Connect with us

kerala

ഇടത് സര്‍ക്കാരിന്റെ ഉദ്ഘാടന തട്ടിപ്പ്; നേര്‍സാക്ഷ്യമായി ഹോംകോ

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഹോമിയോ മരുന്നുകള്‍ എത്തിക്കുന്നതിനായി ദേശീയപാതയോരത്ത് തലയെടുപ്പോടെ നില്‍ക്കുന്ന കെട്ടിടത്തിന്റെ ഭംഗി പുറം കാഴ്ചയില്‍ മാത്രമാകുമ്പോള്‍ ഉള്‍ഭാഗം ഉപയോഗപ്രദമാകാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടിവരും.

Published

on

ആലപ്പുഴ: അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാതെയും തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമാക്കിയും ഇടത് സര്‍ക്കാര്‍ സംസ്ഥാനത്ത് ഉദ്ഘാടന മാമാങ്കങ്ങള്‍ക്കായി തട്ടിക്കൂട്ടി എടുത്തത് നിരവധി കെട്ടിടങ്ങള്‍. സിമന്റ് കൂടാരങ്ങള്‍ക്ക് പുറമെ പെയന്റ് അടിച്ച് മോടിപിടിപ്പിച്ചും അകം ഉപയോഗശൂന്യമായതുമായി നിരവധി കെട്ടിടങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന പൊള്ളത്തരങ്ങളുടെ ബാക്കി പത്രമായി അവശേഷിക്കുന്നത്. ധനമന്ത്രി തോമസ് ഐസക്കിന്റെ മണ്ഡലത്തിലെ കലവൂരില്‍ കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോ-ഓപ്പറേറ്റീവ് ഫാര്‍മസി ലിമിറ്റഡിന്റെ (ഹോംകോ) പുതിയ ഫാക്ടറി കെട്ടിടത്തിന്റെ ഉദ്ഘാടനം ഇത്തരമൊരു തട്ടിപ്പിന്റെ മികച്ച ഉദാഹരമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഹോമിയോ മരുന്നുകള്‍ എത്തിക്കുന്നതിനായി ദേശീയപാതയോരത്ത് തലയെടുപ്പോടെ നില്‍ക്കുന്ന കെട്ടിടത്തിന്റെ ഭംഗി പുറം കാഴ്ചയില്‍ മാത്രമാകുമ്പോള്‍ ഉള്‍ഭാഗം ഉപയോഗപ്രദമാകാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടിവരും.

കേരള സര്‍ക്കാര്‍, ആയുഷ് വകുപ്പ് എന്നിവയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോകോയുടെ പുതിയ കെട്ടിടം കഴിഞ്ഞ ഫെബ്രുവരി 16ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തപ്പോള്‍ തോമസ് ഐസക്കായിരുന്നു അധ്യക്ഷന്‍. ലക്ഷങ്ങള്‍ പൊടിച്ചുള്ള ഉദ്ഘാടന മാമാങ്കത്തിന് ശേഷവും കെട്ടിട നിര്‍മ്മാണം എങ്ങുമെത്തിയില്ലെന്നതിന്റെ തെളിവാണ് ഇപ്പോഴും തുടരുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍. ഹോമിയോ മരുന്ന് നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നത് സംബന്ധിച്ചുള്ള യാതൊരുവിധ പ്രാരംഭ പ്രവര്‍ത്തനങ്ങളും കെട്ടിടത്തിനുള്ളില്‍ ആരംഭിച്ചിട്ടില്ല. മരുന്നുകള്‍ നിര്‍മ്മിക്കുന്നതിനുള്ള മെഷീനുകള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തിക്കേണ്ടത്. ഇതിന്റെ ടെണ്ടര്‍ നടത്തി സ്ഥാപനത്തിലെ പ്രതിനിധി സംഘം ഇവ പരിശോധിച്ചെങ്കിലും കാര്യമായ പുരോഗതി വിഷയത്തിലുണ്ടായിട്ടില്ല. വീണ്ടും ടെണ്ടര്‍ നടത്തേണ്ട സാഹചര്യമാണ് നിലവിലെന്നും പറയപ്പെടുന്നു. അത് പൂര്‍ത്തീകരിക്കപ്പെടാന്‍ മാസങ്ങള്‍ വേണ്ടിവരും. കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് പകരം പുതിയ ജീവനക്കാരെ നിയമിക്കാനായിരുന്നു അധികൃതര്‍ക്ക് താല്‍പര്യം. പൂര്‍ത്തീകരിക്കാത്ത കെട്ടിടത്തിലേക്ക് എന്തിന് ജീവനക്കാരെന്ന ചോദ്യവുമായി തൊഴിലാളി സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് എത്തിയതോടെ അതില്‍ നിന്നും സ്ഥാപനം പിന്മാറുകയായിരുന്നു.

ഹോമിയോ മരുന്ന് നിര്‍മ്മാണത്തിന്റെ അഭിവാജ്യ ഘടകമായ സ്പിരിറ്റ് ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള എക്‌സൈസ് വകുപ്പുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളോ, സ്ഥാപനത്തിലേക്കുള്ള എക്‌സൈസ് സംഘത്തിന്റെ നിയമനമോ നടന്നിട്ടില്ല. മതര്‍ ടിഞ്ചര്‍, ഡയല്യൂഷന്‍, ഓയില്‍-ഓയിന്‍മെന്റ് പ്ലാന്റ് തുടങ്ങിയ ഹോമിയോ മരുന്ന് നിര്‍മ്മാണത്തിലെ വിവിധ വിഭാഗങ്ങള്‍ സ്ഥാപിക്കുന്നതിന്റെ പ്രാഥമിക നടപടികള്‍ പോലും നടക്കാതെയാണ് ഉദ്ഘാടന നാടകം അരങ്ങേറിയത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയ ഇടപെടലുകളാണ് ഹോംകോയുടെ ഇത്തരമൊരു കെട്ടിടമെന്ന ആശയം യാഥാര്‍ത്ഥ്യമാക്കിയത്. ദേശീയപാതയോരത്തെ 57 സെന്റ് പുറംപോക്ക് സ്ഥലവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളും ഇതിനുമേല്‍ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് അവകാശവാദം ഉന്നയിച്ചതുമെല്ലാം പരിഹരിക്കാന്‍ യുഡിഎഫ് സര്‍ക്കാരിനായി. അത്തരത്തില്‍ അനുവദിക്കപ്പെട്ട സ്ഥലത്ത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തറക്കല്ലിടല്‍ നടത്തുകയും നാല് കോടിയോളം രൂപ സര്‍ക്കാരിന്റെതായി നല്‍കുകയും ചെയ്തു. കാര്യമായ ഇടപെടല്‍ ഇടത് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇല്ലാതെ വന്നതോടെ കഴിഞ്ഞ അഞ്ച് വര്‍ഷവും കെട്ടിട നിര്‍മ്മാണം ഇഴഞ്ഞ് നീങ്ങിയതാണ് ഇപ്പോള്‍ തട്ടിക്കൂട്ട് ഉദ്ഘാടനത്തിലേക്ക് എത്തേണ്ടിവന്നത്. സ്ഥാപനത്തിന്റെ ഓണ്‍ഫണ്ട് ഉപയോഗിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നത്. യുഡിഎഫ് ഭരണകാലത്തെ എംഡി ഡോ. പി. വി സന്തോഷ് സ്ഥാനം ഒഴിയുമ്പോള്‍ 36 കോടിക്ക് മുകളിലായിരുന്നു സ്ഥാപനത്തിന്റെ സ്ഥിര നിക്ഷേപം. ഇത് ഉപയോഗിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തികളാണ് സ്ഥാപനത്തില്‍ നടക്കുന്നത്. സ്ഥാപനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ കുത്തക അവകാശപ്പെടുന്ന സ്ഥലം എംഎല്‍എ കൂടിയായ ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റുകളിലെ പരിഗണന പലപ്പോഴും പ്രഖ്യാപനങ്ങളില്‍ മാത്രമായി ഒതുങ്ങി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം

തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്.

