Connect with us

News

സിഒപി 27 ഉച്ചകോടിയുടെ മറവില്‍ ചാരപ്രവര്‍ത്തനം

ഉച്ചകോടിയുടെ സുഗമമായ നടത്തിപ്പിനെന്ന പേരിലുള്ള ആപ്പ് പ്രതിനിധികളെ രഹസ്യമായി നിരീക്ഷിക്കാനാണെന്ന് സൈബര്‍ സുരക്ഷാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Published

on

കെയ്‌റോ: 27-ാമത് യു.എന്‍ കാലാവസ്ഥാ ഉച്ചകോടി (സിഒപി27) ക്കെത്തിയ രാഷ്ട്രത്തലവന്മാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഫോണുകള്‍ ഔദ്യോഗിക ആപ്പ് വഴി ഈജിപ്ഷ്യന്‍ ഭരണകൂടം ചോര്‍ത്തുന്നതായി പരാതി. രണ്ടാഴ്ചത്തെ ഉച്ചകോടിക്ക് 35,000 പേരാണ് ഈജിപ്തില്‍ എത്തിയിരിക്കുന്നത്. ഇവര്‍ക്കുവേണ്ടി ഈജിപ്ഷ്യന്‍ വാര്‍ത്താ വിനിമയ മന്ത്രാലയം വികസിപ്പിച്ച ആപ്പ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ ഭരണാധികാരികളും ഉദ്യോഗസ്ഥരും ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ഉച്ചകോടിയുടെ സുഗമമായ നടത്തിപ്പിനെന്ന പേരിലുള്ള ആപ്പ് പ്രതിനിധികളെ രഹസ്യമായി നിരീക്ഷിക്കാനാണെന്ന് സൈബര്‍ സുരക്ഷാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഫോണ്‍ സംഭാഷണങ്ങള്‍, വീഡിയോകള്‍, ഫോട്ടോകള്‍ എന്നിവ ചോര്‍ത്താനും ഉപയോക്താവിന്റെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിക്കാനും ഇതുവഴി സാധിക്കുമെന്ന് റിപ്പോര്‍ട്ട്. സ്ലീപ്പ് മോഡിലാണെങ്കില്‍ പോലും ഫോണിലൂടെ രഹസ്യ നിരീക്ഷണം സാധ്യമാകുമെന്നതാണ് ആപ്പിന്റെ പ്രത്യേകത. എന്നാല്‍ സൈബര്‍ സുരക്ഷ അപകടപ്പെടുത്തുന്ന യാതൊരു നീക്കവും രാജ്യത്തിനില്ലെന്നും അത്തരം പ്രചാരണങ്ങള്‍ തെറ്റാണെന്നും ഈജിപ്തിന്റെ കാലാവസ്ഥാ ഉച്ചകോടി അംബാസഡര്‍ അറിയിച്ചു.

സുഖവാസ കേന്ദ്രമായ ഷറം അല്‍ ഷെയ്ഖില്‍ ലോകനേതാക്കള്‍ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ചര്‍ച്ച നടത്തുമ്പോള്‍ ഈജിപ്ഷ്യന്‍ ഭരണകൂടത്തിന്റെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെയും പ്രതിഷേധങ്ങള്‍ അലയടിക്കുകയാണ്. 2013ല്‍ ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിച്ച് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി അധികാരത്തിലെത്തിയ ശേഷം 60,000ത്തോളം രാഷ്ട്രീയ പ്രവര്‍ത്തകരെയാണ് ഈജിപ്ത് ജയിലിലടച്ചിരിക്കുന്നത്. ഉച്ചകോടിക്ക് മുന്നോടിയായി മാത്രം 1540 പേരെ ഭരണകൂടം അറസ്റ്റ് ചെയ്തതായി മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. ബ്രിട്ടീഷ് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അലാഅ അബ്ദുല്‍ ഫത്താഹിന്റെ അനിശ്ചിതകാല നിരാഹാര സമരവും രാജ്യത്തിപ്പോള്‍ സജീവ ചര്‍ച്ചയാണ്.

News

പ്രളയത്തില്‍ കുടുങ്ങിയ 9 മാസം ഗര്‍ഭിണിയെ രക്ഷപ്പെടുത്തി ഇന്ത്യന്‍ സേന

തകര്‍ന്ന വീടുകളുടെ ഭാഗത്ത് നിന്ന് കേട്ട കരച്ചിലിന്‍ പിന്നാലെയാണ് ഇന്ത്യന്‍ ദുരന്തനിവാരണസംഘം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്

Published

on

കൊളംബോ: ശ്രീലങ്കയിലെ അലവത്തുംഗയില്‍ പ്രളയക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ കുടുങ്ങിയ ഒന്‍പത് മാസം ഗര്‍ഭിണിയായ സ്ത്രീയെ ഇന്ത്യന്‍ സേന രാത്രി നടത്തിയ അതിവേഗ രക്ഷാപ്രവര്‍ത്തനത്തിലൂടെ സുരക്ഷിതമായി പുറത്തെടുത്തു.

തകര്‍ന്ന വീടുകളുടെ ഭാഗത്ത് നിന്ന് കേട്ട കരച്ചിലിന്‍ പിന്നാലെയാണ് ഇന്ത്യന്‍ ദുരന്തനിവാരണസംഘം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ഗര്‍ഭിണിയെയും കൂടെയുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെയും ഉടന്‍ മെഡിക്കല്‍ ക്യാമ്പിലേക്ക് മാറ്റി ചികിത്സ നല്‍കി. ഓപ്പറേഷന്‍ ‘സാഗര്‍ ബന്ധു’യുടെ ഭാഗമായി ഇന്ത്യന്‍ സംഘം പ്രളയബാധിത പ്രദേശങ്ങളിലേയ്ക്ക് ഭക്ഷണം, മരുന്ന് തുടങ്ങി അടിയന്തര സഹായങ്ങള്‍ എത്തിച്ചു വരികയാണ്.

Continue Reading

world

16 വയസ്സിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം; ഓസ്‌ട്രേലിയയില്‍ 10 ലക്ഷം കുട്ടികളുടെ അക്കൗണ്ടുകള്‍ നീക്കം ചെയ്യും

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ്, യൂട്യൂബ്, ടിക്ടോക് എന്നിവ ഉള്‍പ്പെടെ പത്തിലധികം പ്ലാറ്റ്‌ഫോമുകളിലാണ് ഈ നടപടി ബാധകമാകുന്നത്.

Published

on

മെല്‍ബണ്‍: 16 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കുന്ന പുതിയ നിയമം ആസ്‌ട്രേലിയ നടപ്പിലാക്കിയതോടെ, 10 ലക്ഷത്തിലധികം കുട്ടികളുടെ അക്കൗണ്ടുകള്‍ ഡിസംബര്‍ പത്തോടെ നിര്‍ജീവമാകാനിരിക്കുകയാണ്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ്, യൂട്യൂബ്, ടിക്ടോക് എന്നിവ ഉള്‍പ്പെടെ പത്തിലധികം പ്ലാറ്റ്‌ഫോമുകളിലാണ് ഈ നടപടി ബാധകമാകുന്നത്.

സോഷ്യല്‍ മീഡിയ കമ്പനികള്‍ ഈ അക്കൗണ്ടുകള്‍ നീക്കം ചെയ്യാതെയോ പ്രായപരിധി കൃത്യമായി പാലിക്കാതെയോ പോയാല്‍, 4.95 കോടി ആസ്‌ട്രേലിയന്‍ ഡോളര്‍ വരെ പിഴ ചുമത്താന്‍ സര്‍ക്കാരിന് അധികാരമുണ്ട്. പിഴ മുഴുവന്‍ ടെക് കമ്പനികളാണ് അടയ്‌ക്കേണ്ടത്. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പ്രായപരിധി (16+) എത്തിയാലാണ് കുട്ടികള്‍ക്ക് പുതിയ സോഷ്യല്‍ മീഡിയ അക്കൗണ്ട് തുറക്കാന്‍ കഴിയുക.

സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനായി ഇത്തരത്തില്‍ കര്‍ശന നിയമം കൊണ്ടുവരുന്ന ലോകത്തിലെ ആദ്യ രാജ്യമായി ആസ്‌ട്രേലിയ മാറുകയും ചെയ്തു. കുട്ടികളെ ഓണ്‍ലൈന്‍ അതിക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കുക, ഹാനികരമായ ഉള്ളടക്കങ്ങളെ കുറയ്ക്കുക, അവരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പുതിയ നിയമം നടപ്പിലാക്കുന്നത്.

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിന് ജാമ്യമില്ല

എന്‍. വാസുവിന് ജാമ്യമില്ലെന്ന് കൊല്ലം വിജിലന്‍സ് കോടതി വിധിച്ചു.

Published

on

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡിന്റെ മുന്‍ പ്രസിഡന്റ് എന്‍. വാസുവിന് ജാമ്യമില്ലെന്ന് കൊല്ലം വിജിലന്‍സ് കോടതി വിധിച്ചു. കഴിഞ്ഞയാഴ്ച ‌വിശദമായി വാദം കേട്ട ശേഷം വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

വാസുവിന് ജാമ്യം നല്‍കുന്നത് പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) ശക്തമായി എതിര്‍ത്തിരുന്നു. കേസിലെ നിര്‍ണായക കണ്ടെത്തലുകള്‍ പരിഗണിച്ചാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്. സ്വര്‍ണക്കൊള്ള കേസില്‍ വാസുവിന് പങ്കുണ്ടെന്നായിരുന്നു എസ്‌ഐടിയുടെ നിഗമനം.

സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്കു കൈമാറിയതില്‍ തനിക്ക് പങ്കില്ലെന്നും അത് താന്‍ വിരമിച്ച ശേഷമാണ് നടന്നതെന്നും വാസു കോടതിയില്‍ വാദിച്ചിരുന്നു. ബോര്‍ഡിന്റെ ഉത്തരവ് പുറപ്പെടുവിച്ച സമയത്ത് താന്‍ ചുമതലയില്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എങ്കിലും ഈ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല.

 

Continue Reading

Trending