Connect with us

Culture

ഇനി യാത്രയില്ല

വർഷങ്ങൾക്കു ശേഷം മൊയ്തുവിനെ കാണുന്നത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒന്നാം വാർഡിലാണ്. രോഗം തളർത്തിയ ശരീരവുമായി മതിയായ ചികിത്സ ലഭിക്കാതെ കിടക്കുന്ന ലോക സഞ്ചാരിയെ ആരും തിരിച്ചറിഞ്ഞില്ല. ഏഴ് സഞ്ചാര സാഹിത്യ ഗ്രന്ഥങ്ങളുടെ കർത്താവു കൂടിയായ മൊയ്തു കിഴിശ്ശേരി ഏറെക്കാലത്തെ ശയ്യാവാസത്തിനു ശേഷമാണ് അവസാനയാത്രയായത്.

Published

on

 

പി.ടി. മുഹമ്മദ് സാദിഖ്/ ഫോട്ടോ: അജയ്‌സാഗ

ജിദ്ദയിൽ മലയാളികൾ നടത്തുന്ന ഒരു മെസ്സ്‌റൂമിലാണ് മൊയ്തുവിനെ ആദ്യം കാണുന്നത്. ഉംറ വിസയിൽ വന്ന് സൗദി അറേബ്യയിൽ തങ്ങുന്ന അനേകം അനധികൃത കുടിയേറ്റക്കാരിൽ ഒരാൾ. യാത്രാരേഖകളും താമസരേഖയുമില്ല. മൊയ്തുവിന് അത് പുതുമയുള്ള കാര്യമല്ലല്ലോ. പാസ്സ്‌പോർട്ടും വിസയും പണവുമില്ലാതെ അനേക രാജ്യങ്ങൾ ചുറ്റിക്കറങ്ങിയ ലോക സഞ്ചാരിയാണ് മൊയ്തുവെന്ന് അറിയുന്നത് പിന്നീടാണ്. സംസാരിച്ചപ്പോൾ, മൊയ്തു പറഞ്ഞ കഥകളത്രയും വിസ്മയങ്ങളുടേതായിരുന്നു. പതിനാലു വർഷത്തിനിടെ 43 രാജ്യങ്ങളാണ് അദ്ദേഹം ചുറ്റിക്കറങ്ങിയത്.
നാലാം ക്ലാസ് വരെ സ്‌കൂളിൽ പഠിച്ച മൊയ്തുവിനെ, പള്ളി ദർസിലെ ഉസ്താദ് പഠിപ്പിച്ച ഒരു ഖുർആൻ വചനമാണ്് യാത്രകളിലേക്ക് നയിച്ചത്. പത്താം വയസ്സിൽ വീടു വിട്ടിറങ്ങുമ്പോൾ മാഗല്ലനെ കുറിച്ചോ കൊളംബസിനെ പറ്റിയോ മൊയ്തു കേട്ടിരുന്നില്ല. ഇബ്‌നു ബത്തൂത്തയേയും സുവാൻ സാംഗിനേയും മാർകോ പോളോയേയും പോലുള്ള ലോകസഞ്ചാരികൾ നടത്തിയ യാത്രകളെക്കുറിച്ചും അറിയില്ല.
‘നിങ്ങൾ ഭൂമിയിൽ സഞ്ചരിക്കുക. എന്നിട്ട് നിങ്ങൾക്കു മുമ്പുണ്ടായിരുന്നവർ ശിക്ഷിക്കപ്പെട്ടത് എങ്ങിനെയെന്ന് നോക്കുക’ -മൊയ്തുവിനെ യാത്രികനാക്കിയ ഖുർആൻ വചനം അതാണ്.
ഞാൻ കാണുന്ന കാലത്ത് ജിദ്ദയിലെ സിത്തീൻ സ്ട്രീറ്റിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ടെലിഫോൺ അറ്റൻഡറായി ജോലി ചെയ്യുകയായിരുന്നു മൊയ്തു. പിടിക്കപ്പെട്ടാൽ ഏത് നിമിഷവും നാടുകടത്തപ്പെടാം. ഒമ്പത് ഭാഷകൾ അറിയാവുന്ന മൊയ്തു ആ സ്ഥാപനത്തിന്റെ ഇടപാടുകാരുമായി ടെലിഫോണിൽ അനായാസം സംവദിച്ചു.
രേഖയില്ലാത്ത യാത്രകൾ മൊയ്തുവിന് പുത്തരിയല്ലല്ലോ. 41 രാജ്യങ്ങളിലാണ് മൊയ്തു യാത്രാരേഖകളില്ലാതെ ചുറ്റിക്കറങ്ങിയത്. ജിദ്ദയിൽ വെച്ച് മൊയ്തുവിനെ കാണുമ്പോൾ അദ്ദേഹം മറ്റൊരു യാത്രക്കുള്ള തയാറെടുപ്പിലായിരുന്നു.


തുർക്കിയിലേക്ക് ഒരിയ്ക്കൽ കൂടി പോകണം. മൊയ്തുവിന് ഏറെ പ്രിയപ്പെട്ട രാജ്യമാണ് തുർക്കി. യാത്രകൾക്കിടയിൽ മൊയ്തുവിനെ പ്രണയിച്ച ഗോക്‌സെന്റെ നാടാണ് അത്. അദാനാ പട്ടണത്തിൽ ചെന്ന്, പറ്റിയാൽ ആ സുന്ദരിയെ ഒരിക്കൽ കൂടി കാണണം. അന്നു കാണുമ്പോൾ മൊയ്തു സംസാരം അവസാനിപ്പിച്ചത് അങ്ങിനെയായിരുന്നു. മൊയ്തുവിനോട് വർത്തമാനം പറഞ്ഞുപിരിയുമ്പോൾ ഒരു ലോക സഞ്ചാരം പൂർത്തിയാക്കിയ പ്രതീതിയാണ്. അനേക രാജ്യങ്ങൾ കടന്നുപോയ മൊയ്തുവിന്റെ മനസ്സിൽ പറഞ്ഞാലും പറഞ്ഞാലും തീരാത്ത യാത്രാ കഥകളുണ്ട്.
കൊണ്ടോട്ടി കിഴിശ്ശേരിയിലെ ഇല്യൻ അഹ്മദ് കുട്ടി ഹാജിയുടെയും കദിയക്കുട്ടി ഹജുമ്മയുടെയും മകൻ മൊയ്തു പത്താം വയസ്സിലാണ് നാടുവിടുന്നത്. ഉത്തരേന്ത്യയിലക്കായിരുന്നു ആദ്യ യാത്ര. ലോകം മുഴുവൻ ചുറ്റിക്കറങ്ങണമെന്ന വിചാരം കലശലായിരുന്നുവെങ്കിലും പാസ്സ്‌പോർട്ടോ വിസയോ യാത്രക്കാവശ്യമായെ പണമോ ഒന്നുമില്ല.
ചിന്തകൾ മനസ്സിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്ന കാലത്താണ് പത്രത്തിലൊരു വാർത്ത. പാക്കിസ്താനിലെ സുൽഫിക്കർ അലി ഭൂട്ടോക്കെതിരെ പ്രകടനം നടത്തുന്നവരെ തടയാൻ അതിർത്തിയിലേക്ക് സൈനികരെ അയക്കുന്നു. അപ്പോൾ സാധാരണ ദിവസങ്ങളിൽ അതിർത്തിയിൽ പട്ടാളക്കാരുടെ കാവലുണ്ടാകില്ലെന്ന് മൊയ്തുവിന്റെ സഞ്ചാര ബുദ്ധി കണ്ടെത്തി. പ്രശ്‌നങ്ങളൊതുങ്ങിയാൽ അതിർത്തി മുറിച്ചുകടക്കാൻ പ്രയാസമുണ്ടാകില്ല. പട്ടാളക്കാരെ പേടിക്കാതെ നുഴഞ്ഞുകയറാം. ആദ്യ യാത്ര പാക്കിസ്താനിലേക്കാകട്ടെ. പാക്കിസ്താനിലെ കറാച്ചിയിൽ പണ്ട് മൊയ്തുവിന്റെ വാപ്പ ഹോട്ടൽ നടത്തിയിരുന്നു.
1976 ഡിസംബറിലായിരുന്നു അത്. കോഴിക്കോട്ടു നിന്ന് ടിക്കറ്റില്ലാതെ തീവണ്ടി കയറി. ടിക്കറ്റില്ലാത്ത യാത്ര പിടിക്കപ്പെട്ടെങ്കിലും അടുത്ത വണ്ടിക്ക് വീണ്ടും യാത്ര. അമൃതസറിലൂടെ, അഠാരി വഴി വാഗാ അതിർത്തിയിലെത്തി. വിചാരിച്ചപോലെ എളുപ്പമായിരുന്നില്ല, അതിർത്തി താണ്ടാൻ. മുറിച്ചുകടക്കാൻ പറ്റിയ ഇടം തേടി നടക്കുന്നതിനിടെ സൈനികർ പിടിച്ചു. മുസൽമാനാണോ എന്നായിരുന്നു ആദ്യ ചോദ്യം. പതിനേഴ് വയസ്സായിരുന്നു മൊയ്തുവിന് അന്ന്. കണ്ടാൽ പന്ത്രണ്ടുകാരന്റെ മേനി മാത്രം. പോലീസ് വിട്ടുവെങ്കിലും പിന്നീട് അതിർത്തി സൈനികരുടെ പിടിയിലായി.
‘മുസൽമാനാണോ’ എന്നായിരുന്നു അവരുടെയും ചോദ്യം. സിക്കുകാരായിരുന്നു സൈനികർ. ഏതോ പുണ്യം ചെയ്യുന്നതുപോലെ അവർ ബൂട്ടുകൊണ്ട് ചവിട്ടിക്കുഴച്ചു. ജീവൻ ബാക്കിയാവുമോ എന്നായിരുന്നു പേടി. ഒടുവിൽ ക്യാപ്റ്റൻ വന്ന് രക്ഷിക്കുകയായിരുന്നു.
കുട്ടിയാണെന്ന് കരുതിയാണ് അവർ വിട്ടയച്ചത്. വീണ്ടും അതിർത്തി കടക്കാൻ പറ്റിയ സ്ഥലം തേടി നടന്നു. വിശാലമായ കൃഷിയിടങ്ങളല്ലാതെ ഒന്നും കാണാനുണ്ടായിരുന്നില്ല. രാത്രിയായപ്പോൾ ആൾപ്പാർപ്പില്ലാത്ത ഒരു കുടിലിൽ കിടന്നുറങ്ങി. പുലർച്ചെ വീണ്ടും എഴുന്നേറ്റു നടന്നു. ചെന്നുപെട്ടത് പാക്കിസ്താൻ സൈനികരുടെ മുന്നിൽ. വഴിതെറ്റി വന്ന ഏതോ ബാലനാണെന്നാണ് അവർ കരുതിയത്. തിരിച്ചു പൊയ്‌ക്കൊള്ളാൻ അവർ സ്‌നേഹപൂർവം ഉപദേശിച്ചുവെങ്കിലും മൊയ്തു കൂട്ടാക്കിയില്ല. വാശിപിടിച്ചപ്പോൾ പട്ടാളക്കാർ പിടിച്ച് ജയിലിലടച്ചു.
മൂന്ന് ദിവസം കഴിഞ്ഞാണ് അവർ വിട്ടയച്ചത്. ഇന്ത്യൻ അതിർത്തിയിൽ കൊണ്ടുവിടാനായിരുന്നു തീരുമാനം. യാത്രാ രേഖകളില്ലാത്തതിനാൽ ഇനി ഇന്ത്യൻ പട്ടാളക്കാരുടെ പിടിയിലാകും. ഏറെദൂരം നടന്ന് ഒരു ഗ്രാമത്തിലാണ് ചെന്നുപെട്ടത്. അവിടെ നിന്ന് ലോറിയിൽ ലാഹോറിലേക്ക്…
അതോടെ രാജ്യാന്തരങ്ങളിലേക്കുള്ള മൊയ്തുവിന്റെ യാത്ര ആരംഭിക്കുകയായിരുന്നു. ഇസ്‌ലാമാബാദും കറാച്ചിയും മുൽത്താനും സഖറും നുഷ്‌കിയും കുഹേട്ടയും കറങ്ങി. ഒടുവിൽ അഫ്ഗാനിസ്ഥാനിലെത്തി. ഖണ്ഡഹാറും കാബൂളും മസാറെ ശറീഫും കണ്ടു. പാമീർ മലമ്പാത വഴി കിർഗിസ്ഥാനിലെത്തി. പിന്നെ, കസാഖിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളൊക്കെ കറങ്ങി. തിരിച്ച് അഫ്ഗാൻ വഴി വീണ്ടും പാക്കിസ്താനിലെത്തി.
പാക്കിസ്താനിൽ വീണ്ടും പൊലീസ് പിടിയിലായി. 28 ദിവസം നീണ്ട ജയിൽവാസത്തിനൊടുവിൽ നാടോടിയാണെന്ന് ബോധ്യം വന്നതിനെ തുടർന്ന് വിട്ടയക്കാൻ തീരുമാനമായി. അധികാരികളിൽനിന്ന് മൊയ്തുവിനെക്കുറിച്ചുള്ള വിവരങ്ങളറിഞ്ഞ ബലൂചിസ്ഥാൻ ഗവർണർ ഇറാനിലേക്ക് പോകാൻ വഴിയൊരുക്കിക്കൊടുത്തു. ഗവർണറുടെ ശുപാർശ പ്രകാരം അതിർത്തിയിലെ കസ്റ്റംസ് ഓഫീസർ ഏർപ്പാടാക്കിയ കാറിൽ ഇറാനിലെ സഹ്ദാനിലെത്തി. അവിടുന്ന് കർമാൻ വഴി ബന്ദർ അബാസിലും മഹ്‌റാനിലുമെത്തി. ഇറാനിലെ നഗരങ്ങളും ഗ്രാമങ്ങളും കറങ്ങുന്നതിനിടെ ഇറാഖിലേക്ക് കടക്കാൻ വഴി തേടുകയായിരുന്നു.
ഇറാനിലെ പ്രമുഖ എണ്ണ ഖനിയായ ആബാദാനിൽ വെച്ച് ഇറാഖിലേക്ക് വഴി ചോദിച്ചത് സിവിൽ വേഷത്തിലുള്ള പട്ടാളക്കാരോടാണ്. അവർ പട്ടാളക്കോടതിയിലെത്തിച്ചു. വിട്ടയക്കാൻ അവർ വെച്ച നിബന്ധന ഇറാഖിലേക്ക് പോകില്ല എന്നെഴുതി ഒപ്പിടണമെന്നായിരുന്നു. യാത്ര ചെയ്യാനുള്ള ത്വര മൂലം അതിന് സമ്മതിച്ചില്ല. വീണ്ടും ജയിൽ ശിക്ഷ.
തടവിൽ കഴിയുമ്പോൾ ഫ്‌ളൂ ബാധിച്ച മൊയ്തുവിനെ ഇസ്ഫഹാൻ ക്യാമ്പിലേക്ക് മാറ്റി. അതൊരു തടവറയായിരുന്നില്ല. അവിടെ പട്ടാളക്കാർക്കൊപ്പം എല്ലാ സ്വാതന്ത്ര്യവുമുണ്ടായിരുന്നു. അസുഖം മാറിയപ്പോൾ അവരുടെ ഉസ്താദായി. പട്ടാളക്കാർക്ക് ഖുർആൻ പഠിപ്പിച്ചുകൊടുത്തു. പഴയ പള്ളിദർസ് പഠനത്തിന്റെ പുണ്യം. ഒടുവിൽ മൊയ്തുവിനെ ഇറാൻ സൈന്യത്തിലെടുത്തു. രണ്ടു തവണ ഇറാഖിനെതിരായ യുദ്ധത്തിൽ ഇറാൻ സൈന്യത്തോടൊപ്പം പങ്കെടുത്തതായി മൊയ്തു പറഞ്ഞിട്ടുണ്ട്.
1980ൽ രണ്ടാമത്തെ യുദ്ധത്തിനിടക്കാണ് മൊയ്തു അവിടുന്ന് രക്ഷപ്പെട്ടത്. തന്റെ ലക്ഷ്യം യാത്രയാണ്. ഇറാന്റെ പട്ടാളക്കാരനായി അവസാനിപ്പിക്കാനുള്ളതല്ല തന്റെ ജീവിതം. പട്ടാളത്തിലുണ്ടായിരുന്ന ഒരു യുവതിക്ക് തന്നോട് തോന്നിയ പ്രണയമാണ് രക്ഷപ്പെടാൻ വഴിയൊരുക്കിയതെന്ന് മൊയ്തു ഓർക്കുന്നു. മഹർനൂശ് എന്നായിരുന്നു അവളുടെ പേര്.
”എപ്പോഴോ മനസ്സുകൾ തമ്മിൽ അടുത്തപ്പോൾ ഞാനെന്റെ കഥകൾ അവളോട് പറഞ്ഞിരുന്നു. അവളാണ് രക്ഷപ്പെടാനുള്ള വഴി പറഞ്ഞു തന്നത്. അവളുടെ വിരലിലുണ്ടായിരുന്ന വജ്രമോതിരം അവൾ എനിക്ക് ഊരിത്തന്നു” – എന്നാണ് മൊയ്തു പറഞ്ഞത്.
നനഞ്ഞ കണ്ണുകളുമായി അവൾ യാത്രയാക്കുമ്പോൾ മൊയ്തുവിന്റ മനസ്സ് സഞ്ചാരത്തിന്റെ പുതിയ വഴികൾ തേടുകയായിരുന്നു. തുർക്കിയിലേക്ക് പോകാനായിരുന്നു പരിപാടി. ഒരു ട്രക്കിൽ കയറി അങ്കാറയിലൂടെ ഇസ്താംബൂളിലെത്തി. അവിടെ ഒരു ബുക്‌സ്റ്റാളിൽ ജോലി കിട്ടി. ബുക്‌സ്റ്റാൾ ഉടമയുടെ സഹായത്തോടെ അവിടെ ഇലിം ഒകൂമ യാസ്മ എന്ന കോളേജിൽ ചേർന്നു. ഒരു വർഷം തുർക്കി ഭാഷയും ചരിത്രവും പഠിച്ചു. അപ്പോഴും അടുത്ത യാത്രക്കുള്ള കോപ്പുകൂട്ടുകയായിരുന്നു മൊയ്തു. അടുത്ത യാത്ര റഷ്യയിലേക്കായിരുന്നു. ജോർജിയ വഴി മോസ്‌കോയിലെത്തി. ചെച്‌നിയ വഴി ഉക്രൈൻ വരെ യാത്ര ചെയ്തു വീണ്ടും തുർക്കിയിലെത്തി. ഇതിനിടയിൽ കിട്ടിയ ഈജിപ്തുകാരന്റെ പാസ്സ്‌പോർട്ട് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള വാതിൽ തുറന്നു. ഈജിപ്ത്, ടുണീഷ്യ, അൾജീരിയ, ലിബിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകാൻ സാധിച്ചത് അങ്ങിനെയാണ്.
ഇറാഖിലേക്കുള്ള യാത്ര ദുർഘടമായിരുന്നു. യൂഫ്രട്ടീസ് നദി നീന്തിക്കടക്കാൻ പറ്റിയ ഇടം തേടി ഒരു ദിവസം കറങ്ങി. കുത്തൊഴുക്കിൽ ജീവൻ നഷ്ടപ്പെടുമെന്ന് കരുതി ആ ശ്രമം ഉപേക്ഷിച്ചു. ഇതിനിടെ കാട്ടുജാതിക്കാരുടെ പിടിയിലായി. തുർക്കി ഭാഷയാണ് രക്ഷയായത്. പിന്നെ സിറിയയിലേക്ക് പോയി. സിറിയയിൽനിന്ന് ഇറാഖിലേക്ക് കടക്കാമെന്ന് അറിയാമായിരുന്നു. ഇറാഖും ജോർദാനും സന്ദർശിച്ചു. ജോർദാൻ നദി നീന്തിക്കടന്നു ഇസ്‌റായിലിലെത്തി.
ജോർദാനിൽനിന്ന് സൗദിയിൽ കടന്നു. സൗദി പട്ടാളക്കാർ പിടിച്ച് തിരിച്ചയച്ചു. പിന്നീട് കുറച്ചു കാലം ജോർദാനിൽ ടൂറിസ്റ്റ് ഗൈഡായി ജോലി ചെയ്തു. യാത്രക്കിടെ ഇടക്ക് ബഅത് പാർട്ടിയുടെ മുഖപത്രത്തിലും ഇറാൻ വാർത്താ ഏജൻസിയായ ഇർനയിലും ലേഖകനായിരുന്നതായും മൊയ്തു പറഞ്ഞിരുന്നു.
ഒടുവിൽ മടക്കയാത്രയുടെ പ്രലോഭനം കീഴടക്കാൻ തുടങ്ങി. ഇരുപത്തിനാല് രാജ്യങ്ങൾ ചുറ്റിക്കറങ്ങി 1983 അവസാനം കോഴിക്കോട്ട് തിരികെ വണ്ടിയിറങ്ങിയപ്പോൾ മൊയ്തു കീശ തപ്പി നോക്കി. നാൽപത് പൈസയുണ്ട് ബാക്കി. അമ്പത് രൂപയുമായി പുറപ്പെട്ട് രാജ്യാന്തരങ്ങൾ ചുറ്റിക്കറങ്ങിയ ലോക സഞ്ചാരിയുടെ ജീവിതം പക്ഷേ അനുഭവങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു.
നാലാം ക്ലാസും പള്ളിദർസുമായി നാടുവിട്ട മൊയ്തു തിരിച്ചെത്തുമ്പോൾ അനവധി ഭാഷകൾ സ്വായത്തമാക്കിയിരുന്നു. ഹിന്ദി, ഉർദു, അറബി, ഫാർസി, തുർക്കി, റഷ്യൻ, കുർദി എന്നിവക്ക് പുറമെ അത്യാവശ്യം മുട്ടിനിൽക്കാനുള്ള ഇംഗ്ലീഷും.
സഫിയയാണ് ഭാര്യ. മക്കൾ: നാദിർഷാൻ ബുഖാരി, സജ്‌ന.
നാട്ടിലെത്തിയ മൊയ്തു പുസ്തക രചനയും പ്രഭാഷണങ്ങളുമായാണ് ജീവിതം തള്ളി നീക്കിയത്. നിലമ്പൂർ തേക്ക് മ്യൂസിയത്തിന് സമീപം മൊയ്തു വ്യത്യസ്ത രാജ്യങ്ങളിൽ നിന്ന് ശേഖരിച്ച് പുരാവസ്തു മ്യൂസിയം ആരംഭിച്ചിരുന്നു. രോഗബാധിതനായപ്പോൾ മ്യൂസിയം പൂട്ടി.
വർഷങ്ങൾക്കു ശേഷം മൊയ്തുവിനെ കാണുന്നത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒന്നാം വാർഡിലാണ്. രോഗം തളർത്തിയ ശരീരവുമായി മതിയായ ചികിത്സ ലഭിക്കാതെ കിടക്കുന്ന ലോക സഞ്ചാരിയെ ആരും തിരിച്ചറിഞ്ഞില്ല. തുർക്കിയിലേക്കൊരു സാഹസിക യാത്ര, ലിവിംഗ് ഇൻ ദ എഡ്ജ്, ദൂർ കേ മുസാഫിർ, ചരിത്ര ഭൂമികളിലൂടെ, സൂഫികളുടെ നാട്ടിൽ, മരുഭൂ കാഴ്ചകൾ തുടങ്ങി ഏഴ് സഞ്ചാര സാഹിത്യ ഗ്രന്ഥങ്ങളുടെ കർത്താവു കൂടിയായ മൊയ്തു ഏറെക്കാലത്തെ ശയ്യാവാസത്തിനു ശേഷം, ഒക്ടോബർ 10 നു അവസാനയാത്രയായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

Published

on

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.

അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന  അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

Film

ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

Published

on

കൊച്ചി:  ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.

എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.

നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.

Continue Reading

Film

ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

Published

on

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.

എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.

 

Continue Reading

Trending