Connect with us

Culture

ഫിന്‍സ്‌ബെറി മസ്ജിദിനു നേരെ ആക്രമണം: പള്ളി ഇമാമിനോട് ക്ഷമ പറഞ്ഞ് ബ്രിട്ടീഷ് വനിത; വീഡിയോ വൈറല്‍

Published

on

ലണ്ടന്‍: ലണ്ടനിലെ ഫിന്‍സ്‌ബെറി പാര്‍ക്ക് മസ്ജിദിനു പുറത്ത് മുസ്‌ലിംകള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ പള്ളി ഇമാമിനോട് ക്ഷമാപണം നടത്തി ബ്രിട്ടീഷ് വനിത.

ഇല്‍ഫോര്‍ഡ് സ്വദേശിയും അംഗപരിമിതയുമായ ജൂലി സിംപ്‌സണാണ് ആക്രമണത്തെ അപലപിച്ചും ക്ഷമാപണം നടത്തിയും ഇമാം മുഹമ്മദ് മഹ്മൂദിനെ കാണാനെത്തിയത്. തന്റെ മൊബിലിറ്റി സ്‌കോട്ടറില്‍ ഒറ്റക്കാണ് ജൂലി ഇല്‍ഫോര്‍ഡില്‍ നിന്ന് ഫിന്‍സ്‌ബെറിയിലെത്തിയത്.

ഭീകരാക്രണം നടത്തിയവര്‍ ബ്രിട്ടീഷ് ജനതയെ പ്രതിനിധീകരിക്കുന്നില്ലെന്നും വിശുദ്ധ റമസാന്‍ മാസത്തിലുണ്ടായ ആക്രമണത്തില്‍ താന്‍ ക്ഷമ ചോദിക്കുന്നതായും അവര്‍ പറഞ്ഞു.

ആക്രമണത്തിനിരയായവരുടെ കുടുംബത്തിന് നല്ലൊരു തുക ധനസഹായം കൂടി കൈമാറിയാണ് ജൂലി മടങ്ങിയത്. മതങ്ങള്‍ക്കതീതമായി മാനവികതയില്‍ വിശ്വസിക്കുന്നവര്‍ ഇന്നും അവശേഷിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ജൂലിയുടെ വീഡിയോ ഇതിനകം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്.
ജൂലിയുടെ വാക്കുകള്‍ ഇങ്ങനെ:
‘ ഞാന്‍ ഇവിടെ വരാന്‍ കാരണം, ഇവിടെ, ഈ പള്ളിക്കു പുറത്ത് ആക്രമണം നടത്തിയ ഭീകരര്‍ ഇംഗ്ലീഷുകാരെ പ്രതിനിധികരിക്കുന്നില്ലെന്ന് പറയാനാണ്. ക്ഷമാപണം നടത്താനാണ്. അവര്‍ ക്രിസ്ത്യാനികളല്ല, ദൈവം എന്നോട് പൊറുക്കട്ടെ, അവര്‍ മൃഗങ്ങളാണ്. അവര്‍ പന്നികളാണ്.

നിങ്ങളുടെ ഈ വിശുദ്ധ മാസത്തില്‍ ഇത്തരമൊരു ആക്രമണം നടന്നതില്‍ അതിയായ ഖേദമുണ്ട്. അവര്‍ മുസ്‌ലിംകളാണെന്ന് പറയുന്നു. എന്നാല്‍ അവര്‍ മുസ്‌ലിംകളല്ല. അവര്‍ ക്രിസ്ത്യാനികളുമല്ല. അവര്‍ ഒന്നുമല്ല. ഖുര്‍ആനിലും ബൈബിളിലും സഹോദരങ്ങളെ സ്‌നേഹിക്കാനാണ് പഠിപ്പിക്കുന്നത്.

ആരെങ്കിലും സ്വന്തം സഹോദരങ്ങളെ വധിക്കുമോ? സുഹൃത്തേ, എന്നോട് ക്ഷമിക്കുക. ആക്രമണം നടന്നത് എന്നെ വല്ലാതെ അലട്ടുന്നു. ഇതെന്റെ ഹൃദയത്തെ ഭേദിക്കുന്നു.

അംഗപരിമിതയായിട്ടും ഇല്‍ഫോര്‍ഡില്‍ നിന്നും ഇത്രയും ദൂരം ഞാന്‍ വന്നത് നിങ്ങളെ കാണാനും ക്ഷമാപണം നടത്താനും വേണ്ടി മാത്രമാണ്.’
കണ്ണീര്‍ പൊഴിച്ച് അവര്‍ നടത്തിയ ക്ഷമാപണം തനിക്ക് ഹൃദയഭേദകമായിരുന്നുവെന്ന് ഇമാം മുഹമ്മദ് മഹ്മൂദ് പ്രതികരിച്ചു.

തന്നോട് മാപ്പു ചോദിക്കേണ്ട കാര്യമില്ലെന്നും നിരപരാധികള്‍ക്കു നേരെ ആക്രമണം നടത്തിയവര്‍ ബ്രിട്ടനെ പ്രതിനിധീകരിക്കുന്നുവെന്ന് തങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും ഇമാം ജൂലിയോട് പറഞ്ഞു. ‘എന്നാല്‍ അവര്‍ ഭീകരരാണ്. ക്രിമിനലുകളും തീവ്രവാദികളുമാണ്, ഐ.എസ്.ഐ.എസിനെ പോലെ.

ഐ.എസ് മുസ്‌ലിംകളെ പ്രതിനിധീകരിക്കാത്തതു പോലെ ഇയാള്‍ ബ്രിട്ടനെ പ്രതിനിധീകരിക്കുന്നില്ല. ഞങ്ങളും ബ്രിട്ടന്റെ ഭാഗമാണ്’-ഇമാം പറഞ്ഞു.

ആക്രമണം നടന്നത് ഞായറാഴ്ച

ഞായറാഴ്ചയാണ് ഫിന്‍സ്‌ബെറി പാര്‍ക്കിലെ മസ്ജിദില്‍ നമസ്‌കാരം കഴിഞ്ഞിറങ്ങിയവര്‍ക്കു നേരെ വാന്‍ ഇടിച്ചു കയറ്റി ആക്രമണം നടത്തിയത്.

സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും പത്തു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അക്രമിയെ സമീപത്തുള്ളവര്‍ കീഴടക്കി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പൊലീസ് വരുന്നതു വരെ ജനങ്ങള്‍ നിയമം കൈയിലെടുക്കാതിരിക്കാന്‍ ഇമാം പ്രതിയെ സംരക്ഷിച്ചത് ഇന്നലെ സമൂഹമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.

Watch video:

Film

വിവാദ പരാമര്‍ശം; വധഭീഷണിയുണ്ടെന്ന് രണ്‍ബീര്‍ അല്ലാബാഡിയ

ഭയമുണ്ടെന്നും പക്ഷേ, ഓടിപ്പോകുന്നില്ല എന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ രണ്‍ബീര്‍ കുറിച്ചു.

Published

on

റിയാലിറ്റി ഷോയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായതോടെ തനിക്ക് നേരെ വധഭീഷണിയുണ്ടെന്ന് യുട്യൂബര്‍ രണ്‍ബീര്‍ അല്ലാബാഡിയ. ഭയമുണ്ടെന്നും പക്ഷേ, ഓടിപ്പോകുന്നില്ല എന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ രണ്‍ബീര്‍ കുറിച്ചു. ഇന്ത്യയിലെ ഓഫീസിലും പൊലീസിലും നീതിന്യായ വ്യവസ്ഥയിലും പൂര്‍ണ വിശ്വാസമുണ്ടെന്നും രണ്‍ബീര്‍ പറയുന്നു.

തന്നെ കൊല്ലാനും കുടുംബത്തെ വേദനിപ്പിക്കാനും ആഗ്രഹിക്കുന്നുവെന്ന് പറയുന്ന ആളുകളില്‍ നിന്ന് വധഭീഷണിയുണ്ടെന്നും ചില ആളുകള്‍ രോഗികളായി വേഷമിട്ട് അമ്മയുടെ ക്ലിനിക്കില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചെന്നും രണ്‍ബീര്‍ പറയുന്നു.

ബീയര്‍ ബൈസെപ്സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് രണ്‍ബീര്‍ ഹാസ്യനടന്‍ സമയ് റെയ്നയുടെ ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് പരിപാടിയില്‍ മാതാപിതാക്കളേയും ലൈംഗികതയെയും കുറിച്ച് നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. എന്നാല്‍ ഇതിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെ താരം ക്ഷമാപണവുമായി രംഗത്തുവന്നിരുന്നു. ഇന്‍ഫ്ളുവന്‍സര്‍മാരായ അപൂര്‍വ മുഖിജ, ആശിഷ് ചഞ്ച്‌ലാനി എന്നിവരുള്‍പ്പെടെ 7 പേരുടെ മൊഴി പൊലീസ് ഇതിനോടകം രേഖപ്പെടുത്തി.
ഷോയില്‍ പങ്കെടുത്തവരടക്കം 40 പേര്‍ക്ക് സൈബര്‍ പൊലീസ് നോട്ടിസ് നല്‍കിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുട്യൂബര്‍ അല്ലാബാഡിയയ്ക്കെതിരെ കേസെടുത്തു.

 

 

Continue Reading

india

‘അമൃത്സറിൽ വിമാനമിറക്കുന്നത് പഞ്ചാബിനെ അപമാനിക്കാൻ’; ഭഗവന്ത് മാൻ

മാനിനെ പന്തുണച്ച് കോൺഗ്രസും രംഗത്തുവന്നപ്പോൾ ആം ആദ്മി പാർട്ടി വിഷയം വൈകാരികമാക്കാൻ നോക്കുകയാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.

Published

on

അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ വഹിച്ചുള്ള വിമാനങ്ങൾ അമൃത്സറിൽ മാത്രമിറക്കി പഞ്ചാബിനെ അപമാനിക്കുകയാണെന്ന് ആം ആദ്മി പാർട്ടി, കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. അമേരിക്ക നാടുകടത്തുന്ന 119 ഇന്ത്യക്കാരുമായുള്ള യു.എസ് വിമാനമെത്തുന്ന ഘട്ടത്തിലാണ് പുതിയ വിവാദമുണ്ടായത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയ ശേഷമുള്ള നടപടികൾ എങ്ങനെയാകുമെന്ന് രാജ്യം ഉറ്റുനോക്കുന്നതിനിടെയാണ് പുതിയ വിമാനമിറങ്ങിയത്.അനധികൃത കുടിയേറ്റം പഞ്ചാബിന്റെ മാത്രം പ്രശ്നമല്ലാതിരുന്നിട്ടും അങ്ങനെ വരുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് ആപ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഭഗവന്ത് മാൻ കുറ്റപ്പെടുത്തി.

വിശുദ്ധ നഗരമായ അമൃത്സറിനെ നാടുകടത്താനുള്ള സ്ഥലമാക്കി മാറ്റിയതിനെതിരെ കേന്ദ്ര വിദേശ മന്ത്രാലയത്തിന് കത്തെഴുതിയെന്നും മാൻ പറഞ്ഞു. മാനിനെ പന്തുണച്ച് കോൺഗ്രസും രംഗത്തുവന്നപ്പോൾ ആം ആദ്മി പാർട്ടി വിഷയം വൈകാരികമാക്കാൻ നോക്കുകയാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.

നാടുകടത്തുന്നവരെയുംകൊണ്ടുള്ള യു.എസ് വിമാനം ഇറക്കാൻ എന്തിനാണ് പഞ്ചാബിനെ തെരഞ്ഞെടുത്തതെന്ന് പഞ്ചാബിൽനിന്നുള്ള കോൺഗ്രസ് നേതാവും എം.പിയുമായ മനീഷ് തിവാരിയും ചോദിച്ചു. വിവിധ ഭാഗങ്ങളിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരുണ്ടായിട്ടും അവിടെെയാന്നും വിമാനമിറക്കാതെ പഞ്ചാബിനെ അവമതിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യത്തിനായി രക്തസാക്ഷിത്വം വരിച്ചവരിൽ 80 ശതമാനവും പഞ്ചാബിൽനിന്നായിട്ടും രാജ്യത്തിന്റെ ഭക്ഷണത്തളികയായിട്ടും പഞ്ചാബിനെ അപമാനിക്കുകയാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ആരോപിച്ചു. കൂടുതൽ പേരുള്ള സംസ്ഥാനമെന്ന നിലക്കാണ് വീണ്ടും അമൃത്സറിനെ തെരഞ്ഞെടുത്തതെങ്കിൽ കഴിഞ്ഞ തവണ 33 പേർ വീതമുണ്ടായിരുന്ന ഗുജറാത്തിനെയും ഹരിയാനയെയുമായിരുന്നു ഇതിനായി തെരഞ്ഞെടുക്കേണ്ടിയിരുന്നത്.

എന്നാൽ, അതുണ്ടായില്ല. പഞ്ചാബില്‍നിന്ന് അന്ന് 30 പേരേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും വിമാനമിറക്കിയത് അമൃത്സറിലാണ്. ഇപ്പോള്‍ രണ്ടാമത്തെ വിമാനവും ഇവിടെ ഇറക്കുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ട് രാജ്യതലസ്ഥാനത്ത് ഇറക്കിയില്ലെന്നും മാൻ ചോദിച്ചു. കൈയിൽ വിലങ്ങും കാലിൽ ചങ്ങലയുമായി കയറ്റിയയക്കപ്പെട്ട ഇന്ത്യക്കാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമ്മാനമാണെന്ന് മാൻ പറഞ്ഞു.

ഇന്ത്യക്കാരെ കൈവിലങ്ങിട്ട് മനുഷ്യത്വരഹിതമായി കൊണ്ടുവന്ന വിഷയം നരേന്ദ്ര മോദി ട്രംപുമായി ചർച്ച ചെയ്തിട്ടില്ലെന്നാണ് താൻ കരുതുന്നതെന്ന് മാൻ പറഞ്ഞു. എന്നാൽ, നാടുകടത്തലിൽ രാഷ്ട്രീയം കലർത്തുന്നത് ആപ് അവസാനിപ്പിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. അമേരിക്കക്ക് ഇന്ത്യയിലെ ഏറ്റവുമടുത്ത വിമാനത്താവളം അമൃത്സർ ആയതുകൊണ്ടാണ് യു.എസ് വിമാനങ്ങൾ അവിടെയിറക്കുന്നതെന്ന് ബി.ജെ.പി ദേശീയ വക്താവ് ആർ.പി സിങ് പ്രതികരിച്ചു.

Continue Reading

kerala

തൃശൂരില്‍ ബൈക്ക് ഡിവൈഡറിലിടിച്ച് സഹോദരങ്ങള്‍ മരിച്ചു

ഇവർ ഓടിച്ചിരുന്ന ബൈക്ക് ദേശീയപാതയിലെ ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു.

Published

on

ചാലക്കുടി പോട്ട നാടുകുന്നിൽ വാഹനാപകടത്തിൽ സഹോദരങ്ങൾ മരിച്ചു. എറണാകുളം പട്ടിമറ്റം ഓലിക്കൽ വീട്ടിൽ സുരേഷിന്റെ മക്കളായ സുരാജ് (32), സജീഷ് (25) എന്നിവരാണു മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. ഇവർ ഓടിച്ചിരുന്ന ബൈക്ക് ദേശീയപാതയിലെ ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു.

മുരിങ്ങൂരിൽ ബന്ധുവീട്ടിൽ നിന്ന് കൊടകര ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. മറ്റേതെങ്കിലും വാഹനം ബൈക്കിൽ തട്ടിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കും. മൃതദേഹങ്ങൾ ചാലക്കുടി സെന്റ് ജയിംസ് ആശുപത്രി മോർച്ചറിയിൽ.

Continue Reading

Trending