Culture
കരുത്ത് തെളിയിച്ച് ബ്രസീല്‍, അര്‍ജന്റീന, പോര്‍ചുഗല്‍; തോല്‍വിയില്‍ ഞെട്ടി ഫ്രാന്‍സ്
ലണ്ടന്‍: ലോകകപ്പ് ഫുട്‌ബോളിനു മുന്നൊരുക്കമായുള്ള സൗഹൃദ മല്‍സരങ്ങളില്‍ കരുത്തരായ ബ്രസീലിനും അര്‍ജന്റീനയും പോര്‍ച്ചുഗലും ഇംഗ്ലണ്ടും ജയിച്ചപ്പോള്‍ കപ്പ് സാധ്യത കല്‍പ്പിക്കുന്ന ഫ്രാന്‍സിന് ഞെട്ടിക്കുന്ന തോല്‍വി. ഓസ്ട്രിയ, കൊളംബിയ, പെറു, മെക്‌സിക്കോ ടീമുകളും ജയിച്ചു കയറിയപ്പോള്‍ കരുത്തരായ ജര്‍മനിയും സ്‌പെയിനും നേര്‍ക്കുനേര്‍ വന്ന മല്‍സരം സമനിലയില്‍ അവസാനിച്ചു.

സൂപ്പര്‍ താരം മെസിയെയും പരിക്കുമൂലം വിശ്രമത്തിലുള്ള അഗ്യൂറോയേയും കൂടാതെ ഇറങ്ങിയ അര്‍ജന്റീന എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇറ്റലിയെ തകര്‍ത്തത്. ഉദ്ഘാടന മല്‍സരത്തില്‍ റഷ്യയും ബ്രസീലും ഏറ്റുമുട്ടിയപ്പോള്‍ ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ടീമിനെ മഞ്ഞപ്പട ഗ്യാലറിയിലേക്ക് മടക്കിയത്.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കരുത്തരായ ഇറ്റലിക്കെതിരെ കളിയുടെ അവസാന 15 മിനിറ്റിലായിരുന്നു അര്‍ജന്റീനയുടെ രണ്ട് ഗോളുകള്‍. പകരക്കാരായി കളത്തിലെത്തിയ എവര്‍ ബനേഗ (75)യും, മാനുവല്‍ ലാന്‍സിനി (85)യുമാണ് ബഫന്റെ കോട്ട തകര്‍ത്ത് അര്‍ജന്റീനയ്ക്കായി ലക്ഷ്യം കണ്ടത്. പാസുകളാലും വേഗത കൊണ്ടും പൂര്‍ണമായും അര്‍ജന്റീനയുടെ കയ്യിലായിരുന്നു മത്സരം. മെസിയില്ലാതെ അസൂറികളെ എതിരില്ലാതെ തകര്‍ത്ത മത്സരം അര്‍ജന്റീനക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്.
പരുക്കേറ്റ നെയ്മറിനെ കൂടാതെയിറങ്ങിയ ബ്രസീല്‍, ആദ്യ പകുതിയിലെ ഗോള്‍രഹിത സമനിലക്കുശേഷം ഉണര്‍ന്നു കളിച്ചാണ് വിജയം നേടിയത്. ജോ മിറാണ്ട (53), ഫിലിപ്പ് കുടീന്യോ (62′, പെനാല്‍റ്റി), പൗളീന്യോ (66) എന്നിവരാണ് റഷ്യയുടെ വല കുലുക്കിയത്. ലോകകപ്പ് കിരീടം കണ്ണുവെക്കുന്ന ടീമെന്ന സൂചന നല്‍കുന്നതായിരുന്നു മഞ്ഞപ്പടയുടെ പൊരാട്ടം തുടങ്ങി.
ഒത്തിണക്കവും സംഘടിത നീക്കങ്ങളുമായിരുന്നു റഷ്യക്കെതിരേ ബ്രസീലിന്റെ മികവ്. ഒന്നാം പകുതിയില്‍ ആന്റണ്‍ മിറാന്‍ചുക്ക് നല്ലൊരവസരം പാഴാക്കിയതൊഴിച്ചാല്‍ മത്സരത്തില്‍ റഷ്യയുടെ സാന്നിധ്യം വിരളമായിരുന്നു. മറുവശത്ത് ഗോളി ഇഗോര്‍ അകിന്‍ഫീവന്റെ രക്ഷപ്പെടുത്തലുകളാണ് കൂടുതല്‍ ഗോള്‍ കുടുങ്ങുന്നതില്‍ നിന്നും ആതിഥേയരെ രക്ഷിച്ചത്.
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവില്‍ ഈജിപ്തിനെതിരെ ഇന്‍ജുറി ടൈമില്‍ ജയിച്ചു കയറിയ പോര്‍ച്ചുഗലിന്റെ പ്രകടനമാണ് സൗഹൃദ മല്‍സരങ്ങളിലെ ഹൈലൈറ്റ്. 90 മിനിറ്റുവരെ യൂറോപ്പിലെ സൂപ്പര്‍താരോദയം മുഹമ്മദ് സലാഹ് നേടിയ ഒരു ഗോളിന് ഈജിപ്തിനോട് പിന്നിട്ടുനിന്ന ശേഷം ഇന്‍ജുറി ടൈമില്‍ റൊണാള്‍ഡോയുടെ ഇരട്ടഗോളില്‍ പോര്‍ച്ചുഗല്‍ ജയിച്ചു കയറുകയായിരുന്നു. ഈജിപ്തിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പറങ്കിപടയുടെ വിജയം. ലിവര്‍്പ്പൂര്‍ താരം സലാഹിന്റെ 56-ാം മിനിറ്റിലെ ഗോളില്‍ മുന്നില്‍ക്കയറിയ ഈജിപ്തിനെ ഇന്‍ജുറി ടൈമിലെ ഇരട്ട ഹെഡര്‍ ഗോളുകളിലൂടെ റൊണാള്‍ഡോ വീഴ്ത്തുകയായിരുന്നു. 90+2, 90+4 മിനിറ്റുകളിലായിരുന്നു റോണോയുടെ ഗോളുകള്‍.
മറ്റൊരു മല്‍സരത്തില്‍ ലോകകപ്പ് സാധ്യത കല്‍പ്പിക്കുന്ന ഫ്രാന്‍സിന്റെ കരുത്തരായ പട കൊളംബിയക്കെതിരെ ഞെട്ടിക്കുന്ന തോല്‍വിയാണ് ഏറ്റുവാങ്ങിയത്. രണ്ടു ഗോളുകളുടെ ലീഡ് നേടിയ ഫ്രാന്‍സിനെ മൂന്ന് ഗോള്‍ തിരിച്ചടിച്ചാണ് കൊളംബിയ തോല്‍പ്പിച്ചത്. മല്‍സരത്തില്‍ കൊളംബിയ മുരിയേല്‍ (28), ഫാല്‍ക്കാവോ (62), ക്വിന്റേരോ (83) എന്നിവര്‍ ലക്ഷ്യം കണ്ടു. ഒലിവര്‍ ജിറൂഡ്് (11), ലെമാര്‍ (26) എന്നിവര്‍ ലക്ഷ്യം കണ്ട മത്സരത്തിലാണ് കരുത്തരായ ഫ്രാന്‍സിന് അട്ടിമറി നേരിട്ടത്.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
Film
വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.
കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.
ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.
കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.
ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
-
Video Stories2 days agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