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം. കോഴിക്കോട് കുറ്റിച്ചിറയില്‍ സ്ലിപ് വിതരണം നടത്തിയിരുന്ന എല്‍ഡിഎഫ്‌ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു. കുറ്റിച്ചിറ ഹലുവ ബസാറിലെ റിട്ട. കെഎസ്ഇബി എന്‍ജിനീയര്‍ കുഞ്ഞിത്താന്‍ മാളിയേക്കല്‍ കെ എം അനീസ് അഹമ്മദ് (71) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പാലക്കാട് രണ്ടുപേരാണ് കുഴഞ്ഞുവീണ് മരിച്ചത്. ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനിയില്‍ വോട്ട് ചെയ്യാനെത്തിയ വോട്ടറാണ് ഇതില്‍ ഒരാള്‍. വാണിവിലാസിനി മോഡന്‍കാട്ടില്‍ ചന്ദ്രന്‍ (68) ആണു മരിച്ചത്. വോട്ട് ചെയ്ത ശേഷമാണു കുഴഞ്ഞു വീണത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

തേങ്കുറുശ്ശിയില്‍ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചതാണ് പാലക്കാട്ടെ രണ്ടാമത്തെ സംഭവം. വടക്കേത്തറ ആലക്കല്‍ വീട്ടില്‍ സ്വാമിനാഥന്റെ മകന്‍ എസ് ശബരി (32) ആണ് മരിച്ചത്. വടക്കേത്തറ ജിഎല്‍പി സ്‌കൂളില്‍ വോട്ട് ചെയ്തു മടങ്ങുമ്പോഴാണ് സംഭവം.

മലപ്പുറത്ത് വോട്ടെടുപ്പിനിടെ രണ്ടുപേരാണ് മരിച്ചത്. തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. നിറമരുതൂര്‍ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്‌കൂളിലെ 130-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കല്‍) സിദ്ധിഖ് (63) ആണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചത്.

Continue Reading

kerala

കേരളത്തിന്റെ പകുതിയും പോളിങ് ബൂത്തിലെത്തി

0 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്.

Published

on

കേരളത്തിന്റെ പൊളിങ് ശതമാനം 50ല്‍. സംസ്ഥാനത്തെ പകുതി വോട്ടര്‍മാരും പോളിങ് ബൂത്തിലെത്തി. 50 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്. വെയിലിനെ വകവെക്കാതെയാണ് പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ എത്തിയത്. അതേസമയം വോട്ടെടുപ്പിനിടെ ആറു മരണവും സംഭവിച്ചിട്ടുണ്ട്.

പോളിങ് ശതമാനം മണ്ഡലം തിരിച്ച്

1. തിരുവനന്തപുരം-48.56

2. ആറ്റിങ്ങല്‍-51.35

3. കൊല്ലം-48.79

4. പത്തനംതിട്ട-48.40

5. മാവേലിക്കര-48.82

6. ആലപ്പുഴ-52.41

7. കോട്ടയം-49.85

8. ഇടുക്കി-49.06

9. എറണാകുളം-49.20

10. ചാലക്കുടി-51.95

11. തൃശൂര്‍-50.96

12. പാലക്കാട്-51.87

13. ആലത്തൂര്‍-50.69

14. പൊന്നാനി-45.29

15. മലപ്പുറം-48.27

16. കോഴിക്കോട്-49.91

17. വയനാട്-51.62

18. വടകര-49.75

19. കണ്ണൂര്‍-52.51

20. കാസര്‍ഗോഡ്-51.42

 

 

Continue Reading

kerala

പോളിംഗ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും

Published

on

പരപ്പനങ്ങാടി: ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് മരിച്ചു. ചെറമംഗലം കുരുക്കള്‍ റോഡ് സ്വദേശി സൈദുഹാജി(70)നാണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 12.30 ഓടെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദേഹത്തെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോട്ടക്കലിലെ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു.

ഇന്ന് പകല്‍ 9.30 മണിയോടെ പോളിംഗ് ബൂത്തായ ബിഇഎം എല്‍പി സ്‌കൂളിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. ലോറി ആംബുലന്‍സിന് സൈഡ്‌കൊടുക്കുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. ലോറി ഇദ്ധേഹത്തിൻ്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു . വോട്ട് ചെയ്യാൻ വരുന്നതിനിടെയാണ് സംഭവം.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും.
ഭാര്യ: റസിയ മക്കൾ : ബാബു മോൻ, അർഷാദ്, ഷെഫിനീത്, അബ്ദുൽഗഫൂർ, ഹസീന, ഷെറീന, മരുമക്കൾ: ഹാജറ, സെലീന, ജാസ്മിൻ, മുർഷിദ.

Continue Reading

Trending