Connect with us

Culture

പരമ്പര രക്ഷിക്കാന്‍ കോലിപ്പട

Published

on

നാഗ്പൂര്‍: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടി 20 മത്സരം ഇന്ന് നാഗ്പൂരില്‍. കുട്ടി ക്രിക്കറ്റില്‍ ഒന്നാം മത്സരത്തില്‍ തന്നെ ഇന്ത്യക്കു കനത്ത വെല്ലുവിളി തീര്‍ത്ത ഇംഗ്ലണ്ടിനെതിരെ രണ്ടാം മത്സരത്തിനിറങ്ങുന്ന കോലിപ്പട പരമ്പര രക്ഷിക്കാനുള്ള ശ്രമത്തിലാണ്. ടെസ്റ്റിലും ഏകദിനത്തിലും തങ്ങളുടെ ശൈലി ഉപയോഗിച്ച് ഇന്ത്യയെ തളക്കാന്‍ നോക്കി ദയനീയമായി പരാജയപ്പെട്ട ഇംഗ്ലീഷുകാര്‍ പക്ഷേ ക്രിക്കറ്റിന്റെ ചെറുപതിപ്പില്‍ ശ്രമം വിജയകരമാക്കുകയും ചെയ്തു. ടെസ്റ്റിലും ഏകദിനത്തിലും ഇംഗ്ലീഷ് സംഘത്തിന് വിനയായത് ബൗളിങ് ആയിരുന്നെങ്കില്‍ ആദ്യ ടി 20യില്‍ മത്സരം ഇന്ത്യയില്‍ നിന്നും പൂര്‍ണമായും കവര്‍ന്നത് ബൗളര്‍മാരായിരുന്നു. ടിമല്‍ മില്‍സ്, ക്രിസ് ജോര്‍ദാന്‍ എന്നിവരുടെ വരവോടെ ബൗളിങില്‍ പുതിയ സമീപനമാണ് ഇംഗ്ലീഷുകാരുടേത്. ഏകദിനത്തില്‍ പരാജയപ്പെട്ടെങ്കിലും ഒരു പരിധി വരെ വിജയിച്ച ബാറ്റിങ് ലൈനപ്പ് അതേപടി നിലനിര്‍ത്തിയാണ് ടി 20യില്‍ ഇംഗ്ലണ്ട് ഇറങ്ങുന്നത്. നാഗ്പൂരിലെ രണ്ടാം മത്സരവും കൈപ്പിടിയിലൊതുക്കിയാല്‍ ടി 20 പരമ്പര നേടാന്‍ ഇംഗ്ലണ്ടിനാവും. അതേ സമയം ഇന്നത്തെ മത്സരം വിജയിക്കാനായില്ലെങ്കില്‍ പുതിയ നായകന് കീഴില്‍ ആദ്യ പരമ്പര നഷ്ടമെന്ന മോശം റെക്കോര്‍ഡാവും ഇന്ത്യയെ തേടിയെത്തുക. ആദ്യ മത്സരത്തില്‍ കാര്യമായ കൂട്ടുകെട്ടുണ്ടാക്കാന്‍ ഇന്ത്യയുടെ ബാറ്റിങ് നിരക്കായിരുന്നില്ല. ഇതോടൊപ്പം കൃത്യതയാര്‍ന്ന ഇംഗ്ലീഷ് ബൗളിങ് കൂടി ഒത്തു ചേര്‍ന്നതോടെ കാര്യങ്ങള്‍ വരുതിയില്‍ നിന്നും നഷ്ടമാവുകയും ചെയ്തു. ഏകദിനത്തില്‍ കേവലം 24 റണ്‍സ് മാത്രം സ്‌കോര്‍ ചെയ്ത ഓപണര്‍ കെ.എല്‍ രാഹുല്‍ സമ്മര്‍ദ്ദത്തിലാണ്. ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള ടീമില്‍ സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ കാര്യമായ സ്‌കോര്‍ കണ്ടെത്തേണ്ടത് അദ്ദേഹത്തിന് അത്യാവശ്യമാണ്. ഡെത്ത് ഓവറുകളില്‍ പന്തെറിയാന്‍ വിദഗ്ധനായ ക്രിസ് ജോര്‍ദാന്റെ വരവ് ഇംഗ്ലണ്ടിന് പുതിയ ഊര്‍ജ്ജമാണ് സമ്മാനിച്ചിരിക്കുന്നത്. ഓപണിങില്‍ പുതിയ പരീക്ഷണത്തിന് ഇന്ത്യ തയാറായേക്കും. രാഹുലിന് പകരം ഋഷഭ് പാന്തിനെ ഇറക്കാന്‍ കോലി മുതിര്‍ന്നേക്കും. അതേ സമയം ബൗളിങ് നിരയില്‍ മാറ്റം വരുത്തുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. പര്‍വേസ് റസൂലിന് പകരം അമിത് മിശ്രയെ ടീമില്‍ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്. ആശിഷ് നെഹ്‌റ, ബുമ്‌റ എന്നിവരില്‍ ഒരാള്‍ക്കു പകരം ഭുവനേശ്വര്‍ കുമാറിനേയും ആദ്യ ഇലവനില്‍ കൊണ്ടു വരാന്‍ സാധ്യതയുണ്ട്. ഇംഗ്ലണ്ട് ആദ്യ മത്സരത്തില്‍ വിജയിച്ച ടീമിനെ നിലനിര്‍ത്തും. കാണ്‍പൂരില്‍ നിന്നും വ്യത്യസ്ഥമായി വലിയ ഗ്രൗണ്ടാണ് നാഗ്പൂരിലേത്. ബാറ്റിങിന് അനുകൂലമായ പിച്ച് സ്പിന്നര്‍മാരേയും തുണക്കും. നാഗ്പൂരിലെ വി.സി.എ സ്റ്റേഡിയത്തില്‍ രണ്ട് ടി 20 മത്സരങ്ങള്‍ കളിച്ച ഇന്ത്യ രണ്ടിലും പരാജയപ്പെടുകയാണ് ചെയ്തത്. 2009ല്‍ ശ്രീലങ്കയോടും 2016ലെ ലോകകപ്പില്‍ ന്യൂസിലന്‍ഡിനോടുമാണ് ഇന്ത്യ തോറ്റത്. നാഗ്പൂരില്‍ 10 ട്വന്റി ട്വന്റി മത്സരങ്ങള്‍ നടന്നതില്‍ ഏഴിലും ആദ്യം ബാറ്റ് ചെയ്ത ടീം ആണ് വിജയിച്ചിട്ടുള്ളത്.

സാധ്യത ടീം: ഇന്ത്യ-വിരാട് കോലി, കെ.എല്‍ രാഹുല്‍/ഋഷഭ് പാന്ത്, സുരേഷ് റെയ്‌ന, യുവരാജ് സിങ്, എം.എസ് ധോണി, മനീഷ് പാണ്ഡേ, ഹര്‍ദിക് പാണ്ഡ്യ, പര്‍വേസ് റസൂല്‍/ അമിത് മിശ്ര, യജുവേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍/ ആശിഷ് നെഹ്‌റ/ ജസ്പ്രീത് ബുമ്‌റ.
ഇംഗ്ലണ്ട്: സാം ബില്ലിങ്‌സ്, ജേസണ്‍ റോയ്, ജോ റൂട്ട്, ഓയിന്‍ മോര്‍ഗന്‍, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍, മോയിന്‍ അലി, ക്രിസ് ജോര്‍ദാന്‍, ലിയാം പ്ലന്‍കറ്റ്, ആദില്‍ റഷീദ്, ടിമല്‍ മില്‍സ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘ദൃശ്യം 3’യുടെ വിതരണം പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തു; റിലീസ് തീയതി സംബന്ധിച്ച് ആശങ്കയിൽ ആരാധകർ

ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Published

on

കൊച്ചി: ജീത്തു ജോസഫ്–മോഹൻലാൽ കൂട്ടുകെട്ടിന്റെ ഏറെ പ്രതീക്ഷയുണർത്തുന്ന ‘ദൃശ്യം 3’യുടെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെ, ചിത്രത്തിന്റെ പ്രധാന വിതരണാവകാശങ്ങൾ പ്രമുഖ പ്രൊഡക്ഷൻ–വിതരണ സ്ഥാപനമായ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി. ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ആശിർവാദ് സിനിമാസിൽ നിന്ന് ഇന്ത്യയിലും വിദേശത്തുമുള്ള എക്സ്ക്ലൂസീവ് വേൾഡ്‌വൈഡ് തീയറ്റർ അവകാശങ്ങൾ സ്വന്തമാക്കിയതായും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിൽ പനോരമ സ്റ്റുഡിയോസ് വ്യക്തമാക്കി.

വിതരണാവകാശങ്ങൾ വിറ്റതോടെ ‘ദൃശ്യം 3’യുടെ മലയാളം റിലീസ് വൈകുമോ എന്ന ആശങ്കയിലാണ് ആരാധകർ. ഹിന്ദി, തെലുങ്ക് റീമേക്കുകൾക്കൊപ്പം ചിത്രം ഒരുമിച്ച് റിലീസ് ചെയ്യുമോ എന്നതും ചോദ്യം. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം എല്ലാ ഭാഷാ പതിപ്പുകളും ഒരേ സമയം തീയറ്ററുകളിൽ എത്താനാണ് സാധ്യതയെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും, മറ്റ് പതിപ്പുകളുടെ നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. മലയാളം പതിപ്പ് ആദ്യം എത്തും, റീമേക്കുകൾ പിന്നീട്—എന്ന അഭ്യൂഹങ്ങളും പ്രചരിച്ചുവരുന്നു. എന്നാൽ നിർമാതാക്കളോ സംവിധായകനോ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

ജീത്തു ജോസഫ് എഴുതിയും സംവിധാനം ചെയ്‌ത ‘ദൃശ്യം’ പരമ്പര മലയാള സിനിമയിലെ ഏറ്റവും വിജയം നേടിയ ത്രില്ലർ ഫ്രാഞ്ചൈസികളിൽ ഒന്നാണ്. 2013ൽ പുറത്തിറങ്ങിയ ആദ്യഭാഗം ബോക്‌സ് ഓഫീസിൽ വൻ വിജയം നേടി; 2021ൽ രണ്ടാം ഭാഗം ആമസോൺ പ്രൈം വീഡിയോയിലൂടെ OTT റിലീസായിരുന്നു. കുടുംബത്തെ സംരക്ഷിക്കാൻ കേബിൾ ടിവി നെറ്റ്‌വർക്കുടമ ജോര്‍ജുകുട്ടി (മോഹൻലാൽ) നടത്തുന്ന കഠിന പോരാട്ടമാണ് കഥയുടെ പ്രമേയം.

 

Continue Reading

Film

ഭൂട്ടാന്‍ കാര്‍ കള്ളക്കടത്ത് കേസ്: നടന്‍ അമിത് ചക്കാലക്കലിന്റെ പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസര്‍ കസ്റ്റംസ് വിട്ടു നല്‍കി

Published

on

കൊച്ചി: ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ കടത്തുന്ന കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിച്ചെടുത്ത നടന്‍ അമിത് ചക്കാലക്കലിന്റെ ലാന്‍ഡ് ക്രൂയിസര്‍ വാഹനം തിരികെ വിട്ടു നല്‍കി. ‘ ഓപ്പറേഷന്‍ നുംഖോര്‍ ‘ പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത മധ്യപ്രദേശ് രജിസ്‌ട്രേഷനിലുള്ള വാഹനമാണ് കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടെ ഉത്തരവിനെ തുടര്‍ന്ന് വിട്ടുനല്‍കിയത്. അമിത് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ബോണ്ടില്‍ ഒപ്പുവെക്കുകയും 20 ശതമാനം ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കുകയും ചെയ്തതോടെയാണ് വാഹനം താല്‍ക്കാലികമായി വിട്ടു നല്‍കിയത്. എന്നാല്‍ വാഹനം ഉപയോഗിക്കരുത് കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ല തുടങ്ങിയ കര്‍ശന വ്യവസ്ഥകള്‍ തുടരും.

ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങള്‍ കേരളത്തിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കസ്റ്റംസ് റെയ്ഡിനിടെയാണ് അമിത്തിന്റെ വാഹനങ്ങളും ഗാരേജിലുള്ള മറ്റ് വാഹനങ്ങളും പിടിച്ചെടുത്തത്. അമിത് ചക്കാലക്കല്‍ ഒന്നിലധികം തവണ കസ്റ്റംസ് മുന്നില്‍ ഹാജരായി രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഗാരേജില്‍ നിന്നുള്ള വാഹനങ്ങള്‍ അറ്റകുറ്റപ്പണിക്കെത്തിച്ചതാണെന്ന് അമിത് വ്യക്തമാക്കി. വാഹനങ്ങളുടെ യഥാര്‍ത്ഥ ഉടമകളും നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥരോട് ഹാജരായിരുന്നു. ഭൂട്ടാന്‍, നേപ്പാള്‍ റൂട്ടുകളിലൂടെ ലാന്‍ഡ് ക്രൂയിസര്‍, ഡിഫന്‍ഡര്‍ പോലുള്ള ആഡംബര കാറുകള്‍ വ്യാജ രേഖകളുടെ സഹായത്തോടെ ഇന്ത്യയില്‍ കടത്തുകയും പിന്നീട് താരങ്ങള്‍ക്കുള്‍പ്പെടെ വിലകുറച്ച് വില്‍ക്കുകയും ചെയ്ത ഒരു സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനമാണ് അന്വേഷണത്തില്‍ പുറത്തുവന്നത്.

ഇന്ത്യന്‍ ആര്‍മി, യുഎസ് എംബസി, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് തോന്നിക്കുന്ന വ്യാജ രേഖകളും, വ്യാജ ആര്‍ടിഒ രജിസ്‌ട്രേഷനുകളും ഉപയോഗിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഈ കേസിന്റെ ഭാഗമായി ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ തുടങ്ങിയ നടന്മാരുടെ വീടുകള്‍ ഉള്‍പ്പെടെ കേരളത്തിലെ 17 ഇടങ്ങളില്‍ കസ്റ്റംസ് കഴിഞ്ഞ സെപ്റ്റംബറില്‍ റെയ്ഡ് നടത്തിയിരുന്നു. വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടന്നു. വ്യാജ രേഖകള്‍ വഴി ഇറക്കുമതി ചെയ്ത വാഹനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകള്‍, സാമ്പത്തിക കള്ളപ്പണം എന്നിവയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിലവിലെ അന്വേഷണത്തിന്റെ കേന്ദ്രീകരണം. കസ്റ്റംസിനൊപ്പം ഇഡിയും കേസില്‍ അന്വേഷണം തുടരുകയാണ്.

Continue Reading

Film

‘പൊതുവേദിയില്‍ സംസാരിക്കാന്‍ കഴിയില്ല; തുറന്ന് പറഞ്ഞ് നടന്‍ വിനായകന്‍

ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് വിനായകന്‍ പ്രത്യക്ഷപ്പെടുന്നത്.

Published

on

ഡാന്‍സിലൂടെ സിനിമാ രംഗത്തെത്തിയ വിനായകന്‍ ഇന്ന് പാന്‍ഇന്ത്യന്‍ ശ്രദ്ധ നേടിയ നടനാണ്. മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന കളങ്കാവല്‍ ആണ് റിലീസിനൊരുങ്ങുന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രം. ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് വിനായകന്‍ പ്രത്യക്ഷപ്പെടുന്നത്. നായകവേഷം തന്നെയാണെന്ന് പറയപ്പെടുന്ന കഥാപാത്രത്തെ സംബന്ധിച്ച അന്തിമ മറുപടി ഡിസംബര്‍ 5ന് പ്രേക്ഷകര്‍ക്ക് ലഭിക്കും.

സിനിമകളില്‍ സജീവമായിരുന്നെങ്കിലും പൊതുവേദികളില്‍ വിനായകനെ അപൂര്‍വ്വം മാത്രമേ കാണാറുള്ളൂ. അതിന്റെ കാരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം കളങ്കാവല്‍ പ്രമോഷന്‍ ഇന്റര്‍വ്യൂവില്‍ മറുപടി പറഞ്ഞു.’സിനിമയും അതിന്റെ ബിസിനസുമാണ് ഞാന്‍ പ്രധാനമായി ശ്രദ്ധിക്കുന്നത്. ജനങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കാന്‍ അറിയില്ല. പൊതുവേദിയില്‍ സംസാരിക്കാന്‍ പറ്റുന്നില്ല’ അതിന്റെ പ്രശ്‌നങ്ങളും അനുഭവിച്ചിട്ടുണ്ട്. പൊതുവേദികളില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്നല്ല, താല്‍പര്യമുണ്ട്’പക്ഷേ കഴിയുന്നില്ല. പിന്നെ പത്ത് പേരില്‍ രണ്ടുപേര്‍ എനിക്കു ചൊറിയും എന്റെ സ്വഭാവത്തിന് അനുസരിച്ച് ഞാന്‍ എന്തെങ്കിലുമൊക്കെ പറയാം, അതാണ് പിന്നെ പ്രശ്‌നമാകുന്നത്. അതിനേക്കാള്‍ നല്ലത് വീടിനുള്ളില്‍ ഇരിക്കുക തന്നെയാണ്, എന്നാണ് വിനായകന്‍ വ്യക്തമാക്കിയത്.

Continue Reading

Trending