Connect with us

Sports

ടി20 യില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി

Published

on

വെല്ലിംഗ്ടണ്‍: രോഹിത് ശര്‍മ നയിച്ച ആദ്യ ടിട്വന്റി മത്സരത്തില്‍ ന്യൂസിലാന്റിനെതിരെ ഇന്ത്യക്ക് ദയനീയ തോല്‍വി. 80 റണ്‍സിന്റെ വമ്പന് തോല്‍വിയാണ് ഇന്ത്യ രുചിച്ചത്.

ആദ്യം ബാറ്റ് ചെയ്ത കിവീസ് 219 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ ഇന്ത്യയുടെ പത്ത് പേര്‍ ചേര്‍ന്ന് നേടിയത് കേവലം 139 റണ്‍സ്. ടെസ്റ്റ്-ഏകദിന പരമ്പരകളില്‍ കളം നിറഞ്ഞ ഇന്ത്യ ടീം വേഗത്തിന്റെ മത്സരത്തില്‍ ഒരു ഘട്ടത്തിലും ചിത്രത്തിലുണ്ടായിരുന്നില്ല. ബാറ്റിംഗിലും ബൗളിംഗിലുമെല്ലാം കവീസ് പിടിമുറുക്കിയപ്പോള്‍ ഇന്ത്യക്ക് അമ്പേ പരാജയം. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് തുടങ്ങിയ ചാമ്പ്യന്‍ ബൗളര്‍മാരില്ലാതെ ഇറങ്ങിയ ഇന്ത്യക്കായി പന്തെടുത്ത് അഞ്ച് പേരെയും കിവി ബാറ്റ്‌സ്മാന്മാര്‍ കണക്കിന് ശിക്ഷിച്ചു. കിവീസിന്റെ പുതിയ വിക്കറ്റ് കീപ്പര്‍ ടീം സൈഫര്‍ട്ട് ആഞ്ഞടിച്ചപ്പോള്‍ ഭുവനേശ്വര്‍ കുമാറും ഖലീല്‍ അഹമ്മദും നിലയില്ലാത്ത കയത്തിലായി.

മുന്‍ വിക്കറ്റ് കീപ്പര്‍ ബ്രെന്‍ഡന്‍ മക്കലത്തിന്റെ ശൈലിയില്‍ നിറഞ്ഞാടിയ സൈഫര്‍ട്ട് 43 പന്തില്‍ നിന്ന് 84 റണ്‍സാണ് അദ്ദേഹം അതിവേഗതയില്‍ നേടിയത്. ഓപ്പണര്‍ കോളിന്‍ മണ്‍റോ പൂര്‍ണ്ണ പിന്തുണ നല്‍കി. നായകന്‍ കീത്ത് വില്ല്യംസണും 34 റണ്‍സുമായി കസറി.

ഭുവനേശ്വര്‍ ഒരു വിക്കറ്റ് നേടാന്‍ 47 റണ്‍സ് വഴങ്ങി. ഖലീല്‍ അഹമ്മദിനും കാര്യമായ മര്‍ദ്ദനമേറ്റു. ഹാര്‍ദ്ദിക് പാണ്ഡ്യ ക്രുണാല്‍ പാണ്ഡ്യ എന്നിവരും ശിക്ഷിക്കപ്പെട്ടപ്പോള്‍ യൂസവേന്ദ്ര ചാഹല്‍ മാത്രമായിരുന്നു തമ്മില്‍ ഭേദമായത്.

ഇന്ത്യന്‍ മറുപടി ദയനീയതയില്‍ നിന്നായിരുന്നു. വിരാത് കോലിയെ കൂടാതെ നായകന്റെ തൊപ്പിയിട്ട രോഹിത് ശര്‍മ മൂന്നാം ഓവറില്‍ തന്നെ മടങ്ങി. അഞ്ച് പന്തുകള്‍ മാത്രം നേരിട്ട രോഹിത് ടീം സൗത്തിയുടെ പന്തിലാണ് പുറത്തായത്. ശിഖര്‍ ധവാനും മൂന്നാം നമ്പറില്‍ വന്ന ശങ്കറും ചേര്‍ന്ന് രക്ഷാദൗത്യം നടത്തിയെങ്കിലും സ്‌ക്കോറിംഗ് മന്ദഗതിയിലായിരുന്നു. സ്‌ക്കോര്‍ 51 ല്‍ ധവാനെ ഫെര്‍ഗൂസണ്‍ മടക്കിയതോടെ ചെറിയ തകര്‍ച്ച. റിഷാഭ് പന്തിന് നേടാനായത് ഒരു റണ്‍ മാത്രം. ദിനേശ് കാര്‍ത്തിക്കും പെട്ടെന്ന് മടങ്ങിയ ശേഷം മഹേന്ദ്രസിംഗ് ധോണിയുടെ ഊഴം. പക്ഷേ മുന്‍ നായകന് പിന്തുണ നല്‍കാന്‍ കാര്യമായി ആരുമുണ്ടായിരുന്നില്ല. അഞ്ച് ബൗണ്ടറികളും ഒരു സിക്‌സറുമായി എം.എസ് 39 റണ്‍സ് നേടി. ഓള്‍റൗണ്ടര്‍മാരായ സഹോദരങ്ങള്‍ ഹാര്‍ദ്ദിക്കും (4) ക്രുനാലും (20) പൊരുതിയില്ല. ന്യൂസിലാന്‍ഡ് ബൗളര്‍മാരില്‍ ടീം സൗത്തി മൂന്ന് വിക്കറ്റുമായി ഒന്നാമനായി. സൈഫോര്‍ട്ടാണ് കളിയിലെ കേമന്‍. പരമ്പരയിലെ രണ്ടാം മല്‍സരം വെള്ളിയാഴ്ച്ച നടക്കും

