Connect with us

News

മെസ്സി മങ്ങി; അര്‍ജന്റീന 2-0 ഓടെ പ്രീക്വാര്‍ട്ടറില്‍ ;സഊദി പുറത്തേക്ക്

അതേസമയം സഊദിയും മെക്‌സിക്കോയും തമ്മിലുള്ള മല്‍സരത്തില്‍ മെക്‌സിക്കോ 2-1ന് സഊദിയെ പരാജയപ്പെടുത്തി.

Published

on

പോളണ്ടിനെ രണ്ട് ഗോളിന് പരാജയപ്പെടുത്തി അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇന്ന് രാത്രി നടന്ന മല്‍സരത്തില്‍ പന്ത് ഏറെ സമയവും കയ്യില്‍വെച്ച അര്‍ജന്റീനന്‍ കളിക്കാര്‍ അര്‍ഹതപ്പെട്ട വിജയം തന്നെയാണ ്‌നേടിയത്. അവരുടെ താരം ലയണല്‍ മെസ്സി കാര്യമായ ഫോമിലെത്താതിരുന്ന മല്‍സരത്തില്‍ അലക്‌സിസ് മാക് അലിസ്റ്റര്‍ (46) , അല്‍വാരസ് (67) എന്നിവരാണ് വലകുലുക്കിയത്. ഇരുവരുടെയും ഗോളുകള്‍ രണ്ടാം പകുതിയിലായിരുന്നു. പെനാള്‍ട്ടി കിക്ക് എടുത്ത മെസിക്ക് അത് ഗോളാക്കാനായതുമില്ല. മെസിയുടെ ഫോം തീരെ കുറഞ്ഞ ദിനമായിരുന്നു ഇന്ന്. ലോകകപ്പില്‍ മറഡോണയേക്കാള്‍ മുന്നില്‍ നാല് മല്‍സരങ്ങളില്‍ കളിച്ച ഖ്യാതിയും മെസിക്ക് ഇന്നലെത്തോടെ സ്വന്തം. സഊദിയോട് ആദ്യമല്‍സരത്തില്‍ തോറ്റെങ്കിലും രണ്ട് വിജയത്തോടെ ഗ്രൂപ്പില്‍ ആറ് പോയിന്റുണ്ട് അര്‍ജന്റീനക്ക്. ഇതോടെ പോളണ്ടിനും ഗ്രൂപ്പില്‍ രണ്ടാം സ്ഥാനമായി.

അതേസമയം സഊദിയും മെക്‌സിക്കോയും തമ്മിലുള്ള മല്‍സരത്തില്‍ മെക്‌സിക്കോ 2-1ന് സഊദിയെ പരാജയപ്പെടുത്തി.
ആദ്യ മല്‍സരത്തില്‍ സഊദി അറേബ്യയോട് അപ്രതീക്ഷിതമായി തോറ്റ ലയണല്‍ മെസിയുടെ അര്‍ജന്റീന ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് സി ജേതാക്കളായി നോക്കൗട്ടിലെത്തി. മെക്‌സിക്കോ സഊദിയെ 2-1 ന് വീഴ്ത്തി പോളണ്ടിനൊപ്പം നാല് പോയിന്റ് നേടിയെങ്കിലും മെച്ചപ്പെട്ട ഫെയര്‍പ്‌ളേ പോയിന്റ് പോളണ്ടിന് അനുകൂലമായി. ശനിയാഴ്ച്ച നടക്കുന്ന നോക്കൗട്ടില്‍ അര്‍ജന്റീന ഓസ്‌ട്രേലിയയെ നേരിടും. പോളണ്ട് ഫ്രാന്‍സിനെയും.
ആദ്യ പകുതി നിറയെ അര്‍ജന്റീനയായിരുന്നു. ഗോള്‍ക്കീപ്പര്‍ സെസന്‍സിയായിരുന്നു ഗോളിനും അര്‍ജന്‍നിനക്കുമിടയില്‍ തടസം നിന്നത്.
പെനാല്‍ട്ടി കിക്ക് ഉള്‍പ്പെടെ എട്ട് ഗംഭീര സേവുകളാണ് അദ്ദേഹം നടത്തിയത്. മെസിയെ ഗോള്‍ക്കീപ്പര്‍ തന്നെ ഫൗള്‍ ചെയ്തതിനായിരുന്നു വീഡിയോ റഫറിയുടെ പിന്തുണയില്‍ പെനാല്‍ട്ടി അനുവദിക്കപ്പെട്ടത്. പക്ഷേ മെസിയുടെ കിക്ക് വലത്തോട്ട് ഡൈവ് ചെയ്ത് സെസന്‍സി പഞ്ച് ചെയ്ത് പുറത്താക്കി. രണ്ടാം പകുതിയിലാണ് ഗോളുകള്‍ എത്തിയത്. സഊദി-മെക്‌സിക്കോ മല്‍സരത്തിലും ആദ്യ പകുതിയില്‍ ഗോളുണ്ടായിരുന്നില്ല. രണ്ടാം പകുതിയില്‍ മെക്‌സിക്കോ മാറി. തുടര്‍ച്ചയായി രണ്ട് ഗോളുകള്‍. മാര്‍ട്ടിനും (47), ഷാവസും (52) ഗോളുകള്‍ നേടി. ഇതോടെ സഊദിയുടെ എല്ലാമോഹങ്ങളും ഇല്ലാതായി.

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

Trending