Connect with us

Health

മരുന്നുകള്‍ സൂക്ഷിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

അന്തരീക്ഷത്തിലെ താപനിലയില്‍ ഉണ്ടാകുന്ന വ്യതിയാനമനുസരിച്ച് നമ്മുടെ നിത്യോപയോഗ മരുന്നുകള്‍ക്കും പ്രത്യേക ശ്രദ്ധ ആവശ്യമാണ്

Published

on

പല തരത്തിലുള്ള രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുള്ള കാലമാണ് മഴക്കാലം. ഈ ദിനങ്ങളില്‍ സ്വയം ആരോഗ്യകരമായി തുടരേണ്ടത് പ്രധാനമാണ്. ആരോഗ്യത്തിന് ശ്രദ്ധ നല്‍കുന്നതോടൊപ്പം പ്രധാനമായും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. അത് ആരോഗ്യം നിലനിര്‍ത്താനായി നമ്മള്‍ നിത്യേന കഴിക്കുന്ന മരുന്നുകളുടെ കാര്യമാണ്. ഈ ദിനങ്ങളില്‍ അന്തരീക്ഷത്തിലെ താപനിലയില്‍ ഉണ്ടാകുന്ന വ്യതിയാനമനുസരിച്ച് നമ്മുടെ നിത്യോപയോഗ മരുന്നുകള്‍ക്കും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഇവ ശ്രദ്ധയോടെ സൂക്ഷിച്ചു വച്ചില്ലെങ്കില്‍ നിങ്ങളുടെ മരുന്നുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ട്.

മരുന്നുകള്‍ സൂക്ഷിക്കുമ്പോള്‍

അന്തരീക്ഷത്തിലെ താപനിലയിലുണ്ടാകുന്ന വ്യത്യാസം മരുന്നുകളുടെ ഫലപ്രാപ്തിയെയും ഗുണങ്ങളെയും ഏറ്റവും സാരാമായ രീതിയില്‍ ബാധിക്കും. ഇങ്ങനെ സംഭവിക്കുന്നത് വഴി മരുന്നിന്റെ വീര്യവും ഫലപ്രാപ്തിയുമെല്ലാം നഷ്ടപ്പെടുകയും ഇത് ഉല്‍പ്പന്നത്തെ പൂര്‍ണ്ണമായും കേടുവന്നരുത്തുന്നതാക്കി മാറ്റിയെടുക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ കേടുവന്ന മരുന്നുകള്‍ കഴിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യത്തിന് പ്രതികൂല ഫലങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സാധാരണ ഗതിയില്‍ മിക്കവാറും മരുന്നുകളെല്ലാം തന്നെ 58 മുതല്‍ 77 ഡിഗ്രി ഫാരന്‍ഹീറ്റ് വരെയുള്ള നിയന്ത്രിത താപനിലയിലാണ് സൂക്ഷിക്കേണ്ടത്.

മരുന്നുകളുടെ കേടായി പോകുന്നതിനു പിന്നിലെ കാരണങ്ങള്‍

ഉയര്‍ന്ന താപനില മൂലം നിങ്ങളുടെ മരുന്നുകളുടെ ഗുണഫലങ്ങള്‍ നഷ്ടപ്പെടാനും അതു കേടുവരുത്താനും കാരണമാകുന്ന ചില ഘടകങ്ങള്‍ ഇവയെല്ലാമാണ്.

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍: വേനല്‍ക്കാലത്ത് നമ്മുടെ മുറികളിലെ താപനില വളരെ വേഗത്തില്‍ വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ട്. വൈദ്യുതി ക്ഷാമവും അല്ലെങ്കില്‍ എയര്‍ കണ്ടീഷനിംഗിന്റെ അഭാവവുമെല്ലാം റൂമിലെ താപനില ഉയര്‍ത്തുകയും അത് നിങ്ങളുടെ മരുന്നുകളുടെ ഫലപ്രാപ്തി അപ്പാടെ നഷ്ടപ്പെടുത്തുകയും ചെയ്യും.

മരുന്നുകളില്‍ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്നത്: നിങ്ങളുടെ മരുന്നുകള്‍ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന ഇടങ്ങളില്‍ സൂക്ഷിക്കുന്നതു വഴി മരുന്നിന് കേടുപാടുകള്‍ ഉണ്ടാവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

മരുന്നുകള്‍ കാറിനുള്ളില്‍ സൂക്ഷിച്ചു വയ്ക്കുന്നത്: നിങ്ങളുടെ മരുന്ന് നിങ്ങളുടെ കാറിനുള്ളില്‍ സൂക്ഷിച്ചു വയ്ക്കുകയാണെങ്കില്‍ അവ ഉയര്‍ന്ന ചൂടില്‍ പെട്ട് എളുപ്പത്തില്‍ കേടുപാടുകള്‍ സംഭവിക്കും.

മരുന്നുകള്‍ കേടാകാതെ നോക്കാന്‍

ഉയര്‍ന്ന താപനില നിങ്ങളുടെ മരുന്നുകളുടെ പ്രവര്‍ത്തന ശേഷിയെ എളുപ്പം നശിപ്പിച്ചുകളയുന്നു. അതിനാല്‍ അന്തരീക്ഷ താപനിലയില്‍ നിന്നും കഠിനമായ വേനല്‍ക്കാല താപ തരംഗങ്ങളില്‍ നിന്നും ഇതിനെ സംരക്ഷിച്ചു നിര്‍ത്തേണ്ടതുണ്ട്. വേനല്‍ക്കാലത്തെ ചൂട്, പെട്ടെന്നുള്ള താപനില മാറ്റങ്ങള്‍ തുടങ്ങിയവയെല്ലാം നിങ്ങളുടെ മരുന്നുകളെ രൂപമാറ്റം വരുത്തുന്നതിനും, അതിന്റെ ശക്തി കുറയ്ക്കുന്നതിനും അല്ലെങ്കില്‍ നിങ്ങളുടെ ആരോഗ്യത്തിന് ദോഷം വരുത്തുന്ന തരത്തില്‍ രാസഘടനയില്‍ മാറ്റം വരുത്തുന്നതിനുമെല്ലാം കാരണമാകാറുണ്ട്. നിങ്ങളുടെ മരുന്നുകള്‍ കേടുകൂടാതെ പരിരക്ഷിക്കുന്നതിനായി ലളിതമായ ചില മുന്‍കരുതലുകള്‍ എടുക്കുക:

> കുറഞ്ഞ ഈര്‍പ്പം, കുറഞ്ഞ ഊഷ്മാവ് എന്നിവയുള്ള സ്ഥലങ്ങളില്‍ മാത്രം നിങ്ങളുടെ മരുന്നുകള്‍ സംഭരിച്ചു വയ്ക്കുക. നിങ്ങളുടെ കുളിമുറിയും വായുസഞ്ചാരമധികമുള്ള കാബിനറ്റുകളിലുമൊന്നും മരുന്നുകള്‍ സംഭരിക്കാനായി തിരഞ്ഞെടുക്കരുത്. കാരണം ഇത് മരുന്നുകളില്‍ വളരെയധികം ഈര്‍പ്പം വരുത്തുവാനുള്ള സാധ്യതയുണ്ട്.

> ടാബ്‌ലെറ്റുകള്‍, പൗഡര്‍ തുടങ്ങിയ രൂപത്തിലുള്ള മരുന്നുകള്‍ വേഗത്തില്‍ അലിഞ്ഞുപോകുന്നതിന് ഇത് കാരണമാകും. പകരം, അടുക്കളയിലെ കാബിനറ്റില്‍ നിങ്ങളുടെ മരുന്നുകള്‍ സൂക്ഷിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ മരുന്ന് ഫ്രിഡ്ജിന് മുകളില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കുക. പകരം ഫ്രിഡ്ജിനുള്ളിലെ തണുപ്പില്‍ സൂക്ഷിക്കുക.

യാത്രകള്‍ക്ക് ഒരുങ്ങുമ്പോള്‍ മരുന്നുകള്‍ പായ്ക്ക് ചെയ്ത് തയ്യാറാകുക

നിങ്ങളുടെ കാറിനുള്ളിലെ താപനില വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ വര്‍ദ്ധിക്കും. അതുകൊണ്ടുതന്നെ ഈ ഇടം നിങ്ങളുടെ മരുന്നുകള്‍ സംഭരിക്കുന്നതിനുള്ള ഒരു മോശം തിരഞ്ഞെടുപ്പായി മാറുന്നു. പകരം, നിങ്ങളുടെ എല്ലാ മരുന്നുകളും സൂക്ഷിക്കുന്നതിന് ഒരു പ്രത്യേക ബാഗ് അല്ലെങ്കില്‍ പേഴ്‌സ് തിരഞ്ഞെടുക്കാന്‍ മറക്കരുത്. മരുന്നുകള്‍ ലഞ്ച് ബാഗില്‍ പോലും സൂക്ഷിക്കാതിരിക്കാന്‍ ശ്രമിക്കുക. കാരണം അഞ്ച് മുതല്‍ പത്ത് മിനിറ്റ് വരെ നീണ്ടുനില്‍ക്കുന്ന താപനിലയിലെ ഏറ്റക്കുറച്ചിലുകള്‍ പോലും നിങ്ങളുടെ മരുന്നിനെ മാറ്റാനാവാത്തവിധം തകരാറിലാക്കിയേക്കും. അതുകൊണ്ടുതന്നെ ഇത്തരം തെറ്റായ ശീലങ്ങള്‍ ഒഴിവാക്കുക.

നിങ്ങള്‍ വിമാനത്തിലാണ് യാത്ര ചെയ്യുന്നതെങ്കില്‍, മരുന്നുകള്‍ നിങ്ങളുടെ കൈയില്‍ കരുതാന്‍ കഴിയുന്ന വിധത്തില്‍ പായ്ക്ക് ചെയ്യുക. കംപ്രസ് ചെയ്യല്‍, വായുവിന്റെ കടുത്ത തണുപ്പ്, ഉയരത്തിലുള്ള മര്‍ദ്ദം എന്നിവയെല്ലാം നിങ്ങളുടെ മരുന്നുകളെ കേടാക്കിയേക്കാം.

ഒര്‍ജിനല്‍ പാക്കേജിംഗ് ഉപയോഗിക്കുക

ഫോയില്‍ അല്ലെങ്കില്‍ ബബിള്‍ റാപ് പോലുള്ള ഉല്‍പ്പന്നങ്ങള്‍ നിങ്ങളുടെ മരുന്നുകള്‍ക്ക് കൂടുതല്‍ സുരക്ഷയും സംരക്ഷണവും വാഗ്ദാനം ചെയ്യുന്നു. അതുകൊണ്ടു തന്നെയാണ് മരുന്നുകള്‍ പാക്ക് ചെയ്യാനായി ഇവ ഉപയോഗിച്ചു വരുന്നത്. നിങ്ങളുടെ മരുന്നുകളുടെ ഒര്‍ജിനല്‍ പാക്കേജിംഗ് ശ്രദ്ധയോടെ മാത്രം തുറക്കുക. പ്രതിദിനം ആവശ്യമായവ ഗുളികകള്‍ മാത്രം തുറന്നെടുക്കുക. വായുസഞ്ചാരം അധികമില്ലാത്ത സ്ഥലങ്ങളിലാണ് നിങ്ങളിത് സൂക്ഷിക്കുന്നത് എന്ന് ഉറപ്പാക്കുക. മുകളില്‍ സൂചിപ്പിച്ചതുപോലെ ചൂട്, തണുപ്പ്, അമിതമായ വെളിച്ചം എന്നിവയില്‍ നിന്നും കഴിവതും അകലെ മാത്രം ഇവ സൂക്ഷിക്കുക. മരുന്നുകള്‍ കഴിക്കാന്‍ മറന്നു പോകുമെന്ന് നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍, എല്ലാ ദിവസവും തുറക്കുന്ന ഒരു ഡ്രോയറില്‍ അല്ലെങ്കില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന എവിടെയെങ്കിലും മരുന്ന് വിവരങ്ങള്‍ എഴുതി സൂക്ഷിക്കുക.

മരുന്നുകളുടെ നിറത്തിലോ രൂപത്തിലോ എന്തെങ്കിലും മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, ഒരു കാരണവശാലും അവ ഉപയോഗിക്കരുത്. ഒരുപക്ഷേ താപനില വ്യതിയാനങ്ങള്‍ മൂലമുണ്ടായ മാറ്റങ്ങളുടെ അടയാളമാകാമത്. ഇത്തരം മരുന്നുകള്‍ കഴിക്കുന്നത് പലപ്പോഴും പാര്‍ശ്വഫലങ്ങളിലേക്ക് നയിക്കാനുള്ള സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ സംശയം ഉണ്ടെങ്കില്‍ നിങ്ങളുടെ ഫാര്‍മസിസ്റ്റിനെയോ ഡോക്ടറെയോ വിളിക്കുക.

ഇത്തരം മരുന്നുകള്‍ കഴിവതും കഴിക്കാതിരിക്കുക. ഇനിയഥവാ ഇവ കഴിച്ചതിനുശേഷം നിങ്ങള്‍ക്ക് ക്ഷീണം, ചൊറിച്ചില്‍, ശ്വാസതടസ്സം, തലകറക്കം അല്ലെങ്കില്‍ ഓക്കാനം എന്നിവ പോലുള്ള ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍, അലര്‍ജി പ്രകോപനങ്ങളെ ലഘൂകരിക്കുന്നതിന് അടിയന്തിര വൈദ്യസഹായം തേടുക.

അധിക പരിചരണം ആവശ്യമായ മരുന്നുകള്‍

> ജെല്ലുകള്‍, ദ്രാവകങ്ങള്‍, ഗുളികകള്‍ എന്നിവയില്‍ പ്രത്യേക തരം രാസ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. അവ ചൂടിനെതിരെ വ്യത്യസ്തമായ രീതിയില്‍ പ്രതികരിക്കും. ചിലതരം മരുന്നുകള്‍ താപനിലയോടും ഈര്‍പ്പത്തോടുമെല്ലാം കൂടുതല്‍ സെന്‍സിറ്റീവ് ആണ്.

> ഹൈഡ്രോകോര്‍ട്ടിസോണ്‍ ക്രീമുകള്‍ക്ക് ചൂട് അധികം പാടില്ല. ചൂടേറ്റാല്‍ ഇവ വേഗത്തില്‍ ഉപയോഗശൂന്യമാകും. അതുകൊണ്ട് തന്നെ തണുപ്പുള്ള സ്ഥലങ്ങളില്‍ എയര്‍ടൈറ്റ് കണ്ടെയ്‌നറില്‍ ഇവ സൂക്ഷിക്കുക.

> ശ്രദ്ധയോടെ ഉപയോഗിച്ചില്ലെങ്കില്‍ ഇന്‍സുലിന്‍, നൈട്രോഗ്ലിസറിന്‍ എന്നവ പോലുള്ള മരുന്നുകള്‍ ജീവന് പോലും ഭീഷണിയായി മാറിയേക്കാം. ഇവയുടെ കുപ്പികള്‍ തുറക്കാത്തതാണെങ്കില്‍ അവ റഫ്രിജറേറ്ററില്‍ സൂക്ഷിക്കണം. എന്നാല്‍ തുറന്ന കുപ്പികള്‍ സൂര്യപ്രകാശത്തില്‍ നിന്നും ഈര്‍പ്പത്തില്‍ നിന്നും അകലെ കുറഞ്ഞ ഉഷ്മാവില്‍ സൂക്ഷിച്ചു വയ്‌ക്കേണ്ടതുണ്ട്. അല്ലെങ്കിലിവ പെട്ടെന്ന് കട്ടിയായി പോവാന്‍ കാരണമാകും.

