Connect with us

Culture

ഫിന്‍സ്‌ബെറി മസ്ജിദിനു നേരെ ആക്രമണം: പള്ളി ഇമാമിനോട് ക്ഷമ പറഞ്ഞ് ബ്രിട്ടീഷ് വനിത; വീഡിയോ വൈറല്‍

Published

on

ലണ്ടന്‍: ലണ്ടനിലെ ഫിന്‍സ്‌ബെറി പാര്‍ക്ക് മസ്ജിദിനു പുറത്ത് മുസ്‌ലിംകള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ പള്ളി ഇമാമിനോട് ക്ഷമാപണം നടത്തി ബ്രിട്ടീഷ് വനിത.

ഇല്‍ഫോര്‍ഡ് സ്വദേശിയും അംഗപരിമിതയുമായ ജൂലി സിംപ്‌സണാണ് ആക്രമണത്തെ അപലപിച്ചും ക്ഷമാപണം നടത്തിയും ഇമാം മുഹമ്മദ് മഹ്മൂദിനെ കാണാനെത്തിയത്. തന്റെ മൊബിലിറ്റി സ്‌കോട്ടറില്‍ ഒറ്റക്കാണ് ജൂലി ഇല്‍ഫോര്‍ഡില്‍ നിന്ന് ഫിന്‍സ്‌ബെറിയിലെത്തിയത്.

ഭീകരാക്രണം നടത്തിയവര്‍ ബ്രിട്ടീഷ് ജനതയെ പ്രതിനിധീകരിക്കുന്നില്ലെന്നും വിശുദ്ധ റമസാന്‍ മാസത്തിലുണ്ടായ ആക്രമണത്തില്‍ താന്‍ ക്ഷമ ചോദിക്കുന്നതായും അവര്‍ പറഞ്ഞു.

ആക്രമണത്തിനിരയായവരുടെ കുടുംബത്തിന് നല്ലൊരു തുക ധനസഹായം കൂടി കൈമാറിയാണ് ജൂലി മടങ്ങിയത്. മതങ്ങള്‍ക്കതീതമായി മാനവികതയില്‍ വിശ്വസിക്കുന്നവര്‍ ഇന്നും അവശേഷിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ജൂലിയുടെ വീഡിയോ ഇതിനകം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്.
ജൂലിയുടെ വാക്കുകള്‍ ഇങ്ങനെ:
‘ ഞാന്‍ ഇവിടെ വരാന്‍ കാരണം, ഇവിടെ, ഈ പള്ളിക്കു പുറത്ത് ആക്രമണം നടത്തിയ ഭീകരര്‍ ഇംഗ്ലീഷുകാരെ പ്രതിനിധികരിക്കുന്നില്ലെന്ന് പറയാനാണ്. ക്ഷമാപണം നടത്താനാണ്. അവര്‍ ക്രിസ്ത്യാനികളല്ല, ദൈവം എന്നോട് പൊറുക്കട്ടെ, അവര്‍ മൃഗങ്ങളാണ്. അവര്‍ പന്നികളാണ്.

നിങ്ങളുടെ ഈ വിശുദ്ധ മാസത്തില്‍ ഇത്തരമൊരു ആക്രമണം നടന്നതില്‍ അതിയായ ഖേദമുണ്ട്. അവര്‍ മുസ്‌ലിംകളാണെന്ന് പറയുന്നു. എന്നാല്‍ അവര്‍ മുസ്‌ലിംകളല്ല. അവര്‍ ക്രിസ്ത്യാനികളുമല്ല. അവര്‍ ഒന്നുമല്ല. ഖുര്‍ആനിലും ബൈബിളിലും സഹോദരങ്ങളെ സ്‌നേഹിക്കാനാണ് പഠിപ്പിക്കുന്നത്.

ആരെങ്കിലും സ്വന്തം സഹോദരങ്ങളെ വധിക്കുമോ? സുഹൃത്തേ, എന്നോട് ക്ഷമിക്കുക. ആക്രമണം നടന്നത് എന്നെ വല്ലാതെ അലട്ടുന്നു. ഇതെന്റെ ഹൃദയത്തെ ഭേദിക്കുന്നു.

അംഗപരിമിതയായിട്ടും ഇല്‍ഫോര്‍ഡില്‍ നിന്നും ഇത്രയും ദൂരം ഞാന്‍ വന്നത് നിങ്ങളെ കാണാനും ക്ഷമാപണം നടത്താനും വേണ്ടി മാത്രമാണ്.’
കണ്ണീര്‍ പൊഴിച്ച് അവര്‍ നടത്തിയ ക്ഷമാപണം തനിക്ക് ഹൃദയഭേദകമായിരുന്നുവെന്ന് ഇമാം മുഹമ്മദ് മഹ്മൂദ് പ്രതികരിച്ചു.

തന്നോട് മാപ്പു ചോദിക്കേണ്ട കാര്യമില്ലെന്നും നിരപരാധികള്‍ക്കു നേരെ ആക്രമണം നടത്തിയവര്‍ ബ്രിട്ടനെ പ്രതിനിധീകരിക്കുന്നുവെന്ന് തങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും ഇമാം ജൂലിയോട് പറഞ്ഞു. ‘എന്നാല്‍ അവര്‍ ഭീകരരാണ്. ക്രിമിനലുകളും തീവ്രവാദികളുമാണ്, ഐ.എസ്.ഐ.എസിനെ പോലെ.

ഐ.എസ് മുസ്‌ലിംകളെ പ്രതിനിധീകരിക്കാത്തതു പോലെ ഇയാള്‍ ബ്രിട്ടനെ പ്രതിനിധീകരിക്കുന്നില്ല. ഞങ്ങളും ബ്രിട്ടന്റെ ഭാഗമാണ്’-ഇമാം പറഞ്ഞു.

ആക്രമണം നടന്നത് ഞായറാഴ്ച

ഞായറാഴ്ചയാണ് ഫിന്‍സ്‌ബെറി പാര്‍ക്കിലെ മസ്ജിദില്‍ നമസ്‌കാരം കഴിഞ്ഞിറങ്ങിയവര്‍ക്കു നേരെ വാന്‍ ഇടിച്ചു കയറ്റി ആക്രമണം നടത്തിയത്.

സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും പത്തു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അക്രമിയെ സമീപത്തുള്ളവര്‍ കീഴടക്കി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പൊലീസ് വരുന്നതു വരെ ജനങ്ങള്‍ നിയമം കൈയിലെടുക്കാതിരിക്കാന്‍ ഇമാം പ്രതിയെ സംരക്ഷിച്ചത് ഇന്നലെ സമൂഹമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.

Watch video:

Film

കെജിഎഫ് യിലെ കാസിം ചാച്ച ഇനി ഓര്‍മ്മങ്ങളില്‍മാത്രം; കന്നഡ നടന്‍ ഹരീഷ് റായ് അന്തരിച്ചു

Published

on

ബെംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര നടന്‍ ഹരീഷ് റായ് (55) അന്തരിച്ചു. ദീര്‍ഘനാളായി ക്യാന്‍സര്‍ ബാധിതനായിരുന്നു. വ്യാഴാഴ്ച ബംഗളൂരുവിലെ കിഡ്‌വായ് ആശുപത്രിയിലായിരുന്നു അന്ത്യം. 1990കളിലെ കന്നഡ സിനിമയുടെ സുവര്‍ണകാലഘട്ടത്തിലാണ് ഹരീഷ് റായിയുടെ സിനിമാ ജീവിതം ആരംഭിച്ചത്.

1995 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമയായ ‘ഓം’ എന്ന ചിത്രത്തിലെ ഡോണ്‍ റോയി എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് കന്നഡയും തമിഴ് സിനിമകളും ഉള്‍പ്പടെ നിരവധി ചിത്രങ്ങളില്‍ വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ കൈകാര്യം ചെയ്ത അദ്ദേഹം, സ്വാഭാവികമായ അഭിനയശൈലിയിലൂടെ പ്രേക്ഷകമനസുകള്‍ കീഴടക്കി. യാഷ് നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ‘കെജിഎഫ്’ സീരിസിലെ കാസിം ചാച്ച എന്ന കഥാപാത്രത്തിലൂടെയാണ് ഹരീഷ് റായ് കന്നഡക്കപ്പുറത്തും പ്രശസ്തനായത്. ആ കഥാപാത്രം അദ്ദേഹത്തിന് ജനപ്രീതിയും ആരാധകശ്രദ്ധയും ഒരുപോലെ സമ്മാനിച്ചു.

Continue Reading

india

ബിഹാര്‍ പോളിങ് ബൂത്തിലേക്ക്

Published

on

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കമായി. പതിനെട്ട് ജില്ലകളിലായി 121 മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. രാവിലെ ഏഴുമണിക്ക് തുടങ്ങുന്ന പോളിങ് വൈകിട്ട് ആറിന് അവസാനിക്കും. സുരക്ഷാ ഭീഷണി നേരിടുന്ന രണ്ട് മണ്ഡലങ്ങളില്‍ വൈകിട്ട് അഞ്ചിന് വോട്ടെടുപ്പ് അവസാനിക്കും.

മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവും നിലവിലെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി ഉള്‍പ്പെടെ പ്രമുഖര്‍ ഇന്ന് ജനവിധി തേടുന്നു. അടുത്ത ചൊവ്വാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. പതിനാലിനാണ് വോട്ടണ്ണല്‍. കനത്ത സുരക്ഷാ വിന്യാസമാണ് ജനവിധി നടക്കുന്ന 18 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 121 നിയമസഭാ മണ്ഡലങ്ങളില്‍ ഒരുക്കിയിട്ടുള്ളത്.

അവസാന നിമിഷം രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ഹരിയാന വോട്ട് ചോരി ആരോപണം സംസ്ഥാനത്ത് കാര്യമായ ചര്‍ച്ചയായിട്ടുണ്ട്. ‘മായി ബഹിന്‍ മാന്‍ യോജന’ പ്രകാരം സ്ത്രീകള്‍ക്ക് 30,000 രൂപ നല്‍കുമെന്ന തേജസ്വി യാദവിന്റെ വാഗ്ദാനം.

 

Continue Reading

Film

പ്രണവ് മോഹന്‍ലാലിന്റെ ‘ഡീയസ് ഈറെ’ ഇപ്പോള്‍ തെലുങ്കിലും; നവംബര്‍ 7ന് റിലീസ്

മലയാള പതിപ്പ് പ്രേക്ഷകപ്രശംസ നേടിയതോടൊപ്പം, പ്രകടന മികവും സാങ്കേതിക മികവും കൊണ്ടും പ്രശംസ പിടിച്ചുപറ്റി.

Published

on

പ്രണവ് മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ഹൊറര്‍ ചിത്രം ‘ഡീയസ് ഈറെ’യുടെ തെലുങ്ക് പതിപ്പ് നവംബര്‍ 7ന് റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. തെലുങ്ക് ട്രെയിലറും പുറത്തിറങ്ങിയിട്ടുണ്ട്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ജിബിന്‍ ഗോപിനാഥ്, ജയ കുറുപ്പ്, അരുണ്‍ അജികുമാര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രത്തിന് രാഹുല്‍ തന്നെയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മലയാള പതിപ്പ് പ്രേക്ഷകപ്രശംസ നേടിയതോടൊപ്പം, പ്രകടന മികവും സാങ്കേതിക മികവും കൊണ്ടും പ്രശംസ പിടിച്ചുപറ്റി. ട്രേഡ് റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിന്റെ ആഗോള കലക്ഷന്‍ 50 കോടി രൂപ കടന്നിട്ടുണ്ട്.

ചിത്രം തുടര്‍ച്ചയ്ക്ക് സാധ്യത സൂചിപ്പിച്ചെങ്കിലും രണ്ടാം ഭാഗം സംബന്ധിച്ച് രാഹുല്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മഞ്ജു വാര്യരുമായി രാഹുല്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രവും ഹൊറര്‍ വിഭാഗത്തിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘ഡീയസ് ഈറെ’ പ്രണവ് മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായി വിലയിരുത്തപ്പെടുന്നു. ചിത്രം ആദ്യ ദിനത്തില്‍ 4.7 കോടി രൂപയും, രണ്ടാമത്തെ ദിവസം 5.75 കോടിയും, മൂന്നാം ദിവസം 6.35 കോടിയും ഇന്ത്യയില്‍ നിന്ന് സമാഹരിച്ചു.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവരാണ് നിര്‍മ്മാതാക്കള്‍. ‘ഡീയസ് ഈറെ’ എന്നത് ലാറ്റിന്‍ വാക്കാണ് അര്‍ത്ഥം ”മരിച്ചവര്‍ക്കായി പാടുന്ന ദിനം” അല്ലെങ്കില്‍ ”ദിനം വിധിയുടെ”.

 

Continue Reading

Trending