Connect with us

News

സിഒപി 27 ഉച്ചകോടിയുടെ മറവില്‍ ചാരപ്രവര്‍ത്തനം

ഉച്ചകോടിയുടെ സുഗമമായ നടത്തിപ്പിനെന്ന പേരിലുള്ള ആപ്പ് പ്രതിനിധികളെ രഹസ്യമായി നിരീക്ഷിക്കാനാണെന്ന് സൈബര്‍ സുരക്ഷാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Published

on

കെയ്‌റോ: 27-ാമത് യു.എന്‍ കാലാവസ്ഥാ ഉച്ചകോടി (സിഒപി27) ക്കെത്തിയ രാഷ്ട്രത്തലവന്മാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഫോണുകള്‍ ഔദ്യോഗിക ആപ്പ് വഴി ഈജിപ്ഷ്യന്‍ ഭരണകൂടം ചോര്‍ത്തുന്നതായി പരാതി. രണ്ടാഴ്ചത്തെ ഉച്ചകോടിക്ക് 35,000 പേരാണ് ഈജിപ്തില്‍ എത്തിയിരിക്കുന്നത്. ഇവര്‍ക്കുവേണ്ടി ഈജിപ്ഷ്യന്‍ വാര്‍ത്താ വിനിമയ മന്ത്രാലയം വികസിപ്പിച്ച ആപ്പ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ ഭരണാധികാരികളും ഉദ്യോഗസ്ഥരും ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ഉച്ചകോടിയുടെ സുഗമമായ നടത്തിപ്പിനെന്ന പേരിലുള്ള ആപ്പ് പ്രതിനിധികളെ രഹസ്യമായി നിരീക്ഷിക്കാനാണെന്ന് സൈബര്‍ സുരക്ഷാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഫോണ്‍ സംഭാഷണങ്ങള്‍, വീഡിയോകള്‍, ഫോട്ടോകള്‍ എന്നിവ ചോര്‍ത്താനും ഉപയോക്താവിന്റെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിക്കാനും ഇതുവഴി സാധിക്കുമെന്ന് റിപ്പോര്‍ട്ട്. സ്ലീപ്പ് മോഡിലാണെങ്കില്‍ പോലും ഫോണിലൂടെ രഹസ്യ നിരീക്ഷണം സാധ്യമാകുമെന്നതാണ് ആപ്പിന്റെ പ്രത്യേകത. എന്നാല്‍ സൈബര്‍ സുരക്ഷ അപകടപ്പെടുത്തുന്ന യാതൊരു നീക്കവും രാജ്യത്തിനില്ലെന്നും അത്തരം പ്രചാരണങ്ങള്‍ തെറ്റാണെന്നും ഈജിപ്തിന്റെ കാലാവസ്ഥാ ഉച്ചകോടി അംബാസഡര്‍ അറിയിച്ചു.

സുഖവാസ കേന്ദ്രമായ ഷറം അല്‍ ഷെയ്ഖില്‍ ലോകനേതാക്കള്‍ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ചര്‍ച്ച നടത്തുമ്പോള്‍ ഈജിപ്ഷ്യന്‍ ഭരണകൂടത്തിന്റെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെയും പ്രതിഷേധങ്ങള്‍ അലയടിക്കുകയാണ്. 2013ല്‍ ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിച്ച് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി അധികാരത്തിലെത്തിയ ശേഷം 60,000ത്തോളം രാഷ്ട്രീയ പ്രവര്‍ത്തകരെയാണ് ഈജിപ്ത് ജയിലിലടച്ചിരിക്കുന്നത്. ഉച്ചകോടിക്ക് മുന്നോടിയായി മാത്രം 1540 പേരെ ഭരണകൂടം അറസ്റ്റ് ചെയ്തതായി മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. ബ്രിട്ടീഷ് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അലാഅ അബ്ദുല്‍ ഫത്താഹിന്റെ അനിശ്ചിതകാല നിരാഹാര സമരവും രാജ്യത്തിപ്പോള്‍ സജീവ ചര്‍ച്ചയാണ്.

kerala

മഴപ്പോര്; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കേരളതീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

Published

on

സംസ്ഥാനത്ത് മഴ ശക്തമാകുന്ന പശ്ചാത്തലത്തില്‍ നാളെ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വയനാട്, തൃശൂര്‍, കാസര്‍ഗോഡ്, മലപ്പുറം, കണ്ണൂര്‍, എറണാകുളം, ഇടുക്കി, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും മതപഠന സ്ഥാപനങ്ങള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളില്‍ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.

സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്കാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്. മൂന്ന് ദിവസം അതിശക്തമായ മഴ തുടരും. ഇന്നും നാളെയും മുഴുവന്‍ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. വടക്കന്‍ കേരളത്തിലെ റെഡ് അലര്‍ട്ടിന് പുറമേ തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള 9 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്. നാളെ 6 ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 50 -60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ വ്യാഴാഴ്ച വരെ വരെ മീന്‍പിടുത്തത്തിന് വിലക്കേര്‍പ്പെടുത്തി. കേരളതീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

Continue Reading

kerala

മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ടീമിന്റെ ശമ്പളം കൂട്ടി; മുഖ്യമന്ത്രിയുടെ മുഖം മിനുക്കാന്‍ ചെലവിടുന്നത് കോടികള്‍

മുഖ്യമന്ത്രിയുടെ 12 അംഗ സോഷ്യല്‍ മീഡിയാ ടീമിന്റെ ശമ്പളത്തിലാണ് വന്‍ വര്‍ധന വരുത്തിയിരിക്കുന്നത്.

Published

on

മുഖ്യമന്ത്രിയുടെ ഓഫീസിലെ പിആര്‍ ടീമിന്റെ ശമ്പളം വര്‍ധിപ്പിച്ചു. മുഖ്യമന്ത്രിയുടെ 12 അംഗ സോഷ്യല്‍ മീഡിയാ ടീമിന്റെ ശമ്പളത്തിലാണ് വന്‍ വര്‍ധന വരുത്തിയിരിക്കുന്നത്. വര്‍ധനവിന് രണ്ട് മാസത്തെ മുന്‍കാല പ്രാബല്യമുണ്ട്. 1.83 കോടി രൂപയാണ് മീഡിയ ടീമിന്റെ നിലവിലെ വാര്‍ഷിക ശമ്പളം. വര്‍ധന പ്രകാരം ഇവരുടെ വാര്‍ഷിക ശമ്പളം രണ്ടേകാല്‍ കോടി കടക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പറയുന്ന അതേ സര്‍ക്കാറാണ് മുഖ്യമന്ത്രിയുടെ മുഖം മിനുക്കാനായി കോടികള്‍ ചെലവിടുന്നത്.

Continue Reading

News

‘ശക്തമായ തെളിവുകളുണ്ട്’: ഇസ്രാഈലിന്റെ ആക്രമണത്തിന്റെ ഉത്തരവാദിത്തം യുഎസിനാണെന്ന് ഇറാന്‍

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ ആക്രമണങ്ങളെക്കുറിച്ച് തനിക്ക് അറിയാമായിരുന്നുവെന്നും യുഎസ് ആയുധങ്ങളും ഉപകരണങ്ങളും ഇല്ലാതെ അവ സംഭവിക്കില്ലായിരുന്നുവെന്നും കൂടുതല്‍ ആക്രമണങ്ങള്‍ വരാനിരിക്കുന്നതായും പരസ്യമായും വ്യക്തമായും സ്ഥിരീകരിച്ചു.

Published

on

അമേരിക്കയുടെ കരാറും പിന്തുണയുമില്ലാതെ ഇറാന് നേരെയുള്ള ഇസ്രാഈല്‍ ആക്രമണം യാഥാര്‍ത്ഥ്യമാകില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി.

