Connect with us

Video Stories

ശ്രീലങ്കന്‍ പര്യടനത്തിലും ഇന്ത്യന്‍ ടീമിന് കോച്ചില്ല, കോലിയുമായി ചര്‍ച്ചയെന്ന് ഗാംഗുലി പരിശീലകന്‍ വൈകും

Published

on

 
മുംബൈ: ഈ മാസം 26ന് ആരംഭിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിലും ഇന്ത്യന്‍ ടീമിന് പരിശീലകനുണ്ടാവില്ല. പുതിയ പരിശീലകനെ കണ്ടെത്താന്‍ ഇന്നലെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉപദേശക സമിതി ചേര്‍ന്നെങ്കിലും തീരുമാനമെടുക്കാതെ പിരിഞ്ഞു. പുതിയ കോച്ചിനെ നിയമിക്കുന്നതില്‍ തിടുക്കമില്ലെന്നും ക്യാപ്റ്റന്‍ വിരാത് കോലിയുമായി വിശദമായ ചര്‍ച്ചകള്‍ നടത്തിയതിന് ശേഷം മാത്രമായിരിക്കും പുതിയ പരിശീലകനെ നിയോഗിക്കുകയുള്ളൂവെന്നും ഉപദേശക സമിതി അംഗമായ സൗരവ് ഗാംഗുലി വ്യക്തമാക്കി. വിരാത് കോലി വിന്‍ഡീസ് പര്യടനം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയതിന് ശേഷം അദ്ദേഹവുമായി ചര്‍ച്ചകള്‍ നടത്തും. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വി.വി.എസ് ലക്ഷ്മണ്‍ എന്നിവര്‍ കൂടി ഉള്‍പ്പെടുന്ന ഉപദേശക സമിതി പരിശീലകരാവാന്‍ അപേക്ഷ നല്‍കിയ ലാല്‍ചന്ദ് രാജ്പുത്, റിച്ചാര്‍ഡ് പൈബസ്, ടോം മൂഡി, വീരേന്ദര്‍ സേവാഗ്, രവിശാസ്ത്രി എന്നിവരുമായി അഭിമുഖം നടത്തി. വിന്‍ഡീസുകാരന്‍ ഫില്‍ സിമണ്‍സ് പരിശീലകനാവാന്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും അദ്ദേഹം അഭിമുഖത്തിന് എത്തിയില്ല. സൗരവ് ഗാംഗുലിയും വി.വി.എസ് ലക്ഷ്മണും നേരിട്ട് അഭിമുഖത്തിനെത്തിയപ്പോള്‍ സച്ചിന്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെയാണ് അപേക്ഷകരുമായി സംസാരിച്ചത്. തിടുക്കത്തില്‍ പരിശീലകനെ നിയമിക്കുന്നതില്‍ കാര്യമില്ല. ഒരാഴ്ച്ചക്കുള്ളില്‍ ഇന്ത്യന്‍ ടീമിന്റെ ശ്രീലങ്കന്‍ പര്യടനം ആരംഭിക്കും. തല്‍ക്കാലം നിലവിലുളള സ്ഥിതി തുടരട്ടെ-ഗാംഗുലി വ്യക്തമാക്കി. ഉപദേശക സമിതിയിലെ മൂന്നംഗങ്ങളും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിലെ ഉന്നതരും വിരാത് കോലിയുമായി ചര്‍ച്ചകള്‍ നടത്തും. പരിശീലകന് പ്രവര്‍ത്തിക്കാന്‍ വേണ്ട സാഹചര്യങ്ങളെക്കുറിച്ച് ക്യാപ്റ്റനുമായി സംസാരിക്കും. പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് എല്ലാവരും ഒരേ അഭിപ്രായത്തില്‍ എത്തേണ്ടതുണ്ട്. പുതിയ പരിശീലകന്‍ 2019 ലെ ലോകകപ്പ് വരെ ഇന്ത്യന്‍ ടീമിനൊപ്പം വേണ്ട ആളാണെന്നും ഗാംഗുലി പറഞ്ഞു. ക്യാപ്റ്റന്‍ വിരാത് കോലി പരിശീലകന്റെ കാര്യത്തില്‍ ഒരു പേരും നിര്‍ദ്ദേശിച്ചിട്ടില്ല. അദ്ദേഹം ഉപാധികളും വെച്ചിട്ടില്ല. ഇക്കാര്യത്തില്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. ക്രിക്കറ്റില്‍ ക്യാപ്റ്റന് പ്രധാന റോളുണ്ട്. അതിനാല്‍ അദ്ദേഹവുമായി ദീര്‍ഘമായി ചര്‍ച്ചകള്‍ നടത്തേണ്ടി വരും. ഞങ്ങളല്ല പരിശീലകനുമായി ഇടപഴകുന്നത്. താരങ്ങളാണ്. അതിനാല്‍ അവരുടെ അഭിപ്രായവും കേള്‍ക്കേണ്ടതുണ്ടെന്നും സൗരവ് വ്യക്തമാക്കി.

ശാസ്ത്രിക്ക് പാരയായി ദാദ, കോലിക്ക് താല്‍പ്പര്യം ശാസ്ത്രി

മുംബൈ: ഇന്ത്യന്‍ ടീമിന് പുതിയ പരിശീലകനെ നിയോഗിക്കുന്നതിലെ ചര്‍ച്ചകള്‍ തീരുമാനമാവാതെ പിരിഞ്ഞതിന് പിറകില്‍ ക്യാപ്റ്റന്‍ വിരാത് കോലിയുടെ രവിശാസ്ത്രി താല്‍പ്പര്യവും ഉപദേശക സമിതിയിലെ സീനിയര്‍ അംഗം സൗരവ് ഗാംഗുലിയുടെ രവിശാസ്ത്രി എതിര്‍പ്പും. അനില്‍ കുംബ്ലെയുമായി തെറ്റിപിരിഞ്ഞ വിരാത് കോലി പലരോടും പറഞ്ഞിട്ടുണ്ട് ശാസ്ത്രിയെ പോലെ ഒരു പരിശീലകനെയാണ് ടീമിന് വേണ്ടതെന്ന്. എന്നാല്‍ മുമ്പ് ശാസ്ത്രി ഇന്ത്യന്‍ ടീമിന്റെ പരിശീലകനായപ്പോള്‍ അദ്ദേഹത്തിനെതിരെ പരസ്യമായി നിലപാട് സ്വീകരിക്കുകയും അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തയാളാണ് ബംഗാള്‍ ക്രിക്കറ്റ് ്അസോസിയേഷന്‍ തലവനായ സൗരവ് ഗാംഗുലി. ഇന്നലെ മുംബൈയില്‍ ഗാംഗുലിയും വി.വി.എസ് ലക്ഷ്മണും പരിശീലകരാവാന്‍ അപേക്ഷ നല്‍കിയ എല്ലാവരുമായും സംസാരിച്ചു. ഏറ്റവും കുറച്ച് സമയം മാത്രം സംസാരിച്ചത് ശാസ്ത്രിയോടായിരുന്നു. മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ ശാസ്ത്രിക്ക് ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ സ്വാധീനമുണ്ട്. താരങ്ങള്‍ക്കൊപ്പം ചേര്‍ന്ന് അവരുടെ താല്‍പ്പര്യങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന ശൈലിക്കാരനാണ് ശാസ്ത്രി. എന്നാല്‍ ഈ ശൈലി ഗുണം ചെയ്യില്ലെന്ന് നിലപാടാണ് ഗാംഗുലിക്ക്. പരിശീലകനെ നിയമിക്കുമ്പോള്‍ എല്ലാവര്‍ക്കും യോജിച്ച ഒരാള്‍ വേണമെന്നും അദ്ദേഹത്തിന്റെ ശൈലി എല്ലാവര്‍ക്കും ഇഷ്ടമാവണമെന്നും പറഞ്ഞാണ് ഇന്നലത്തെ ചര്‍ച്ചകള്‍ ഗാംഗുലി അവസാനിപ്പിച്ചത്. ഇക്കാര്യത്തില്‍ വിരാത് കോലിയുമായി ചര്‍ച്ചകള്‍ അദ്ദേഹം നടത്തും. നിലവില്‍ വിന്‍ഡീസിലാണ് കോലിയും സംഘവും. നേരിട്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്താല്‍ കോലിക്ക് ബോധ്യപെടുമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. സേവാഗിനോട് ഗാംഗൂലിക്ക് താല്‍പ്പര്യക്കുറവില്ല. കോലിക്കും ഡല്‍ഹിക്കാരനായ മുന്‍ സഹതാരത്തോട് എതിര്‍പ്പില്ല. അടുത്ത ലോകകപ്പ് വരെ പുതിയ പരിശീലകന്‍ തുടരുമെന്നിരിക്കെയാണ് എല്ലാ തലത്തിലും ചര്‍ച്ചകള്‍ നടത്തണമെന്ന വാദം ഗാംഗുലി ഉന്നയിച്ചത്. ശാസ്ത്രിയെ അനുകൂലിക്കുന്നവര്‍ ഇന്നലെ തന്നെ അദ്ദേഹത്തെ തെരഞ്ഞെടുത്ത പ്രഖ്യാപനം വരുമെന്നാണ് കരുതിയത്. എന്നാല്‍ ഗാംഗുലിക്ക് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടുണ്ടായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉന്നതരെ അദ്ദേഹം കാര്യങ്ങള്‍ അറിയിച്ചു. അവരും പറഞ്ഞത് തിടുക്കത്തില്‍ പ്രഖ്യാപനം വേണ്ടെന്നാണ്. തീരുമാനം വൈകും തോറും അത് ശാസ്ത്രിയെ ബാധിക്കും. സൗരവിനെതിരെ പലപ്പോഴായി ശാസ്ത്രി രംഗത്ത് വന്നതും ഈ ഘട്ടത്തില്‍ കൂട്ടി വായിക്കണം. ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മറ്റ് മികച്ച നായകരില്‍ കപില്‍ദേവ്, മന്‍സൂര്‍ അലിഖാന്‍ പട്ടോഡി, അജിത് വഡേക്കര്‍ എന്നിവരുടെ പേരുകള്‍ ശാസ്ത്രി പറഞ്ഞപ്പോള്‍ എല്ലാവരും അംഗീകരിക്കുന്ന നായകനായ സൗരവിന്റെ നാമം ശാസ്ത്രി പരാമര്‍ശിച്ചിരുന്നില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending