Connect with us

business

ഉയര്‍ന്ന സ്വര്‍ണവില; സ്വര്‍ണത്തില്‍ നിക്ഷേപിക്കുമ്പോള്‍ നാല് കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുമ്പോള്‍ നിര്‍ബന്ധമായും ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.

Published

on

കൊച്ചി: കോവിഡ് വ്യാപനത്തോടെ എക്കാലത്തെയും ഉയര്‍ന്ന വിലയിലെത്തിയോടെ ധാരാളം പേരാണ് സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ മുന്നോട്ടുവരുന്നത്. എന്നാല്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുമ്പോള്‍ നിര്‍ബന്ധമായും ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ നാല് മാര്‍ഗങ്ങളാണ് പ്രധാനമായും ഉള്ളത്. ജ്വല്ലറികളില്‍ നിന്ന് നാണയമായോ ആഭരണമായോ വാങ്ങാം, ഗോള്‍ഡ് മൂച്വല്‍ ഫണ്ട് അല്ലെങ്കില്‍ ഇടിഎഫ്, ഡിജിറ്റല്‍ ഗോള്‍ഡ്, ഗോള്‍ഡ് ബോണ്ട്.

നാണയം ആഭരണം
നാണയമായും ആഭരണമായും നിക്ഷേപിക്കുന്ന രീതിയാണ് നമ്മുടെ നാട്ടില്‍ ജനകീയമായ നിക്ഷേപരീതി. എത്രകാലം കൈവശം വെച്ചശേഷം വില്‍ക്കുന്നു എന്നതിനനുസരിച്ചാണ് നികുതി ബാധ്യതയുള്ളത്. മൂന്നുവര്‍ഷത്തില്‍താഴെ കാലം കൈവശംവെച്ചശേഷം വില്‍പന നടത്തിയാല്‍ ഹ്രസ്വകല മൂലധനനേട്ടത്തിനുള്ള നികുതിയാണ് നല്‍കേണ്ടത്. നിങ്ങളുടെ വരുമാനത്തോടൊപ്പംചേര്‍ത്ത് ബാധകമായ നികുതി സ്ലാബിനനസുരിച്ചാണിത് കണക്കാക്കേണ്ടത്. മൂന്നുവര്‍ഷത്തില്‍ക്കൂടുതല്‍കാലം കൈവശംവെച്ചശേഷമാണ് വില്‍ക്കുന്നതെങ്കില്‍ ദീര്‍ഘകാല മൂലധനനേട്ടത്തിനുള്ള നികുതിയാകും ബാധകമാകുക. അതായത്, ലാഭമായി ലഭിച്ചതുകയ്ക്ക് ഇന്‍ഡക്സേഷന്‍ ബെനഫിറ്റ് ലഭിക്കും. പണപ്പെരുപ്പ നിരക്ക് കിഴിച്ച് വരുന്നതുകയ്ക്ക് 20ശതമാനം നികുതിനല്‍കിയാല്‍മതി.

ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ട്, ഇടിഎഫ്
ഗോള്‍ഡ് ഇടിഎഫിലെത്തുന്ന പണം ഫിസിക്കല്‍ ഗോള്‍ഡിലാണ് ഇടിഎഫ് നിക്ഷേപം നടത്തുന്നത്. മ്യൂച്വല്‍ ഫണ്ടാകട്ടെ, ഗോള്‍ഡ് ഇടിഎഫിലുമാണ് നിക്ഷേപം നടത്തുന്നത്. ഇവ രണ്ടില്‍നിന്നും ലഭിക്കുന്ന മൂലധന നേട്ടത്തിനുള്ള നികുതി മുകളില്‍ വ്യക്തമാക്കിയതിന് സമാനമാണ്.

ഡിജിറ്റല്‍ ഗോള്‍ഡ്
സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിനുള്ള പുതിയ രീതായണ് ഡിജിറ്റല്‍ ഗോള്‍ഡ്. ചെറിയതുകയ്ക്കുപോലും നിക്ഷേപം നടത്താമെന്നതാണ് ഇതിന്റെ പ്രത്യേകത. ബാങ്കുകള്‍, മൊബൈല്‍ വാലറ്റുകള്‍, ബ്രോക്കറേജ് കമ്പനികള്‍ എന്നിവയൊക്കെയാണ് സേഫ്ഗോള്‍ഡ് പോലുള്ളവയുമായുള്ള കൂട്ടുകെട്ടിലൂടെ ഡിജിറ്റല്‍ നിക്ഷേപരീതി അവതരിപ്പിച്ചിട്ടുള്ളത്. വാങ്ങിയ ആപ്പുവഴിതന്നെ വില്‍ക്കാനും കഴിയും. ഫിസിക്കല്‍ ഗോള്‍ഡ്, മ്യൂച്വല്‍ ഫണ്ട്, ഇടിഎഫ് എന്നിവയ്ക്ക് ബാധകമായ നികുതിതന്നെയാണ് ഇവിടെയും നല്‍കേണ്ടിവരിക.

ഗോള്‍ഡ് ബോണ്ട്
ഒരു ഗ്രാം സ്വര്‍ണത്തിന് തുല്യമായ വിലയ്ക്കാണ് കാലാകാലങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനുവേണ്ട് റിസര്‍വ് ബാങ്ക് ഗോള്‍ഡ് ബോണ്ട് പുറത്തിറക്കുന്നത്. എട്ടുവര്‍ഷമാണ് ബോണ്ടിന്റെ കാലാവധിയെങ്കിലും അഞ്ചുവര്‍ഷത്തിനുശേഷം വില്‍ക്കാന്‍കഴിയും. ഓഹരി വിപണിവഴി എപ്പോള്‍ വേണമെങ്കിലും വാങ്ങുകയും വില്‍ക്കുകയുമാകാം.

എട്ടുവര്‍ഷക്കാലാവധി പൂര്‍ത്തിയാക്കിയശേഷം വില്‍ക്കുമ്പോഴുള്ള മൂലധനനേട്ടത്തിന് ഒരു രൂപപോലും നികുതി നല്‍കേണ്ടതില്ലെന്നതാണ് പ്രത്യേകത. എന്നാല്‍ അഞ്ചുവര്‍ഷംകഴിയുമ്പോഴോ കാലാവധിയെത്തുംമുമ്പ് ഓഹരി വിപണിവഴി വില്‍ക്കുമ്പോഴോ മൂലധന നേട്ടത്തിന് നികുതി ബാധകമാണ്. മുകളില്‍ വിശദമാക്കിയതുപ്രകാരം അപ്പോള്‍ നികുതി നല്‍കേണ്ടിവരും.

സ്വര്‍ണത്തിന്റെ മൂല്യവര്‍ധനയ്ക്കുപുറമെ, ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപിച്ചാല്‍ 2.5ശതമാനം വാര്‍ഷിക പലിശയും ലഭിക്കും. ആറുമാസംകൂടുമ്പോള്‍ ബാങ്ക് അക്കൗണ്ടിലേയ്ക്കാണ് ഈതുക വരവ് വെക്കുക. ഈ തുകയ്ക്ക് നിങ്ങളുടെ വരുമാനമടിസ്ഥാനമാക്കിയുള്ള നികുതി സ്ലാബിനനുസരിച്ച് നികുതി നല്‍കേണ്ടതാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

business

പൊള്ളുന്ന വില; സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില വര്‍ധിച്ചു; 81000 കടന്നു

അന്താരാഷ്ട്ര സ്വര്‍ണ വില 3640 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.15മായി.

Published

on

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 10130 രൂപയും പവന് 160 രൂപ വര്‍ധിച്ച് 81040 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണ വില 3640 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.15മായി. അന്താരാഷ്ട്ര സ്വര്‍ണവില ഇന്നലത്തേതിനെക്കാള്‍ 5 ഡോളറിന്റെ കുറവ് വന്നിട്ടുണ്ടെങ്കിലും രൂപയുടെ വിനിമയ നിരക്ക് 88.15 ലേക്ക് ദുര്‍ബലമായതാണ് സ്വര്‍ണ വില ഉയരാന്‍ കാരണം. ഇന്നലെ 88 രൂപയില്‍ ആയിരുന്നു. അന്താരാഷ്ട്ര വിലയില്‍ ഒരു ചെറിയ കുറവ് വന്നാല്‍ പോലും കൂടുതല്‍ നിക്ഷേപകര്‍ എത്തുന്നതാണ് വീണ്ടുമുള്ള വില വര്‍ധനവിന് കാരണം.

Continue Reading

business

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില

68,480 രൂപയായിരുന്ന പവന് 66,480 രൂപയായി കുറഞ്ഞു.

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം. ഇന്ന് ഗ്രാമിന് 90 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ 8,310 രൂപയാണ് നല്‍കേണ്ടത്. പവന് 720 രൂപയാണ് കുറഞ്ഞത്. 68,480 രൂപയായിരുന്ന പവന് 66,480 രൂപയായി കുറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണ വിലയിലുണ്ടായ വര്‍ധനവിന് ഒരാശ്വാസമാണ് ഇന്നത്തെ വിപണി. സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ പുതുക്കി മുന്നേറിയ കാഴ്ചകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാനായത്.

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.

Continue Reading

business

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു

7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്. 

Published

on

സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പവന് 480 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് 63520 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത്. 7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

Continue Reading

Trending