india
കണ്ടെയിനര്‍ ക്യാമ്പില്‍ ഹാപ്പി രാഹുല്‍
ഭാരത് ജോഡോ യാത്രയില്‍ ടീം ക്യാപ്റ്റന്‍ രാഹുല്‍ ഗാന്ധിയും സ്ഥിരം യാത്രികരും താമസിക്കുന്ന കണ്ടെയ്നര്‍ ക്യാമ്പ് സൈറ്റ് ദേശീയ ശ്രദ്ധ ആകര്‍ഷിക്കുകയാണ്.
ഭാരത് ജോഡോ യാത്രയില്‍ ടീം ക്യാപ്റ്റന്‍ രാഹുല്‍ ഗാന്ധിയും സ്ഥിരം യാത്രികരും താമസിക്കുന്ന കണ്ടെയ്നര്‍ ക്യാമ്പ് സൈറ്റ് ദേശീയ ശ്രദ്ധ ആകര്‍ഷിക്കുകയാണ്. ആലപ്പുഴയിലെ നാലുദിവസത്തെ പദയാത്രക്ക് ശേഷം ചൊവ്വാഴ്ച വൈകിട്ട് 7 30 ഓടെ അരൂരിലെത്തിയ രാഹുല്‍ ഗാന്ധിയും സംഘവും പനങ്ങാട് ഫിഷറീസ് കോളജ് ഗ്രൗണ്ടിലാണ് തങ്ങിയത്. രാജ്യത്തൊരിടത്തും ഇതുവരെ സംഘടിപ്പിക്കാത്തത്ര ചിട്ടയോടെയും കണക്കുകൂട്ടലുകളുടെയുമാണ് കുഫോസ് മൈതാനത്ത്് ക്യാമ്പ് സൈറ്റ് ഒരുക്കിയത്.
ജോഡോ യാത്രയിലെ ഓരോ ക്യാമ്പ് സൈറ്റും ഇത്തരത്തിലുള്ളതാണെങ്കിലും കുഫോസ്്് ഗ്രൗണ്ടിലെ ക്യാമ്പ് സൈറ്റ് പൂര്‍ണ്ണ സംതൃപ്തി നല്കുന്നതായിരുന്നെന്ന് രാഹുല്‍ ഗാന്ധി തന്നെ അഭിപ്രായപ്പെട്ടു. ക്യാമ്പ് സൈറ്റിലെ ഈ ആഹ്ളാദം നന്നായി അനുഭവിച്ചു കൊണ്ട് തന്നെയാണ് പതിവിനു വിപരീതമായി യാത്രികരുമായി സംസാരിക്കാനും അവരോടൊപ്പം ഭക്ഷണം കഴിക്കാനും രാഹുല്‍ഗാന്ധി തയ്യാറായത്. ട്രക്കില്‍ ഘടിപ്പിച്ച 59 കണ്ടെയ്നറുകളിലാണ് രാഹുല്‍ ഗാന്ധിക്കും 200 ഓളം വരുന്ന യാത്രികര്‍ക്കും താമസ സൗകര്യം ഉള്‍പ്പെടെയുള്ളവ ഒരുക്കിയത്. ഇതില്‍ നാല്്് കണ്ടെയ്നര്‍ രാഹുല്‍ ഗാന്ധിക്കും സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്കും മാത്രമുള്ളതാണ്. മൈതാനത്ത്് പ്രത്യേകം തിരിച്ച സ്ഥലത്താണ് ഇവ സജ്ജീകരിച്ചത്. രാഹുല്‍ ഗാന്ധിക്ക് വേണ്ടി നിശ്ചയിച്ചിട്ടുള്ള കണ്ടെയ്നറില്‍ അദ്ദേഹം മാത്രമാണ് താമസിക്കുന്നത്. വിഐപി കണ്ടെയ്നര്‍ എന്നാണ് ഇത് അറിയപ്പെടുന്നത് എന്നാല്‍ എയര്‍ കണ്ടീഷന്‍ സംവിധാനം ഉണ്ടെന്നതൊഴിച്ചാല്‍ യാതൊരുവിധ ആര്‍ഭാടങ്ങളും ഈ കണ്ടെയ്നറില്‍ ഇല്ല. ഒരു ബെഡും ഒരു സോഫയും മാത്രം അടങ്ങുന്നതാണ് രാഹുല്‍ ഗാന്ധി താമസിക്കുന്ന കണ്ടെയ്നര്‍.
യാത്രികര്‍ക്കായി തയ്യാറാക്കിയ കണ്ടെയ്നറുകളില്‍ തട്ടുതട്ടായി ബര്‍ത്തുകള്‍ ക്രമീകരിച്ചിരിക്കുകയാണ്. ചില കണ്ടെയ്നറുകളില്‍ 12 പേരും ചില കണ്ടെയ്നറുകളില്‍ എട്ടുപേരും താമസിക്കും. എട്ടുപേരുള്ള കണ്ടെയ്നറുകളില്‍ ശുചിമുറി സൗകര്യവും ഉണ്ട്. ചില കണ്ടെയ്നര്‍ ബാത്റൂമുകള്‍ മാത്രമായി സജ്ജീകരിച്ചിട്ടുമുണ്ട്. ഇതിനുപുറമേയുള്ള നാല് കണ്ടെയ്നറുകളിലാണ് രാഹുല്‍ഗാന്ധിയുടെയും ജോഡോ യാത്രയുടെയും പ്രൊഡക്ഷന്‍ ടീം സഞ്ചരിക്കുന്നത്. ഈ ടീമാണ് ആദ്യം മുതല്‍ അവസാനം വരെ ജാഥയും താമസ സൗകര്യവും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കുന്നത്. ചൊവ്വാഴ്ച രാത്രി 8:30ന് കുഫോസ് ഗ്രൗണ്ടിലേക്ക് രാഹുല്‍ഗാന്ധി എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഒന്നരമണിക്കൂര്‍ വൈകിയാണ് അദ്ദേഹം എത്തിയത്. വന്ന ഉടന്‍ ഗ്രൗണ്ടില്‍ നിന്നുകൊണ്ടുതന്നെ അരമണിക്കൂറോളം ടെലഫോണില്‍ സംസാരിച്ചതിനു ശേഷം യാത്രികരോടൊപ്പം ഭക്ഷണം കഴിക്കാന്‍ എത്തുകയായിരുന്നു.
india
മദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
മരിച്ച ഓരോ തീര്‍ഥാടകരുടെയും കുടുംബത്തില്‍ നിന്ന് രണ്ട് അംഗങ്ങളെ വീതം തെലങ്കാന സര്‍ക്കാറിന്റെ ചെലവില്‍ സൗദിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്.
മദീനക്കടുത്ത് ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസപകടത്തില്‍ പെട്ട് മരിച്ച സംഭവത്തില്‍ ഹൈദരാബാദ് സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍. തിങ്കളാഴ്ച സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഹൈദരാബാദിലെ ആസിഫ് നഗര്‍, ഝിറ, മെഹദിപട്ടണം, ടോളിചൗക്കി പ്രദേശങ്ങളിലെ താമസക്കാരായ 17 പുരുഷന്മാരും 18 സ്ത്രീകളും 10 കുട്ടികളുമാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ഒരു കുടുംബത്തിലെ 18 അംഗങ്ങളെയാണ് ഒറ്റയടിക്ക് നഷ്ടപ്പെട്ടത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കുടുംബാംഗങ്ങളെ സഹായിക്കുന്നതിനുമായി തെലങ്കാന സംസ്ഥാന ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സംഘം സൗദിയിലേക്ക് തിരിക്കും. സംഘത്തില്‍ എം.എല്‍.എമാരും, ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനും ഉള്‍പ്പെടും. കൂടാതെ, മരിച്ച ഓരോ തീര്‍ഥാടകരുടെയും കുടുംബത്തില്‍ നിന്ന് രണ്ട് അംഗങ്ങളെ വീതം തെലങ്കാന സര്‍ക്കാറിന്റെ ചെലവില്‍ സൗദിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്.
india
ഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
റോഹ്തക് ജില്ലയില്‍ നിര്‍ബന്ധിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കുകയും വിശ്വാസികളെ അസഭ്യം പറയുകയും ചെയ്തു
ഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. റോഹ്തക് ജില്ലയില്‍ നിര്‍ബന്ധിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കുകയും വിശ്വാസികളെ അസഭ്യം പറയുകയും ചെയ്തു. വടക്കേ ഇന്ത്യയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെയുള്ള ഹിന്ദുത്വവാദികളുടെ അതിക്രമങ്ങള്‍ ദിനേന വര്‍ധിച്ചുവരികയാണ്. ക്രിസ്ത്യാനികള്‍ ഒറ്റുകാരാണെന്നും അവരുടെ പുസ്തകങ്ങള്‍ വൃത്തിക്കെട്ടതാണെന്നും വിശ്വാസത്തെ തള്ളിപ്പറയാനും നിര്‍ബന്ധിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു.
‘ജയ് ശ്രീറാം’, ‘ഭാരത് മാതാ കീ ജയ്’ എന്ന് ആക്രോശിച്ച് വിശ്വാസികളെ കൊണ്ടുതന്നെയാണ് പെട്രോള്‍ ഒഴിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കാന്‍ നിര്‍ബന്ധിച്ചത്. വിശ്വാസികള്‍ പ്രാര്‍ഥിക്കുന്ന ഇടങ്ങള്‍ ആക്രമിക്കുകയും അതിക്രമ വാര്‍ത്തകളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു.
india
ജമ്മു കശ്മീരില്‍ ക്രിസ്ത്യന്‍ മിഷനറി സംഘത്തിന് നേരെ ബിജെപി നേതാവ് അടക്കമുള്ള ഹിന്ദുത്വവാദികളുടെ ആക്രമണം
കത്വയില്‍ ക്രൈസ്തവ കുടുംബത്തിനൊപ്പം പ്രാര്‍ഥന നടത്തവെ ആയിരുന്നു ആക്രമണം.
ജമ്മു കശ്മീരില്‍ തമിഴ്നാട്ടില്‍ നിന്നുള്ള ക്രിസ്ത്യന്‍ മിഷനറി സംഘത്തിന് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ആക്രമണമുണ്ടായത്. കത്വയില്‍ ക്രൈസ്തവ കുടുംബത്തിനൊപ്പം പ്രാര്‍ഥന നടത്തവെ ആയിരുന്നു ആക്രമണം. പൊലീസ് തടയാന്‍ ശ്രമിച്ചില്ലെന്നും നോക്കിനിന്നെന്നും മര്‍ദനമേറ്റവര്‍ ആരോപിച്ചു. ആക്രമണത്തില്‍ സ്ത്രീയടക്കം നാല് പേര്‍ക്ക് പരിക്കേറ്റു.
ഒക്ടോബര്‍ 23ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. ഒരു കൂട്ടം ആളുകള്‍ നിങ്ങളെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി മിഷനറി സംഘത്തെ എട്ട് പൊലീസ് ഉദ്യോഗസ്ഥരെത്തി അറിയിച്ചു. ഉടന്‍ സ്ഥലംവിടാന്‍ ആവശ്യപ്പെടുകയും ഗ്രാമത്തില്‍ നിന്ന് സുരക്ഷിതമായി പുറത്തുകടക്കാന്‍ സംരക്ഷണം നല്‍കാമെന്ന് പറയുകയും ചെയ്തു.
ഇവിടെനിന്ന് പുറപ്പെട്ട മിഷനറി സംഘത്തിന്റെ വാഹനത്തെ 500 മീറ്റര്‍ ദൂരം പൊലീസ് സംഘം അനുഗമിച്ചു. എന്നാല്‍ ഹിന്ദുത്വ അക്രമികള്‍ ഇരുമ്പ് വടികളും മരക്കഷണങ്ങളുമായി ചാടിവീഴുകയും വാഹനം തടയുകയും ചെയ്തു. മിനി ബസിന്റെ വാതില്‍ തുറക്കാനാവശ്യപ്പെട്ട അക്രമികള്‍, വാഹനത്തിലുണ്ടായിരുന്നവരെ അടിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങി. വാഹനത്തിന്റെ ബസിന്റെ വിന്‍ഡ്ഷീല്‍ഡും വിന്‍ഡോകളും തകര്‍ത്ത അക്രമികള്‍ മിഷനറി സംഘത്തിനു നേരെ അസഭ്യം ചൊരിയുകയും ചെയ്തു. പ്രദേശത്തെ ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ മിഷനറി സംഘം ശ്രമിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം.
പൊലീസുകാരില്‍ ഒരാള്‍ മാത്രമാണ് അതിക്രമത്തിനെതിരെ ഇടപെട്ടതെന്ന് മിഷനറി സംഘം പറഞ്ഞു. മറ്റുള്ളവര്‍ ഒന്നും ചെയ്യാതെ നോക്കിനിന്നെന്നും അക്രമിസംഘത്തെ സഹായിക്കുന്ന രീതിയിലായിരുന്നു പൊലീസുകാരുടെ പെരുമാറ്റമെന്നും അവര്‍ ആരോപിച്ചു.
അക്രമികള്‍ക്കെതിരെ പരാതി നല്കാന് പൊലീസ് ഇരകളോട് ആവശ്യപ്പെട്ടു. അടുത്ത ദിവസം, കൃത്യനിര്‍വഹണത്തിലെ വീഴ്ചയ്ക്ക് എട്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും രവീന്ദ്ര സിങ് തേല, രോഹിത് ശര്‍മ എന്നീ രണ്ട് പ്രധാന അക്രമികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.
ഗോരക്ഷാ സംഘാം?ഗമായ പ്രാദേശിക ബിജെപി നേതാവാണ് തേല. പ്രദേശത്തെ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഒരു മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച സംഭവമുള്‍പ്പെടെ നിരവധി കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. ഒരു ദിവസം കസ്റ്റഡിയിലായിരുന്ന പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് പറഞ്ഞ് അടുത്തദിവസം തന്നെ ജഡ്ജി ജാമ്യം നല്‍കുകയായിരുന്നു.
അതേസമയം, ജാമ്യം ലഭിച്ചതിനു പിന്നാലെ ഇരകള്‍ക്കെതിരെ അക്രമിസംഘവും പരാതി നല്കി. ഭക്ഷണവും പണവും നല്കി ഹിന്ദു ഗ്രാമീണരെ ക്രിസ്തുമതം സ്വീകരിക്കാന്‍ പ്രലോഭിപ്പിച്ചെന്നാരോപിച്ചാണ് ഹിന്ദുത്വ സംഘം പരാതി നല്‍കിയത്.
-
india5 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF18 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News6 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്