Sports

ഫിഫ അണ്ടര്‍17 ലോകകപ്പ്: ബ്രസീല്‍ പുറത്തായി; പെനാല്‍റ്റിയില്‍ ജയം നേടി പോര്‍ച്ചുഗല്‍ ഫൈനലിലേക്ക്

തിരസ്‌ക്കരിക്കാനാകാത്ത ആവേശം നിറഞ്ഞ രണ്ടാം സെമിഫൈനല്‍ മത്സരത്തിലാണ് പോര്‍ച്ചുഗല്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 6 – 5 ന്റെ ജയം ഉറപ്പാക്കി ഫൈനലിലേക്ക് കടന്നത്.

Published

on

ഫിഫ അണ്ടര്‍17 ഫുട്‌ബോള്‍ ലോകകപ്പില്‍ നിന്ന് അഞ്ചുതവണ കിരീടം നേടിയ ബ്രസീല്‍ പുറത്തായി. തിരസ്‌ക്കരിക്കാനാകാത്ത ആവേശം നിറഞ്ഞ രണ്ടാം സെമിഫൈനല്‍ മത്സരത്തിലാണ് പോര്‍ച്ചുഗല്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 6 – 5 ന്റെ ജയം ഉറപ്പാക്കി ഫൈനലിലേക്ക് കടന്നത്.

നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല.

തുടര്‍ന്ന് മത്സരഫലം തീരുമാനിക്കാന്‍ പെനാല്‍റ്റി ഷൂട്ടൗട്ട്. ആദ്യ അഞ്ചു ഷോട്ടുകളും ഇരു ടീമുകളും കൃത്യമായി നേടി മത്സരം സഡന്‍ ഡെത്തിലേക്ക് നീങ്ങി.

Continue Reading

Sports

മുഹമ്മദ് ഇനാന്റെ സെഞ്ചുറി മിന്നി; ഇന്ത്യ എയ്ക്ക് കനത്ത ജയം

എട്ടാം സ്ഥാനത്ത് ബാറ്റിങ്ങിന് എത്തിയ ഇനാൻ 74 പന്തിൽ പുറത്താകാതെ 105 റൺസുകൾ വെന്തെടുത്തുവെങ്കിലും ഇന്ത്യ എയ്ക്ക് 26 റൺസിന്റെ വിജയം സമ്മാനിച്ചു.

Published

on

ബംഗളൂരു: മലയാളി ഓൾറൗണ്ടർ മുഹമ്മദ് ഇനാൻ കാട്ടിയ അത്ഭുത പ്രകടനം ഇന്ത്യ എ ടീമിനെ അണ്ടർ-19 ക്രിക്കറ്റ് ടൂര്ണമെന്റിൽ നിർണായക ജയത്തിലേക്ക് നയിച്ചു. എട്ടാം സ്ഥാനത്ത് ബാറ്റിങ്ങിന് എത്തിയ ഇനാൻ 74 പന്തിൽ പുറത്താകാതെ 105 റൺസുകൾ വെന്തെടുത്തുവെങ്കിലും ഇന്ത്യ എയ്ക്ക് 26 റൺസിന്റെ വിജയം സമ്മാനിച്ചു. മത്സരത്തിലെ താരത്തിൻറെ ബഹുമതിയും ഇനാനെ തേടിയെത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ എ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 269 റൺസാണ് നേടിയിരിക്കുന്നത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ബി 47.2 ഓവറിൽ 243 റൺസിന് മടങ്ങി. 6 വിക്കറ്റ് നഷ്ടത്തിൽ 100 റൺസിൽ തളർന്ന ഇന്ത്യ എയെ മാന്യമായ സ്കോറിലേക്ക് തിരിച്ചുകൊണ്ടുവന്നത് ഇനാന്റെ ഏകയുദ്ധമായിരുന്നു.

સ્પിൻ ബൗളിംഗ് ഓൾറൗണ്ടറായ ഇനാൻ ക്രീസിലെത്തിയപ്പോൾ മുൻനിരയിൽ വിഹാൻ മൽഹോത്ര (42) ഒഴികെ ആരും പൊരുതാനായില്ല. എന്നാൽ ഇനാന്റെ മിന്നും ബാറ്റിങ് ഇന്ത്യൻ എയുടെ പ്രതീക്ഷകൾ ഉയർത്തി. 74 പന്തിലൂടെ ആറ് സിക്‌സും 12 ബൗണ്ടറിയും അടങ്ങിയ ശതകം അദ്ദേഹം പൂർത്തിയാക്കി. അൻമോൽജീത് സിങ്ങിനൊപ്പം 135 റൺസിന്റെ നിർണായക പങ്കാളിത്തവും ഇനാൻ പാളിയില്ല.

തൃശൂർ പുന്നയൂർക്കുളം പരൂർ സ്വദേശിയായ ഇനാൻ കഴിഞ്ഞ വർഷത്തെ ഓസ്ട്രേലിയൻ അണ്ടർ-19 പര്യടനത്തിൽ സ്പിൻ ബൗളിങ്ങിലൂടെ നേടിയ ശ്രദ്ധയുടെ തുടർച്ചയായി ഇപ്പോഴും കനത്ത പ്രകടനം കാഴ്ചവെക്കുന്നു.

അഫ്ഗാനിസ്ഥാനെയും ഉൾപ്പെടുത്തി ബംഗളൂരുവിൽ നടക്കുന്ന ടൂർണമെന്റിൽ മൂന്ന് മത്സരവും തോറ്റ ഇന്ത്യ ബി അവസാന സ്ഥാനത്താണ്. രണ്ടിൽ രണ്ട് വിജയങ്ങളോടെ അഫ്ഗാനിസ്ഥാൻ മുന്നിൽ. മൂന്ന് മത്സരത്തിൽ രണ്ടും ജയിച്ച ഇന്ത്യ എ രണ്ടാമതാണ്. ഇനാന്റെ ഇന്നിങ്സോടെ ഇന്ത്യ എ ഫൈനലിലേക്ക് പ്രവേശനം ഏകദേശം ഉറപ്പിച്ചു. ഫൈനൽ ഞായറാഴ്ചയാണ്.

Continue Reading

Sports

വീണ്ടും ക്രിസ്റ്റ്യാനോ മാജിക്; അത്ഭുത ബൈസിക്കിള്‍ ഗോളോടെ അല്‍ നസ്‌റിന് 4-0 വിജയം

ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് പുറകേ സൗദി പ്രോ ലീഗില്‍ അല്‍ നസ്‌റിനായി ഇറങ്ങിയ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ഞായറാഴ്ച അല്‍ ഖലീജിനെതിരെ നേടിയ അത്ഭുത ഗോളാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം.

Published

on

​റിയാദ്: പ്രായം വെറും ഒരു നമ്പര്‍ മാത്രമാണെന്ന് വീണ്ടും തെളിയിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് പുറകേ സൗദി പ്രോ ലീഗില്‍ അല്‍ നസ്‌റിനായി ഇറങ്ങിയ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ഞായറാഴ്ച അല്‍ ഖലീജിനെതിരെ നേടിയ അത്ഭുത ഗോളാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം.

4-0 ന് അല്‍ നസ്‌റ് വിജയിച്ച മത്സരത്തില്‍ ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോയുടെ മായാജാല ഗോള്‍ പിറന്നത്. വിങില്‍ നിന്നുള്ള നവാഫ് ബൗഷലിന്റെ ലോംഗ് ക്രോസിനു പിന്നാലെ നിലംതൊടുന്നതിന് മുന്‍പ് തന്നെ, അതിവിശിഷ്ടമായ ആംഗിളില്‍ അക്രോബാറ്റിക് മികവോടെ CR7 പുറപ്പെടുവിച്ച ബൈസിക്കിള്‍ കിക്ക് വലകുലുക്കുകയായിരുന്നു. ഗോള്‍കീപ്പര്‍ ആന്റണി മോറിസ് പ്രതികരിക്കാനും മുമ്പ് പന്ത് നെറ്റില്‍. ഗാലറി കരഞ്ഞുയര്‍ന്നത് അത്ഭുത നിമിഷത്തിന്റെ ആഘോഷത്തില്‍.

ക്രിസ്റ്റ്യാനോയുടെ അക്രോബാറ്റിക് ഗോളുകള്‍ പുതിയതല്ല. 2017-18 യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസ് ജഴ്സിയില്‍ റയല്‍ മഡ്രിഡിനെതിരെ നേടിയ പ്രശസ്ത ബൈസിക്കിള്‍ ഗോളിന്റെ ഓര്‍മ്മകള്‍ പുതുക്കുന്ന തരത്തിലായിരുന്നു ഞായറാഴ്ചത്തെ ഗോള്‍.

മത്സരത്തില്‍ ജോ ഫെലിക്സ്, വെസ്ലി, സാദിയോ മാനെ എന്നിവരും ഗോള്‍ നേടി. നാലു ഗോളുകളുടെ ഭംഗിയോടെ അല്‍ നസ്‌റ് 4-0 ന് ജയം സ്വന്തമാക്കി.

നിലവില്‍ 27 പോയിന്റുമായി അല്‍ നസ്‌റ് ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.

 

Continue Reading

Trending