Connect with us

Culture

ആര്‍.എസ്.എസ് ആക്രമണത്തില്‍ പരിക്കേറ്റ കരീം മുസ്ലിയാര്‍ ഗുരുതരാവസ്ഥയില്‍; ചികിത്സാ സഹായത്തിന് അഭ്യര്‍ത്ഥന

Published

on

കാസര്‍കോട്: ശബരിമല വിഷയത്തില്‍ ആര്‍.എസ്.എസ് നേതൃത്വത്തില്‍ നടത്തിയ ഹര്‍ത്താല്‍ ദിവസം ആക്രമണത്തിനിരയായ അബ്ദുല്‍ കരീം മുസ്ലിയാര്‍ അതീവ ഗുരുതരാവസ്ഥയില്‍. ശബരിമല കര്‍മ്മ സമിതി നടത്തിയ ഹര്‍ത്താല്‍ ദിവസം ബൈക്കില്‍ സഞ്ചരിച്ചിരുന്ന ആ പണ്ഡിതനെ അക്രമി സംഘം തടഞ്ഞു നിര്‍ത്തി കൂട്ടമായി ആക്രമിക്കുകയായിരുന്നു. ഇരുമ്പു ദണ്ഡ് കൊണ്ട് തലക്കും നെഞ്ചിനും ആഞ്ഞു പ്രഹരിച്ചു.ആണി അടിച്ചു കയറ്റിയ മരക്കമ്പു കൊണ്ട് തുടര്‍ച്ചയായി അടിച്ചു മാംസം പിഴുതു മാറ്റി.

അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന അദ്ദേഹം മംഗലാപുരത്ത് ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ചികിത്സാ ഫണ്ടിലേക്ക് കഴിയുന്ന സഹായം ചെയ്യണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

(Contact 9895372608
A/c name :Bunniyam.
IFSC cod vijb 0002002
Account no:200201011003363
Branch name -vijaya bank bayar 
Muligadde kerala.)

ഇത് സംബന്ധിച്ച് ബഷീര്‍ ഫൈസി ദേശമംഗലത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

മംഗലാപുരം യൂണിറ്റി ഹോസ്പിറ്റലിന്റെ
തീവ്ര പരിചരണ വിഭാഗത്തിൽ
ഒരു മനുഷ്യൻ ജീവിതത്തിന്റെയും മരണത്തിന്റെയും നൂൽപ്പാലത്തിൽ അബോധാവസ്ഥയിൽ കിടക്കുന്നുണ്ട്.
മഞ്ചേശ്വരം ബായാർ സ്വദേശി
കരീം മുസ്‌ലിയാർ ആണ് ആ ഹതഭാഗ്യൻ.

ശബരിമല കർമ്മ സമിതി
നടത്തിയ ഹർത്താൽ ദിവസം ബൈക്കിൽ സഞ്ചരിച്ചിരുന്ന ആ പണ്ഢിതനെ അക്രമി സംഘം തടഞ്ഞു നിർത്തി കൂട്ടമായി ആക്രമിക്കുകയായിരുന്നു.
ഇരുമ്പു ദണ്ഡ് കൊണ്ട് തലക്കും നെഞ്ചിനും ആഞ്ഞു പ്രഹരിച്ചു.
ആണി അടിച്ചു കയറ്റിയ മരക്കമ്പു കൊണ്ട് തുടർച്ചയായി അടിച്ചു മാംസം പിഴുതു മാറ്റി.

സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇട്ട് പ്രതിഷേധിചതു കൊണ്ട് തീരുന്നതല്ല അതിലെ ഗൗരവം.
അതി ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകണം.
അദ്ദേഹത്തിൻറെ അടിയന്തിര ഹോസ്പിറ്റൽ ചിലവിനും,തുടർ ചികിത്സക്കും,
നാം എല്ലാം മറന്നു സഹായിച്ചേ പറ്റൂ.
മാരകമായ പരിക്കുകൾ ഏറ്റ അദ്ദേഹത്തിന് ഇതിനകം സർജറികൾ പലതു കഴിഞ്ഞു.
തലക് ഏറ്റ മാരകമായ പ്രഹരത്തിൽ തലച്ചോറിന് ക്ഷതം വന്നിട്ടുണ്ട്.
സംസാര ശേഷി പോലും തിരിച്ചു കിട്ടുമോ എന്ന ആശങ്ക നില നിൽക്കുന്നു.

ശബരിമല വിഷയത്തിൽ ഒരു കക്ഷി പോലും അല്ലാത്ത ആ മത പണ്ഢിതനെ ആക്രമിച്ചതിലൂടെ വൻ വർഗീയ കലാപമാണ് സങ്കുപരിവാർ ലക്‌ഷ്യം വച്ചത് എന്ന് ഇതിനകം പുറത്തു വന്നിട്ടുണ്ട്‌.
ആസൂത്രിതമായ ആ നീക്കം പരാജയപ്പെട്ടു.
പക്ഷെ ഇനിയും അത്തരമൊരു നീക്കം അവരിൽ നിന്നും ഉണ്ടായികൂടന്നില്ല.
വരാൻ പോകുന്ന പൊതു തിരഞ്ഞെടുപ്പിനു മുമ്പ് കമ്മ്യൂണൽ ക്ലാളാഷുകൾ സൃഷ്ടിച്ചു ജനങ്ങളെ ഭിന്നിപ്പിക്കാൻ ഉള്ള ഈ ശ്രമത്തിന്റെ മുന്നിൽ നാം തോറ്റ് പോകരുത്.

നന്മയിൽ വിശ്വസിക്കുന്ന എല്ലാ മനുഷ്യരും ഒന്നിച്ചു നിന്ന് ഈ സൃഗാല
ബുദ്ധികൾക്കെതിരെ ജനാധിപത്യ രീതിയിൽ പ്രതിരോധം തീർക്കണം.
കൂടെ നമ്മുടെ പ്രിയപ്പെട്ട സഹോദരന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കുകയും,
കഴിയുന്ന എല്ലാവരും സഹായിക്കുകയും വേണം.

ഞാൻ അല്പം മുൻപ് അദ്ദേഹത്തിൻറെ മകനുമായി സംസാരിച്ചു.
താഴെയുള്ള എക്കൗണ്ട് നമ്പറിന്റെ വിശ്വാസ്യത ഉറപ്പ് വരുത്തി.
കഴിയുന്നവർ അതിലേക് സഹായിക്കുക.
(Contact 9895372608
A/c name :Bunniyam.
IFSC cod vijb 0002002
Account no:200201011003363
Branch name -vijaya bank bayar
Muligadde kerala.)

അല്ലാഹു അദ്ദേഹത്തിന് ഷിഫ നൽകട്ടെ

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending