Connect with us

Culture

ആര്‍.എസ്.എസ് ആക്രമണത്തില്‍ പരിക്കേറ്റ കരീം മുസ്ലിയാര്‍ ഗുരുതരാവസ്ഥയില്‍; ചികിത്സാ സഹായത്തിന് അഭ്യര്‍ത്ഥന

Published

on

കാസര്‍കോട്: ശബരിമല വിഷയത്തില്‍ ആര്‍.എസ്.എസ് നേതൃത്വത്തില്‍ നടത്തിയ ഹര്‍ത്താല്‍ ദിവസം ആക്രമണത്തിനിരയായ അബ്ദുല്‍ കരീം മുസ്ലിയാര്‍ അതീവ ഗുരുതരാവസ്ഥയില്‍. ശബരിമല കര്‍മ്മ സമിതി നടത്തിയ ഹര്‍ത്താല്‍ ദിവസം ബൈക്കില്‍ സഞ്ചരിച്ചിരുന്ന ആ പണ്ഡിതനെ അക്രമി സംഘം തടഞ്ഞു നിര്‍ത്തി കൂട്ടമായി ആക്രമിക്കുകയായിരുന്നു. ഇരുമ്പു ദണ്ഡ് കൊണ്ട് തലക്കും നെഞ്ചിനും ആഞ്ഞു പ്രഹരിച്ചു.ആണി അടിച്ചു കയറ്റിയ മരക്കമ്പു കൊണ്ട് തുടര്‍ച്ചയായി അടിച്ചു മാംസം പിഴുതു മാറ്റി.

അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന അദ്ദേഹം മംഗലാപുരത്ത് ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ചികിത്സാ ഫണ്ടിലേക്ക് കഴിയുന്ന സഹായം ചെയ്യണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

(Contact 9895372608
A/c name :Bunniyam.
IFSC cod vijb 0002002
Account no:200201011003363
Branch name -vijaya bank bayar 
Muligadde kerala.)

ഇത് സംബന്ധിച്ച് ബഷീര്‍ ഫൈസി ദേശമംഗലത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

മംഗലാപുരം യൂണിറ്റി ഹോസ്പിറ്റലിന്റെ
തീവ്ര പരിചരണ വിഭാഗത്തിൽ
ഒരു മനുഷ്യൻ ജീവിതത്തിന്റെയും മരണത്തിന്റെയും നൂൽപ്പാലത്തിൽ അബോധാവസ്ഥയിൽ കിടക്കുന്നുണ്ട്.
മഞ്ചേശ്വരം ബായാർ സ്വദേശി
കരീം മുസ്‌ലിയാർ ആണ് ആ ഹതഭാഗ്യൻ.

ശബരിമല കർമ്മ സമിതി
നടത്തിയ ഹർത്താൽ ദിവസം ബൈക്കിൽ സഞ്ചരിച്ചിരുന്ന ആ പണ്ഢിതനെ അക്രമി സംഘം തടഞ്ഞു നിർത്തി കൂട്ടമായി ആക്രമിക്കുകയായിരുന്നു.
ഇരുമ്പു ദണ്ഡ് കൊണ്ട് തലക്കും നെഞ്ചിനും ആഞ്ഞു പ്രഹരിച്ചു.
ആണി അടിച്ചു കയറ്റിയ മരക്കമ്പു കൊണ്ട് തുടർച്ചയായി അടിച്ചു മാംസം പിഴുതു മാറ്റി.

സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇട്ട് പ്രതിഷേധിചതു കൊണ്ട് തീരുന്നതല്ല അതിലെ ഗൗരവം.
അതി ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകണം.
അദ്ദേഹത്തിൻറെ അടിയന്തിര ഹോസ്പിറ്റൽ ചിലവിനും,തുടർ ചികിത്സക്കും,
നാം എല്ലാം മറന്നു സഹായിച്ചേ പറ്റൂ.
മാരകമായ പരിക്കുകൾ ഏറ്റ അദ്ദേഹത്തിന് ഇതിനകം സർജറികൾ പലതു കഴിഞ്ഞു.
തലക് ഏറ്റ മാരകമായ പ്രഹരത്തിൽ തലച്ചോറിന് ക്ഷതം വന്നിട്ടുണ്ട്.
സംസാര ശേഷി പോലും തിരിച്ചു കിട്ടുമോ എന്ന ആശങ്ക നില നിൽക്കുന്നു.

ശബരിമല വിഷയത്തിൽ ഒരു കക്ഷി പോലും അല്ലാത്ത ആ മത പണ്ഢിതനെ ആക്രമിച്ചതിലൂടെ വൻ വർഗീയ കലാപമാണ് സങ്കുപരിവാർ ലക്‌ഷ്യം വച്ചത് എന്ന് ഇതിനകം പുറത്തു വന്നിട്ടുണ്ട്‌.
ആസൂത്രിതമായ ആ നീക്കം പരാജയപ്പെട്ടു.
പക്ഷെ ഇനിയും അത്തരമൊരു നീക്കം അവരിൽ നിന്നും ഉണ്ടായികൂടന്നില്ല.
വരാൻ പോകുന്ന പൊതു തിരഞ്ഞെടുപ്പിനു മുമ്പ് കമ്മ്യൂണൽ ക്ലാളാഷുകൾ സൃഷ്ടിച്ചു ജനങ്ങളെ ഭിന്നിപ്പിക്കാൻ ഉള്ള ഈ ശ്രമത്തിന്റെ മുന്നിൽ നാം തോറ്റ് പോകരുത്.

നന്മയിൽ വിശ്വസിക്കുന്ന എല്ലാ മനുഷ്യരും ഒന്നിച്ചു നിന്ന് ഈ സൃഗാല
ബുദ്ധികൾക്കെതിരെ ജനാധിപത്യ രീതിയിൽ പ്രതിരോധം തീർക്കണം.
കൂടെ നമ്മുടെ പ്രിയപ്പെട്ട സഹോദരന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കുകയും,
കഴിയുന്ന എല്ലാവരും സഹായിക്കുകയും വേണം.

ഞാൻ അല്പം മുൻപ് അദ്ദേഹത്തിൻറെ മകനുമായി സംസാരിച്ചു.
താഴെയുള്ള എക്കൗണ്ട് നമ്പറിന്റെ വിശ്വാസ്യത ഉറപ്പ് വരുത്തി.
കഴിയുന്നവർ അതിലേക് സഹായിക്കുക.
(Contact 9895372608
A/c name :Bunniyam.
IFSC cod vijb 0002002
Account no:200201011003363
Branch name -vijaya bank bayar
Muligadde kerala.)

അല്ലാഹു അദ്ദേഹത്തിന് ഷിഫ നൽകട്ടെ

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വലിയ ജോലി സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നു; പശ്ചിമ ബംഗാളില്‍ പ്രതിഷേധവുമായി ബിഎല്‍ഒമാര്‍

ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിനു മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

Published

on

പശ്ചിമ ബംഗാളില്‍ പ്രതിഷേധവുമായി ബിഎല്‍ഒമാര്‍. എസ്ഐആറിന്റെ പേരില്‍ വലിയ ജോലി സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് കൊല്‍ക്കത്തയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് മുന്നിലാണ് പ്രതിഷേധം. ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിനു മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൊല്‍ക്കത്ത പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. വലിയ രീതിയില്‍ സുരക്ഷ വീഴ്ചയുണ്ടായതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നു. പശ്ചിമ ബംഗാളിലെ ബിജെപി നേതാക്കള്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫീസിലെത്തി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുമായി കൂടിക്കാഴ്ച നടത്തുന്ന ഘട്ടത്തിലാണ് ബിഎല്‍ഒമാരുടെ പ്രതിഷേധമുണ്ടായത്.

അതേസമയം, ജോലിയെടുക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ഇത്തരത്തില്‍ അടിച്ചമര്‍ത്തലും അമിതമായ ജോലി സമ്മര്‍ദ്ദവും ഒരുതരത്തിലും അംഗീകരിക്കാം സാധിക്കില്ലെന്നും പ്രതിഷേധിക്കുന്ന ബിഎല്‍ഒമാര്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആത്മഹത്യ ചെയ്തത്.

Continue Reading

Film

‘ദൃശ്യം 3’യുടെ വിതരണം പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തു; റിലീസ് തീയതി സംബന്ധിച്ച് ആശങ്കയിൽ ആരാധകർ

ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Published

on

കൊച്ചി: ജീത്തു ജോസഫ്–മോഹൻലാൽ കൂട്ടുകെട്ടിന്റെ ഏറെ പ്രതീക്ഷയുണർത്തുന്ന ‘ദൃശ്യം 3’യുടെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെ, ചിത്രത്തിന്റെ പ്രധാന വിതരണാവകാശങ്ങൾ പ്രമുഖ പ്രൊഡക്ഷൻ–വിതരണ സ്ഥാപനമായ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി. ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ആശിർവാദ് സിനിമാസിൽ നിന്ന് ഇന്ത്യയിലും വിദേശത്തുമുള്ള എക്സ്ക്ലൂസീവ് വേൾഡ്‌വൈഡ് തീയറ്റർ അവകാശങ്ങൾ സ്വന്തമാക്കിയതായും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിൽ പനോരമ സ്റ്റുഡിയോസ് വ്യക്തമാക്കി.

വിതരണാവകാശങ്ങൾ വിറ്റതോടെ ‘ദൃശ്യം 3’യുടെ മലയാളം റിലീസ് വൈകുമോ എന്ന ആശങ്കയിലാണ് ആരാധകർ. ഹിന്ദി, തെലുങ്ക് റീമേക്കുകൾക്കൊപ്പം ചിത്രം ഒരുമിച്ച് റിലീസ് ചെയ്യുമോ എന്നതും ചോദ്യം. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം എല്ലാ ഭാഷാ പതിപ്പുകളും ഒരേ സമയം തീയറ്ററുകളിൽ എത്താനാണ് സാധ്യതയെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും, മറ്റ് പതിപ്പുകളുടെ നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. മലയാളം പതിപ്പ് ആദ്യം എത്തും, റീമേക്കുകൾ പിന്നീട്—എന്ന അഭ്യൂഹങ്ങളും പ്രചരിച്ചുവരുന്നു. എന്നാൽ നിർമാതാക്കളോ സംവിധായകനോ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

ജീത്തു ജോസഫ് എഴുതിയും സംവിധാനം ചെയ്‌ത ‘ദൃശ്യം’ പരമ്പര മലയാള സിനിമയിലെ ഏറ്റവും വിജയം നേടിയ ത്രില്ലർ ഫ്രാഞ്ചൈസികളിൽ ഒന്നാണ്. 2013ൽ പുറത്തിറങ്ങിയ ആദ്യഭാഗം ബോക്‌സ് ഓഫീസിൽ വൻ വിജയം നേടി; 2021ൽ രണ്ടാം ഭാഗം ആമസോൺ പ്രൈം വീഡിയോയിലൂടെ OTT റിലീസായിരുന്നു. കുടുംബത്തെ സംരക്ഷിക്കാൻ കേബിൾ ടിവി നെറ്റ്‌വർക്കുടമ ജോര്‍ജുകുട്ടി (മോഹൻലാൽ) നടത്തുന്ന കഠിന പോരാട്ടമാണ് കഥയുടെ പ്രമേയം.

 

Continue Reading

Film

ഭൂട്ടാന്‍ കാര്‍ കള്ളക്കടത്ത് കേസ്: നടന്‍ അമിത് ചക്കാലക്കലിന്റെ പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസര്‍ കസ്റ്റംസ് വിട്ടു നല്‍കി

Published

on

കൊച്ചി: ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ കടത്തുന്ന കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിച്ചെടുത്ത നടന്‍ അമിത് ചക്കാലക്കലിന്റെ ലാന്‍ഡ് ക്രൂയിസര്‍ വാഹനം തിരികെ വിട്ടു നല്‍കി. ‘ ഓപ്പറേഷന്‍ നുംഖോര്‍ ‘ പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത മധ്യപ്രദേശ് രജിസ്‌ട്രേഷനിലുള്ള വാഹനമാണ് കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടെ ഉത്തരവിനെ തുടര്‍ന്ന് വിട്ടുനല്‍കിയത്. അമിത് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ബോണ്ടില്‍ ഒപ്പുവെക്കുകയും 20 ശതമാനം ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കുകയും ചെയ്തതോടെയാണ് വാഹനം താല്‍ക്കാലികമായി വിട്ടു നല്‍കിയത്. എന്നാല്‍ വാഹനം ഉപയോഗിക്കരുത് കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ല തുടങ്ങിയ കര്‍ശന വ്യവസ്ഥകള്‍ തുടരും.

ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങള്‍ കേരളത്തിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കസ്റ്റംസ് റെയ്ഡിനിടെയാണ് അമിത്തിന്റെ വാഹനങ്ങളും ഗാരേജിലുള്ള മറ്റ് വാഹനങ്ങളും പിടിച്ചെടുത്തത്. അമിത് ചക്കാലക്കല്‍ ഒന്നിലധികം തവണ കസ്റ്റംസ് മുന്നില്‍ ഹാജരായി രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഗാരേജില്‍ നിന്നുള്ള വാഹനങ്ങള്‍ അറ്റകുറ്റപ്പണിക്കെത്തിച്ചതാണെന്ന് അമിത് വ്യക്തമാക്കി. വാഹനങ്ങളുടെ യഥാര്‍ത്ഥ ഉടമകളും നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥരോട് ഹാജരായിരുന്നു. ഭൂട്ടാന്‍, നേപ്പാള്‍ റൂട്ടുകളിലൂടെ ലാന്‍ഡ് ക്രൂയിസര്‍, ഡിഫന്‍ഡര്‍ പോലുള്ള ആഡംബര കാറുകള്‍ വ്യാജ രേഖകളുടെ സഹായത്തോടെ ഇന്ത്യയില്‍ കടത്തുകയും പിന്നീട് താരങ്ങള്‍ക്കുള്‍പ്പെടെ വിലകുറച്ച് വില്‍ക്കുകയും ചെയ്ത ഒരു സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനമാണ് അന്വേഷണത്തില്‍ പുറത്തുവന്നത്.

ഇന്ത്യന്‍ ആര്‍മി, യുഎസ് എംബസി, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് തോന്നിക്കുന്ന വ്യാജ രേഖകളും, വ്യാജ ആര്‍ടിഒ രജിസ്‌ട്രേഷനുകളും ഉപയോഗിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഈ കേസിന്റെ ഭാഗമായി ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ തുടങ്ങിയ നടന്മാരുടെ വീടുകള്‍ ഉള്‍പ്പെടെ കേരളത്തിലെ 17 ഇടങ്ങളില്‍ കസ്റ്റംസ് കഴിഞ്ഞ സെപ്റ്റംബറില്‍ റെയ്ഡ് നടത്തിയിരുന്നു. വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടന്നു. വ്യാജ രേഖകള്‍ വഴി ഇറക്കുമതി ചെയ്ത വാഹനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകള്‍, സാമ്പത്തിക കള്ളപ്പണം എന്നിവയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിലവിലെ അന്വേഷണത്തിന്റെ കേന്ദ്രീകരണം. കസ്റ്റംസിനൊപ്പം ഇഡിയും കേസില്‍ അന്വേഷണം തുടരുകയാണ്.

Continue Reading

Trending