Connect with us

Culture

കേമന്മാരായി നൈജര്‍ കുട്ടികള്‍; ചരിത്ര വിജയത്തില്‍ ആഫ്രിക്കന്‍ നാടും ഫുട്‌ബോളും

Published

on

അണ്ടര്‍-17 ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ വിജയം നേടാനായതിന്റെ സന്തോഷ പ്രകടനങ്ങള്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല നൈജര്‍ ടീം ക്യാമ്പില്‍, ആഫ്രിക്കന്‍ യോഗ്യത മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ നൈജീരിയയെ വീഴ്ത്തി ആദ്യ ലോകകപ്പിനെത്തിയ നൈജര്‍ ടീം ശനിയാഴ്ച്ച കലൂര്‍ സ്റ്റേഡിയത്തില്‍ ചരിത്ര വിജയമാണ് റാങ്കിങില്‍ തങ്ങളേക്കാള്‍ ഏറെ മുന്നിലുള്ള ഉത്തര കൊറിയക്കെതിരെ നേടിയത്.

ഈ വിജയം ഗ്രൂപ്പ് ഡിയിലെ വമ്പന്‍മാരായ ബ്രസീലിനെതിരെയും സ്‌പെയിനിനെതിരെയും മത്സരിക്കുമ്പോള്‍ ആത്മവിശ്വാസവും ഊര്‍ജ്ജവും പകരുമെന്നായിരുന്നു മത്സര ശേഷം കോച്ച് ഇസ്മാലിയ തീമോകോയുടെ വാക്കുകള്‍. വിജയത്തില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്, ഇത്രയും വലിയ ടൂര്‍ണമെന്റില്‍ ആദ്യമായാണ് ഞങ്ങള്‍ പങ്കെടുക്കുന്നത്, ശനിയാഴ്ച്ചയിലെ പ്രകടനത്തില്‍ ഞങ്ങള്‍ക്കൊപ്പം നൈജര്‍ മുഴുവന്‍ സന്തോഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ബ്രസീലും സ്‌പെയിനും ഫുട്‌ബോളിലെ വന്‍ ശക്തികളായിരിക്കാം, പക്ഷേ മത്സരം എല്ലാവര്‍ക്കമുള്ളതാണ്’, സ്‌പെയിനിനെതിരായ മത്സരത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ആത്മവിശ്വാസം ഒട്ടും ചോരാതെ ഇസ്മാലിയയുടെ മറുപടി. നൈജീരിയ ഉഷ്ണം കൂടിയ രാജ്യമാണെങ്കിലും കേരളത്തിലെ കാലാവസ്ഥയുമായി താരതമ്യപ്പെടുത്താനാവില്ലെന്നും ഇപ്പോഴത്തെ അണ്ടര്‍-17 ടീമിനെ ഭാവിയിലെ നൈജര്‍ ദേശീയ ഫുട്‌ബോള്‍ ടീമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.

നാളെ വൈകിട്ട് അഞ്ചിന് സ്‌പെയിനിനെതിരെയാണ് നൈജറിന്റെ രണ്ടാം മത്സരം. ഇന്നലെ വൈകിട്ട് ഒരു മണിക്കൂറോളം ടീം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ പരിശീലിച്ചു. കൊറിയക്കെതിരായ മത്സരത്തില്‍ ആക്രമിച്ചു കളിച്ച ടീം ഇന്നലെ പരിശീലനത്തിലും ആക്രമണത്തിന് മൂര്‍ച്ച കൂട്ടാനുള്ള തന്ത്രങ്ങളാണ് മെനഞ്ഞത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ മാത്രം 13 ഷോട്ടുകളാണ് നൈജര്‍ താരങ്ങള്‍ തൊടുത്തത്, കളിയിലാകെ 25 ഷോട്ടുകള്‍ ഗോള്‍ ലക്ഷ്യമാക്കി പായിച്ച ടീം ഈ കണക്കില്‍ ജര്‍മ്മനിക്കൊപ്പം രണ്ടാം സ്ഥാനത്താണ്. മധ്യനിര താരം യാസീന്‍ വ മസാംബയാണ് നൈജറിന്റെ തുറുപ്പുചീട്ട്. സലീം അബ്ദുറഹ്മാന്‍ 59ാം മിനുറ്റില്‍ നേടിയ ഗോളിന് വഴിയൊരുക്കിയത് യാസീനായിരുന്നു. നിരവധി അവസരങ്ങള്‍ ഒരുക്കി കൊടുത്തതിന് പുറമെ ഗോളിനായി സ്വയം ശ്രമങ്ങളും താരം നടത്തിയിരുന്നു. നാളെ രാത്രി എട്ടിന് രണ്ടാം മത്സരത്തില്‍ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ബ്രസീല്‍ ഉത്തര കൊറിയയെ നേരിടും. ഇന്നലെ വൈകിട്ട് ആറു മുതല്‍ രാത്രി എട്ടു വരെ ബ്രസീല്‍ ടീം പനമ്പിള്ളി നഗര്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലും വൈകിട്ട് ഒന്നര മണിക്കൂറോളം കൊറിയന്‍ ടീം വെളി ഗ്രൗണ്ടിലും പരിശീലനം നടത്തി. രാവിലെയായിരുന്നു സ്പാനിഷ് പട പരിശീലനത്തിന് സമയം കണ്ടെത്തിയത്.

Film

ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

Published

on

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.

എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.

 

Continue Reading

Film

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

Published

on

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.

പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.

Continue Reading

Film

സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

Published

on

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.

 

Continue Reading

Trending