നും, നിശ്ചയിച്ച ബെഞ്ച് മാര്‍ക്ക് വിലയില്‍ നിന്നും എത്രയോ കൂടിയ വിലക്കാണ് റഫാല്‍ വിമാനം വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് ഗ്യാരണ്ടി ഒഴിവാക്കിയത് വഴി ദസോ കമ്പനിക്ക് സാമ്പത്തിക ലാഭം ഉണ്ടായി. പണം നല്‍കുന്നത് ദസോ കമ്പനിക്കാണ് ഫ്രഞ്ച് സര്‍ക്കാറിനല്ല, ഗ്യാരന്റി ഇല്ലാതെ ആണ് ഈ പണം നല്‍കുന്നത്, റഫാല്‍ ഇന്ത്യക്ക് നല്‍കുന്നതിനുള്ള സമയം നീട്ടി നല്‍കി. ആദ്യ കരാറില്‍ 18 വിമാനങ്ങള്‍ ഒഴികെ ബാക്കിയുള്ളവ ഇന്ത്യയില്‍ നിര്‍മിക്കാനാണ് തീരുമാനിച്ചത്. ഇടപാടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കോടതി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അനില്‍ അംബാനിയും ഫ്രഞ്ച് പ്രതിരോധ മന്ത്രിയും തമ്മില്‍ ചര്‍ച്ച നടത്തിയത് സമാന്തര ചര്‍ച്ചയായിരുന്നെന്നും ഇത് വില നിര്‍ണയ ചര്‍ച്ചകളെ ദുര്‍ബലമാക്കിയെന്നും, ദേശീയ സുരക്ഷ ഉപദേഷ്ടാവും സമാന്തര ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് വാദിച്ച അരുണ്‍ ഷൂറി കോടതി എല്ലാ രേഖകളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. സി.എ.ജിക്ക് കൈമാറിയ രേഖകള്‍ എന്ത് കൊണ്ട് കോടതിക്ക് കൈമാറിക്കൂടെന്നും അദ്ദേഹം ചോദിച്ചു.
കോടതി സര്‍ക്കാറിനെ വിശ്വസിച്ചപ്പോള്‍ സര്‍ക്കാര്‍ അത് ദുരുപയോഗം ചെയ്യുകയായിരുന്നു. കോടതിയെ തെറ്റിദ്ധരിച്ചവര്‍ക്കെതിരെ നടപടിവേണമെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ ഹര്‍ജിക്കാര്‍ ഉന്നയിച്ച വാദങ്ങളെയെല്ലാം കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ നിഷേധിച്ചു. സോവറിന്‍ ഗ്യാരന്റി നേരത്തെ പല കരാറുകളിലും ഒഴിവാക്കിയിട്ടുണ്ടെന്ന് എ.ജി കോടതിയെ അറിയിച്ചു.
നേരത്തെയുള്ള കരാറില്‍ സാങ്കേതികവിദ്യ കൈമാറാമെന്ന വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ പുതിയ കരാര്‍ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് വന്നപ്പോള്‍ യുദ്ധവിമാനങ്ങളുടെ സാങ്കേതിക വിദ്യ കൈമാറുന്ന ചട്ടം ഒഴിവാക്കി എന്ന ഹര്‍ജിക്കാരുടെ വാദത്തിനും അറ്റോര്‍ണി ജനറല്‍ വിശദീകരണം നല്‍കി. ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ട രേഖകള്‍ ഒരു കാരണവശാലും കോടതിക്ക് കൈമാറാന്‍ കഴിയില്ലെന്നും എജി അറിയിച്ചു. ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ഒരു കരാര്‍ 2008ല്‍ ഒപ്പുവെച്ചിരുന്നു. ആ കരാറിലെ പത്താമത്തെ വ്യവസ്ഥയുടെ അടിസ്ഥാനത്തി ല്‍ വില സംബന്ധിച്ച വിവരങ്ങളും മറ്റ് രഹസ്യ വിവരങ്ങളും പുറത്ത് വിടുന്നതില്‍ വിലക്കുണ്ടെന്ന് എജി കോടതിയെ അറിയിച്ചു. അതിനാല്‍ വിലയുള്‍പ്പെടെയുള്ള രഹസ്യവിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും എ.ജി കോടതിയെ അറിയിച്ചു. ഇതു പ്രതിരോധ ഇടപാടാണെന്നും സര്‍ക്കാരിന്റെ റോഡ് കോണ്‍ട്രാക്റ്റ് പോലെ കോടതി ഇതു കാണരുതെന്നും ആവശ്യപ്പെട്ടു.
റഫാല്‍ നടപടിക്രമങ്ങളില്‍ പിശകുണ്ടായാലും വിധിയില്‍ പുനപരിശോധന വേണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ഇടപാടിനെയാണ് ഹര്‍ജിക്കാര്‍ എതിര്‍ക്കുന്നതെന്നും, എല്ലാവരുടേയും സുരക്ഷയുടെ പ്രശ്‌നമാണിതെന്നും എ.ജി വാദിച്ചു. ഇടപാടില്‍ കേസെടുത്ത് അന്വേഷിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. കേസിനോടൊപ്പം രാഹുല്‍ ഗാന്ധിക്കെതിരായ കോടതിഅലക്ഷ്യ ഹര്‍ജിയും പരിഗണിച്ചു. രാഹുല്‍ ഗാന്ധി മാപ്പേക്ഷിച്ച് നല്‍കിയ സത്യവാങ്മൂലം കോടതി പരിശോധിച്ചു.
Celebrity
‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
film
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.
അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
-
kerala3 days ago
പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
-
gulf3 days ago
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
-
india3 days ago
അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു
-
GULF3 days ago
ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ഈദ് സ്നേഹ സംഗമം ഇന്ന്
-
kerala2 days ago
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്
-
india3 days ago
അഹമ്മദാബാദിലെ വിമാനദുരന്തം; ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
-
india3 days ago
അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു, വിമാനത്തില്‍ 242 യാത്രക്കാര്‍
-
india3 days ago
അഹമ്മദാബാദില്‍ യാത്രാവിമാനം തകര്‍ന്നുവീണു