Connect with us

Health

നിങ്ങളുടെ രോഗപ്രതിരോധശേഷി കുറയുന്നുണ്ടോ?;അറിയാം ഈ ലക്ഷണങ്ങളിലൂടെ

Published

on

മുമ്പെങ്ങുമില്ലാത്തവിധം ജനങ്ങള്‍ അവരവരുടെ ആരോഗ്യത്തെക്കുറിച്ച് ബോധവാന്‍മാരാകാന്‍ തുടങ്ങിയിരിക്കുന്നു. അതിനു കാരണം വേറൊന്നല്ല, ലോകത്തെ പിടിച്ചു കുലുക്കിയ കൊറോണവൈറസ് തന്നെ. കോവിഡ് 19 മഹാമാരിയുടെ കാലത്ത് പലരും ആരോഗ്യത്തോടെ തുടരാന്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കുന്നു. എന്തെന്നാല്‍ വൈറസ് ആക്രമണ സാധ്യത കൂടുതലുള്ളത് രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലാണ്. അതിനാല്‍ പലരും ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയും ജീവിതശൈലീ മാറ്റത്തിലൂടെയുമൊക്കെ തങ്ങളുടെ ആരോഗ്യം കഴിയുന്നത്ര സംരക്ഷിച്ചു നിര്‍ത്തുന്നു.

20 സെക്കന്‍ഡ് കൈ കഴുകുന്നതും സാമൂഹിക അകലം പാലിക്കുന്നതും വൈറസ് പടരാതിരിക്കാനുള്ള പ്രധാന ഘടകമാണ്. എന്നിരുന്നാലും, നിങ്ങള്‍ നേരിട്ടേക്കാവുന്ന രോഗാണുക്കളോട് പൊരുതാന്‍ കഴിയുന്ന ശക്തമായ രോഗപ്രതിരോധ ശേഷി ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളുടെ രോഗപ്രതിരോധ ശേഷിയുടെ ശക്തി എത്രത്തോളമുണ്ടെന്ന് നിങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കുമോ? അതിനായി പരിശോധനകള്‍ ആവശ്യമായി വന്നേക്കാം. എന്നാല്‍ നിങ്ങളുടെ രോഗപ്രതിരോധ ശേഷി കുറയുന്നത് നിങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്ന ഒന്നാണ്. നിങ്ങള്‍ക്ക് പലപ്പോഴും അസുഖമോ തളര്‍ച്ച അനുഭവപ്പെടുകയോ നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയാത്ത മറ്റ് ലക്ഷണങ്ങളോ നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍, നിങ്ങളുടെ രോഗപ്രതിരോധ ശേഷി ദുര്‍ബലമാണെന്നാണ് ഇതിനര്‍ത്ഥം. ശരീരം ചില അടയാളങ്ങളിലൂടെ ഇത് നിങ്ങളെ മനസിലാക്കിത്തരുന്നു. അത്തരം ചില മുന്നറിയിപ്പ് അടയാളങ്ങളും നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് ചെയ്യാവുന്ന കാര്യങ്ങളുമറിയാന്‍ വായിക്കൂ.

സമ്മര്‍ദ്ദം വര്‍ധിക്കുന്നു

ജോലിസ്ഥലത്തോ വീട്ടിലോ നിങ്ങളുടെ വൈകാരിക നില തെറ്റി സമ്മര്‍ദ്ദത്തിന് അടിപ്പെടുന്നത് യാദൃശ്ചികമായാണെന്നു തെറ്റിദ്ധരിക്കരുത്. നിങ്ങളുടെ രോഗപ്രതിരോധ ശേഷി കുറയുന്നതിനാലും നിങ്ങള്‍ക്ക് സമ്മര്‍ദ്ദം അനുഭവപ്പെടാം. അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ദീര്‍ഘകാല സമ്മര്‍ദ്ദം നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ ദുര്‍ബലമാക്കുന്നു എന്നാണ്. കാരണം സമ്മര്‍ദ്ദം നിങ്ങളുടെ ശരീരത്തിലെ അണുബാധയെ ചെറുക്കാന്‍ സഹായിക്കുന്ന വെളുത്ത രക്താണുക്കളെ ബാധിക്കുന്നു. ഇതിന്റെ അളവ് കുറയുന്നതോടെ ജലദോഷം പോലുള്ള വൈറസുകളുടെ അപകടസാധ്യത നിങ്ങളില്‍ കൂടുതലായി കണ്ടുവരുന്നു.

വിട്ടുമാറാത്ത ജലദോഷം

മുതിര്‍ന്ന ഒരാള്‍ക്ക് ഒരു വര്‍ഷത്തില്‍ മൂന്നോ നാലോ തവണ ജലദോഷം പിടിപെടുന്നത് തികച്ചും സാധാരണമാണ്. മിക്കവര്‍ക്കും ചുരുങ്ങിയ ദിവസം കൊണ്ടുതന്നെ ഇതു ഭേദവുമാകുന്നു. ആ സമയത്ത്, രോഗപ്രതിരോധ ശേഷി ആന്റിബോഡികള്‍ വികസിപ്പിക്കുന്നതിനും അണുക്കളെ പ്രതിരോധിക്കുന്നതിനും മൂന്ന് നാല് ദിവസമെടുക്കും. എന്നാല്‍ നിങ്ങള്‍ക്ക് നിരന്തരം ജലദോഷം അടിക്കടി പിടിപെടുന്നുവെങ്കില്‍ ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി ദുര്‍ബലമാകുന്നതിന്റെ വ്യക്തമായ സൂചനയാണ്.

ഉദര രോഗങ്ങള്‍

നിങ്ങള്‍ക്ക് പതിവായി വയറിളക്കം, മലബന്ധം അല്ലെങ്കില്‍ ഗ്യാസ് പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍, അത് നിങ്ങളുടെ രോഗപ്രതിരോധ ശേഷിയി കുറയുന്നതിന്റെ സൂചനയായിരിക്കാം. നിങ്ങളുടെ രോഗപ്രതിരോധ ശേഷിയുടെ 70 ശതമാനവും നിങ്ങളുടെ ദഹനനാളത്തിലാണ് സ്ഥിതി ചെയ്യുന്നതെന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നു. അവിടെയുള്ള നല്ല ബാക്ടീരിയകളും സൂക്ഷ്മാണുക്കളും നിങ്ങളുടെ കുടലിനെ അണുബാധയില്‍ നിന്ന് സംരക്ഷിക്കുകയും രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഈ സഹായകരമായ കുടല്‍ ബാക്ടീരിയകള്‍ കുറയുന്നത് നിങ്ങളില്‍ വൈറസുകള്‍, വിട്ടുമാറാത്ത വീക്കം, രോഗപ്രതിരോധ തകരാറുകള്‍ എന്നിവയ്ക്ക് കാരണമാകും.

മുറിവുകള്‍ ഉണങ്ങാന്‍ താമസം

പൊള്ളല്‍, മുറിവ് എന്നിവയ്ക്കു ശേഷം കേടുപാടുകള്‍ തീര്‍ക്കാന്‍ ചര്‍മ്മം പഴയരീതിയിലേക്ക് നീങ്ങുന്നു. പുതിയ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുന്നതിന് പോഷക സമ്പുഷ്ടമായ രക്തം അയച്ച് മുറിവ് ഉണക്കാനായി നിങ്ങളുടെ ശരീരം പ്രവര്‍ത്തിക്കുന്നു. ഈ പ്രക്രിയ ആരോഗ്യകരമായ രോഗപ്രതിരോധ കോശങ്ങളെ ആശ്രയിച്ചിരിക്കുന്നു. എന്നാല്‍, നിങ്ങളുടെ രോഗപ്രതിരോധ ശേഷി മന്ദഗതിയിലാണെങ്കില്‍, ചര്‍മ്മത്തിന് എളുപ്പത്തില്‍ പുനരുജ്ജീവിപ്പിക്കാന്‍ കഴിയില്ല. പകരം, നിങ്ങളുടെ മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുകയും ചര്‍മ്മം പഴയതുപോലെയാവാന്‍ കാലതാമസം വരികയും ചെയ്യുന്നു.

പതിവായി അണുബാധ

അമേരിക്കന്‍ അക്കാദമി ഓഫ് അലര്‍ജി ആസ്ത്മ ആന്റ് ഇമ്മ്യൂണോളജി റിപ്പോര്‍ട്ട് പ്രകാരം മുതിര്‍ന്നവരില്‍ രോഗപ്രതിരോധ ശേഷി കുറയുന്നതിന്റെ ലക്ഷണങ്ങളില്‍ ഇവ ഉള്‍പ്പെടുന്നു. ഒരു വര്‍ഷത്തില്‍ നാലില്‍ കൂടുതല്‍ തവണ ചെവി അണുബാധയുണ്ടാവുക, ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടുതവണ ന്യുമോണിയ വികസിക്കുക, വിട്ടുമാറാത്ത സൈനസൈറ്റിസ്, പ്രതിവര്‍ഷം രണ്ടില്‍ കൂടുതല്‍ ആന്റിബയോട്ടിക്കുകള്‍ ആവശ്യമായി വരിക തുടങ്ങിയവ നിങ്ങളുടെ രോഗപ്രതിരോധ ശേഷി തകരാറിലാണെന്ന് സൂചിപ്പിക്കുന്ന ലക്ഷണങ്ങളാണ്.

എല്ലായ്‌പ്പോഴും ക്ഷീണം

നിങ്ങളുടെ രോഗപ്രതിരോധ ശേഷി കുറയുമ്പോള്‍, നിങ്ങളുടെ ഊര്‍ജ്ജ നിലയും കുറയുന്നു. അതിന്റെ ഫലത്താല്‍ നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും ക്ഷീണം അനുഭവപ്പെടാം. പതിവായ ക്ഷീണവും അലസതയും വീണ്ടും വീണ്ടും നിങ്ങളുടെ പ്രതിരോധശേഷിയെ തളര്‍ത്തുന്നു.

കൈകളില്‍ തണുപ്പ്

നിങ്ങളുടെ രക്തക്കുഴലുകള്‍ വീക്കം സംഭവിക്കുകയാണെങ്കില്‍, നിങ്ങളുടെ വിരലുകള്‍, കാല്‍വിരലുകള്‍, ചെവികള്‍, മൂക്ക് എന്നിവയ്ക്ക് ചൂട് നിലനിര്‍ത്താന്‍ ബുദ്ധിമുട്ടാണ്. ശൈത്യകാലത്ത് ഈ ഭാഗങ്ങളിലെ ചര്‍മ്മം വെളുത്തതും നീലനിറവുമാകാം. രക്തയോട്ടം തിരിച്ചെത്തിയാല്‍ ചര്‍മ്മം ചുവപ്പായും മാറുന്നു. രോഗപ്രതിരോധ സംവിധാനം തകരാറിലാകുന്നതും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുന്നതാണ്. ഡോക്ടര്‍മാര്‍ ഇതിനെ ‘റെയ്‌നൗഡ്‌സ് പ്രതിഭാസം’ എന്ന് വിളിക്കുന്നു.

വരണ്ട കണ്ണുകള്‍

രോഗപ്രതിരോധം തകരാറിലായ പലരിലും കണ്ണുകള്‍ വരണ്ടതായി കണ്ടുവരുന്നു. നിങ്ങളുടെ കണ്ണില്‍ എന്തോ തറയ്ക്കുന്നതു പോലെ തോന്നുക അല്ലെങ്കില്‍ വേദന, ചുവപ്പ്, കാഴ്ച മങ്ങല്‍ എന്നിവ നിങ്ങളില്‍ കണ്ടേക്കാം.

ചര്‍മ്മപ്രശ്‌നങ്ങള്‍

അണുക്കള്‍ക്കെതിരെയുള്ള നിങ്ങളുടെ ശരീരത്തിന്റെ ആദ്യത്തെ പ്രതിരോധ പാളിയാണ് ചര്‍മ്മം. ഇത് എങ്ങനെ കാണപ്പെടുന്നു എന്നതിനനുസരിച്ച് നിങ്ങളുടെ രോഗപ്രതിരോധ ശേഷി അതിന്റെ ജോലി എത്ര നന്നായി ചെയ്യുന്നുവെന്ന് നിങ്ങള്‍ക്ക് മനസിലാക്കാം. രോഗപ്രതിരോധ ശേഷി തകരാറിലാകുമ്പോള്‍ നിങ്ങളില്‍ ചൊറിച്ചില്‍, ചര്‍മ്മ വരള്‍ച്ച, ചുവന്ന ചര്‍മ്മം എന്നീ ലക്ഷണള്‍ കണ്ടുവരുന്നു.

മുടികൊഴിച്ചില്‍

ചിലപ്പോഴൊക്കെ രോഗപ്രതിരോധ ശേഷി നിങ്ങളുടെ തലമുടിയെയും ആക്രമിക്കുന്നു. നിങ്ങളുടെ തലമുടിയോ മുഖത്തിലോ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലോയുള്ള രോമമോ കൊഴിയുകയാണെങ്കില്‍, നിങ്ങള്‍ക്ക് അലോപ്പീസിയ അരാറ്റ എന്ന അവസ്ഥ ഉണ്ടാകാം. ഇതും രോഗപ്രതിരോധശേഷി കുറവ് കാരണമായുണ്ടാകുന്നൊരു തകരാറാണ്.

ഭക്ഷണം കഴിക്കുന്നതില്‍ തടസ്സം

നിങ്ങള്‍ക്ക് ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍, നിങ്ങളുടെ അന്നനാളം വീര്‍ക്കുകയോ നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയാത്തവിധം ദുര്‍ബലമാവുകയോ ചെയ്യാം. ഭക്ഷണം തൊണ്ടയിലോ നെഞ്ചിലോ കുടുങ്ങിയതായി നിങ്ങള്‍ക്ക് അനുഭവപ്പെടാം. മറ്റുചിലര്‍ക്ക് ഭക്ഷണം ഇറക്കുമ്പോള്‍ ശ്വാസം മുട്ടുകയോ ചെയ്യുന്നു. സാധ്യമായ കാരണങ്ങളിലൊന്നായ ഇത്തരം അവസ്ഥകളും നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രശ്‌നമാകാം.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനു വഴികള്‍

മുകളില്‍ സൂചിപ്പിച്ചതു പോലുള്ള മുന്നറിയിപ്പ് അടയാളങ്ങള്‍ നിങ്ങളില്‍ കണ്ടുവരുന്നുവെങ്കില്‍, നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിന് കുറച്ച് അധികം ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. കുറച്ച് ജീവിതശൈലി മാറ്റങ്ങളും പുതിയ ശീലങ്ങളും പാലിക്കുന്നതിലൂടെ നിങ്ങളുടെ രോഗപ്രതിരോധ ശേഷി ശക്തവും ആരോഗ്യകരവുമായി നിലനിര്‍ത്താന്‍ കഴിയുന്നതാണ്.

1.സമീകൃതാഹാരം കഴിക്കുക
2.മതിയായ ഉറക്കം നേടുക
3.പതിവായി വ്യായാമം ചെയ്യുക
4.വ്യക്തിശുചിത്വം പാലിക്കുക
5.ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക
6.പുകവലി, മദ്യപാനം ഒഴിവാക്കുക
7.സമ്മര്‍ദ്ദം അകറ്റുക

Health

ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയ ഉപയോഗം തടയാന്‍ നടപടി

രാജ്യത്ത് ആദ്യമായാണ് സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കുന്നത്.

Published

on

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ ജില്ലാതല എ.എം.ആര്‍ (ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) കമ്മിറ്റികള്‍ക്കുള്ള പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കി. രാജ്യത്ത് ആദ്യമായാണ് സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കുന്നത്. മുമ്പ് ബ്ലോക്ക്തല എ.എം.ആര്‍. കമ്മിറ്റികള്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു.

ജില്ലാതല മാര്‍ഗരേഖപ്രകാരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ചെയര്‍മാനായുള്ള എ.എം.ആര്‍. വര്‍ക്കിംഗ് കമ്മിറ്റിയും ജില്ലാ എ.എം.ആര്‍. എക്സിക്യുട്ടീവ് കമ്മിറ്റിയും രൂപീകരിക്കണം. ഇരു കമ്മറ്റികളുടേയും ഘടനയും പ്രവര്‍ത്തനങ്ങളും അവയുടെ നിരീക്ഷണവും അവലോകനവും മാര്‍ഗരേഖയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജില്ലാ എ.എം.ആര്‍. ലബോട്ടറികളുടെ പ്രവര്‍ത്തന മാര്‍ഗരേഖയും പുറത്തിറക്കി. നിര്‍ണയ ലാബ് നെറ്റുവര്‍ക്കിലൂടെ ലാബുകളെ ബന്ധിപ്പിക്കും. ഇതിലൂടെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ കൃത്യമായ തോത് മനസിലാക്കാന്‍ സാധിക്കും.

പ്രാഥമിക തലത്തിലുള്ള ആശുപത്രികള്‍ക്കുള്ള മാര്‍ഗരേഖ നേരത്തെ പുറത്തിറക്കിയിരുന്നു. ഇത് കൂടാതെ ദ്വിതീയ-ത്രിതീയ തലത്തിലുള്ള താലൂക്ക് തലം മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കുന്നതിനുള്ള മാര്‍ഗരേഖയും പുതുതായി പുറത്തിറക്കി. മലയാളത്തിലുള്ള എ.എം.ആര്‍ അവബോധ പോസ്റ്ററുകള്‍ ആശുപത്രിയില്‍ പ്രദര്‍ശിപ്പിക്കണം.

എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അണുബാധ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും എ.എം.ആര്‍ പ്രതിരോധത്തിലും പരിശീലനം നല്‍കണം. പ്രിസ്‌ക്രിപ്ഷന്‍ ഓഡിറ്റ് മൂന്ന് മാസത്തിലൊരിക്കലെങ്കിലും നടത്തുകയും വിലയിരുത്തുകയും വേണം.

ആശുപത്രികളില്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിയും ആന്റിമൈക്രോബിയല്‍ സ്റ്റ്യൂവാര്‍ഡ്ഷിപ്പ് കമ്മിറ്റിയും ഉണ്ടായിരിക്കുകയും വിലയിരുത്തുകയും വേണം. ഡബ്ല്യു.എച്ച്.ഒ.യുടെ സര്‍ജിക്കല്‍ സേഫ്റ്റി ചെക്ക്‌ലിസ്റ്റ് എല്ലാ ശസ്ത്രക്രിയാ യൂണിറ്റുകളിലും നടപ്പിലാക്കണം. കാലഹരണപ്പെട്ടതും ഉപയോഗിക്കാത്തതുമായ ആന്റിബയോട്ടിക്കുകള്‍ ശരിയായ രീതിയില്‍ നീക്കം ചെയ്യുന്നതിനുള്ള സംരംഭം ഉണ്ടായിരിക്കണം.

ആശുപത്രി അണുബാധ നിയന്ത്രണ സമിതി ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിരീക്ഷണം നടത്തണം. ഇങ്ങനെ വിശദമായ പരിശോധനയ്ക്കും വിലയിരുത്തലിനും ശേഷമാണ് ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളായി പ്രഖ്യാപിക്കുക. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്.

Continue Reading

Health

മലപ്പുറത്ത് ഹെപ്പറ്റൈറ്റിസ് രോഗബാധ; രണ്ട് മരണം

പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

Published

on

വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് മലപ്പുറത്ത് രണ്ട് മരണം. പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 152 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. 38 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രദേശത്ത് ആറ് കിണറുകളിലെ വെള്ളം പരിശോധിച്ചതില്‍ മൂന്ന് കിണറുകളിലെ വെള്ളം ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയിരുന്നു. കിണറുകളിലെ വെള്ളം മൂന്ന് ദിവസത്തിലൊരിക്കല്‍ ക്ലോറിനേറ്റ് ചെയ്ത് ശുചിയാക്കാനുള്ള നടപടികളും ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തില്‍ ആരംഭിച്ചു.

സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ അടക്കം സഹകരണത്തോടെയാണ് പ്രതിരോധ പ്രവർത്തനം. വീടുകള്‍ കയറിയിറങ്ങി ബോധവത്കരണവും നല്‍കുന്നുണ്ട്. പനി, ക്ഷീണം, ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സതേടണമെന്നും ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്നും നിർദേശമുണ്ട്.

Continue Reading

crime

ഉത്സവ പറമ്പിലെ ചോക്കുമിഠായിയില്‍ കണ്ടെത്തിയത് മാരക രാസവസ്തുവായ റോഡമിന്‍ ബി; പിടികൂടിയത് പാലക്കാട് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയില്‍

വസ്ത്രങ്ങളില്‍ നിറം പകരാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് റോഡമിന്‍ ബി. ഉത്സവപ്പറമ്പിലെ ചോക്ക് മിഠായിയിലാണ് ഇത് നിറത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

Published

on

ഉത്സവപറമ്പില്‍ നിന്നും റോഡമിന്‍ ബി കലര്‍ന്ന മിഠായികള്‍ പിടികൂടി. പാലക്കാട് മണപ്പുള്ളിക്കാവില്‍ ഉത്സവ പറമ്പില്‍ നിന്നുമാണ് റോഡമിന്‍ ബി കലര്‍ന്ന മിഠായികള്‍ പിടികൂടിയത്. പാലക്കാട് ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് മിഠായികള്‍ കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ വി ഷണ്മുഖന്റെ നേതൃത്വലായിരുന്നു പരിശോധന.

വസ്ത്രങ്ങളില്‍ നിറം പകരാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് റോഡമിന്‍ ബി. ഉത്സവപ്പറമ്പിലെ ചോക്ക് മിഠായിയിലാണ് ഇത് നിറത്തിനായി ഉപയോഗിച്ചിരിക്കുന്നത്. റോഡമിന്‍ ബി ശരീരത്തില്‍ ചെന്നാല്‍ കാന്‍സറും കരള്‍ രോഗങ്ങളും ഉണ്ടാകുമെന്ന് പഠനങ്ങള്‍ പറയുന്നു. യു എസ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ വെബ്സൈറ്റ് അപകടകാരിയായി വിലയിരുത്തിയ രാസവസ്തുവാണ് റോഡമിന്‍ ബി. ഭക്ഷ്യവസ്തുക്കളില്‍ ഉപയോഗിക്കുന്ന ഫുഡ് കളറന്റാണ് ഇത്. മുളകുപൊടിയിലും മറ്റും വളരെ ചെറിയ അളവില്‍ റോഡിമിന്‍ ബി ഉപയോഗിക്കുന്നതായി കാണപ്പെടാറുണ്ട്.

റോഡമിന്‍ബിയുടെ ദീര്‍ഘകാലത്തെ ഉപയോഗം ശരീരകോശങ്ങള്‍ നശിക്കാന്‍ കാരണമാകും. റോഡിമിന്‍ ശരീരത്തില്‍ പ്രവേശിക്കുന്നതോടെ ഈ രാസവസ്തു കോശങ്ങളില്‍ ഓക്സിഡേറ്റിവ് സ്ട്രെസ് ഉണ്ടാക്കും. പിന്നാലെ കരളിന്റെ പ്രവര്‍ത്തനം താളംതെറ്റുകയും, ക്യാന്‍സറിന് വരെ കാരണമാവുകയും ചെയ്യും. ഒപ്പം, തലച്ചോറിലെ സെറിബെല്ലം കോശങ്ങളിലും ബ്രെയിന്‍ സ്റ്റെമ്മിലും അപോപ്റ്റോസിസിന്റെ വേഗത കൂട്ടുകയും ചെയ്യും.

റോഡമിന്‍ ബിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ അടുത്ത് തമിഴ്‌നാട്ടില്‍ പഞ്ഞിമിഠായി നിരോധിച്ചിരുന്നു. റോഡമിന്‍ ബിയുടെ സാന്നിധ്യത്തിന്റെ പേരില്‍ പോണ്ടിച്ചേരിയിലും പഞ്ഞിമിഠായിയുടെ വില്‍പ്പന നിരോധിക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണര് തമിഴിസൈ സൗന്ദര്‍രാജന്‍ മുന്‍പ് ഉത്തരവിട്ടിരുന്നു.

Continue Reading

Trending