Video Stories
രാഹുല്‍ ഓര്‍മിപ്പിക്കുന്നു, മലയാളിയായ മത്സ്യത്തൊഴിലാളി ബാലനെ പൈലറ്റാവാന്‍ സഹായിച്ച രാജീവ് ഗാന്ധിയെ

2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തോല്‍വിയില്‍ വലിയൊരു പങ്ക് വഹിച്ചിരുന്നു, ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ വെച്ച് പെണ്‍കുട്ടി ക്രൂരമായ കൂട്ട ബലാത്സംഗത്തിന് ഇരയാക്കപ്പെടുകയും പുറത്തേക്ക് എറിയപ്പെടുകയും ചെയ്ത സംഭവം. അതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രക്ഷോഭം രാജ്യതലസ്ഥാനത്തെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചു കുലുക്കുകയും ലോക മാധ്യമങ്ങളില്‍ വരെ വാര്‍ത്തയാവുകയും ചെയ്തു. രണ്ടാം യു.പി.എ സര്‍ക്കാറിന്റെ അവസാന വര്‍ഷത്തില്‍ നടന്ന ഈ സംഭവം, ബി.ജെ.പി വലിയ പ്രചരണായുധമാക്കുകയും ചെയ്തു.
ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങുകയും പിന്നീട് ‘നിര്‍ഭയ’ എന്ന പേരില്‍ അറിയപ്പെടുകയും ചെയ്ത പെണ്‍കുട്ടിയുടെ സഹോദരന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചെയ്ത സഹായം പുറത്തു വന്നത് ഈയിടെ മാത്രമാണ്. മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം നടക്കുമ്പോള്‍ പന്ത്രണ്ടാം ക്ലാസിലായിരുന്ന സഹോദരനെ, ഇന്ദിരാ ഗാന്ധി രാഷ്ട്രീയ ഉഡാന്‍ അക്കാദമിയില്‍ പൈലറ്റാവാനുള്ള പഠനത്തില്‍ സഹായിച്ചത് രാഹുല്‍ ഗാന്ധിയാണെന്ന് നിര്‍ഭയയുടെ അമ്മ ആശാ ദേവിയെ ഉദ്ധരിച്ച് സണ്‍ഡേ ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്തു. ഉഡാന്‍ അക്കാദമിയില്‍ പ്രവേശനം നേടാനും കോഴ്സ് പൂര്‍ത്തിയാക്കാനും രാഹുല്‍ സഹായിച്ചെന്നും അദ്ദേഹം വിശാല മനസ്കനാണെന്നും ആശാദേവി പറയുന്നു. കോഴ്സ് പൂര്‍ത്തിയാക്കിയ നിര്‍ഭയയുടെ സഹോദരന് ഇപ്പോള്‍ ജോലി തേടുകയാണ്. മാധ്യമ ശ്രദ്ധ നേടാമായിരുന്നിട്ടും ഇക്കാര്യം രാഹുല്‍ ഗാന്ധി ഒരിക്കല്‍ പോലും പരസ്യമായി പറഞ്ഞിട്ടില്ലെന്നു മാത്രമല്ല, നിര്‍ഭയയുടെ അമ്മ വഴിയാണ് ഇത് പുറം ലോകമറിഞ്ഞതു തന്നെ.
രാഹുലിന്റെ ഈ ഉദാര മനസ്കത, അദ്ദേഹത്തിന്റെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയെ ആണ് ഓര്‍മിപ്പിക്കുന്നതെന്ന് ബ്ലോഗര്‍ കുഞ്ഞാലി കുട്ടി പറയുന്നു. മലയാളിയായ മത്സ്യത്തൊഴിലാളി ബാലന്റെ പൈലറ്റാവാനുള്ള മോഹം സാക്ഷാത്കരിക്കുന്നതില്‍ രാജീവ് ഗാന്ധി നടത്തിയ ഇടപെടലിനെപ്പറ്റി കുഞ്ഞാലി കുട്ടി ഫേസ്ബുക്കില്‍ എഴുതി.
രാജീവ് ഗാന്ധിയുടെ ഇടപെല്‍ ഇല്ലായിരുന്നെങ്കില്‍ മത്സ്യത്തൊഴിലാളിയായി ജീവിതം അവസാനിച്ചു പോകുമായിരുന്ന ക്യാപ്ടന് ഡിക്സന്റെ കഥ കുഞ്ഞാലി കുട്ടി ഇങ്ങനെ വിവരിക്കുന്നു:
വൈമാനികനാകാന്‍ മോഹിച്ചു ഡിക്സണ്‍ തിരുവനന്തപുരം ഫ്ളൈയിങ് ക്ലബ്ബില്‍ ചേരുന്നു. അതിരാവിലെ കടലില്‍ മത്സ്യബന്ധനത്തിന് പോകും, തിരികെ വന്ന ശേഷം ഫ്ളൈയിങ് ക്ലബ്ബിലേക്ക്. പക്ഷെ സാമ്പത്തിക പ്രാരാബ്ധങ്ങളില്‍ കുടുങ്ങി പഠനം പാതിവഴിയില്‍ നില്ക്കുന്നു. ആ സമയത്താണ് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി വലിയതുറയില്‍ വരുന്നത്. ഡിക്സന്റെ കഥ ആരോ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തുകയും അദ്ദേഹം ഇടപെട്ട് സംസ്ഥാന ഗവണ്മെന്റിനെ കൊണ്ട് ഡിക്സണ്‍ സ്കോളര്‍ഷിപ്പ് അനുവദിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ പഠനം പൂര്‍ത്തിയാക്കിയ ഡിക്സണ്‍ കമേഴ്സ്യല്‍ പൈലറ്റായി ആദ്യം വായുദൂതിലും പിന്നീട് എയര്‍ ഇന്ത്യയിലും എത്തിച്ചേരുന്നു. ഇതിനു പിന്നിലും രാജീവിന്റെ സഹായം ഉണ്ടായിരുന്നോയെന്ന് സംശയമുണ്ട്, തീര്‍ച്ചയില്ല.
ഈ കഥ കേള്‍ക്കുന്നവര്‍ക്ക് സിനിമ പോലെ തോന്നാം. കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്ന യുവാവ് തിരികെ വന്ന് വേഷം മാറി വിമാനം പറത്താന്‍ പഠിക്കാന്‍ പോകുന്നതും പിന്നീട് വലിയ യാത്രാവിമാനങ്ങളുടെ ക്യാപ്റ്റനാകുന്നതും ഒക്കെ നമ്മള് സിനിമയില്‍ കണ്ടാല്‍ പോലും വിശ്വസിക്കില്ലല്ലോ.
പക്ഷെ, അദ്ദേഹത്തെ കാത്തിരുന്നത് പീഡനത്തിന്റെ നാളുകളായിരുന്നു. എന്തൊക്കെയോ ന്യായങ്ങള്‍ പറഞ്ഞു അദ്ദേഹത്തെ എയര്‍ ഇന്ത്യ പുറത്താക്കി. നാല് വര്‍ഷത്തോളം കേസ് നടത്തി അവസാനം അദ്ദേഹത്തിന് അനുകൂലമായി വിധി വന്നു. തിരിച്ചെടുത്തത് കൂടാതെ നാല് വര്‍ഷത്തെ ശമ്പളക്കുടിശ്ശികയായി കോടിക്കണക്കിന് രൂപ എയര്‍ ഇന്ത്യ അദ്ദേഹത്തിന് നഷ്ടപരിഹാരം നല്‍കേണ്ടിയും വന്നു. തുടര്‍ന്ന് സര്‍വ്വീസില്‍ തുടര്‍ന്ന ഡിക്സണ്‍ പ്രൊമോഷനായി ക്യാപ്റ്റന്‍ പദവിയില്‍ ഏറെ നാള് തുടര്‍ന്നതിന് ശേഷം ഇപ്പോള്‍ റിട്ടയര്‍ ചെയ്തു വിശ്രമ ജീവിതത്തിലാണ് എന്നാണറിവ്.
രാജീവ് ഗാന്ധി ജീവനോടെയുണ്ടായിരുന്നെങ്കില്‍ ചിലപ്പോള്‍ ഡിക്സന് ഈ പരീക്ഷണങ്ങള്‍ നേരിടേണ്ടി വരുമായിരുന്നോ എന്ന് ചിലപ്പോഴൊക്കെ ചിന്തിച്ചു പോയിട്ടുണ്ട്.
നാലഞ്ചു വര്‍ഷം മുന്നേ ഗൂഗിള്‍ പ്ലസില്‍ നടന്ന ഒരു ചര്‍ച്ചയില്‍ നിന്നുമാണ് ഈ പോസ്റ്റിലെ പല വിവരങ്ങളും ലഭിച്ചത്. ക്യാപ്റ്റന്‍ ഡിക്സന്റെ ബന്ധുവും അയല്‍വാസിയുമായിരുന്ന ഒരു ഓണ്‍ലൈന്‍ ഫ്രണ്ട് വഴിയാണ് കൂടുതല്‍ വിവരങ്ങള്‍അറിയാന്‍അറിയാന്‍ സാധിച്ചത്.
GULF
ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര് ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്, ഉസ്മാന് എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്വ തുടങ്ങിയവരും പങ്കെടുത്തു.
ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,
ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്കി.
News
ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കി
മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു.

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്കോ പറഞ്ഞു.
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.
ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര് വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.
‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
Video Stories
അനിവാര്യ ഘട്ടങ്ങളില്‍ ആര്.എസ്.എസ്സിനൊപ്പം ചേര്‍ന്നിട്ടുണ്ട്; വെളിപ്പെടുത്തി സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്
അടിയന്തരാവസ്ഥക്കാലത്ത് ആര്.എസ്.എസ്സുമായി ചേര്‍ന്നു. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു എന്നും അദ്ദേഹം പറഞ്ഞു.

അനിവാര്യ ഘട്ടങ്ങളില്‍ ആര്.എസ്.എസ്സിനൊപ്പം ചേര്‍ന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്. വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് ആര്.എസ്.എസ്സുമായി ചേര്‍ന്നു. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു എന്നും അദ്ദേഹം പറഞ്ഞു. താന്‍ പറഞ്ഞത് സത്യസന്ധമായ കാര്യങ്ങളാണെന്നും വിവാദമാകില്ലെന്നും ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
-
india3 days ago
മുസ്ലിം ക്രിസ്ത്യന്‍ വിഭാഗങ്ങളെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്തു; ബംഗളൂരുവില്‍ സന്യാസിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു
-
gulf2 days ago
ഒമാൻ കടലിൽ അമേരിക്കൻ കപ്പൽ തീപിടിച്ചു കത്തി
-
GULF3 days ago
വേനലവധിക്കാലം ആഘോഷമാക്കാൻ ‘സമ്മർ വിത്ത് ലുലു’ ക്യാമ്പെയിന് യുഎഇയിൽ തുടക്കമായി
-
india3 days ago
യുപിയില്‍ കനത്ത മഴ; രണ്ട് ദിവസങ്ങളിലായി ഇടിമിന്നലേറ്റ് 25 പേര് മരിച്ചു
-
kerala3 days ago
തിരുവനന്തപുരത്ത് 10 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
-
india3 days ago
അഹമ്മദാബാദ് വിമാന ദുരന്തം; 119 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാന് സ്റ്റേറ്റ് ടിവിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു
-
News2 days ago
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷം; ടെല്‍ അവീവിലും ഹൈഫയിലും ഇറാന്റെ തിരിച്ചടി