Connect with us

Video Stories

അന്തിമ വിജയം നീതിക്കും ധര്‍മ്മത്തിനും: ഹൈദരലി ശിഹാബ് തങ്ങള്‍

Published

on

സംസ്‌കാര സമ്പന്നതയിലും സഹവര്‍ത്തിത്വത്തിലും ലോകത്തിന് മാതൃകയായ രാജ്യമാണ് നമ്മുടെ ഇന്ത്യ. നാനാത്വത്തില്‍ ഏകത്വമെന്ന മഹത്തായ പാരമ്പര്യത്തിന് കളങ്കമുണ്ടാക്കുന്ന വര്‍ത്തമാനങ്ങളാണ് രാജ്യത്തിന്റെ പല ഭാഗത്തു നിന്നും കേള്‍ക്കുന്നത്. ഇത്തരം അനീതിക്കും അധര്‍മ്മത്തിനുമെതിരെ ജനാധിപത്യ മതേതര സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണം. ഭയപ്പെടുത്തിയോ ഒറ്റപ്പെടുത്തിയോ അക്രമത്തിലുടെയോ ന്യൂനപക്ഷങ്ങളെയും ദലിതരെയും സാംസ്‌കാരികവും ഭൗതികവുമായി ഉന്മൂലനം ചെയ്യാമെന്നത് വ്യാമോഹം മാത്രമാണ്. ഇന്ത്യാ മഹാരാജ്യത്തിന്റെ മനസ്സ് സഹവര്‍ത്തിത്വത്തിന്റെതാണ്. രാജ്യത്തെ മഹാഭൂരിപക്ഷവും സമാധാനത്തോടെയും യോജിപ്പോടെയും ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അവരെ വിശ്വാസത്തിലെടുത്ത് ഹിംസയെ അഹിംസകൊണ്ടും ജനാധിപത്യ മാര്‍ഗത്തിലും ചെറുത്ത് തോല്‍പ്പിക്കണം.

രാജ്യത്ത് മുമ്പും ഒറ്റപ്പെട്ട വര്‍ഗ്ഗീയ കലാപങ്ങളും സംഘര്‍ഷങ്ങളും പലപ്പോഴും സംഭവിച്ചിട്ടുണ്ട്. അതിന്റെ കനലുകള്‍ അണക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കുകയും ഒറ്റപ്പെട്ട അത്തരം സംഭവങ്ങളെ രാജ്യമൊന്നാകെ അപലപിക്കുകയുമായിരുന്നു രീതി. എന്നാല്‍ സമീപകാലത്ത് വളരെ വ്യത്യസ്തമായാണ് സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും കൊള്ളയും കൊള്ളിവെപ്പും കൊലപാതകങ്ങളും നടക്കുന്നത്. ഒരു പക്ഷെ ഗുജറാത്ത് വംശഹത്യാനന്തരമാണ് ആസൂത്രിതമായ ഇത്തരം ശ്രമങ്ങള്‍ ആരംഭിച്ചതെന്ന നിരീക്ഷണങ്ങളുണ്ട്. ഭരണകൂട ഒത്താശയോടെയാണ് ഗുജറാത്ത് വംശഹത്യ നടന്നതെന്ന റിപ്പോര്‍ട്ടുകള്‍ വേണ്ടത്ര ഗൗരവത്തോടെ അന്വേഷിക്കുന്നതില്‍ വീഴ്ച സംഭവിച്ചതായ അഭിപ്രായങ്ങളും നമുക്ക് മുമ്പിലുണ്ട്. അതിന്റെ ശരിതെറ്റുകളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല.
എന്നാല്‍ ആരോപണ വിധേയര്‍ അതിന്റെ പ്രായോജകരായത് നെഗറ്റീവ് പൊളിറ്റിക്‌സ് ഫലപ്രദമായി ഉപയോഗിച്ച് കൊണ്ടായിരുന്നു. വ്യാജ ഏറ്റുമുട്ടലുകളും സ്‌ഫോടനങ്ങളും പിന്നീട് തുടര്‍ക്കഥയായി. പിന്നില്‍ സംഘപരിവാരമാണെന്ന് വ്യക്തമായപ്പോഴേക്കും അതിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടതും ജയിലിലായതും ന്യൂനപക്ഷങ്ങളില്‍പ്പെട്ട യുവാക്കളായിരുന്നു. അതിന്റെയെല്ലാം അന്തരീക്ഷം ഫലപ്രദമായി ഉപയോഗിച്ചാണ് നരേന്ദ്രമോദി ഗുജറാത്തിന് പുറത്തേക്ക് വളര്‍ന്നത്. സംഘ്പരിവാര്‍ വിരുദ്ധ വിഭാഗങ്ങളുടെ അനൈക്യത്തില്‍ മോദി പ്രധാനമന്ത്രിയുമായി. 2014 ല്‍ കേവലം 31 ശതമാനം വോട്ടുകള്‍ നേടി കേന്ദ്രത്തില്‍ വന്‍ ഭൂരിപക്ഷത്തിന് അധികാരത്തിലെത്തിയ ബി.ജെ.പി അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പകരം വൈകാരിക വിഷയങ്ങളെ പുറത്തെടുത്തതോടെയാണ് ഇപ്പോഴത്തെ ഭീതിതമായ അവസ്ഥയുണ്ടായത്.
ദാരിദ്ര്യത്തിനും നിരക്ഷരതക്കും തൊഴിലില്ലായ്മക്കുമെതിരായ നടപടികള്‍ക്കാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. അതിന് പകരം ഏക സിവില്‍കോഡ്, ബാബരി മസ്ജിദ് തകര്‍ത്തിടത്തെ ക്ഷേത്ര നിര്‍മ്മാണം, ഗോവധ നിരോധനം തുടങ്ങിയ വിഷയങ്ങളെ കേന്ദ്ര സര്‍ക്കാര്‍ പുറത്തെടുത്തപ്പോള്‍ അതിന്റെ പേരില്‍ രാജ്യത്തെ ന്യൂനപക്ഷ വേട്ടയുടെ ഭരണകൂട സാധ്യതകളാണ് സംഭവിച്ചത്. മാട്ടിറച്ചി നിരോധനത്തിന് മൃഗ സംരക്ഷണ നിയമത്തെ ദുര്‍വ്യാഖ്യാനം ചെയ്യാനാണ് ശ്രമം. പരമ്പരാഗതമായി മാടുകളുടെ തോലുരിച്ച് ജീവിത മാര്‍ഗം കണ്ടെത്തിയിരുന്ന ദലിതുകള്‍ മോദിയുടെ ഗുജറാത്തിലുള്‍പ്പെടെ വേട്ടയാടപ്പെട്ടു. മുസ്‌ലിംകളെ പട്ടാപകല്‍ തല്ലിക്കൊല്ലാന്‍ ബീഫിന്റെ സംശയം മതിയെന്നായി. ചെറിയ പെരുന്നാളിന് രണ്ടു ദിവസം മുമ്പ് 15 കാരനായ ഹാഫിള് ജുനൈദിനെ ട്രെയിന്‍ യാത്രക്കിടെ തല്ലിക്കൊന്നതു വരെ എത്രയെത്ര സംഭവങ്ങള്‍. ജുനൈദിന്റെ സഹോദരന്‍ മുഹമ്മദ് ഹാഷിമും സുഹൃത്ത് അസ്ഹറുദ്ദീനും ഇന്നു നമ്മൊടൊപ്പം ഈ വേദിയിലുണ്ട്. ഫാഷിസ്റ്റ് കൊലക്കത്തിക്ക് ഇരയായ കന്നട സാഹിത്യകാരന്‍ എം.എം കല്‍ബുര്‍ഗി, മഹാരാഷ്ട്രയിലെ ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധബോല്‍ക്കര്‍ തുടങ്ങിയ ബുദ്ധിജീവികള്‍ മുതല്‍ രോഹിത് വെമൂലയും കാണാതായ നജീബും ഉള്‍പ്പെടെ രാജ്യത്തെ ഇരുത്തി ചിന്തിപ്പിക്കുകയാണ്.
കല്‍ബുര്‍ഗിയും പന്‍സാരെയും ധബോല്‍ക്കറും വെടിയേറ്റു മരിച്ചതില്‍ സാമ്യതയുണ്ടെന്ന അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍ നിസ്സാരമാണോ. പട്ടാളക്കാരന്റെ പിതാവായ അഖ്‌ലാക്കും വിദ്യാര്‍ത്ഥിയായ ജുനൈദും ഉള്‍പ്പെടെ രാജ്യത്തിന് പലഭാഗത്തായി ഇറച്ചിയുടെ പേരില്‍ നടന്ന കൊലപാതകങ്ങള്‍ക്കും ചില സാമ്യതകളില്ലേ. പശുവിന്റെ പേരില്‍ കൊലപാതക പരമ്പരകള്‍ നടന്ന് ലോകത്തിന് മുമ്പില്‍ നമ്മുടെ രാജ്യം നാണം കെട്ടപ്പോള്‍ വിദേശ യാത്രകളില്‍ ആനന്ദം കൊള്ളുന്ന പ്രധാനമന്ത്രി മോദിക്കുപോലും പ്രതികരിക്കേണ്ടിവന്നു. അതിന് ശേഷവും ജാര്‍ഖണ്ഡില്‍ ആലിമുദ്ദീന്‍ അന്‍സാരി കൊല്ലപ്പെട്ടതും വീടുകള്‍ അഗ്നിക്കിരയാക്കിയതും നമ്മള്‍ കണ്ടു.
ബഹുമാന്യനായ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ശക്തമായ ഭാഷയിലാണ് താക്കീത് നല്‍കിയത്. പക്ഷെ ആസുത്രിതമായി രൂപം കൊള്ളുന്ന ജനക്കൂട്ടങ്ങള്‍ അക്രമാസക്തമായി ദലിതരെയും മുസ്‌ലിംകളെയും വേട്ടയാടുമ്പോള്‍ ഭരണകൂടങ്ങള്‍ ഗൗരവത്തോടെ സമീപിക്കാത്തതും പ്രശ്‌നം രൂക്ഷമാക്കുകയാണ്. മുസ്‌ലിം ലീഗ് രാഷ്ട്രീയമായും നിയമപരമായും ഈ അനീതിക്കെതിരെ പൊരുതും. 18 ന് പാര്‍ലമെന്റിന് മുമ്പില്‍ സമാന മനസ്‌ക്കരെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കും. ജനാധിപത്യ മാര്‍ഗത്തിലൂടെ മുസ്‌ലിം ലീഗ് മുസ്‌ലിം-ദളിത് ന്യൂനപക്ഷ പിന്നോക്ക സംരക്ഷണത്തിനായി പൂര്‍വ്വാധികം ശക്തിയോടെ ഐക്യനിര കെട്ടിപ്പടുത്തും കൈകോര്‍ത്തും മുന്നോട്ടു പോവും. ദളിത് ന്യൂനപക്ഷ വേട്ടക്കെതിരായ മുസ്‌ലിംലീഗ് കാമ്പയിന്‍ ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുന്നു. ഒരു കാര്യം കൂടി ആവര്‍ത്തിച്ചു പറയട്ടെ. ഭയ ചകിതരാവാതെ ആത്മ സംയമനത്തോടെ മുന്നോട്ടു പോവാന്‍ എല്ലാവരും ജാഗ്രത പാലിക്കണം. അന്തിമ വിജയം നീതിക്കും ധര്‍മ്മത്തിനുമാവും.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending