Connect with us

india

ജിജെഎം എന്‍ഡിഎ വിട്ടു; തൃണമൂലിന് പിന്തുണ-ബംഗാള്‍ പിടിക്കാനുള്ള ബിജെപി നീക്കങ്ങള്‍ക്ക് വന്‍ തിരിച്ചടി

ഡാര്‍ജിലിങ് അടക്കമുള്ള പ്രദേശങ്ങളില്‍ വന്‍ സ്വാധീനമുള്ള കക്ഷിയാണ് ജെജിഎം

Published

on

കൊല്‍ക്കത്ത: ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുമായുള്ള സഹകരണം അവസാനിപ്പിക്കുന്നു എന്ന് പ്രഖ്യാപിച്ച് ഗോര്‍ഖ ജനമുക്തി മോര്‍ച്ച (ജെജിഎം) അധ്യക്ഷന്‍ ബില്‍ ഗുരുങ്. പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏതുവിധേനയും ബംഗാള്‍ പിടിക്കാനുള്ള ബിജെപി നീക്കങ്ങള്‍ക്കുള്ള കനത്ത തിരിച്ചടിയായി ഗുരുങ്ങിന്റെ പ്രഖ്യാപനം.

’12 വര്‍ഷമായി ഞങ്ങള്‍ ബിജെപിയെ പിന്തുണയ്ക്കുന്നു. എന്നാല്‍ ഞങ്ങളുടെ ആവശ്യങ്ങളും ഉറപ്പുകളും പാലിക്കപ്പെട്ടില്ല. വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമായില്ല. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയെ പിന്തുണയ്ക്കുമെന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു. എന്‍ഡിഎയെ ഒരുകാലത്തും ഇനി പിന്തുണയ്ക്കില്ല’ – കൊല്‍ക്കത്തയില്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

പ്രത്യേക ഗൂര്‍ഖാലാന്‍ഡിനു വേണ്ടി പ്രക്ഷോഭം ചെയ്യുന്ന കക്ഷിയാണ് ജെജിഎം. ഗുരുങ്ങിനെതിരെ യുഎപിഎ അടക്കം 150 ഓളം കേസുകളുണ്ട്. എന്നാല്‍ സാല്‍ട്ട് ലേക്കിലെ ഗൂര്‍ഖ ഭവനില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ പൊലീസ് ഹാജരായിരുന്നിട്ടും അദ്ദേഹത്തെ അറസ്റ്റു ചെയ്തില്ല.

2017ലെ ഡാര്‍ജിലിങ് പ്രക്ഷോഭത്തിന് ശേഷം ആദ്യമായാണ് ഗുരുങ് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. അറസ്റ്റ് ഒഴിവാക്കാന്‍ ഇതുവരെ ഒളിവില്‍ കഴിയുകയായിരുന്നു അദ്ദേഹം. പൊലീസ് പ്രത്യേക സിഐഡികളും ഇദ്ദേഹത്തിനായി പലയിടങ്ങളില്‍ വല വീശിയിരുന്നു എങ്കിലും അദ്ദേഹം രക്ഷപ്പെടുകയായിരുന്നു.

പ്രത്യേക ഗൂര്‍ഖാലാന്‍ഡ് ആവശ്യം ഉന്നയിച്ച് 2017 ജൂലൈ-സെപ്തംബര്‍ കാലയളവില്‍ 104 ദിവസം ബന്ദ് ആചരിച്ചിരുന്നു. ഇതിനിടെയുണ്ടായിരുന്ന സംഘര്‍ഷത്തില്‍ രണ്ട് പൊലീസുകാര്‍ അടക്കം 13 പേരാണ് കൊല്ലപ്പെട്ടിരുന്നത്.

ഡാര്‍ജിലിങ് അടക്കമുള്ള പ്രദേശങ്ങളില്‍ വന്‍ സ്വാധീനമുള്ള കക്ഷിയാണ് ജെജിഎം. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡാര്‍ജിലിങ് ഹില്‍സിലെ മൂന്ന് മണ്ഡലങ്ങളിലാണ് പാര്‍ട്ടി ജയിച്ചിരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍

26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്.

Published

on

പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ഹരിയാനയിലെ നൂഹ് ജില്ലയില്‍ യുവാവിനെ പിടികൂടിയതായി പൊലീസ്. 26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്. ഡല്‍ഹി പാകിസ്താന്‍ ഹൈക്കമ്മീഷനില്‍ നിയമിതനായ ഒരു ജീവനക്കാരന്‍ വഴി ഇന്ത്യന്‍ സൈന്യവുമായും മറ്റ് സൈനിക പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്താനുമായി പങ്കുവെച്ചതിനാണ് ഇയാള്‍ അറസ്റ്റിലായത്. കോടതി അര്‍മാനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ നിന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അര്‍മാനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇയാള്‍ വളരെക്കാലമായി വിവരങ്ങള്‍ പങ്കുവെച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. പാകിസ്താന്‍ നമ്പറുകളുമായി പങ്കിട്ട സംഭാഷണങ്ങളും ഫോട്ടോകളും വീഡിയോകളും ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തി.

Continue Reading

india

യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

Published

on

യുപിയില്‍ സ്‌കൂളിലേക്ക് പോകുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍.

പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. 15കാരനായ പ്രതി, പെണ്‍കുട്ടിയെ സ്‌കൂളില്‍കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റുകയായിരുന്നു. വഴിയില്‍ വെച്ച് മറ്റു പ്രതികളായ പ്രദീപ് (18), സൗരഭ് (18) എന്നവരും വാഹനത്തില്‍ കയറി. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ഒരു മുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. വെള്ളിയാഴ്ച തന്നെ പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത മൂന്നാമത്തെയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് അഖണ്ഡ് പ്രതാപ് സിങ് പറഞ്ഞു.

Continue Reading

india

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന്‍ അസൗകര്യം നേരിട്ടിരുന്നു.

Published

on

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു. ചെന്നൈ ആവഡിയിലെ പരീക്ഷാകേന്ദ്രത്തിലെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന്‍ അസൗകര്യം നേരിട്ടിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയോട് ഇതുസംബന്ധിച്ച വിശദീകരണം തേടി. കേസ് ജൂണ്‍ 2ന് വീണ്ടും പരിഗണിക്കും.

കാഞ്ചീപുരത്ത് നിന്നുള്ള ഹരിഹരന്‍, തിരുവള്ളൂരില്‍ നിന്നുള്ള സായ് പ്രിയ, റാണിപേട്ടില്‍ നിന്നുള്ള അക്ഷയ എന്നിവരുള്‍പ്പെടെ 13 പേരാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

Continue Reading

Trending