Connect with us

More

മദ്രസകളില്‍ NCERT പാഠപുസ്തകം വിദ്യാഭ്യാസം കാവിവല്‍ക്കരിക്ാനുള്ള ശ്രമമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം പി

Published

on

മുംബൈ. യു.പിയിലെ മദ്രസ്സകളില്‍ NCERT ടെക്സ്റ്റ് ബുക്ക് പഠിപ്പിക്കണമെന്ന് ബി.ജെ.പി സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശം ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങളുടെ കടുത്ത ലംഘനവും രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ വര്‍ഗ്ഗീയ വത്ക്കരിക്കാനുള്ള അമ്പരപ്പിക്കുന്ന ശ്രമവുമാണ് . ഇതിന് തൊട്ടുമുമ്പ് യു.പി. സര്‍ക്കാര്‍ ഗവണ്‍മെന്റ് സബ്സിഡിയില്‍ പ്രവര്‍ത്തിക്കുന്ന 565 മദ്രസ്സകളില്‍ 46 എണ്ണത്തിന്റെ ഗ്രാന്റ് റദ്ദ് ചെയ്ത നടപടികളുടെ തുര്‍ച്ചയാണിത് NCERT യെ തന്നെ ഇതിനകം പൂര്‍ണ്ണമായും ബി.ജെ.പി ഗവണ്‍മെന്റ് വര്‍ഗ്ഗീയ വത്ക്കരിച്ചിട്ടുണ്ട്. പുതിയ ദേശീയ വിദ്യാഭ്യാസ കരിക്കുലത്തിന്റെ നിര്‍മ്മിതി നടക്കവെ കാവിവത്ക്കരണത്തിന്റെ ആസ്ഥാനമായി NCERTയെ മാറ്റുകയായിരുന്നു ഗവണ്‍മെന്റ് ലക്ഷ്യം. പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുമ്പോള്‍ അത് പൂര്‍ണ്ണമായും വര്‍ഗ്ഗീയ വത്ക്കരിക്കാന്‍ വഴിയൊരുക്കികൊണ്ട് പ്രത്യേകമായ കമ്മിറ്റി ബി.ജെ.പി ഉണ്ടാക്കിയിരുന്നു. അതോടൊപ്പം തന്നെ ചരിത്ര രചനയുടെ ചുമതലയുള്ള Indial Council for Historic researchന്റെ തലപ്പത്ത് ആര്‍.എസ്സ്.എസ്സ് ആചാര്യന്മാരെ തിരുകികയറ്റി അവരോധിക്കുകയും ചെയ്തു. ഇന്ത്യയിലെ സമുന്നത ചരിത്രകാരന്മാര്‍ ഇതിനെ നഖശിഘാന്തം എതിര്‍ത്തുവെങ്കിലും ഫലമുണ്ടായില്ല. ഇന്ത്യയെ വര്‍ഗ്ഗീയ വത്ക്കരിക്കാന്‍ പറ്റിയ ഏറ്റവും നല്ലയിടം NCERT യും ICHR ഉം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുമാണെന്ന കൃത്യമായ കണക്കു കൂട്ടല്‍ വെച്ച് കൊണ്ടാണ് ബി.ജെ.പി കരുക്കള്‍ നീക്കികൊണ്ടിരിക്കുന്നത്. പ്രതിപക്ഷപാര്‍ട്ടികളും മതേതര ജനാധിപത്യ വിശ്വാസികളും സന്ദര്‍ഭത്തിനനുസരിച്ച് യോജിച്ചും അതിവേഗതയിലും ഇത്തരം നീക്കങ്ങളെ ചെറുത്ത് പരാചയപ്പെടുത്തിയില്ലെങ്കില്‍ ഈ രാജ്യം വളരെ വലിയ വിപത്തിലേക്ക് നീങ്ങുമെന്ന കാര്യത്തിലേക്ക് സംശയമില്ല.

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending