Connect with us

More

റയല്‍ മാഡ്രിഡില്‍ റൊണാള്‍ഡോ തുടരും, നെയ്മര്‍ വരും, ബെയില്‍ പിണക്കത്തില്‍

Published

on

മാഡ്രിഡ്: തുടര്‍ച്ചയായി മൂന്നാം തവണയും യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബായി മാറിയ റയല്‍ മാഡ്രിഡില്‍ പുതിയ സീസണില്‍ ആരെല്ലാമുണ്ടാവുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവം. ടീമിലെ രണ്ട് സൂപ്പര്‍ താരങ്ങളായ കൃസ്റ്റിയാനോ റൊണാള്‍ഡോയും ജെറാത് ബെയിലുമാണ് ക്ലബ് മാറുമെന്ന സൂചന നല്‍കിയത്. അതേ സമയം നെയ്മറും ഈഡന്‍ ഹസാര്‍ഡുമെല്ലാം പുതിയ സീസണില്‍ ടീമിനൊപ്പമുണ്ടാവുമെന്ന സുചനകളുമുണ്ട്. ടീമിന്റെ ശക്തിയാണ് കൃസ്റ്റിയാനോ. കീവില്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ സമാപിച്ച ശേഷം അദ്ദേഹം സുഹൃത്തുക്കളോട് പറഞ്ഞത് റയലിന് വേണ്ടി തന്റെ അവസാന മല്‍സരം കളിച്ചുവെന്നാണ്. എന്നാല്‍ ഈ പരാമര്‍ശം വന്‍ വിവാദമായപ്പോള്‍ അദ്ദേഹം പിന്‍വലിക്കുകയും അടുത്ത സീസണിലും താനുണ്ടാവുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഇന്നലെ ആഘോഷത്തിനിടെ റയല്‍ ഫാന്‍സ് മുഴുവന്‍ ആവശ്യപ്പെട്ടത് റൊണാള്‍ഡോ തുടരണമെന്നാണ്. കോച്ച് സിദാനുമായി ഉറ്റ വ്യക്തിബന്ധം സൂക്ഷിക്കുന്നതിനാല്‍ കൃസ്റ്റിയാനോ ക്ലബ് വിടില്ല എന്നാണ് കരുതപ്പെടുന്നത്. അദ്ദേഹത്തിന്റെ പ്രതിഫല തുക ഉയര്‍ത്താന്‍ ക്ലബ് തയ്യാറാവും. റൊണാള്‍ഡോക്ക് ഇപ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രതിഫലം ഒരു ക്ലബ് മാത്രമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്-പി.എസ്.ജി. പക്ഷേ ആ ക്ലബില്‍ നിന്നും നെയ്മര്‍ റയലിലേക്ക് വരുമെന്ന സൂചന ശക്തമായതിനാല്‍ പോര്‍ച്ചുഗീസുകാരന്‍ അവിവേകം കാണിക്കില്ല എന്നാണ് കരുതപ്പെടുന്നത്. നെയ്മറിന്റെ കാര്യത്തില്‍ ഏറെക്കുറെ ധാരണയായിട്ടുണ്ട്.

അത്‌ലറ്റികോ മാഡ്രിഡില്‍ നിന്നും അന്റോണിയോ ഗ്രീസ്മാന്‍ ബാര്‍സയിലേക്ക് പോവുമെന്നുറപ്പായ സാഹചര്യത്തില്‍ നെയ്മര്‍ക്ക് ബാര്‍സയില്‍ ഇടമുണ്ടാവില്ല. അപ്പോള്‍ റയലിലേക്ക് തന്നെയെത്തുമെന്നാണ് സൂചനകള്‍. എന്നാല്‍ ജെറാത്ത് ബെയിലിന്റെ കാര്യത്തില്‍ സംശയങ്ങള്‍ ബാക്കിനില്‍ക്കുന്നു.

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഉള്‍പ്പെടെയുളള പ്രമുഖര്‍ ബെയിലിന് വേണ്ടി രംഗത്തുണ്ട്. റയല്‍ സംഘത്തില്‍ തനിക്ക് തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിക്കുന്നില്ല എന്ന ബെയിലിന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് സിദാനും സമ്മതിക്കുന്നുണ്ട്. പക്ഷേ റയല്‍ വിടാന്‍ പെട്ടെന്ന് ബെയില്‍ തീരുമാനിക്കുമെന്ന് സിദാനും കരുതുന്നില്ല. ബെയില്‍ പോവുന്ന പക്ഷം ചെല്‍സിയില്‍ നിന്നും ഈഡന്‍ ഹസാര്‍ഡ് റയലിലെത്താനാണ് സാധ്യത. ഇസ്‌ക്കോ റയലില്‍ തുടരുന്ന കാര്യത്തില്‍ ഉറപ്പില്ല.

മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഇസ്‌ക്കോയുടെ നോട്ടം. ഗോള്‍ക്കീപ്പര്‍ കൈലര്‍ നവാസിന് സിദാന്റെ ഉറച്ച പിന്തുണയുണ്ട്. പക്ഷേ ഡേവിഡ് ഡി ഗിയയെ പോലുളളവരോടാണ് ക്ലബ് പ്രസിഡണ്ട് പെരസിന് താല്‍പ്പര്യം.

GULF

കുവൈത്ത് കെഎം.സി.സി. വോട്ട് വിമാനം പുറപ്പെട്ടു

Published

on

കണ്ണൂർ: നിർണ്ണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാകമ്മറ്റി ഏർപ്പെടുത്തിയ വോട്ട് വിമാനം പുറപ്പെട്ടു. സലാം എയർലൈൻസിൽ കണ്ണൂർ ജില്ലാപ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോടിന്റെ നേതൃത്വത്തിൽ നൂറോളം കെ.എം.സി.സി. നേതാക്കളും പ്രവർത്തകരുമടങ്ങിയ സംഘമാണ് ബുധനാഴ്ച വൈകിട്ട് 6 മണിക്ക് പുറപ്പെട്ടത്.

കുവൈത് കെഎംസിസി സംസ്ഥാനഭാരവാഹികളുടെയും വിവിധ ജില്ലാ യു. ഡി.എഫ്. നേതാക്കളുടേയും പ്രവർത്തകരുടേയും നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. മലബാർ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലുൾപ്പെട്ടവരാണ് വോട്ട് വിമാനത്തിൽ നാട്ടിലെത്തിയത്. കുവൈത്ത് കെഎം.സി.സി.യുടെ ചരിത്രത്തിൽ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ ആദ്യമായാണ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക വിമാനം ഏർപ്പാട് ചെയ്തിരിക്കുന്നത്.

കെഎംസിസി മുൻ സംസ്ഥാനകമ്മിറ്റി വൈസ് പ്രസിഡന്റ് പി വി ഇബ്രഹീം,കണ്ണൂർ ജില്ലാ വൈസ് പ്രസിഡെന്റ് മുസ്തഫ ഊർപ്പള്ളി,കോഴിക്കോട് ജില്ലാ സെക്രെട്ടറി ഗഫൂർ മുക്കാട്ട്, കുറ്റിയാടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഹാജി,ശബാദ് ബാലുശ്ശേരി തുടങ്ങി- വിവിധ ജില്ലാ മണ്ഡലം നേതാക്കളും സംഘത്തിൽ ഉൾപ്പെടുന്നു. വോട്ട് വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ യാത്രയപ്പിൽ സംസ്ഥാനഭാരവാഹികളായ ഷാഫി കൊല്ലം, സെക്രട്ടറിയായിരുന്ന ടി.ടി ഷംസു,ശഹീദ് പാടില്ലത്ത്,മുസ്തഫ സികെ,സംസ്ഥാ ന പ്രവർത്തക സമിതിയംഗങ്ങൾ, അസ്സീസ് നരക്കോട്ട് തുടങ്ങി വിവിധ ജില്ലാ – മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്ക് പ്രവർത്തകർ ‘ എത്തുമെന്ന് കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാ നേതൃത്വം അറിയിച്ചു

Continue Reading

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

Trending