Connect with us

kerala

സ്ഥിര നിയമനവും ശമ്പളവുമില്ലാതെ ഹയര്‍സെക്കണ്ടറി അധ്യാപകര്‍

സ്ഥിര നിയമനവും ശമ്പളവുമില്ലാതെ മൂന്നൂറിലേറെ ഹയര്‍സെക്കണ്ടറി അധ്യാപകര്‍ തീരാ ദുരിതത്തില്‍. 2014-16 അധ്യയന വര്‍ഷങ്ങളിലായി സര്‍ക്കാര്‍ അനുവദിച്ച ഗവണ്‍മെന്റ് എയ്ഡഡ് മേഖലയിലെ 54 ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ ഇനിയും സ്ഥിര അദ്ധ്യാപകരെ നിയമിച്ചിട്ടില്ല. ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി മാസ ശമ്പളമില്ലാതെ ജോലി ചെയ്യുന്ന 324 അധ്യാപകരും, ലാബോറട്ടറി ജീവനക്കാരും സ്ഥിര നിയമനവും, മാസ ശമ്പളവുമില്ലാതെ വലയുന്നു.

Published

on

കോഴിക്കോട്: സ്ഥിര നിയമനവും ശമ്പളവുമില്ലാതെ മൂന്നൂറിലേറെ ഹയര്‍സെക്കണ്ടറി അധ്യാപകര്‍ തീരാ ദുരിതത്തില്‍. 2014-16 അധ്യയന വര്‍ഷങ്ങളിലായി സര്‍ക്കാര്‍ അനുവദിച്ച ഗവണ്‍മെന്റ് എയ്ഡഡ് മേഖലയിലെ 54 ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ ഇനിയും സ്ഥിര അദ്ധ്യാപകരെ നിയമിച്ചിട്ടില്ല. ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി മാസ ശമ്പളമില്ലാതെ ജോലി ചെയ്യുന്ന 324 അധ്യാപകരും, ലാബോറട്ടറി ജീവനക്കാരും സ്ഥിര നിയമനവും, മാസ ശമ്പളവുമില്ലാതെ വലയുന്നു.

ഹയര്‍ സെക്കണ്ടറി സ്‌പെഷ്യല്‍ റൂളനുസരിച്ച് അധ്യാപകരുടെ സ്ഥിര നിയമനത്തിന് ഒരു ബാച്ചില്‍ 25 കുട്ടികള്‍ മതിയെന്നിരിക്കെയാണ് ഈ വിവേചനം. പുതിയ സര്‍ക്കുലര്‍ പ്രകാരം,ഒരു ബാച്ചില്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം 50 കുട്ടികള്‍ വേണമെന്ന സര്‍ക്കാരിന്റെ നിബന്ധനയാണ് ഇവരുടെ തസ്തിക രൂപീകരണത്തിന് തടസ്സമാകുന്നത്. എന്നാല്‍ 2014 മുതല്‍ 2021 വരെയുള്ള മിക്കവര്‍ഷങ്ങളിലും 50 ല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പല തവണ ഓരോ ബാച്ചിലും പഠിച്ചിറങ്ങി പോയിട്ടുണ്ട്.

സ്‌കൂള്‍ അഡ്മിഷന്‍ സമയത്ത് 50 ല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളുണ്ടായിരുന്നിട്ടുപോലും കാലവര്‍ഷക്കെടുതി, ജലപ്രളയം,സ്ഥിര അദ്ധ്യാപകരില്ലാത്തത് തുടങ്ങീ വിവിധ കാരണങ്ങളാല്‍ ചില കുട്ടികള്‍ പിന്നീട് വരാതാവുമ്പോള്‍ ബാച്ചിലെ കുട്ടികളുടെ എണ്ണത്തില്‍ നിന്നും കുറവു സംഭവിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ എട്ടു വര്‍ഷത്തോളമായി ഈ അദ്ധ്യാപകര്‍ പഠിപ്പിച്ചു വിട്ട ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും ജോലി നേടി അവരുടെ ഭാവി കെട്ടിപ്പടുക്കുമ്പൊഴും, പഠിപ്പിക്കുന്ന വിഷയത്തില്‍ പി.ജി, ബി.എഡ്, എം.എഡ്, സെറ്റ് യോഗ്യതയുള്ള അധ്യാപകരില്‍ പലരും നിത്യ ചെലവിനായി മറ്റു ജോലികള്‍ തേടി അലയുന്ന വല്ലാത്തൊരു അവസ്ഥയിലാണ്.

അധ്യാപകര്‍, തങ്ങളുടെ വിഷയാടിസ്ഥാനത്തില്‍ ക്ലാസ്സില്‍ പഠിപ്പിക്കുന്നതിനോടൊപ്പം സ്‌കൗട്ട്‌സ് & ഗൈഡ്‌സ്, എന്‍.എസ്.എസ്, കരിയര്‍ ഗൈഡന്‍സ്, കലാകായിക മേളകള്‍ തുടങ്ങീ സ്‌കൂളിലെ എല്ലാ പ്രവര്‍ത്തനമേഖലകളിലും സജീവമായിടപെടുന്നു. എന്നിട്ടുപോലും മുമ്പെ സൂചിപ്പിച്ച കാരണങ്ങളാല്‍ ഈ അദ്ധ്യാപകര്‍ക്ക് മാസശമ്പളവും സര്‍വ്വീസും മറ്റാനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല.ഇക്കാലമത്രയും ഈ അദ്ധ്യാപകര്‍ ദിവസ വേതനക്കാരായിരുന്നു.

ലബോറട്ടറി ജീവനക്കാര്‍ക്ക് ഒരു രൂപ വേതനം പോലും കഴിഞ്ഞ എട്ട് വര്‍ഷക്കാലമായി ലഭിച്ചിട്ടില്ല . തുല്യ ജോലിക്ക് തുല്യവേതനം നല്‍കണമെന്ന നയം ഇവിടെ അപ്രസക്തമാവുന്നു. കോവിഡ് പ്രതിസന്ധികാലത്ത്, കഴിഞ്ഞ രണ്ട് വര്‍ഷക്കാലം സര്‍ക്കാരിന്റെ യാതൊരു വേതനവവും ലഭിക്കാതെയാണ് സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളെടുത്ത് അദ്ധ്യാപകര്‍ സേവനം ചെയ്തത്. 2021-22 അധ്യയന വര്‍ഷത്തില്‍ സര്‍ക്കാരിന്റെ നിബന്ധനകളൊക്കെ പാലിച്ച് സ്‌കൂളുകളില്‍, ഗവണ്‍മെന്റ് ഇന്റര്‍വ്യൂ വഴി തിരഞ്ഞെടുക്കപ്പെട്ട് ജോലിയില്‍ പ്രവേശിച്ച ഹയര്‍ സെക്കണ്ടറി അധ്യാപകരുടെ സ്ഥിര നിയമനവും ശമ്പള വിതരണവും കഴിഞ്ഞ ഒരു വര്‍ഷത്തോളമായി നടന്നിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending