kerala
സ്ഥിര നിയമനവും ശമ്പളവുമില്ലാതെ ഹയര്‍സെക്കണ്ടറി അധ്യാപകര്‍
സ്ഥിര നിയമനവും ശമ്പളവുമില്ലാതെ മൂന്നൂറിലേറെ ഹയര്‍സെക്കണ്ടറി അധ്യാപകര്‍ തീരാ ദുരിതത്തില്‍. 2014-16 അധ്യയന വര്‍ഷങ്ങളിലായി സര്‍ക്കാര്‍ അനുവദിച്ച ഗവണ്മെന്റ് എയ്ഡഡ് മേഖലയിലെ 54 ഹയര്‍സെക്കണ്ടറി സ്കൂളുകളില്‍ ഇനിയും സ്ഥിര അദ്ധ്യാപകരെ നിയമിച്ചിട്ടില്ല. ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി മാസ ശമ്പളമില്ലാതെ ജോലി ചെയ്യുന്ന 324 അധ്യാപകരും, ലാബോറട്ടറി ജീവനക്കാരും സ്ഥിര നിയമനവും, മാസ ശമ്പളവുമില്ലാതെ വലയുന്നു.
കോഴിക്കോട്: സ്ഥിര നിയമനവും ശമ്പളവുമില്ലാതെ മൂന്നൂറിലേറെ ഹയര്‍സെക്കണ്ടറി അധ്യാപകര്‍ തീരാ ദുരിതത്തില്‍. 2014-16 അധ്യയന വര്‍ഷങ്ങളിലായി സര്‍ക്കാര്‍ അനുവദിച്ച ഗവണ്മെന്റ് എയ്ഡഡ് മേഖലയിലെ 54 ഹയര്‍സെക്കണ്ടറി സ്കൂളുകളില്‍ ഇനിയും സ്ഥിര അദ്ധ്യാപകരെ നിയമിച്ചിട്ടില്ല. ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി മാസ ശമ്പളമില്ലാതെ ജോലി ചെയ്യുന്ന 324 അധ്യാപകരും, ലാബോറട്ടറി ജീവനക്കാരും സ്ഥിര നിയമനവും, മാസ ശമ്പളവുമില്ലാതെ വലയുന്നു.
ഹയര്‍ സെക്കണ്ടറി സ്പെഷ്യല്‍ റൂളനുസരിച്ച് അധ്യാപകരുടെ സ്ഥിര നിയമനത്തിന് ഒരു ബാച്ചില്‍ 25 കുട്ടികള്‍ മതിയെന്നിരിക്കെയാണ് ഈ വിവേചനം. പുതിയ സര്‍ക്കുലര്‍ പ്രകാരം,ഒരു ബാച്ചില്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം 50 കുട്ടികള്‍ വേണമെന്ന സര്‍ക്കാരിന്റെ നിബന്ധനയാണ് ഇവരുടെ തസ്തിക രൂപീകരണത്തിന് തടസ്സമാകുന്നത്. എന്നാല്‍ 2014 മുതല്‍ 2021 വരെയുള്ള മിക്കവര്‍ഷങ്ങളിലും 50 ല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പല തവണ ഓരോ ബാച്ചിലും പഠിച്ചിറങ്ങി പോയിട്ടുണ്ട്.
സ്കൂള്‍ അഡ്മിഷന് സമയത്ത് 50 ല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളുണ്ടായിരുന്നിട്ടുപോലും കാലവര്‍ഷക്കെടുതി, ജലപ്രളയം,സ്ഥിര അദ്ധ്യാപകരില്ലാത്തത് തുടങ്ങീ വിവിധ കാരണങ്ങളാല്‍ ചില കുട്ടികള്‍ പിന്നീട് വരാതാവുമ്പോള്‍ ബാച്ചിലെ കുട്ടികളുടെ എണ്ണത്തില്‍ നിന്നും കുറവു സംഭവിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ എട്ടു വര്‍ഷത്തോളമായി ഈ അദ്ധ്യാപകര്‍ പഠിപ്പിച്ചു വിട്ട ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും ജോലി നേടി അവരുടെ ഭാവി കെട്ടിപ്പടുക്കുമ്പൊഴും, പഠിപ്പിക്കുന്ന വിഷയത്തില്‍ പി.ജി, ബി.എഡ്, എം.എഡ്, സെറ്റ് യോഗ്യതയുള്ള അധ്യാപകരില്‍ പലരും നിത്യ ചെലവിനായി മറ്റു ജോലികള്‍ തേടി അലയുന്ന വല്ലാത്തൊരു അവസ്ഥയിലാണ്.
അധ്യാപകര്‍, തങ്ങളുടെ വിഷയാടിസ്ഥാനത്തില്‍ ക്ലാസ്സില്‍ പഠിപ്പിക്കുന്നതിനോടൊപ്പം സ്കൗട്ട്സ് & ഗൈഡ്സ്, എന്‍.എസ്.എസ്, കരിയര്‍ ഗൈഡന്‍സ്, കലാകായിക മേളകള്‍ തുടങ്ങീ സ്കൂളിലെ എല്ലാ പ്രവര്‍ത്തനമേഖലകളിലും സജീവമായിടപെടുന്നു. എന്നിട്ടുപോലും മുമ്പെ സൂചിപ്പിച്ച കാരണങ്ങളാല്‍ ഈ അദ്ധ്യാപകര്‍ക്ക് മാസശമ്പളവും സര്‍വ്വീസും മറ്റാനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല.ഇക്കാലമത്രയും ഈ അദ്ധ്യാപകര്‍ ദിവസ വേതനക്കാരായിരുന്നു.
ലബോറട്ടറി ജീവനക്കാര്‍ക്ക് ഒരു രൂപ വേതനം പോലും കഴിഞ്ഞ എട്ട് വര്‍ഷക്കാലമായി ലഭിച്ചിട്ടില്ല . തുല്യ ജോലിക്ക് തുല്യവേതനം നല്‍കണമെന്ന നയം ഇവിടെ അപ്രസക്തമാവുന്നു. കോവിഡ് പ്രതിസന്ധികാലത്ത്, കഴിഞ്ഞ രണ്ട് വര്‍ഷക്കാലം സര്‍ക്കാരിന്റെ യാതൊരു വേതനവവും ലഭിക്കാതെയാണ് സ്കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളെടുത്ത് അദ്ധ്യാപകര്‍ സേവനം ചെയ്തത്. 2021-22 അധ്യയന വര്‍ഷത്തില്‍ സര്‍ക്കാരിന്റെ നിബന്ധനകളൊക്കെ പാലിച്ച് സ്കൂളുകളില്‍, ഗവണ്മെന്റ് ഇന്റര്‍വ്യൂ വഴി തിരഞ്ഞെടുക്കപ്പെട്ട് ജോലിയില്‍ പ്രവേശിച്ച ഹയര്‍ സെക്കണ്ടറി അധ്യാപകരുടെ സ്ഥിര നിയമനവും ശമ്പള വിതരണവും കഴിഞ്ഞ ഒരു വര്‍ഷത്തോളമായി നടന്നിട്ടില്ല.
kerala
കലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം
കൊച്ചി കലൂർ സ്റ്റേഡിയം നവീകരണത്തിൽ സ്പോൺസർ പകുതി ജോലികൾ മാത്രമേ പൂർത്തിയാക്കിയിട്ടുള്ളുവെന്ന് ജിസിഡിഎ. ഫ്ലഡ് ലൈറ്റ്, പാർകിംഗ് ഗ്രൗണ്ട്, ടോയ്ലറ്റ് , പ്രവേശന കവാടം അടക്കമുള്ള ആറ് ജോലികളാണ് ബാക്കിയുള്ളത്. 12 ജോലികളാണ് കരാർ വ്യവസ്ഥ പ്രകാരം സ്പോണ്സർ ഏറ്റിരുന്നത്. നിർമാണ ജോലികള്‍ പൂർത്തീകരിക്കാന്‍ ഡിസംബർ 20 വരെ സമയം നീട്ടി നല്‍കിയിട്ടുണ്ട്. സ്റ്റേഡിയം സ്പോൺസർ തിരിച്ച് ഏൽപ്പിച്ചിട്ടുണ്ടെന്നും ജിസിഡിഎ അറിയിച്ചു.
kerala
മുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെയാണ് മുഖ്യമന്ത്രിക്ക് കാർ വാങ്ങാൻ ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് വാഹനം വാങ്ങാൻ 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി. ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. ധനമന്ത്രിയാണ് ഇന്ന് തുക അനുവദിച്ച് ഉത്തരവിറക്കിയത്. നിലവിൽ മുഖ്യമന്ത്രി ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരമായാണ് പുതിയ വാഹനം വാങ്ങുന്നത്.
സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെയാണ് മുഖ്യമന്ത്രിക്ക് കാർ വാങ്ങാൻ ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. പുതിയ ഒരു മുഖ്യമന്ത്രിക്ക് കാർ വാങ്ങാനെന്ന് ഉത്തരവിൽ കൃത്യമായി പറയുന്നുണ്ട്. കോവിഡ് കാലത്തെ വെട്ടിച്ചുരുക്കാൻ ധനവകുപ്പ് തീരുമാനമെടുത്തിരുന്നു. അതിനിടെയാണ് മുഖ്യമന്ത്രിക്ക് കാറ് വാങ്ങാൻ പണം അനുവദിച്ചിരിക്കുന്നത്.
kerala
‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
തിരുവനന്തപുരം: പച്ചക്കള്ളം പറഞ്ഞാണ് പൊലീസ് തന്നെ കുടുക്കിയതെന്ന് സൈബര്‍ ആക്രമണക്കേസില്‍ റിമാന്‍ഡിലായ രാഹുല്‍ ഈശ്വര്‍. മഹാത്മഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സത്യാഗ്രഹമിരിക്കും. ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യസമരം ആണ്. ജയിലിലേക്ക് മാറ്റുന്നതിന് മുമ്പായി വൈദ്യപരിശോധന നടത്തി പുറത്തിറങ്ങിയപ്പോഴായിരുന്നു രാഹുല്‍ മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞത്.
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
News24 hours agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
Sports1 day agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
india1 day agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി
-
kerala1 day agoമുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; കൂടുതല്‍ ജലം കൊണ്ടുപോകാന്‍ തമിഴ്നാടിന് കത്തയച്ച് കേരളം
-
india1 day agoതമിഴ്നാട്ടില്‍ സര്‍ക്കാര്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 11 മരണം, നിരവധിപേര്‍ക്ക് ഗുരുതര പരിക്ക്
-
kerala1 day agoഅറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചതിന് വടകര ഡിവൈഎസ്പിക്ക് സസ്പെന്ഷന്

