Connect with us

kerala

മുസ്‌ലിം ലീഗ് ഏഴ് പതിറ്റാണ്ട് പാരമ്പര്യമുള്ള നിലപാടുകളുമായി ഇനിയും ധീരമായി മുന്നോട്ട് പോവും-ഇ.ടി

മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ പേര് പറഞ് ഭൂരിപക്ഷ സമൂഹത്തിന്റെയും ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെയും വോട്ട് തട്ടാനുള്ള വികലമായ ചിന്ത. ഉത്തരേന്ത്യയിൽ ബി ജെ പി പയറ്റി വിജയിച്ച അതേ നയങ്ങൾ ഇവിടെ പിണറായി വിജയനും പയറ്റുന്നു . കേരളത്തിലെ മതേതര സമൂഹത്തിന് ഇത് തിരിച്ചറിയാൻ കഴിയും എന്ന് തന്നെയാണ് ഉറച്ച വിശ്വാസം.

Published

on

കോഴിക്കോട്: ലീഗിന്റെ മതേതര നിലപാട് കേരളത്തിന് ബോധ്യപ്പെട്ടതാണെന്നും അത് ഇടക്കിടെ വിളിച്ചുപറയേണ്ട ഒന്നല്ലെന്നും മുസ് ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. ഏഴ് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള നിലപാടുകളുമായി ലീഗ് ഇനിയും മുന്നോട്ട് പോവുമെന്നും ഇ.ടി വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ജീവനോടെ അവശേഷിക്കുന്ന ഏക സംസ്ഥാനമാണ് കേരളം , അതിനാൽ കേരളത്തിൽ അത് നിലനിർത്തേണ്ടത് അവർക്ക് ഒരു അനിവാര്യതയായി മാറിയിരിക്കുന്നു എന്നത് വാസ്തവമാണ് . ആ നിലനിൽപ്പിനായുള്ള കൈവിട്ട കളികളാണ് സി പി എമ്മും മുഖ്യമന്ത്രിയും കളിക്കുന്നത് . തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്ബ് പറഞ്ഞത് മുസ്‌ലിം ലീഗിന്റെ അടിത്തറ ഇളകുമെന്നാണ് , എന്നാൽ ഫലം വന്നപ്പോൾ ആ അടിത്തറക്ക് ഒരു ഇളക്കവും തട്ടിയില്ല എന്ന് മാത്രമല്ല ഒന്നൂടെ ശക്തമാണെന്ന് തെളിയുകയും ചെയ്‌തു . അതേത്തുടർന്നാണ് യു.ഡി.എഫിനെ നിയന്ത്രിക്കുന്നത് ലീഗാണെന്നും കോൺഗ്രസിനെ ആര് നയിക്കണം എന്നത് ലീഗ് തീരുമാനിക്കുന്നു എന്ന രൂപത്തിലുള്ള പ്രസ്ഥാനവനകൾ പിണറായി വിജയൻ ഇറക്കിയത് .
എന്താണ് ആ പ്രസ്താവനകൾ കൊണ്ടുള്ള ലക്‌ഷ്യം എന്നത് കേരളം ചർച്ച ചെയ്തു കഴിഞ്ഞു. മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ പേര് പറഞ് ഭൂരിപക്ഷ സമൂഹത്തിന്റെയും ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെയും വോട്ട് തട്ടാനുള്ള വികലമായ ചിന്ത. ഉത്തരേന്ത്യയിൽ ബി ജെ പി പയറ്റി വിജയിച്ച അതേ നയങ്ങൾ ഇവിടെ പിണറായി വിജയനും പയറ്റുന്നു . കേരളത്തിലെ മതേതര സമൂഹത്തിന് ഇത് തിരിച്ചറിയാൻ കഴിയും എന്ന് തന്നെയാണ് ഉറച്ച വിശ്വാസം.
ചരിത്രം അത്ര പെട്ടെന്ന് മറക്കുന്നവരല്ല മലയാളികൾ. സഖാവ് മത്തായി ചാക്കോയുടെ അന്ത്യകർമ്മങ്ങൾ വിശ്വാസാചാരപ്രകാരം നടത്തിയതിന് ആദരണീയനായ താമരശ്ശേരി ബിഷപ്പിനെ ‘നികൃഷ്ട ജീവി’ എന്ന് വിളിച്ചത് കേരളം മറന്നിട്ടില്ല . ആ പിണറായി വിജയൻറെ അനുയായികൾ സോഷ്യൽ മീഡിയയിൽ ഇന്ന് മറ്റുള്ളവർക്ക് ക്ലാസ്സെടുക്കുന്ന തമാശയും നാം കണ്ടു.
മുസ്‌ലിം ലീഗിന്റെ മതേതര നിലപാടുകൾ ഇടക്കിടക്ക് വിളിച്ചുപറയേണ്ട ഒന്നല്ല , കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകൾ കൊണ്ട് കേരളത്തിലെ ജനങ്ങൾക്ക് ബോധ്യപ്പെട്ട ഒന്നാണ് അത് , ഇനിയും ആ നിലപാടുകളുമായി മുന്നോട്ട് പോകും .

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സഖ്യത്തിൽ ചില ബി.ജെ.പി നേതാക്കൾ സഹകരിക്കുന്നില്ലെന്ന് ദേവഗൗഡ

ഒരു വിഭാഗം ബി.ജെ.പി നേതാക്കൾ സഖ്യത്തിൽ സഹകരിക്കുന്നില്ലെന്നും അവരിൽനിന്ന് പ്രചാരണത്തിന് പിന്തുണ ലഭിക്കുന്നില്ലെന്നും ദേവഗൗഡ പറഞ്ഞു.

Published

on

കർണാടകയിൽ ജെ.ഡി-എസ്- ബി.ജെ.പി സഖ്യത്തിലെ അനൈക്യം വെളിപ്പെടുത്തി ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ. ഒരു വിഭാഗം ബി.ജെ.പി നേതാക്കൾ സഖ്യത്തിൽ സഹകരിക്കുന്നില്ലെന്നും അവരിൽനിന്ന് പ്രചാരണത്തിന് പിന്തുണ ലഭിക്കുന്നില്ലെന്നും ദേവഗൗഡ പറഞ്ഞു. വ്യാഴാഴ്ച ഹാസനിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കുന്ന 14 മണ്ഡലങ്ങളിൽ കോലാർ, മാണ്ഡ്യ, ഹാസൻ എന്നിവിടങ്ങളിലാണ് ജെ.ഡി-എസ് മത്സരിക്കുന്നത്. മണ്ഡ്യയിൽ സിറ്റിങ് എം.പി സുമലതയുടെ നിസ്സഹകരണത്തെ കുറിച്ച് ദേവഗൗഡ പേരെടുത്ത് പറഞ്ഞു.

ഹാസനിൽ ബി.ജെ.പിയുടെ സംസ്ഥാന സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ പ്രീതംഗൗഡ ജെ.ഡി-എസ് സ്ഥാനാർഥി പ്രജ്വൽ രേവണ്ണക്കുവേണ്ടി രംഗത്തിറങ്ങിയിട്ടില്ല. കോലാറിൽ ബി.ജെ.പി, ജെ.ഡി-എസ് നേതാക്കൾ പൊതുവേദിയിൽ തമ്മിലടിച്ചിരുന്നു. എന്നാൽ, ദേവഗൗഡയുടേത് വെറും ഊഹം മാത്രമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ബി.വൈ. വിജയേന്ദ്ര പ്രതികരിച്ചു.

Continue Reading

kerala

‘കൂടിക്കാഴ്ച ഒഴിവാക്കണമായിരുന്നു’; പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയിൽ ഇ.പി ജയരാജനെ തള്ളി സി.പി.ഐ

ജയരാജനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കളങ്കിതരുമായുള്ള സൗഹൃദത്തില്‍ ഇ.പിക്ക് ജഗ്രത ഉണ്ടായില്ലെന്ന് കുറ്റപ്പെടുത്തി.

Published

on

പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ ഇ.പി ജയരാജനെ തള്ളി സി.പി.ഐ. കൂടിക്കാഴ്ച ഒഴിവാക്കണമായിരുന്നുവെന്നും കമ്മ്യൂണിസ്റ്റ് മൂല്യബോധം എല്ലാവര്‍ക്കും പ്രധാനമെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ‘അണികളെ പഠിപ്പിക്കുന്ന മൂല്യം പാലിക്കാന്‍ ആരേക്കാളും ബാധ്യത നേതാക്കള്‍ക്കുണ്ട്. കളങ്കിത വ്യക്തികളുടെ കമ്പോള താത്പര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ പെട്ടുപോകരുത്. ഏതെങ്കിലും വ്യക്തികള്‍ക്ക് പാളിച്ച പറ്റിയാല്‍ വ്യക്തികളുടെ മാത്രം വീഴ്ചയാണ്’.. ബിനോയ് വിശ്വം പറഞ്ഞു.

ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞു. ടി.ജി നന്ദകുമാറിനൊപ്പം തിരുവനന്തപുരത്ത് മകന്റെ ഫ്‌ലാറ്റില്‍ എത്തിയാണ് ജാവദേക്കര്‍ കണ്ടതെന്നും രാഷ്ട്രീയം സംസാരിച്ചിട്ടില്ലന്നും ഇ.പി പറഞ്ഞു. ജയരാജനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കളങ്കിതരുമായുള്ള സൗഹൃദത്തില്‍ ഇ.പിക്ക് ജഗ്രത ഉണ്ടായില്ലെന്ന് കുറ്റപ്പെടുത്തി. പിണറായിയെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും രംഗത്തെത്തി.

പ്രമുഖ സി.പി.എം നേതാവ് ബി.ജെ.പി നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് ആദ്യം ആരോപിച്ചത് ശോഭാ സുരേന്ദ്രനാണ്. ആ നേതാവ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ എന്ന കെ.സുധാകരന്റെ പ്രസ്താവനയോടെ വിവാദം വീണ്ടും ചൂട് പിടിച്ചു. ആരോപണം ഇ.പി ജയരാജന്‍ നിഷേധിച്ചതിന് പിന്നാലെ കൂടിക്കാഴ്ച സ്ഥിരീകരിച്ച്ടി.ജി നന്ദകുമാറും ശോഭ സുരേന്ദ്രനും രംഗത്തെത്തി. ഒടുവില്‍ ജാവഡേക്കറെ കണ്ടെന്ന് ഇ.പി തുറന്നുപറഞ്ഞു. ദല്ലാള്‍ നന്ദകുമാറിനൊപ്പം തിരുവനന്തപുരത്ത് മകന്റെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. എന്നാല്‍ രാഷ്ട്രീയം സംസാരിച്ചിട്ടില്ലന്നും ഇ.പി പറഞ്ഞു.

പിന്നാലെ ഇ.പി ജയരാജനെതിരെ പരസ്യ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. കളങ്കിതരുമായുള്ള സൗഹൃദത്തില്‍ ജയരാജന് ജാഗ്രത ഉണ്ടായില്ല. പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകുമെന്നും മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. തെരഞ്ഞെടുപ്പ് ദിവസം ഇ.പി ജയരാജന്‍ നടത്തിയ പ്രസ്താവന അനുചിതമായന്നാണ് മുതിര്‍ന്ന എല്‍ഡിഎഫ് നേതാക്കളുടെയും വിലയിരുത്തല്‍.

 

Continue Reading

kerala

യുഡിഎഫിന് നൂറ് ശതമാനം വിജയം ഉറപ്പ്; വോട്ട് രേഖപ്പെടുത്തി കെ മുരളീധരന്‍

തൃശൂരും തിരുവനന്തപുരവും ഉൾപ്പെടെയുള്ള 20 ലോക്സഭാ മണ്ഡലങ്ങളിലും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കും.

Published

on

തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരം ജവഹര്‍ നഗര്‍ സ്‌കൂളിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് യുഡിഎഫിന് നൂറ് ശതമാനം വിജയം ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു.

തൃശൂരും തിരുവനന്തപുരവും ഉൾപ്പെടെയുള്ള 20 ലോക്സഭാ മണ്ഡലങ്ങളിലും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കും. തൃശൂരിൽ യുഡിഎഫിനെ സംബന്ധിച്ച് യാതൊരു സംശയവുമില്ല. ഞങ്ങൾക്ക് വിജയം ഉറപ്പാണ്. സിപിഎം–ബിജെപി അന്തർധാരയുടെ കാര്യം ആദ്യം ഞാന്‍ പറഞ്ഞു. എന്നാല്‍ അത് എല്ലാവരും തമാശയായിട്ട് എടുത്തു.

പതിനെട്ട് മണ്ഡലങ്ങളിലും എൽഡിഎഫും രണ്ടിടത്ത് ബിജെപിയും – അതാണ് അന്തർധാരയുടെ ഫോർമുല. തിരുവനന്തപുരവും തൃശൂരും ബിജെപിക്ക്, ബാക്കി പതിനെട്ട് മണ്ഡലവും ഇടതിന്. ഈ ധാരണ ഞങ്ങൾ പൊളിക്കും. ഒരു സംശയവും വേണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending