kerala
ഇടത് സര്‍ക്കാരിന്റെ ഉദ്ഘാടന തട്ടിപ്പ്; നേര്‍സാക്ഷ്യമായി ഹോംകോ
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഹോമിയോ മരുന്നുകള്‍ എത്തിക്കുന്നതിനായി ദേശീയപാതയോരത്ത് തലയെടുപ്പോടെ നില്‍ക്കുന്ന കെട്ടിടത്തിന്റെ ഭംഗി പുറം കാഴ്ചയില്‍ മാത്രമാകുമ്പോള്‍ ഉള്‍ഭാഗം ഉപയോഗപ്രദമാകാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടിവരും.
ആലപ്പുഴ: അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാതെയും തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമാക്കിയും ഇടത് സര്‍ക്കാര്‍ സംസ്ഥാനത്ത് ഉദ്ഘാടന മാമാങ്കങ്ങള്‍ക്കായി തട്ടിക്കൂട്ടി എടുത്തത് നിരവധി കെട്ടിടങ്ങള്‍. സിമന്റ് കൂടാരങ്ങള്‍ക്ക് പുറമെ പെയന്റ് അടിച്ച് മോടിപിടിപ്പിച്ചും അകം ഉപയോഗശൂന്യമായതുമായി നിരവധി കെട്ടിടങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന പൊള്ളത്തരങ്ങളുടെ ബാക്കി പത്രമായി അവശേഷിക്കുന്നത്. ധനമന്ത്രി തോമസ് ഐസക്കിന്റെ മണ്ഡലത്തിലെ കലവൂരില്‍ കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോ-ഓപ്പറേറ്റീവ് ഫാര്‍മസി ലിമിറ്റഡിന്റെ (ഹോംകോ) പുതിയ ഫാക്ടറി കെട്ടിടത്തിന്റെ ഉദ്ഘാടനം ഇത്തരമൊരു തട്ടിപ്പിന്റെ മികച്ച ഉദാഹരമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഹോമിയോ മരുന്നുകള്‍ എത്തിക്കുന്നതിനായി ദേശീയപാതയോരത്ത് തലയെടുപ്പോടെ നില്‍ക്കുന്ന കെട്ടിടത്തിന്റെ ഭംഗി പുറം കാഴ്ചയില്‍ മാത്രമാകുമ്പോള്‍ ഉള്‍ഭാഗം ഉപയോഗപ്രദമാകാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടിവരും.

കേരള സര്‍ക്കാര്‍, ആയുഷ് വകുപ്പ് എന്നിവയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോകോയുടെ പുതിയ കെട്ടിടം കഴിഞ്ഞ ഫെബ്രുവരി 16ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തപ്പോള്‍ തോമസ് ഐസക്കായിരുന്നു അധ്യക്ഷന്‍. ലക്ഷങ്ങള്‍ പൊടിച്ചുള്ള ഉദ്ഘാടന മാമാങ്കത്തിന് ശേഷവും കെട്ടിട നിര്‍മ്മാണം എങ്ങുമെത്തിയില്ലെന്നതിന്റെ തെളിവാണ് ഇപ്പോഴും തുടരുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍. ഹോമിയോ മരുന്ന് നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നത് സംബന്ധിച്ചുള്ള യാതൊരുവിധ പ്രാരംഭ പ്രവര്‍ത്തനങ്ങളും കെട്ടിടത്തിനുള്ളില്‍ ആരംഭിച്ചിട്ടില്ല. മരുന്നുകള്‍ നിര്‍മ്മിക്കുന്നതിനുള്ള മെഷീനുകള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തിക്കേണ്ടത്. ഇതിന്റെ ടെണ്ടര്‍ നടത്തി സ്ഥാപനത്തിലെ പ്രതിനിധി സംഘം ഇവ പരിശോധിച്ചെങ്കിലും കാര്യമായ പുരോഗതി വിഷയത്തിലുണ്ടായിട്ടില്ല. വീണ്ടും ടെണ്ടര്‍ നടത്തേണ്ട സാഹചര്യമാണ് നിലവിലെന്നും പറയപ്പെടുന്നു. അത് പൂര്‍ത്തീകരിക്കപ്പെടാന്‍ മാസങ്ങള്‍ വേണ്ടിവരും. കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് പകരം പുതിയ ജീവനക്കാരെ നിയമിക്കാനായിരുന്നു അധികൃതര്‍ക്ക് താല്‍പര്യം. പൂര്‍ത്തീകരിക്കാത്ത കെട്ടിടത്തിലേക്ക് എന്തിന് ജീവനക്കാരെന്ന ചോദ്യവുമായി തൊഴിലാളി സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് എത്തിയതോടെ അതില്‍ നിന്നും സ്ഥാപനം പിന്മാറുകയായിരുന്നു.
ഹോമിയോ മരുന്ന് നിര്‍മ്മാണത്തിന്റെ അഭിവാജ്യ ഘടകമായ സ്പിരിറ്റ് ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള എക്‌സൈസ് വകുപ്പുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളോ, സ്ഥാപനത്തിലേക്കുള്ള എക്‌സൈസ് സംഘത്തിന്റെ നിയമനമോ നടന്നിട്ടില്ല. മതര്‍ ടിഞ്ചര്‍, ഡയല്യൂഷന്‍, ഓയില്‍-ഓയിന്‍മെന്റ് പ്ലാന്റ് തുടങ്ങിയ ഹോമിയോ മരുന്ന് നിര്‍മ്മാണത്തിലെ വിവിധ വിഭാഗങ്ങള്‍ സ്ഥാപിക്കുന്നതിന്റെ പ്രാഥമിക നടപടികള്‍ പോലും നടക്കാതെയാണ് ഉദ്ഘാടന നാടകം അരങ്ങേറിയത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയ ഇടപെടലുകളാണ് ഹോംകോയുടെ ഇത്തരമൊരു കെട്ടിടമെന്ന ആശയം യാഥാര്‍ത്ഥ്യമാക്കിയത്. ദേശീയപാതയോരത്തെ 57 സെന്റ് പുറംപോക്ക് സ്ഥലവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളും ഇതിനുമേല്‍ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് അവകാശവാദം ഉന്നയിച്ചതുമെല്ലാം പരിഹരിക്കാന്‍ യുഡിഎഫ് സര്‍ക്കാരിനായി. അത്തരത്തില്‍ അനുവദിക്കപ്പെട്ട സ്ഥലത്ത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തറക്കല്ലിടല്‍ നടത്തുകയും നാല് കോടിയോളം രൂപ സര്‍ക്കാരിന്റെതായി നല്‍കുകയും ചെയ്തു. കാര്യമായ ഇടപെടല്‍ ഇടത് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇല്ലാതെ വന്നതോടെ കഴിഞ്ഞ അഞ്ച് വര്‍ഷവും കെട്ടിട നിര്‍മ്മാണം ഇഴഞ്ഞ് നീങ്ങിയതാണ് ഇപ്പോള്‍ തട്ടിക്കൂട്ട് ഉദ്ഘാടനത്തിലേക്ക് എത്തേണ്ടിവന്നത്. സ്ഥാപനത്തിന്റെ ഓണ്‍ഫണ്ട് ഉപയോഗിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നത്. യുഡിഎഫ് ഭരണകാലത്തെ എംഡി ഡോ. പി. വി സന്തോഷ് സ്ഥാനം ഒഴിയുമ്പോള്‍ 36 കോടിക്ക് മുകളിലായിരുന്നു സ്ഥാപനത്തിന്റെ സ്ഥിര നിക്ഷേപം. ഇത് ഉപയോഗിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തികളാണ് സ്ഥാപനത്തില്‍ നടക്കുന്നത്. സ്ഥാപനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ കുത്തക അവകാശപ്പെടുന്ന സ്ഥലം എംഎല്‍എ കൂടിയായ ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റുകളിലെ പരിഗണന പലപ്പോഴും പ്രഖ്യാപനങ്ങളില്‍ മാത്രമായി ഒതുങ്ങി.
