Connect with us

india

ഗുജറാത്ത് വിധിയെഴുത്താരംഭിച്ചു; ആദ്യഘട്ടത്തില്‍ 89 സീറ്റുകളിലേക്ക്

മോര്‍ബി തൂക്കുപാലം തകര്‍ന്നതും ഭരണകൂട അഴിമതിയും വര്‍ഗീയതയും മറ്റുമാണ ്പാര്‍ട്ടിയെ ക്ഷീണിപ്പിച്ചിരിക്കുന്നത്.

Published

on

അഹമ്മദാബാദ്: വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ ഗുജറാത്ത് ഇന്ന് ബൂത്തിലേക്ക്. 89 നിയമസഭാ മണ്ഡലങ്ങളാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇന്ന് വിധിയെഴുതുന്നത്. ഡിസംബര്‍ അഞ്ചിനാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. ആം ആദ്മി പാര്‍ട്ടിയുടെ രംഗപ്രവേശത്തോടെ ത്രികോണ മത്സരത്തിന് കളമൊരുങ്ങുമെന്ന് പ്രവചിക്കപ്പെടുന്ന ഗുജറാത്ത് രാഷ്ട്രീയത്തില്‍ മോദി, അമിത് ഷാ അച്ചുതണ്ടിന്റെ സ്വാധീനത്തിന് കോട്ടം തട്ടുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. വിമത ഭീഷണിയാണ് ബി.ജെ.പിക്ക് ഏറ്റവും വലിയ തലവേദന. 42 സിറ്റിങ് എം.എല്‍. എമാര്‍ക്ക് ബി.ജെ.പി ഇത്തവണ സീറ്റ് നിഷേധിച്ചപ്പോള്‍ ഇതില്‍ 19 പേരും വിമതരായി മത്സരരംഗത്തിറങ്ങിയിട്ടുണ്ട്.

ഒമ്പത് വിമതരാണ് ഇന്ന് നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ മത്സരരംഗത്തുള്ളത്.
ദക്ഷിണ ഗുജറാത്ത്, സൗരാഷ്ട്ര, കച്ച് മേഖലകളിലായി വരുന്ന 19 ജില്ലകളാണ് ഇന്ന് വിധിയെഴുതുന്നത്. 788 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇതില്‍ 70 പേര്‍ വനിതകളും 339 പേര്‍ സ്വതന്ത്രരുമാണ്. ആദ്യ ഘട്ടത്തിലെ 14 സീറ്റുകള്‍ സംവരണ മണ്ഡലങ്ങളാണ്. രാവിലെ എട്ട് മുതല്‍ വൈകീട്ട് 5.30 വരെയാണ് പോളിങ്.
കച്ച് മേഖലയിലെ 19 ജില്ലകളിലാണ് ഇന്നത്തെ വോട്ടെടുപ്പ്. 137 സീറ്റുകളുണ്ടായിരുന്ന ബി.ജെ.പി 99 ലേക്ക് കുറഞ്ഞതാണ് 2018ല്‍ കണ്ടത്. ഇത്തവണ ആംആദ്മി പാര്‍ട്ടിയുടെ സാന്നിധ്യം ശക്തമാണ്. അതോടെ ബി.ജെ.പിയുടെ വോട്ടുകളില്‍ കാര്യമായ കുറവുണ്ടാകുമെന്നാണ ്കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ ഹൈവോള്‍ട്ടേജ് പ്രചാരണമാണ ്‌കേന്ദ്രമന്ത്രിയും മുന്‍സംസ്ഥാനമന്ത്രിയുമായ അമിത്ഷായുടെ നേതൃത്വത്തില്‍ ബി.ജെ.പി നടത്തിയത്. ഇത്തവണ കോണ്‍ഗ്രസ് ചിത്രത്തില്‍ കാര്യമായി പുറകേക്ക് കാണാനില്ലെങ്കിലും പാര്‍ട്ടിക്ക് ത്രികോണമല്‍സരത്തില്‍ നേട്ടംകൊയ്യാനാകുമെന്നാണ ്പ്രത്യാശയെന്ന് പ്രചാരണത്തിന്റെ ചുക്കാനേന്തുന്ന രമേശ ്‌ചെന്നിത്തല പറഞ്ഞു. രാഹുല്‍ഗാന്ധി ഒരുദിവസം മാത്രമാണ ്ഇവിടെ പ്രചാരണത്തിനെത്തിയത്. അദ്ദേഹം ഇത്തവണ  ഭാരത് ജോഡോ യാത്രയിലാണ്.

182ല്‍ 140 നേടുമെന്നാണ ്ബി.ജെ.പി പറയുന്നതെങ്കിലും അതുണ്ടാവില്ലെന്നുറപ്പാണ്. മോര്‍ബി തൂക്കുപാലം തകര്‍ന്നതും ഭരണകൂട അഴിമതിയും വര്‍ഗീയതയും മറ്റുമാണ ്പാര്‍ട്ടിയെ ക്ഷീണിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ഡസന്റാലികളിലെങ്കിലും പങ്കെടുത്തു. ആം ആദ്മിയുടെ സ്വാധീനം വോട്ടായാല്‍ ഇരുപാര്‍ട്ടികള്‍ക്കും ക്ഷീണം സംഭവിക്കും. 80 സീറ്റുകള്‍ വരെ നേടുമെന്നാണ് അരവിന്ദ് കെജ് രിവാള്‍ അവകാശപ്പെടുന്നത്. പഞ്ചാബില്‍ പാര്‍ട്ടി നേടിയ വിജയമാണ ്ഇവരുടെ പ്രതീക്ഷ.

india

ദക്ഷിണേന്ത്യയിൽ ബി.ജെ.പി രണ്ടക്കം തൊടില്ല: ഡി.കെ ശിവകുമാർ

കര്‍ണാടക സര്‍ക്കാരിന്റെ അഞ്ച് ഗ്യാരണ്ടികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും തുടരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ ബി.ജെ.പി രണ്ടക്കം തൊടില്ലെന്ന് പി.സി.സി അധ്യക്ഷനും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാര്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഒറ്റയക്കം കടക്കില്ലെന്നാണ് കോണ്‍ഗ്രസ് നടത്തിയ സര്‍വേകളില്‍ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക, തെലങ്കാന, തമിഴ്‌നാട്, കേരളം, ആന്ധാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ വലിയ പിന്തുണയാണ് ബി.ജെ.പി ഇതര പാര്‍ട്ടികള്‍ക്ക് വോട്ടര്‍മാരില്‍നിന്ന് ലഭിക്കുന്നതെന്നും ഡി.കെ ശിവകുമാര്‍ വ്യക്തമാക്കി.

കര്‍ണാടക സര്‍ക്കാരിന്റെ അഞ്ച് ഗ്യാരണ്ടികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും തുടരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 202425 വര്‍ഷത്തില്‍ ഗ്യാരണ്ടികള്‍ നടപ്പാക്കുന്നതിനായി 52,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

india

ലോക്സഭാ തെരഞ്ഞെടുപ്പ്: ഒന്നാംഘട്ടത്തിൽ ബംഗാളിലും ത്രിപുരയിലും മികച്ച പോളിങ്; കുറവ് ബിഹാറിൽ

Published

on

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അദ്യഘട്ട പോളിങ് അവസാനിച്ചു. 59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറിലാണ്. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലായി 92 നിയമസഭാ സീറ്റിലേക്കും ഇന്ന് വോട്ടെടുപ്പ് നടന്നു.

തമിഴ്‌നാട്ടിൽ ആകെയുള്ള 39 മണ്ഡലങ്ങളിലും ഒന്നാം ഘട്ടത്തിലാണ് പോളിങ് നടന്നത്. രണ്ടുലക്ഷത്തോളം പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരുന്നത്. രാജസ്ഥാനിൽ 12 മണ്ഡലങ്ങളിൽ നടന്ന വോട്ടെടുപ്പിൽ 50.3 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ ഉത്തർപ്രദേശിലെ എട്ട് മണ്ഡലങ്ങളിൽ 57.5 ശതമാനവും മധ്യപ്രദേശിലെ ആറ് മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 63.3 ശതമാനവും പോളിങ് രേഖപ്പെടുത്തി.

തമിഴ്നാട് (39), ഉത്തരാഖണ്ഡ് (5), ബിഹാര്‍ (4), മധ്യപ്രദേശ് (6), മഹാരാഷ്ട്ര (5), രാജസ്ഥാന്‍ (12), ത്രിപുര (1), ഉത്തര്‍പ്രദേശ് (8), പശ്ചിമബംഗാള്‍ (3), ജമ്മു കശ്മീര്‍ (1), അരുണാചല്‍ പ്രദേശ് (2), മണിപ്പൂര്‍(2), മേഘാലയ(2), മിസോറാം (1), നാഗാലാന്‍ഡ് (1), സിക്കിം (1) എന്നീ സംസ്ഥാനങ്ങളിലും, ലക്ഷദ്വീപ്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളും അടക്കം 102 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത്. 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

Continue Reading

Trending