”സയണിസ്റ്റ് ഭരണകൂടത്തിന്റെ സൈനിക ആക്രമണങ്ങള്‍ക്ക് മേഖലയിലെ അമേരിക്കന്‍ സേനയുടെ പിന്തുണയും അവരുടെ താവളങ്ങളും നല്‍കിയതിന് ഞങ്ങളുടെ പക്കല്‍ നന്നായി രേഖപ്പെടുത്തപ്പെട്ടതും ഉറച്ചതുമായ തെളിവുകള്‍ ഉണ്ട്,” ഇറാന്റെ ഉന്നത നയതന്ത്രജ്ഞന്‍ ഞായറാഴ്ച തലസ്ഥാനമായ ടെഹ്റാനില്‍ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ ആക്രമണങ്ങളെക്കുറിച്ച് തനിക്ക് അറിയാമായിരുന്നുവെന്നും യുഎസ് ആയുധങ്ങളും ഉപകരണങ്ങളും ഇല്ലാതെ അവ സംഭവിക്കില്ലായിരുന്നുവെന്നും കൂടുതല്‍ ആക്രമണങ്ങള്‍ വരാനിരിക്കുന്നതായും പരസ്യമായും വ്യക്തമായും സ്ഥിരീകരിച്ചു.

‘അതിനാല്‍, ഞങ്ങളുടെ അഭിപ്രായത്തില്‍, യുഎസ് ഈ ആക്രമണങ്ങളില്‍ പങ്കാളിയാണ്, അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം.’

ഇസ്ഫഹാനിലെ നതാന്‍സിലുള്ള ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രാഈല്‍ നടത്തിയ ആക്രമണങ്ങളുമായി തങ്ങള്‍ക്ക് പങ്കില്ലെന്ന് ടെഹ്റാന് വിവിധ ഇടനിലക്കാര്‍ വഴി വാഷിംഗ്ടണില്‍ നിന്ന് സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ തെളിവുകള്‍ ഉള്ളതിനാല്‍ ഈ അവകാശവാദം അവര്‍ വിശ്വസിക്കുന്നില്ലെന്നും അരാഗ്ചി പറഞ്ഞു.

‘അമേരിക്കന്‍ ഗവണ്‍മെന്റ് അതിന്റെ നിലപാട് വ്യക്തമായി പറയുകയും ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തെ വ്യക്തമായി അപലപിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്,” അദ്ദേഹം പറഞ്ഞു. ‘ഈ പ്രവൃത്തി അന്താരാഷ്ട്ര നിയമപ്രകാരം അപലപിക്കപ്പെട്ടിരിക്കുന്നു, ആണവായുധങ്ങളെക്കുറിച്ചുള്ള നല്ല വിശ്വാസം തെളിയിക്കാന്‍ യുഎസ് സര്‍ക്കാര്‍ സമാധാനപരമായ ആണവ കേന്ദ്രത്തിന് നേരെയുള്ള ആക്രമണത്തെ അപലപിക്കുകയും ഈ സംഘട്ടനത്തില്‍ നിന്ന് അകലം പാലിക്കുകയും ചെയ്യുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.’

ഞായറാഴ്ച ഒമാന്റെ മധ്യസ്ഥതയില്‍ ഇറാനും യുഎസും ആറാം റൗണ്ട് ആണവ ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കെയാണ് ഇസ്രാഈല്‍ ആക്രമണം ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടി, മുന്‍കാലങ്ങളില്‍ ചെയ്തതുപോലെ ചര്‍ച്ചകളും നയതന്ത്രവും നിര്‍ത്താന്‍ ഇസ്രാഈല്‍ ‘എന്തും ചെയ്യുമെന്ന്’ അരാഗ്ചി ഊന്നിപ്പറഞ്ഞു.

Continue Reading

Trending