Connect with us

kerala

ട്രോളിംഗ് നിരോധനത്തിന് മുമ്പെ മത്സ്യത്തൊഴിലാളിക്ക് വറുതിയുടെ കാലം

വള്ളങ്ങള്‍ കടലില്‍പോകാതെ ആഴ്ചകള്‍ പിന്നിട്ടതോടെ തീരദേശം കടുത്ത വറുതിയില്‍. മത്സ്യലഭ്യത കുറഞ്ഞതിനാല്‍ കരയിലും ഉള്‍നദികളിലും കയറ്റിയ വള്ളങ്ങള്‍ കൂട്ട വിശ്രമത്തിലാണ്.

Published

on

ഫറോക്ക്: വള്ളങ്ങള്‍ കടലില്‍പോകാതെ ആഴ്ചകള്‍ പിന്നിട്ടതോടെ തീരദേശം കടുത്ത വറുതിയില്‍. മത്സ്യലഭ്യത കുറഞ്ഞതിനാല്‍ കരയിലും ഉള്‍നദികളിലും കയറ്റിയ വള്ളങ്ങള്‍ കൂട്ട വിശ്രമത്തിലാണ്. ഒരു മാസമായി തുടര്‍ച്ചയായ കാലാവസ്ഥ മുന്നറിയിപ്പുള്ളതിനാലും ജോലി നടക്കുന്നില്ല. ശക്തമായ കാറ്റും കടല്‍ക്ഷോഭവും കാരണം വള്ളമിറക്കാന്‍ കഴിയാതെ തൊഴിലാളികള്‍ നെടുവീര്‍പ്പിടുന്നു. കുറഞ്ഞ മത്സ്യം കിട്ടിയാല്‍പോലും നല്ല വില കിട്ടുന്ന കാലത്ത് കടല്‍ കനിയുന്ന നാളും നോക്കി കണ്ണും നട്ടിരിക്കയാണ് തീരമേഖല.

ഒരു പരീക്ഷണത്തിന് പോയി നോക്കണമെങ്കില്‍ വള്ളങ്ങളുടെ വലുപ്പമനുസരിച്ച് 5000 മുതല്‍ 30,000 രൂപ വരെ ചെലവഴിക്കണം. മീനില്ലാതെയോ പ്രതികൂല കാലാവസ്ഥ കാരണമോ തിരിച്ചു വരേണ്ടി വന്നാല്‍ കടം പിന്നെയും പെരുകുകയാകും ഫലം. രണ്ട് മുതല്‍ 50 വരെ തൊഴിലാളികള്‍ പണിയെടുക്കുന്ന വള്ളങ്ങളുണ്ട്. കോഴിക്കോട് ജില്ലയിലെ പ്രധാന പരമ്പരാഗത മത്സ്യ കേന്ദ്രമായ ചാലിയത്ത് നൂറോളം വലിയ വള്ളങ്ങളും അതിന്റെ നാലിരട്ടി ചെറുവള്ളങ്ങളുമുണ്ട്.

ബേപ്പൂര്‍ കേന്ദ്രീകരിച്ചുള്ള അഞ്ഞൂറോളം ബോട്ടുകളില്‍ ഒട്ടുമിക്കതും വള്ളങ്ങളെപ്പോലെ വിശ്രമത്തിലാണ്. ചെലവിനനുസരിച്ച് മീന്‍ കിട്ടാത്തതിനാല്‍ കടലില്‍ പോകാത്തതാണ് ലാഭമെന്ന കണക്കുകൂട്ടലിലാണിവര്‍. ജൂണ്‍ പകുതിയോടെ ട്രോളിങ് നിരോധനംകൂടി വരുന്നതിനാല്‍ ബോട്ടുകള്‍ സുരക്ഷിത ഉള്‍ഭാഗങ്ങളില്‍ കയറ്റുകയാണിപ്പോള്‍. പ്രാരബ്ധം വിട്ടുമാറാത്ത മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് തികച്ചും വറുതിയുടെ റമസാന്‍ കാലമാണ് ഈ വര്‍ഷം. സാധാരണ തീരമേഖല കേന്ദ്രീകരിച്ച് നടന്നിരുന്ന റിലീഫ് പ്രവര്‍ത്തനങ്ങളും ഇത്തവണ കുറവാണ്. നാടിനെ മൊത്തം ബാധിച്ച സാമ്പത്തിക മാന്ദ്യം ഇത്തരം ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്.
ട്രോളിങ് നിരോധനത്തിലൂടെയും മറ്റും മത്സ്യസമ്പത്ത് സംരക്ഷിക്കാന്‍ ഒരു വശത്ത് ശ്രമം നടക്കുമ്പോള്‍ തന്നെ കുഞ്ഞന്‍ മത്സ്യബന്ധനം നിര്‍ബാധം തുടരുന്നത് കടലിനെ കാലിയാക്കുന്നു. ആഴക്കടലില്‍ ബോട്ടുകള്‍ പിടികൂടുന്ന മത്സ്യങ്ങളില്‍ പകുതിയോളം കുഞ്ഞന്‍ മത്സ്യങ്ങളാണെന്ന് തൊഴിലാളികള്‍ തന്നെ സമ്മതിക്കുന്നു. ഇതില്‍ ഏറെയും ചത്തശേഷം കടലില്‍ തള്ളപ്പെടുകയോ കരയിലെത്തിച്ച് തുച്ഛവിലയ്ക്ക് വളമാക്കാനും മറ്റും കൈമാറുകയോ ചെയ്യുന്നു. ഇതിന് അറുതിയായാല്‍ തന്നെ കുറെയൊക്കെ മത്സ്യസമ്പത്തിനെ പിടിച്ചു നിര്‍ത്താം.

എന്നാല്‍, 9 ന് അര്‍ദ്ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനത്തോടെ പൂര്‍ണ്ണമായും മല്‍സ്യതൊഴിലാളികള്‍ വറുതിയിലാവും. ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. 52 ദിവസത്തെയ്ക്കാണ് നിരോധനമെങ്കിലും ട്രോളിങ് നിരോധനത്തിന്റെ പരിധിയില്‍പ്പെടുത്തി നാടന്‍വള്ളങ്ങള്‍ കടലില്‍പോകുന്നത് തടഞ്ഞാല്‍ നേരിടുമെന്ന് പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍. ഇതുസംബന്ധിച്ച ഹൈക്കോടതി ഉത്തരവില്‍ വ്യക്തത ആവശ്യപ്പെട്ട് സര്‍ക്കാര്‍ തിരുത്തല്‍ ഹര്‍ജി നല്‍കണമെന്നും മല്‍സ്യത്തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടു.

ട്രോളിങ് നിരോധനത്തിന്റെ പേരില്‍ കടലില്‍ പോകുന്നത് തടയാനുള്ള ഒരു ശ്രമവും അംഗീകരിക്കില്ലെന്ന് പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ വ്യക്തമാക്കുന്നു. വള്ളങ്ങള്‍ക്കും ട്രോളിങ് നിരോധനം ബാധകമാക്കിയ ഹൈക്കോടതി ഉത്തരവിനെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്. ആഴക്കടല്‍ മല്‍സ്യബന്ധനത്തിനാണ് നിരോധനമെന്നും പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് നിരോധനമില്ലെന്നും മല്‍സ്യത്തൊഴിലാളി സംഘടനാ നേതാക്കള്‍ പറഞ്ഞു. എന്തുവന്നാലും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുമെന്നും തൊഴിലാളി സംഘടനകള്‍ വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊച്ചിയില്‍ നാല് വയസ്സുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു; അമ്മ അറസ്റ്റില്‍

കുട്ടിയുടെ സ്വകാര്യ ഭാഗം ഉള്‍പ്പെടെ ശരീരത്തിലെ പല ഭാഗങ്ങളിലും പൊള്ളലേറ്റ നിലയിലാണ് കണ്ടെത്തിയത്.

Published

on

കൊച്ചി: നാല് വയസ്സുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച കേസില്‍ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടിത്തറ സ്വദേശിനിയാണ് അറസ്റ്റിലായത്. കുട്ടിയുടെ സ്വകാര്യ ഭാഗം ഉള്‍പ്പെടെ ശരീരത്തിലെ പല ഭാഗങ്ങളിലും പൊള്ളലേറ്റ നിലയിലാണ് കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മരട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സ്ഥിരമായി അമ്മ തന്നെ മര്‍ദിക്കാറുണ്ടെന്നും പലവട്ടം പീഡനത്തിനിരയായിട്ടുണ്ടെന്നും കുട്ടി അധ്യാപകരോട് വെളിപ്പെടുത്തിയിട്ടുണ്ട്.

കുട്ടിയെ വൈദ്യപരിശോധനക്കും മേല്‍ചികിത്സക്കും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തുടര്‍ നടപടികള്‍ തുടരുന്നതായി പൊലീസ് അറിയിച്ചു.

 

Continue Reading

kerala

‘എസ്‌ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി

പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു

Published

on

ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന്‍ വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്‍കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

വൈഷ്ണയ്‌ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.

എസ്‌ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര്‍ മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Continue Reading

kerala

തിരുവല്ലയിൽ 14കാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ

കൊറ്റൂരിൽ വാടകയ്ക്ക് താമസിക്കുന്ന ബംഗാൾ സ്വദേശികളായ തൊഴിലാളികളാണ് പിടിയിലായത്. പീഡനത്തിന് ഇരയായ പെൺകുട്ടിയും ഇതരസംസ്ഥാന തൊഴിലാളികളുടെ മകളാണ്.

Published

on

പത്തനംതിട്ട: തിരുവല്ലയിൽ 14കാരിയെ വീട്ടിൽ കയറി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊറ്റൂരിൽ വാടകയ്ക്ക് താമസിക്കുന്ന ബംഗാൾ സ്വദേശികളായ തൊഴിലാളികളാണ് പിടിയിലായത്. പീഡനത്തിന് ഇരയായ പെൺകുട്ടിയും ഇതരസംസ്ഥാന തൊഴിലാളികളുടെ മകളാണ്.

ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. മാതാപിതാക്കൾ ജോലിക്കു പോയതിനാൽ പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. അവസരം മുതലെടുത്ത പ്രതികൾ വീടിനുള്ളിലേക്ക് കയറി, പെൺകുട്ടിയുടെ വായ പൊത്തിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു.

പെൺകുട്ടി കരഞ്ഞ് ബഹളം വെച്ചതിനെ തുടർന്ന് സമീപവാസികൾ സ്ഥലത്തെത്തി. പ്രതികൾ ഒളിച്ചോടാൻ ശ്രമിച്ചെങ്കിലും ഒരാളെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പൊലീസിന് കൈമാറി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടാമനെയും പിന്നീട് പൊലീസ് പിടികൂടി.

പ്രതികളുടെ വ്യക്തിവിവരങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്ന് തിരുവല്ല പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Continue Reading

Trending