Connect with us

Video Stories

ജി.എസ്.ടി: നിരക്കു ഘടനയില്‍ തീരുമാനമായില്ല

Published

on

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി നടപ്പാക്കുന്ന ചരക്കു സേവന നികുതി നിരക്ക് എത്രയെന്നതില്‍ ധനമന്ത്രിമാരുടെ യോഗത്തിലെ രണ്ടാം ദിനത്തിലും തീരുമാനമായില്ല. അടുത്ത യോഗം നവംബര്‍ മൂന്ന് നാല്, ഒമ്പത് തീയതികളില്‍ ചേരും. അവശ്യസാധനങ്ങള്‍ക്ക് കുറഞ്ഞ നികുതിയും ആഡംബര ചരക്കുകള്‍ക്ക് വലിയ നികുതിയും ചുമത്തി ഏകീകൃത നികുതി നടപ്പാക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. 4, 6, 12, 18, 26 ശതമാനം വീതമുള്ള പഞ്ചതല നികുതി ഘടനയാണ് പ്രധാനമായും ചര്‍ച്ചയ്ക്കു വന്നത്. അഥവാ കുറഞ്ഞ നികുതി നാലും കൂടിയത് 26 ഉം ശതമാനമായിരിക്കും.

സ്വര്‍ണമടക്കമുള്ള വിലകൂടിയ ആഭരണങ്ങള്‍ക്ക് നാല് ശതമാനം, അവശ്യസാധനങ്ങള്‍ക്ക് ആറ് ശതമാനം, മെറിറ്റ് ചരക്കുകള്‍ക്ക് (ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം, മ്യൂസിയം) തുടങ്ങിയവ 12 ശതമാനം (മിക്ക സേവനങ്ങളും ഇതില്‍പ്പെടും), പൊതുനിരക്കായി 18 ശതമാനം, ഡിമെറിറ്റ് ചരക്കുകള്‍ക്ക് (പുകയില, മദ്യം തുടങ്ങിയവ) 26 ശതമാനം എന്നിങ്ങനെയാണ് സര്‍ക്കാറിന്റെ പരിഗണനയിലുള്ളത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളെ നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. പൊതു ആവശ്യത്തിനുള്ള വസ്തുക്കള്‍ക്ക് അമ്പത് ശതമാനമോ അതില്‍ കുറവോ നികുതിയിളവ് നല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
അത്യാഡംബരങ്ങളായ ലക്ഷ്വറി കാറുകള്‍, ലഹരിയുല്‍പ്പന്നങ്ങളായ പുകയില, സിഗരറ്റ്, മദ്യം, അന്തരീക്ഷ മലിനീകരണമുണ്ടാകുന്ന വസ്തുക്കള്‍ എന്നിവയ്ക്ക് ഉയര്‍ന്ന തോതിലുള്ള നികുതിയേര്‍പ്പെടുത്താന്‍ തത്വത്തില്‍ ധാരണയായിട്ടുണ്ട്. ഇവയ്ക്ക് 26 ശതമാനം വരെ സെസ് ഏര്‍പ്പെടുത്തും. ഇതിലൂടെ അമ്പതിനായിരം കോടി രൂപ സമാഹരിക്കാം എന്നാണ് സര്‍്ക്കാര്‍ കണക്കു കൂട്ടുന്നത്. സോഫ്റ്റ് ഡ്രിങ്കുകള്‍ പോലുള്ള പാക്ക് ചെയ്ത ഭക്ഷണങ്ങള്‍ക്കും പാനീയങ്ങള്‍ക്കും 26 ശമതാനം നികുതി വരും.

നിലവില്‍ ഇത് 31 ശതമാനത്തോളം വരും. സേവനനികുതി ആറ് ശതമാനമായിരിക്കും എന്നാണ് സൂചന. ജി.എസ്.ടി നടപ്പാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നടപ്പാക്കാന്‍ അഞ്ചു വര്‍ഷത്തെ ശരാശരി നികുതി വരുമാനത്തിന്റെ 14 ശതമാനം നല്‍കാനാണ് ധാരണ.
പത്തു വര്‍ഷത്തെ ശരാശരി നികുതി വരുമാനം പരിഗണിക്കണമെന്നാണ് കൗണ്‍സിലില്‍ കേരളത്തിനു വേണ്ടി ഹാജരായ ധനമന്ത്രി തോമസ് ഐസക് വാദിച്ചിരുന്നത്. എന്നാല്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇതംഗീകരിക്കാന്‍ തയാറായില്ല. 2015-16 ആണ് നഷ്ടപരിഹാരം കണക്കാക്കുന്ന അടിസ്ഥാന വര്‍ഷം.
അതിനു തൊട്ടുമുമ്പുള്ള അഞ്ചു വര്‍ഷങ്ങളിലെ വരുമാനമാണ് നഷ്ടപരിഹാരത്തിനായി പരിഗണിക്കുക എന്നര്‍ത്ഥം. ജി.എസ്.ടി നടപ്പാക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്കുണ്ടാകുന്ന വരുമാന നഷ്ടത്തിന് അഞ്ചു വര്‍ഷമാണ് കേന്ദ്രം നഷ്ടപരിഹാരം നല്‍കുക. അതിനിടെ, ഡി മെറിറ്റ് ചരക്കുകള്‍ക്ക് സെസ് ഏര്‍പ്പെടുത്തുന്നത് ജി.എസ്.ടിയുടെ വീക്ഷണത്തിന് യോജിക്കുന്നതല്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇത്തരം ചരക്കുകള്‍ക്ക് രണ്ടു ശതമാനം വരെ സെസ് ചുമത്താനാണ് ആലോചന.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുവ ഡോക്ടര്‍ മരിച്ച നിലയില്‍

ന്നലെ രാത്രി ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Published

on

തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ മരിച്ച നിലയിൽ. സർജറി വിഭാഗം പി ജി വിദ്യാർഥിനി ഡോ ഷഹാനയാണ് മരിച്ചത്. ഇന്നലെ രാത്രി ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ഒപ്പം പഠിക്കുന്ന പി.ജി വിദ്യാർത്ഥികളാണ് പൊലീസിനെ വിവരമറിയിക്കുന്നത്. പൊലീസ് നടത്തിയ പരിശോധനയിൽ ഷഹാനയുടെ മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പിന് സമാനമായ ഒരു കത്ത് കണ്ടെത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

Video Stories

വെള്ളം കയറിയതിനെത്തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു; 20 വിമാനങ്ങൾ റദ്ദാക്കി

തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Published

on

കനത്ത മഴയെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു. 20 വിമാനങ്ങൾ റദ്ദാക്കുകയും എട്ടു വിമാനങ്ങൾ ബെം​ഗളൂരു വഴി തിരിച്ചുവിടുകയും ചെയ്യും. ചുഴലിക്കാറ്റ് മുന്നറിയിപ്പിൽ 118 ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ റദ്ദാക്കിയിരുന്നു. വന്ദേഭാരത് ഉൾപ്പെടെ ചെന്നൈയിലേക്കുള്ള ആറു ട്രെയിനുകളും റദ്ദാക്കിയിരുന്നു.ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് കേരളത്തിലേക്കുള്ള 30 ട്രെയിനുകളും റദ്ദാക്കിട്ടുണ്ട്. ഇന്നലെ രാത്രി പെയ്ത കനത്തമഴയിൽ ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളം കയറി. ചെന്നൈ അടക്കം നാല് ജില്ലകളിൽ റെഡ് അലേർട്ട് നിലനിൽക്കുകയാണ്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Continue Reading

Video Stories

പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനല്‍കി; ചുമക്കുള്ള മരുന്നിന് പകരം കൊടുത്തത് വേദനക്ക് പുരട്ടുന്ന മരുന്ന്

കുട്ടി അപകടനില തരണം ചെയ്തു

Published

on

വണ്ടൂര്‍ താലൂക്കാശുപത്രിയില്‍ കിടത്തി ചികത്സയിലുളള പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനല്‍കിയതായി പരാതി. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ചുമക്കുള്ള മരുന്നിന് പകരം വേദനക്ക് പുരട്ടുന്ന മരുന്നാണ് നല്‍കിയത്. തുടര്‍ന്ന് കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.

രാവിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന താല്‍ക്കാലിക നഴ്‌സാണ് മരുന്ന് മാറിനല്‍കിയതെന്നാണ് വിവരം. കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നഴ്‌സിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് വിലയിരുത്തല്‍.

കാപ്പില്‍ സ്വദേശിയായ കുട്ടിയെ മൂന്ന് ദിവസം മുമ്പാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് താലൂക്കാശുപത്രി മെഡിക്കല്‍ ഓഫിസര്‍.

Continue Reading

Trending