Connect with us

Video Stories

പൊങ്ങച്ചം കൊണ്ട് ഓട്ടയടയില്ല

Published

on

 

കേരളത്തിന്റെ സാമ്പത്തിക-ധനകാര്യസ്ഥിതി അത്യന്തം അപകടകരമായ അവസ്ഥയിലേക്ക് അഭൂതപൂര്‍വമായി കൂപ്പുകുത്തുകയാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കഴിഞ്ഞ നവംബര്‍ മുതല്‍ ട്രഷറിയില്‍ ഇടപാടുകള്‍ക്ക് സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തുകയുണ്ടായെങ്കിലും കാര്യങ്ങള്‍ അതുകൊണ്ടൊന്നും നിലയ്ക്കാന്‍ പോകുന്നില്ലെന്നുവേണം മനസ്സിലാക്കാന്‍. മുണ്ടുമുറുക്കി ഉടുക്കേണ്ടതിനെക്കറിച്ച് സംസ്ഥാന ധനകാര്യവകുപ്പുമന്ത്രി ഡോ. തോമസ് ഐസക് തന്നെ വാചാലനാകുന്നു. സര്‍ക്കാരിന്റെ അനിയന്ത്രിതമായ ചെലവുകളാണ് ഇതിലേക്ക് വഴിവെച്ചതെന്നാണ് മിക്ക ധനകാര്യ വിദഗ്ധരുടെയും അഭിപ്രായം. ഇക്കാര്യത്തില്‍ സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാരിന് പൂര്‍ണമായി കൈകഴുകാനാവില്ലെന്നുതന്നെയാണ് അവരെല്ലാവരും ഒറ്റക്കെട്ടായി ചൂണ്ടിക്കാട്ടുന്നത്.

ഫെബ്രുവരി രണ്ടിന് സംസ്ഥാന ബജറ്റ് നിയമസഭയില്‍ അവതരിപ്പിക്കുമെന്നാണ് മന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചിരിക്കുന്നത്. ചരക്കുസേവന നികുതി എന്ന രാജ്യത്തെ ഏകീകൃത നികുതി സമ്പ്രദായം ഏര്‍പെടുത്തിയിട്ട് ആറുമാസം കഴിയുമ്പോള്‍ സംസ്ഥാനത്തിന് നേട്ടമൊന്നും അവകാശപ്പെടാനില്ലെന്നാണ് പൊതുവായ വിലയിരുത്തല്‍. കേന്ദ്രത്തിന് മാത്രമേ ഇനി ജനങ്ങളില്‍ ഉപഭോക്തൃനികുതി ചെലുത്താന്‍ കഴിയുവെന്ന ചരക്കുസേവന നികുതിയിലെ വകുപ്പ് നിലവിലിരിക്കെ കേരളത്തിന് ബജറ്റുകൊണ്ട് കാര്യമായി ഒന്നും ചെയ്യാനുണ്ടാവില്ലെങ്കിലും ചെലവുകളുടെയും പദ്ധതികളുടെയും കാര്യത്തില്‍ കാര്യമായ ചില നടപടികള്‍ പ്രഖ്യാപിക്കുമെന്നാണ് ഐസക്കിന്റെ വാഗ്ദാനം. അങ്ങനെ ധനക്കമ്മി കുറച്ച് കേരളത്തെ ധനകാര്യപ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കുമെന്നാണ് മന്ത്രി പറയുന്നത്.

പ്രതിസന്ധിക്ക് കാരണം വായ്പയെടുത്തതല്ലെന്നും വായ്പയിലെ കേന്ദ്രാനുപാതം വ്യത്യാസപ്പെട്ടതാണെന്നുമാണ് മന്ത്രി അവകാശപ്പെടുന്നത്. ‘മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണി ചെലവു ചുരുക്കിക്കൊണ്ടാണ് ഈ ലക്ഷ്യം കൈവരിച്ചത്. ഇടതുപക്ഷ സര്‍ക്കാരാകട്ടെ, വരുമാനം വര്‍ധിപ്പിച്ചാണ് ഈ ലക്ഷ്യം കൈവരിച്ചത്. കമ്മി കൂടിക്കൊണ്ടിരുന്നു. ഇതു നികത്താന്‍ പബ്ലിക് അക്കൗണ്ടിനെ കൂടുതല്‍ ആശ്രയിക്കേണ്ടി വന്നു. റവന്യൂവരുമാനം കൂടുന്നുമില്ല.’ ഇങ്ങനെയെല്ലാം പറയുന്ന മന്ത്രിക്ക് ഇതൊന്നും മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് തുറന്നുപറയുകയാണ് സത്യത്തില്‍ ചെയ്യേണ്ടിയിരുന്നത്. യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്ത് ഒന്നേമുക്കാല്‍ കൊല്ലംമുമ്പ് അധികാരത്തില്‍ വന്നയുടന്‍ തന്നെ ഈ ചെലവുചുരുക്കല്‍ നടപടികള്‍ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കില്‍ സമാനമായ അവസ്ഥ ഇന്നുണ്ടാവുമായിരുന്നില്ലെന്നതാണ് വാസ്തവം. അന്ന് ആദ്യബജറ്റില്‍ തന്നെ ധനകാര്യപ്രശ്‌നം മറികടക്കാന്‍ കിഫ്ബി എന്ന മാന്ത്രിക വടിയാണ് മന്ത്രി ഐസക് ജനങ്ങള്‍ക്കുമുമ്പാകെ ഉയര്‍ത്തിക്കാട്ടിയത്. കേരളത്തിലെ നികുതിവരുമാനത്തിന്റെ തൊണ്ണൂറ് ശതമാനവും ശമ്പളത്തിനും മറ്റുമായി പോകുമ്പോള്‍ ബാക്കിയുള്ള തുക കൊണ്ട് പദ്ധതികള്‍ നടത്താനാവില്ലെന്ന പശ്ചാത്തലത്തിലാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ബോര്‍ഡ് എന്ന ഒറ്റമൂലിയുമായി ഐസക് വരുന്നത്. ഇതിനെച്ചൊല്ലി അന്നുതന്നെ പ്രതിപക്ഷത്തുള്ളവരും ഡോ. ആല്‍വിന്‍ പ്രകാശിനെപോലുള്ള വിദഗ്ധരും രംഗത്തുവരികയുണ്ടായി. കേരളത്തിന്റെ സാമ്പത്തികരംഗത്ത് സമാനമായ പ്രതിസന്ധിയുണ്ടായ കാലഘട്ടത്തില്‍ അന്ന്് ധനകാര്യമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് കെ. ശങ്കരനാരായണന്‍ സ്വീകരിച്ച നടപടികള്‍ മാതൃകാപരമായിരുന്നു. അദ്ദേഹം പോലും കിഫ്ബി വെറുമൊരു വരട്ടുവാദമാണെന്നാണ് വിലയിരുത്തിയത്. ഇന്ന് നാലായിരം കോടി രൂപയുടെ കിഫ്ബി പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ ഇതുവരെയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ആ സാങ്കല്‍പികനിധിയെക്കുറിച്ച് ഇനിയും പ്രസംഗിക്കുന്നത് സര്‍ക്കാരിന്റെയും മന്ത്രിയുടെയും അധികപ്രസംഗമായേ വിലയിരുത്തപ്പെടൂ.

ചരക്കുസേവനനികുതി വന്നതിനാല്‍ ഇനി കേരളത്തില്‍ മുന്‍കാലത്തേതുപോലെ വില്‍പന നികുതി അടിച്ചേല്‍പിക്കാനാവില്ല. സര്‍ക്കാരിന് നിയന്ത്രണമില്ലാത്ത ജി.എസ്.ടി കൗണ്‍സിലിനാണ് ഇക്കാര്യത്തില്‍ സമ്പൂര്‍ണ ചുമതലയെന്നിരിക്കെ കേരള ബജറ്റ് എന്നത് ജി.എസ്.ടി കാലത്തെ വാളയാര്‍ ചെക്ക്‌പോസ്റ്റിന്റെ അവസ്ഥയിലാകും. അപ്പോള്‍ പിന്നെ കിഫ്ബിയെ ആശ്രയിക്കുകയേ വീണ്ടും സര്‍ക്കാരിന് മാര്‍ഗമുള്ളൂ. പദ്ധതിയേതര ചെലവുകളുടെ വര്‍ധനവാണ് കേരളത്തെ തുറിച്ചുനോക്കുന്ന പ്രശ്‌നങ്ങളിലൊന്ന്. ബജറ്റില്‍ പ്രഖ്യാപിക്കുന്നവക്കുപുറമെ എന്തുകൊണ്ടാണ് ഇത്രയുമധികം തുക അധികച്ചെലവുകള്‍ (സപ്ലിമെന്ററി ഡിമാന്‍ഡ്‌സ്) കുന്നുകൂടുന്നു? എന്തുകൊണ്ട് ബജറ്റില്‍ ഇവയുള്‍ക്കൊള്ളിക്കാന്‍ നമ്മുടെ ധനകാര്യ ഉദ്യോഗസ്ഥമേലാളന്മാര്‍ക്ക് കഴിയാതെ പോകുന്നു. കെ.എസ്.ഇ.ബിക്കും എക്‌സൈസ് വകുപ്പിനും നല്‍കിയ കോടിക്കണക്കിന് രൂപ ഇനിയും ചെലവഴിക്കാതെ കിടക്കുമ്പോഴാണിതെന്നോര്‍ക്കണം. ജി.എസ്.ടിയെ അകമഴിഞ്ഞ് പിന്തുണച്ച മന്ത്രിക്കും ഇടതുപക്ഷ സര്‍ക്കാരിനും കണ്ട ആവേശം ഇപ്പോള്‍ ഓടിമറഞ്ഞിരിക്കുന്നു. ഇപ്പോള്‍ താനങ്ങനെ പ്രതീക്ഷിച്ചില്ലെന്നാണ് മന്ത്രി ഐസക് പറയുന്നത്. അതേസമയം സംസ്ഥാനത്തിന് കിട്ടേണ്ട തുക സമയബന്ധിതമായി കേന്ദ്രം അനുവദിക്കുമെന്ന വാര്‍ത്തയും വന്നിരിക്കുന്നു. അപ്പോഴാണ് പ്രശ്‌നം മറ്റെന്തോ ആണെന്ന രീതിയിലുള്ള ഐസക്കിന്റെ കയറുചാട്ടം.

പതിനാലായിരം കോടി രൂപ ഇതിനകം സര്‍ക്കാര്‍ കടം വാങ്ങിക്കഴിഞ്ഞു. പ്രതിവര്‍ഷം 20,400 കോടി രൂപ മാത്രം കടംവാങ്ങാന്‍ വ്യവസ്ഥയിരിക്കെ എണ്ണായിരം കോടി ഓണക്കാലത്തെയും കഴിഞ്ഞ വര്‍ഷത്തെ ആറായിരവുംകൂടി ചേര്‍ത്താല്‍ ഇനി വെറും നാനൂറ് കോടി മാത്രമാണ് സര്‍ക്കാരിന്റെ മുന്നിലുള്ളത്. ഇതുകാരണം ഇക്കഴിഞ്ഞ ക്രിസ്മസിന് പതിവുപോലെ അഡ്വാന്‍സ് ശമ്പളം നല്‍കാനായില്ല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് പതിവുപോലെയുള്ള അവസാനഘട്ട പണികള്‍ നടത്താനുള്ള പണം പോലും ഇപ്പോള്‍ ഖജനാവില്‍ ശേഷിക്കുന്നില്ലെന്നതാണ് നീറുന്ന മറ്റൊരു യാഥാര്‍ഥ്യം. മാര്‍ച്ചിന് മുമ്പ് എഴുപതു ശതമാനം പദ്ധതികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. മദ്യത്തിലൂടെ ലഭിക്കുന്ന വരുമാനത്തിലാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ കണ്ണ്. നിര്‍മാണ മേഖലയുടെ തകര്‍ച്ചയും പ്രതിസന്ധിക്ക് കാരണമാണ്. നോട്ടുനിരോധനം മുതല്‍ ജി.എസ്.ടി വരെ രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തെ തകര്‍ത്തെറിഞ്ഞ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതികരിക്കാനുള്ള ത്രാണി നഷ്ടപെട്ട അവസ്ഥയില്‍ തികച്ചും ലജ്ജാവഹമാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ ഇന്നത്തെ മുഖം. ഇതില്‍നിന്ന് രക്ഷപ്പെടാന്‍ കിഫ്ബി പോലുള്ള ലൊട്ടുലൊടുക്കു വിദ്യകള്‍ കാട്ടി ജനങ്ങളെ പറ്റിച്ചതുകൊണ്ട് കഴിയില്ലെന്ന് തിരിച്ചറിയുകയാണ് സര്‍ക്കാര്‍ വേണ്ടത്. സര്‍ക്കാരിലെ മറ്റൊരു മന്ത്രിതന്നെ ഐസക്കിന്റെ നിലപാടിനെതിരെ രംഗത്തുവന്ന നിലക്ക് ഇനിയും മുഖ്യമന്ത്രിക്ക് പ്രശ്‌നത്തില്‍ മൗനം ദീക്ഷിച്ചിരിക്കാനാവില്ല. തെറ്റുപറ്റിയെങ്കില്‍ അത് തുറന്നുപറഞ്ഞ് ഈ രംഗത്തെ വിദഗ്ധരോട് ചര്‍ച്ചചെയ്ത് ഇനിയുള്ള ദിവസമെങ്കിലും ക്രിയാത്മകമായി മുന്നോട്ടുപോകുകയാണ് മുഖ്യമന്ത്രിയും സി.പി.എമ്മും ചെയ്യേണ്ടത്. താന്‍ പിടിച്ച മുയലിന് മൂന്നുകൊമ്പെന്ന് പൊങ്ങച്ചം പറഞ്ഞിരുന്നാല്‍ സാമ്പത്തികരംഗത്തെ ഓട്ട അടയ്ക്കാനാവില്ല.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending