Video Stories
ജി.എസ്.ടി: നിരക്കു ഘടനയില്‍ തീരുമാനമായില്ല
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി നടപ്പാക്കുന്ന ചരക്കു സേവന നികുതി നിരക്ക് എത്രയെന്നതില്‍ ധനമന്ത്രിമാരുടെ യോഗത്തിലെ രണ്ടാം ദിനത്തിലും തീരുമാനമായില്ല. അടുത്ത യോഗം നവംബര്‍ മൂന്ന് നാല്, ഒമ്പത് തീയതികളില്‍ ചേരും. അവശ്യസാധനങ്ങള്‍ക്ക് കുറഞ്ഞ നികുതിയും ആഡംബര ചരക്കുകള്‍ക്ക് വലിയ നികുതിയും ചുമത്തി ഏകീകൃത നികുതി നടപ്പാക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. 4, 6, 12, 18, 26 ശതമാനം വീതമുള്ള പഞ്ചതല നികുതി ഘടനയാണ് പ്രധാനമായും ചര്‍ച്ചയ്ക്കു വന്നത്. അഥവാ കുറഞ്ഞ നികുതി നാലും കൂടിയത് 26 ഉം ശതമാനമായിരിക്കും.
സ്വര്‍ണമടക്കമുള്ള വിലകൂടിയ ആഭരണങ്ങള്‍ക്ക് നാല് ശതമാനം, അവശ്യസാധനങ്ങള്‍ക്ക് ആറ് ശതമാനം, മെറിറ്റ് ചരക്കുകള്‍ക്ക് (ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം, മ്യൂസിയം) തുടങ്ങിയവ 12 ശതമാനം (മിക്ക സേവനങ്ങളും ഇതില്‍പ്പെടും), പൊതുനിരക്കായി 18 ശതമാനം, ഡിമെറിറ്റ് ചരക്കുകള്‍ക്ക് (പുകയില, മദ്യം തുടങ്ങിയവ) 26 ശതമാനം എന്നിങ്ങനെയാണ് സര്‍ക്കാറിന്റെ പരിഗണനയിലുള്ളത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളെ നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. പൊതു ആവശ്യത്തിനുള്ള വസ്തുക്കള്‍ക്ക് അമ്പത് ശതമാനമോ അതില്‍ കുറവോ നികുതിയിളവ് നല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
അത്യാഡംബരങ്ങളായ ലക്ഷ്വറി കാറുകള്‍, ലഹരിയുല്‍പ്പന്നങ്ങളായ പുകയില, സിഗരറ്റ്, മദ്യം, അന്തരീക്ഷ മലിനീകരണമുണ്ടാകുന്ന വസ്തുക്കള്‍ എന്നിവയ്ക്ക് ഉയര്‍ന്ന തോതിലുള്ള നികുതിയേര്‍പ്പെടുത്താന്‍ തത്വത്തില്‍ ധാരണയായിട്ടുണ്ട്. ഇവയ്ക്ക് 26 ശതമാനം വരെ സെസ് ഏര്‍പ്പെടുത്തും. ഇതിലൂടെ അമ്പതിനായിരം കോടി രൂപ സമാഹരിക്കാം എന്നാണ് സര്‍്ക്കാര്‍ കണക്കു കൂട്ടുന്നത്. സോഫ്റ്റ് ഡ്രിങ്കുകള്‍ പോലുള്ള പാക്ക് ചെയ്ത ഭക്ഷണങ്ങള്‍ക്കും പാനീയങ്ങള്‍ക്കും 26 ശമതാനം നികുതി വരും.
നിലവില്‍ ഇത് 31 ശതമാനത്തോളം വരും. സേവനനികുതി ആറ് ശതമാനമായിരിക്കും എന്നാണ് സൂചന. ജി.എസ്.ടി നടപ്പാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നടപ്പാക്കാന്‍ അഞ്ചു വര്‍ഷത്തെ ശരാശരി നികുതി വരുമാനത്തിന്റെ 14 ശതമാനം നല്‍കാനാണ് ധാരണ.
പത്തു വര്‍ഷത്തെ ശരാശരി നികുതി വരുമാനം പരിഗണിക്കണമെന്നാണ് കൗണ്‍സിലില്‍ കേരളത്തിനു വേണ്ടി ഹാജരായ ധനമന്ത്രി തോമസ് ഐസക് വാദിച്ചിരുന്നത്. എന്നാല്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഇതംഗീകരിക്കാന്‍ തയാറായില്ല. 2015-16 ആണ് നഷ്ടപരിഹാരം കണക്കാക്കുന്ന അടിസ്ഥാന വര്‍ഷം.
അതിനു തൊട്ടുമുമ്പുള്ള അഞ്ചു വര്‍ഷങ്ങളിലെ വരുമാനമാണ് നഷ്ടപരിഹാരത്തിനായി പരിഗണിക്കുക എന്നര്‍ത്ഥം. ജി.എസ്.ടി നടപ്പാക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്കുണ്ടാകുന്ന വരുമാന നഷ്ടത്തിന് അഞ്ചു വര്‍ഷമാണ് കേന്ദ്രം നഷ്ടപരിഹാരം നല്‍കുക. അതിനിടെ, ഡി മെറിറ്റ് ചരക്കുകള്‍ക്ക് സെസ് ഏര്‍പ്പെടുത്തുന്നത് ജി.എസ്.ടിയുടെ വീക്ഷണത്തിന് യോജിക്കുന്നതല്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇത്തരം ചരക്കുകള്‍ക്ക് രണ്ടു ശതമാനം വരെ സെസ് ചുമത്താനാണ് ആലോചന.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india11 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india2 days agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

