Connect with us

Video Stories

സ്‌കൂളുകളില്‍ അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അനുമതി

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി. പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ ആവശ്യപ്രകാരമാണ് നടപടി. തസ്തിക നിര്‍ണയ നടപടികള്‍ അവസാനിക്കാതെ ഒഴിവുകള്‍ കണക്കാക്കി പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അധ്യാപകരില്ലാത്തതിനാല്‍ പല സ്‌കൂളുകളിലും അധ്യയനം മുടങ്ങുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കാന്‍ അനുമതി നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്.

ദിവസവേതനാടിസ്ഥാനത്തില്‍ നിയമിതരാകുന്ന പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ക്ക് പ്രതിദിനം 850 രൂപയും ഹൈസ്‌കൂള്‍ അസിസ്റ്റന്റിന് പ്രതിദിനം 975 രൂപയും പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ ഭാഷാധ്യാപകര്‍ക്ക് പ്രതിദിനം 675 രൂപയും പ്രൈമറി സ്‌കൂള്‍ പാര്‍ട്ട് ടൈം ഭാഷാധ്യാപകര്‍ക്ക് 650 രൂപയും വേതനമായി ലഭിക്കും. പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ക്ക് പ്രതിമാസം 24,650 രൂപയും ഹൈസ്‌കൂള്‍ അസിസ്റ്റന്റിന് പ്രതിമാസം 29,200 രൂപയും പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ ഭാഷാധ്യാപകര്‍ക്ക് പ്രതിമാസം 18,900 രൂപയുമായിരിക്കും പരമാവധി വേതനമായി ലഭിക്കുക. അധ്യാപകരുടെ ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനം സംബന്ധിച്ച് 2002ലും 2004ലും 2016ലും പുറപ്പെടുവിച്ച ഉത്തരവുകളിലെ മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും സ്‌കൂളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പി.എസ്.സി പട്ടിക നിലനില്‍ക്കുന്ന ജില്ലകളില്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ അപേക്ഷകരായിട്ടുണ്ടെങ്കില്‍ നിയമനത്തില്‍ അവര്‍ക്ക് മുന്‍ഗണന നല്‍കണം. എന്നാല്‍ ഈ അധ്യാപകന്റെ സേവന വേതന വ്യവസ്ഥകള്‍ ഭാവിയില്‍ പി.എസ്.സി വഴി സ്ഥിരനിയമനം ലഭിക്കുമ്പോള്‍ കണക്കാക്കില്ല. നിലവിലെ തസ്തിക നിര്‍ണയ ഉത്തരവ് പ്രകാരം ഏതെങ്കിലും വിഭാഗത്തില്‍ അധ്യാപകര്‍ അധികമെന്ന് കണ്ടെത്തിയ സ്‌കൂളുകളില്‍ അവര്‍ തുടരുകയാണെങ്കില്‍ ദിവസവേതനാടിസ്ഥാനത്തില്‍ വീണ്ടും നിയമനം നടത്താന്‍ പാടില്ല. അധികമായി കണ്ടെത്തിയ അധ്യാപകരെയെല്ലാം നിലവിലുള്ള ഒഴിവുകളിലേക്ക് സ്ഥലംമാറ്റി ക്രമീകരിക്കണമെന്നാണ് നിര്‍ദേശം. ഈ വര്‍ഷത്തെ തസ്തിക നിര്‍ണയം കഴിഞ്ഞാല്‍ ഒഴിവുകള്‍ ഉടനടി പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

വെള്ളം കയറിയതിനെത്തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു; 20 വിമാനങ്ങൾ റദ്ദാക്കി

തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Published

on

കനത്ത മഴയെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു. 20 വിമാനങ്ങൾ റദ്ദാക്കുകയും എട്ടു വിമാനങ്ങൾ ബെം​ഗളൂരു വഴി തിരിച്ചുവിടുകയും ചെയ്യും. ചുഴലിക്കാറ്റ് മുന്നറിയിപ്പിൽ 118 ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ റദ്ദാക്കിയിരുന്നു. വന്ദേഭാരത് ഉൾപ്പെടെ ചെന്നൈയിലേക്കുള്ള ആറു ട്രെയിനുകളും റദ്ദാക്കിയിരുന്നു.ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് കേരളത്തിലേക്കുള്ള 30 ട്രെയിനുകളും റദ്ദാക്കിട്ടുണ്ട്. ഇന്നലെ രാത്രി പെയ്ത കനത്തമഴയിൽ ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളം കയറി. ചെന്നൈ അടക്കം നാല് ജില്ലകളിൽ റെഡ് അലേർട്ട് നിലനിൽക്കുകയാണ്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Continue Reading

Video Stories

പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനല്‍കി; ചുമക്കുള്ള മരുന്നിന് പകരം കൊടുത്തത് വേദനക്ക് പുരട്ടുന്ന മരുന്ന്

കുട്ടി അപകടനില തരണം ചെയ്തു

Published

on

വണ്ടൂര്‍ താലൂക്കാശുപത്രിയില്‍ കിടത്തി ചികത്സയിലുളള പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനല്‍കിയതായി പരാതി. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ചുമക്കുള്ള മരുന്നിന് പകരം വേദനക്ക് പുരട്ടുന്ന മരുന്നാണ് നല്‍കിയത്. തുടര്‍ന്ന് കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.

രാവിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന താല്‍ക്കാലിക നഴ്‌സാണ് മരുന്ന് മാറിനല്‍കിയതെന്നാണ് വിവരം. കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നഴ്‌സിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് വിലയിരുത്തല്‍.

കാപ്പില്‍ സ്വദേശിയായ കുട്ടിയെ മൂന്ന് ദിവസം മുമ്പാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് താലൂക്കാശുപത്രി മെഡിക്കല്‍ ഓഫിസര്‍.

Continue Reading

Health

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു

ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നു

Published

on

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു. ഒരാഴ്ചയായി രോഗികളുടെ എണ്ണം കൂടിവരുകയാണ്. ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നു. ഇതിലുമേറെയാളുകള്‍ സ്വകാര്യ ചികിത്സയും തേടുന്നുണ്ട്.

പനിക്കൊപ്പം ആസ്ത്മ സമാന ലക്ഷണങ്ങളുമായാണ് മിക്കവരും എത്തുന്നത്. പനി മാറിയാലും ശ്വാസംമുട്ടലും വലിവും പലരിലും നീണ്ടുനില്‍ക്കുകയും ചെയ്യുന്നു.
കുട്ടികളിലും പനിയും കുറുകലും വ്യാപകമാണ്.

വിവിധതരം ഇന്‍ഫ്‌ലുവന്‍സ വൈറസ്, റെസ്പിരേറ്ററി സിന്‍സീഷ്യല്‍ വൈറസ് എന്നിവ യാണ് കാരണം. എച്ച് 1 എന്‍ 1, എച്ച് 3 എന്‍ 2 എന്നിവയെല്ലാം കൂട്ടിനുണ്ട്.വൈറസ്ബാധ ശ്വാസനാളികളുടെ നീര്‍ക്കെട്ടിനും കഫക്കെട്ടിനും ഇടയാക്കുന്നു.
വൈറസ്ബാധയെത്തുടര്‍ന്ന് ആസ്ത്മ സമാന ലക്ഷണങ്ങളുമായും ആസ്ത്മ വഷളായും ഏറെപ്പേര്‍ ചികിത്സയ്ക്ക് എത്തുന്നുണ്ട്. ചുമയും കുറുകലും ശ്വാസംമുട്ടും മാറാന്‍ കാലതാമസം വരുന്നുമുണ്ട്.

Continue Reading

Trending