kerala
പിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്‍
തൃശൂർ: പിഎം ശ്രീയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ ജോണ്‍ ബ്രിട്ടാസ് പാലമായെന്ന പ്രസ്താവനയില്‍ ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഫെഡറല്‍ സംവിധാനത്തിന്റെ ഭാഗമായി ചെയ്യേണ്ട കാര്യങ്ങള്‍ കേന്ദ്രം ചെയ്യുന്നില്ല. തൃശൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ഒന്നാകെ ഇളക്കിമറിച്ച പിഎം ശ്രീ വിവാദത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടയില്‍ പാലമായി പ്രവര്‍ത്തിച്ചത് ജോണ്‍ ബ്രിട്ടാസ് എംപിയാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയോടൊപ്പം പലതവണ താന്‍ കേന്ദ്രമന്ത്രിയെ കാണാന്‍ പോയിട്ടുണ്ടെന്ന് ബ്രിട്ടാസ് സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാരിനും ബ്രിട്ടാസിനുമെതിരെ കനത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണത്തെ കുറിച്ചുള്ള ചോദ്യത്തിന് അന്വേഷണറിപ്പോര്‍ട്ട് പുറത്തുവന്നാല്‍ തങ്ങള്‍ കടുത്ത നിലപാട് എടുക്കുമെന്നായിരുന്നു ഗോവിന്ദന്റെ മറുപടി. ഒ. രാജഗോപാലും സുരേഷ്‌ഗോപിയും ജയിച്ചത് കോണ്‍ഗ്രസിന്റെ വോട്ട് കിട്ടിയിട്ടാണെന്നും നേമത്ത് മത്സരിച്ചാല്‍ രാജീവ് ചന്ദ്രശേഖര്‍ തോറ്റുതുന്നംപാടുമെന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
GULF
ഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
കേരള മുസ്‌ലിം കൾച്ചറൽ സെന്ററിനെക്കുറിച്ച് (കെഎംസിസി) ഗായകൻ ഡാബ്സി. ജോലി നഷ്ടപ്പെട്ട സമയത്ത് തന്നെ രക്ഷിക്കുകയും അന്നം തരുകയും ചെയ്ത സംഘടനയാണ് കെഎംസിസി എന്ന് ഡാബ്സി പറഞ്ഞു. കെഎംസിസി വലിയ ഒരു കൂട്ടായ്മ ആണെന്നും അതിന്റെ ഫലം താൻ അനുഭവിച്ചിട്ടുണ്ട് എന്നും ഡാബ്സി പറഞ്ഞു.
‘ഒരു ട്രാവൽ കൺസൾട്ടന്റ് ആയി ദുബൈയിലും ഷാർജയിലും ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. അപ്പോൾ കൊറോണ കാരണം എന്റെ ജോലി പോയപ്പോൾ കെഎംസിസി ആണ് സഹായിച്ചത്. കെഎംസിസി വലിയ ഒരു കൂട്ടായ്മ ആണ് അതിന്റെ ഫലം ഞാൻ അനുഭവിച്ചിട്ടുണ്ട്. ഒരു മാസം എനിക്ക് തിന്നാൻ തന്നവരാണ് കെഎംസിസി. ജോലി നഷ്ടപ്പെട്ടപ്പോൾ മാനസിക പിരിമുറുക്കം, സാമ്പത്തിക പ്രശ്നം തുടങ്ങിയവയിലൂടെ ഒരുപാട് പേർ കടന്നുപോയിരുന്നു. അന്ന് അന്നം തന്നെ സംഘടനയാണ് കെഎംസിസി. യുഎഇ നിന്ന് നാഷണൽ കെഎംസിസിയും ചാർട്ടഡ് ഫ്‌ളൈറ്റിൽ നാട്ടിൽ പോയിട്ടാണ് ഇന്ന് കാണുന്ന ഞാൻ ആയത്. അത്രയും സ്നേഹവും കടപ്പാടും എനിക്ക് അവരോട് ഉണ്ട്’, ഡാബ്സിയുടെ വാക്കുകൾ.
നേരത്തെ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഒരു വർഷത്തെ ഇടവേള ഡാബ്സി പ്രഖ്യാപിച്ചിരുന്നു. വ്യക്തിപരമായ വളർച്ചയും സർഗ്ഗാത്മകതയും ആണ് ഇടവേളയ്ക്ക് പിന്നിലെ പ്രധാന കാരണമെന്നാണ് അന്ന് ഡാബ്സി അറിയിച്ചത്. എന്നാൽ ഈ ബ്രേക്കിന് ശേഷം താൻ തിരിച്ചുവരാൻ ഒരുങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഡാബ്സി അറിയിച്ചിരുന്നു. പുതിയ പാട്ടുകളും പവർഫുൾ ആയ പെർഫോമൻസുകളും ഒക്കെ ആയി താൻ തിരിച്ചുവരുന്നു എന്ന് ഡാബ്സി അറിയിച്ചു.
kerala
സംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
റ്റൊരു പാര്‍ട്ടിയും എടുക്കാത്ത തരത്തില്‍ മികച്ച തീരുമാനമാണ് ഒരു പരാതി പോലും ഉയരുന്നതിന് മുന്‍പേ കോണ്‍ഗ്രസ് പാര്‍ട്ടി എടുത്തതെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു
ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ എംപി. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ തന്റെ പാര്‍ട്ടിയില്‍ നിന്ന് വിഭിന്നമായ ഒരു നിലപാടും തനിക്കില്ലെന്ന് ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു. പരിപൂര്‍ണമായി താനൊരു പാര്‍ട്ടിക്കാരനാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. രാഹുലിനെതിരെ പാര്‍ട്ടിയെടുത്ത ഒരു നടപടിക്കും താന്‍ ഉള്‍പ്പെടെ ആരും വിഘാതം സൃഷ്ടിച്ചിട്ടില്ലെന്നും മറ്റൊരു പാര്‍ട്ടിയും എടുക്കാത്ത തരത്തില്‍ മികച്ച തീരുമാനമാണ് ഒരു പരാതി പോലും ഉയരുന്നതിന് മുന്‍പേ കോണ്‍ഗ്രസ് പാര്‍ട്ടി എടുത്തതെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.
സംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് താന്‍ നല്‍കിയിട്ടുള്ളൂ എന്നാണ് ഷാഫി പറയുന്നത്. നന്നായി പ്രവര്‍ത്തിക്കുന്ന ഏതൊരാള്‍ക്കും നല്‍കുന്ന പിന്തുണയാണത്. വ്യക്തിപരമായി ഉണ്ടായ സൗഹൃദത്തെ പാര്‍ട്ടിയിലേക്ക് താന്‍ കൊണ്ടുവന്നതല്ല. രാഹുലുമായി പാര്‍ട്ടിയില്‍ നിന്നുണ്ടായ സൗഹൃദമാണ്. നന്നായി പ്രവര്‍ത്തിക്കുന്ന ആരേയും വളരാന്‍ പിന്തുണയ്ക്കുന്നതുപോലെ തന്നെയാണ് രാഹുലിനോടും ചെയ്തത്. അതിനാല്‍ പാര്‍ട്ടിയില്‍ നിന്ന് വിഭിന്നമായ ഒരു നിലപാട് തനിക്ക് ഇക്കാര്യത്തിലില്ലെന്നും ഷാഫി പറമ്പില്‍ ആവര്‍ത്തിച്ചു.
-
kerala1 day agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala2 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india2 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
india3 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്‌ലിം ലീഗ് എം.പിമാര്‍
-
kerala2 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News1 day ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala3 days agoകലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം

