Video Stories
ജനഹിതം ആദ്യം റഫാല്‍ പിന്നാലെ
ഷംസീര്‍ കേളോത്ത്
ന്യൂഡല്‍ഹി: റഫാല്‍ പുനഃപരിശോധനാ ഹര്‍ജിയും, രാഹുല്‍ ഗാന്ധിക്കെതിരായ കോടതി അലക്ഷ്യ ഹര്‍ജിയും സുപ്രീം കോടതി വിധി പറയാന്‍ മാറ്റി. തെരഞ്ഞെടുപ്പിന് ശേഷമേ റഫാലില്‍ വിധിയുണ്ടാവൂ. വാദങ്ങള്‍ രണ്ടാഴ്ചക്കുള്ളില്‍ രേഖാമൂലം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.
റഫാല്‍ ഇടപാടില്‍ കേന്ദ്രത്തിന് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിക്കു ശേഷം മാധ്യമങ്ങളിലൂടെ പുറത്ത വന്ന പുതിയ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു പുനഃപരിശോധനാ ഹര്‍ജിയിലെ വാദം ഹര്‍ജിക്കാര്‍ ഉന്നയിച്ചത്. ക്ലീന്‍ ചിറ്റ് നല്കിയ വിധിയില്‍ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രശാന്ത് ഭൂഷണ് കരാര്‍ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും എഫ്. ഐ. ആര് ഇട്ട് അന്വേഷിക്കണം എന്നേ ആവശ്യപ്പെട്ടിട്ടുള്ളൂ എന്നും വ്യക്തമാക്കി. സിഎജി വില സംബന്ധിച്ച് പരിശോധന നടത്തിയില്ലെന്നും, ഇതാദ്യമായാണ് ഒരു കരാറിലെ വില വിലയിരുത്താതെ സി. എ. ജി അംഗീകരിക്കുന്നതെന്നും പ്രശാന്ത് ഭൂഷണ് വാദിച്ചു.
ഇടപാടിന് സോവറിന്‍ ഗ്യാരന്റി ഇല്ലാത്ത കാര്യം, കരാറിലെ അഴിമതി വിരുദ്ധ വ്യവസ്ഥകളടക്കം സുപ്രധാനമായ എട്ട് വ്യവസ്ഥകള്‍ എടുത്തുമാറ്റിയ കാര്യം എന്നിവ ഹര്‍ജിക്കാര്‍ വാദത്തിനിടെ ചൂണ്ടിക്കാട്ടി. കരാറുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. അഴിമതി തടയാനുള്ള വ്യവസ്ഥകള്‍ ഒഴിവാക്കിയത് കോടതിയെ അറിയിച്ചില്ലെന്നും, നിശ്ചയിച്ച ബെഞ്ച് മാര്‍ക്ക് വിലയില്‍ നിന്നും എത്രയോ കൂടിയ വിലക്കാണ് റഫാല്‍ വിമാനം വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് ഗ്യാരണ്ടി ഒഴിവാക്കിയത് വഴി ദസോ കമ്പനിക്ക് സാമ്പത്തിക ലാഭം ഉണ്ടായി. പണം നല്‍കുന്നത് ദസോ കമ്പനിക്കാണ് ഫ്രഞ്ച് സര്‍ക്കാറിനല്ല, ഗ്യാരന്റി ഇല്ലാതെ ആണ് ഈ പണം നല്‍കുന്നത്, റഫാല്‍ ഇന്ത്യക്ക് നല്‍കുന്നതിനുള്ള സമയം നീട്ടി നല്കി. ആദ്യ കരാറില്‍ 18 വിമാനങ്ങള്‍ ഒഴികെ ബാക്കിയുള്ളവ ഇന്ത്യയില്‍ നിര്‍മിക്കാനാണ് തീരുമാനിച്ചത്. ഇടപാടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കോടതി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അനില്‍ അംബാനിയും ഫ്രഞ്ച് പ്രതിരോധ മന്ത്രിയും തമ്മില്‍ ചര്‍ച്ച നടത്തിയത് സമാന്തര ചര്‍ച്ചയായിരുന്നെന്നും ഇത് വില നിര്‍ണയ ചര്‍ച്ചകളെ ദുര്‍ബലമാക്കിയെന്നും, ദേശീയ സുരക്ഷ ഉപദേഷ്ടാവും സമാന്തര ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് വാദിച്ച അരുണ്‍ ഷൂറി കോടതി എല്ലാ രേഖകളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. സി.എ.ജിക്ക് കൈമാറിയ രേഖകള്‍ എന്ത് കൊണ്ട് കോടതിക്ക് കൈമാറിക്കൂടെന്നും അദ്ദേഹം ചോദിച്ചു.
കോടതി സര്‍ക്കാറിനെ വിശ്വസിച്ചപ്പോള്‍ സര്‍ക്കാര്‍ അത് ദുരുപയോഗം ചെയ്യുകയായിരുന്നു. കോടതിയെ തെറ്റിദ്ധരിച്ചവര്‍ക്കെതിരെ നടപടിവേണമെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ ഹര്‍ജിക്കാര്‍ ഉന്നയിച്ച വാദങ്ങളെയെല്ലാം കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ നിഷേധിച്ചു. സോവറിന്‍ ഗ്യാരന്റി നേരത്തെ പല കരാറുകളിലും ഒഴിവാക്കിയിട്ടുണ്ടെന്ന് എ.ജി കോടതിയെ അറിയിച്ചു.
നേരത്തെയുള്ള കരാറില്‍ സാങ്കേതികവിദ്യ കൈമാറാമെന്ന വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ പുതിയ കരാര്‍ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് വന്നപ്പോള്‍ യുദ്ധവിമാനങ്ങളുടെ സാങ്കേതിക വിദ്യ കൈമാറുന്ന ചട്ടം ഒഴിവാക്കി എന്ന ഹര്‍ജിക്കാരുടെ വാദത്തിനും അറ്റോര്‍ണി ജനറല്‍ വിശദീകരണം നല്കി. ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ട രേഖകള്‍ ഒരു കാരണവശാലും കോടതിക്ക് കൈമാറാന്‍ കഴിയില്ലെന്നും എജി അറിയിച്ചു. ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ഒരു കരാര്‍ 2008ല്‍ ഒപ്പുവെച്ചിരുന്നു. ആ കരാറിലെ പത്താമത്തെ വ്യവസ്ഥയുടെ അടിസ്ഥാനത്തി ല്‍ വില സംബന്ധിച്ച വിവരങ്ങളും മറ്റ് രഹസ്യ വിവരങ്ങളും പുറത്ത് വിടുന്നതില്‍ വിലക്കുണ്ടെന്ന് എജി കോടതിയെ അറിയിച്ചു. അതിനാല്‍ വിലയുള്‍പ്പെടെയുള്ള രഹസ്യവിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും എ.ജി കോടതിയെ അറിയിച്ചു. ഇതു പ്രതിരോധ ഇടപാടാണെന്നും സര്‍ക്കാരിന്റെ റോഡ് കോണ്ട്രാക്റ്റ് പോലെ കോടതി ഇതു കാണരുതെന്നും ആവശ്യപ്പെട്ടു.
റഫാല്‍ നടപടിക്രമങ്ങളില്‍ പിശകുണ്ടായാലും വിധിയില്‍ പുനപരിശോധന വേണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ഇടപാടിനെയാണ് ഹര്‍ജിക്കാര്‍ എതിര്‍ക്കുന്നതെന്നും, എല്ലാവരുടേയും സുരക്ഷയുടെ പ്രശ്നമാണിതെന്നും എ.ജി വാദിച്ചു. ഇടപാടില്‍ കേസെടുത്ത് അന്വേഷിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. കേസിനോടൊപ്പം രാഹുല്‍ ഗാന്ധിക്കെതിരായ കോടതിഅലക്ഷ്യ ഹര്‍ജിയും പരിഗണിച്ചു. രാഹുല്‍ ഗാന്ധി മാപ്പേക്ഷിച്ച് നല്കിയ സത്യവാങ്മൂലം കോടതി പരിശോധിച്ചു.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
-
More23 hours agoപുരുഷന്മാര് മാത്രമുള്ള എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശനം; രൂക്ഷ വിമര്‍ശനവുമായി ഇടത് അനുഭാവികൾ