> നൈട്രോഗ്ലിസറിന്‍ എല്ലായ്‌പ്പോഴും അടച്ചു വച്ചുതന്നെ സൂക്ഷക്കണം. സീല്‍ പൊട്ടിച്ച നിമിഷം തന്നെ അതിന്റെ ഗുണങ്ങള്‍ നഷ്ടപ്പെടാന്‍ തുടങ്ങുന്നു. തുറന്ന നൈട്രോഗ്ലിസറിന്‍ കുപ്പികള്‍ പതിവായി മാറ്റിയുപയോഗിക്കുന്നതിനെക്കുറിച്ച് നിങ്ങളുടെ ഫാര്‍മസിസ്റ്റിനോട് ചോദിച്ചറിയുക.

> തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാനായി ഗര്‍ഭനിരോധന ഗുളികകള്‍ ഗര്‍ഭ പരിശോധന കിറ്റുകള്‍, പ്രമേഹ സ്ട്രിപ്പുകള്‍ തുടങ്ങിയവ പോലുള്ള ടെസ്റ്റ് സ്ട്രിപ്പുകള്‍ ഈര്‍പ്പത്തില്‍ നിന്നും അകത്തി സൂക്ഷിക്കണം.

> സിന്തറ്റിക് ഹോര്‍മോണുകള്‍ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന പ്രോട്ടീനുകള്‍ താപനിലയോട് വളരെയധികം സെന്‍സിറ്റീവാണ്. ആയതിനാല്‍ തന്നെ ഗര്‍ഭനിയന്ത്രണ ഗുളികകള്‍, മറ്റ് ഹോര്‍മോണ്‍ അടിസ്ഥാനമാക്കിയുള്ള മരുന്നുകള്‍ എന്നിവയെല്ലാം ചൂടേല്‍ക്കുന്നത് വഴി ഗുണപ്രദമായി പ്രവര്‍ത്തിച്ചെന്ന് വരില്ല. ഹോര്‍മോണ്‍ സപ്ലിമെന്റുകള്‍ എല്ലായ്‌പ്പോഴും ബെഡ്‌സൈഡ് ഡ്രോയറിലോ കാബിനറ്റിലോ എയര്‍ടൈറ്റ് കണ്ടെയ്‌നറിലോ സൂക്ഷിക്കുക.

Health

ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയ ഉപയോഗം തടയാന്‍ നടപടി

രാജ്യത്ത് ആദ്യമായാണ് സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കുന്നത്.

Published

on

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ ജില്ലാതല എ.എം.ആര്‍ (ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) കമ്മിറ്റികള്‍ക്കുള്ള പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കി. രാജ്യത്ത് ആദ്യമായാണ് സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കുന്നത്. മുമ്പ് ബ്ലോക്ക്തല എ.എം.ആര്‍. കമ്മിറ്റികള്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു.

ജില്ലാതല മാര്‍ഗരേഖപ്രകാരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ചെയര്‍മാനായുള്ള എ.എം.ആര്‍. വര്‍ക്കിംഗ് കമ്മിറ്റിയും ജില്ലാ എ.എം.ആര്‍. എക്സിക്യുട്ടീവ് കമ്മിറ്റിയും രൂപീകരിക്കണം. ഇരു കമ്മറ്റികളുടേയും ഘടനയും പ്രവര്‍ത്തനങ്ങളും അവയുടെ നിരീക്ഷണവും അവലോകനവും മാര്‍ഗരേഖയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജില്ലാ എ.എം.ആര്‍. ലബോട്ടറികളുടെ പ്രവര്‍ത്തന മാര്‍ഗരേഖയും പുറത്തിറക്കി. നിര്‍ണയ ലാബ് നെറ്റുവര്‍ക്കിലൂടെ ലാബുകളെ ബന്ധിപ്പിക്കും. ഇതിലൂടെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ കൃത്യമായ തോത് മനസിലാക്കാന്‍ സാധിക്കും.

പ്രാഥമിക തലത്തിലുള്ള ആശുപത്രികള്‍ക്കുള്ള മാര്‍ഗരേഖ നേരത്തെ പുറത്തിറക്കിയിരുന്നു. ഇത് കൂടാതെ ദ്വിതീയ-ത്രിതീയ തലത്തിലുള്ള താലൂക്ക് തലം മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കുന്നതിനുള്ള മാര്‍ഗരേഖയും പുതുതായി പുറത്തിറക്കി. മലയാളത്തിലുള്ള എ.എം.ആര്‍ അവബോധ പോസ്റ്ററുകള്‍ ആശുപത്രിയില്‍ പ്രദര്‍ശിപ്പിക്കണം.

എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അണുബാധ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും എ.എം.ആര്‍ പ്രതിരോധത്തിലും പരിശീലനം നല്‍കണം. പ്രിസ്‌ക്രിപ്ഷന്‍ ഓഡിറ്റ് മൂന്ന് മാസത്തിലൊരിക്കലെങ്കിലും നടത്തുകയും വിലയിരുത്തുകയും വേണം.

ആശുപത്രികളില്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിയും ആന്റിമൈക്രോബിയല്‍ സ്റ്റ്യൂവാര്‍ഡ്ഷിപ്പ് കമ്മിറ്റിയും ഉണ്ടായിരിക്കുകയും വിലയിരുത്തുകയും വേണം. ഡബ്ല്യു.എച്ച്.ഒ.യുടെ സര്‍ജിക്കല്‍ സേഫ്റ്റി ചെക്ക്‌ലിസ്റ്റ് എല്ലാ ശസ്ത്രക്രിയാ യൂണിറ്റുകളിലും നടപ്പിലാക്കണം. കാലഹരണപ്പെട്ടതും ഉപയോഗിക്കാത്തതുമായ ആന്റിബയോട്ടിക്കുകള്‍ ശരിയായ രീതിയില്‍ നീക്കം ചെയ്യുന്നതിനുള്ള സംരംഭം ഉണ്ടായിരിക്കണം.

ആശുപത്രി അണുബാധ നിയന്ത്രണ സമിതി ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിരീക്ഷണം നടത്തണം. ഇങ്ങനെ വിശദമായ പരിശോധനയ്ക്കും വിലയിരുത്തലിനും ശേഷമാണ് ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളായി പ്രഖ്യാപിക്കുക. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്.

Continue Reading

Health

മലപ്പുറത്ത് ഹെപ്പറ്റൈറ്റിസ് രോഗബാധ; രണ്ട് മരണം

പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

Published

on

വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് മലപ്പുറത്ത് രണ്ട് മരണം. പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 152 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. 38 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രദേശത്ത് ആറ് കിണറുകളിലെ വെള്ളം പരിശോധിച്ചതില്‍ മൂന്ന് കിണറുകളിലെ വെള്ളം ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയിരുന്നു. കിണറുകളിലെ വെള്ളം മൂന്ന് ദിവസത്തിലൊരിക്കല്‍ ക്ലോറിനേറ്റ് ചെയ്ത് ശുചിയാക്കാനുള്ള നടപടികളും ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തില്‍ ആരംഭിച്ചു.

സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ അടക്കം സഹകരണത്തോടെയാണ് പ്രതിരോധ പ്രവർത്തനം. വീടുകള്‍ കയറിയിറങ്ങി ബോധവത്കരണവും നല്‍കുന്നുണ്ട്. പനി, ക്ഷീണം, ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സതേടണമെന്നും ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്നും നിർദേശമുണ്ട്.

Continue Reading

crime

ഉത്സവ പറമ്പിലെ ചോക്കുമിഠായിയില്‍ കണ്ടെത്തിയത് മാരക രാസവസ്തുവായ റോഡമിന്‍ ബി; പിടികൂടിയത് പാലക്കാട് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയില്‍

വസ്ത്രങ്ങളില്‍ നിറം പകരാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് റോഡമിന്‍ ബി. ഉത്സവപ്പറമ്പിലെ ചോക്ക് മിഠായിയിലാണ് ഇത് നിറത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

Published

on

ഉത്സവപറമ്പില്‍ നിന്നും റോഡമിന്‍ ബി കലര്‍ന്ന മിഠായികള്‍ പിടികൂടി. പാലക്കാട് മണപ്പുള്ളിക്കാവില്‍ ഉത്സവ പറമ്പില്‍ നിന്നുമാണ് റോഡമിന്‍ ബി കലര്‍ന്ന മിഠായികള്‍ പിടികൂടിയത്. പാലക്കാട് ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് മിഠായികള്‍ കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ വി ഷണ്മുഖന്റെ നേതൃത്വലായിരുന്നു പരിശോധന.

വസ്ത്രങ്ങളില്‍ നിറം പകരാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് റോഡമിന്‍ ബി. ഉത്സവപ്പറമ്പിലെ ചോക്ക് മിഠായിയിലാണ് ഇത് നിറത്തിനായി ഉപയോഗിച്ചിരിക്കുന്നത്. റോഡമിന്‍ ബി ശരീരത്തില്‍ ചെന്നാല്‍ കാന്‍സറും കരള്‍ രോഗങ്ങളും ഉണ്ടാകുമെന്ന് പഠനങ്ങള്‍ പറയുന്നു. യു എസ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ വെബ്സൈറ്റ് അപകടകാരിയായി വിലയിരുത്തിയ രാസവസ്തുവാണ് റോഡമിന്‍ ബി. ഭക്ഷ്യവസ്തുക്കളില്‍ ഉപയോഗിക്കുന്ന ഫുഡ് കളറന്റാണ് ഇത്. മുളകുപൊടിയിലും മറ്റും വളരെ ചെറിയ അളവില്‍ റോഡിമിന്‍ ബി ഉപയോഗിക്കുന്നതായി കാണപ്പെടാറുണ്ട്.

റോഡമിന്‍ബിയുടെ ദീര്‍ഘകാലത്തെ ഉപയോഗം ശരീരകോശങ്ങള്‍ നശിക്കാന്‍ കാരണമാകും. റോഡിമിന്‍ ശരീരത്തില്‍ പ്രവേശിക്കുന്നതോടെ ഈ രാസവസ്തു കോശങ്ങളില്‍ ഓക്സിഡേറ്റിവ് സ്ട്രെസ് ഉണ്ടാക്കും. പിന്നാലെ കരളിന്റെ പ്രവര്‍ത്തനം താളംതെറ്റുകയും, ക്യാന്‍സറിന് വരെ കാരണമാവുകയും ചെയ്യും. ഒപ്പം, തലച്ചോറിലെ സെറിബെല്ലം കോശങ്ങളിലും ബ്രെയിന്‍ സ്റ്റെമ്മിലും അപോപ്റ്റോസിസിന്റെ വേഗത കൂട്ടുകയും ചെയ്യും.

റോഡമിന്‍ ബിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ അടുത്ത് തമിഴ്‌നാട്ടില്‍ പഞ്ഞിമിഠായി നിരോധിച്ചിരുന്നു. റോഡമിന്‍ ബിയുടെ സാന്നിധ്യത്തിന്റെ പേരില്‍ പോണ്ടിച്ചേരിയിലും പഞ്ഞിമിഠായിയുടെ വില്‍പ്പന നിരോധിക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണര് തമിഴിസൈ സൗന്ദര്‍രാജന്‍ മുന്‍പ് ഉത്തരവിട്ടിരുന്നു.

Continue Reading

Trending