Connect with us

india

ഇന്ത്യൻ ഭരണഘടന തന്നെ മൊത്തം വിദേശീയം

Published

on

ഖാദർ പാലാഴി

‘ഇന്ത്യ’ മാത്രമല്ല നമ്മുടെ ഭരണഘടനയിൽ വിദേശീയമായിട്ടുള്ളത്. ഒത്തിരിയൊത്തിരി കാര്യങ്ങളുണ്ട്. താമസിയാതെ അതും എടുത്ത് മാറ്റാൻ ആവശ്യമുയരും. ആവശ്യമുയർന്നാൽ അതിനർത്ഥം എടുത്തു മാറ്റുമെന്ന് തന്നെയാണ്. ഇന്ത്യക്ക് പകരം ഭാരതമാകുന്നത് പോലെ.

ബ്രിട്ടന്റെ ഭരണഘടനയിൽനിന്ന് കട്ട് ആന്റ് പെയ്സ്റ്റ് ചെയ്തതാണ് പാർലിമെന്ററി ജനാധിപത്യം, രാഷ്ട്രത്തലവനായ പ്രസിഡണ്ടിന് അഥവാ രാഷ്ട്രപതിക്ക് നാമമാത്രമായ അധികാരം മാത്രം നൽകുന്ന വ്യവസ്ഥ, പ്രധാനമന്ത്രി പദവി, രാജ്യസഭയും ലോക് സഭയും ഉൾപ്പെടുന്ന ദ്വിമണ്ഡല പാർലിമെന്റ്, സ്പീക്കറുടെ ചുമതലകൾ തുടങ്ങിയവ.

അമേരിക്കൻ ഭരണഘടനയിൽ നിന്ന് എടുത്തതാണ് മൗലികാവകാശങ്ങൾ അഥവാ ഫണ്ടമെന്റൽ റൈറ്റ്സ്, പ്രസിഡണ്ടിനെ ഇംപീച്ച് ചെയ്യൽ, വൈസ് പ്രസിഡന്റ് അഥവാ ഉപരാഷ്ട്രപതി പദവി, സുപ്രീം കോടതിയിലേയും ഹൈക്കോടതികളിലേയും ജഡ്ജിമാരെ നീക്കം ചെയ്യുന്ന രീതി, സായുധ സേനകളുടെ തലവൻ പ്രസിഡണ്ട് ആയിരിക്കുമെന്നത് , ഭരണഘടനയെ വ്യാഖ്യാനിക്കാൻ സുപ്രീം കോടതിക്ക് അധികാരം നൽകുന്ന വ്യവസ്ഥ, സംസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്യുന്ന രാജ്യസഭ തുടങ്ങിയവ.

ഫ്രാൻസിൽ നിന്ന് നാം സ്വീകരിച്ചതാണ് സ്വാതന്ത്ര്യം , സമത്വം, സാഹോദര്യം എന്നീ ആശയങ്ങളും റിപ്പബ്ലിക് എന്ന ആശയവും

കാനഡയിൽ നിന്ന് ഉൾക്കൊണ്ടതാണ് ശക്തമായ കേന്ദ്ര സർക്കാറും അവശിഷ്ടാധികാരങ്ങളുള്ള സംസ്ഥാനങ്ങളും എന്ന ആശയം . അതുപോലെ സംസ്ഥാനങ്ങളിൽ ഗവർണർമാരെ നിയമിക്കുന്ന രീതി.

സോവിയറ്റ് യൂണിയനിൽ നിന്നാണ് പൗരൻമാർക്ക് രാഷ്ട്രത്തോടുള്ള കടമകൾ അഥവാ ഫണ്ടമെന്റൽ ഡ്യൂട്ടീസ് നിശ്ചയിച്ചത്.

ദക്ഷിണാഫ്രിക്കൻ ഭരണഘടനയിൽ നിന്നാണ് കാലാകാലങ്ങളിലെ ആവശ്യങ്ങൾ പരിഗണിച്ച് ഭരണഘടനയിൽ ഭേദഗതി വരുത്താനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിയതും രാജ്യസഭാ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് രീതി ആവിഷ്ക്കരിച്ചതും.

അയർലന്റിൽ നിന്നാണ് നിർദേശക തത്വങ്ങൾ അഥവാ ഡയറക്റ്റീവ് പ്രിൻസിപ്പ്ൾസ് ഉൾപ്പെടുത്തിയത്

ഒസ്ട്രേലിയയെ അനുകരിച്ചാണ് കേന്ദ്ര സർക്കാറിനും സംസ്ഥാന സർക്കാറുകൾക്കും ഒരേ പോലെ പ്രവർത്തനാധികാരം നൽകുന്ന കൺകറന്റ് ലിസ്റ്റ് എന്ന ആശയം ഉൾപ്പെടുത്തിയത്.

ഇതിനെല്ലാം പുറമെ ബ്രിട്ടീഷ് പാർലിമെന്റ് പാസാക്കിയ 1935 ലെ ഇന്ത്യാ ഗവൺമെന്റ് ആക്റ്റിൽ നിന്നാണ് ഇന്ത്യൻ ഭരണഘടനയുടെ വിവിധ ആശയങ്ങൾക്ക് ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത്. ജർമനിയുടേയും ജപ്പാന്റേയും ഭരണഘടനയിൽ നിന്നുമൊക്കെ നാം പലതും ഉൾപ്പെടുത്തിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പോക്‌സോ കേസ്; ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി

ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്.

Published

on

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി. ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്. കേസില്‍ യെദ്യൂരപ്പയെ കൂടാതെ അരുണ്‍ വൈ.എം, രുദ്രേഷ് മരുളസിദ്ധയ്യ, ജി. മാരിസ്വാമി എന്നിവരാണ് മറ്റ് പ്രതികള്‍.

ബംഗളൂരു സദാശിവനഗര്‍ പൊലീസാണ് അതിജീവിതയുടെ അമ്മ നല്‍കിയ പരാതിയില്‍ യെദ്യൂരപ്പയുടെ പേരില്‍ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തത്. 17 വയസുള്ള തന്റെ മകളെ യെദ്യൂരപ്പ വീട്ടില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതി. അന്വേഷണം പിന്നീട് സര്‍ക്കാര്‍ സിഐഡിക്ക് കൈമാറി. കേസ് പരിഗണിക്കുന്ന ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി യെദ്യൂരപ്പയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചത് ചോദ്യം ചെയ്ത് യെദ്യൂരപ്പ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, കേസ് റദ്ദാക്കണമെന്ന യെദ്യൂരപ്പയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.

കേസില്‍ യെദ്യൂരപ്പ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു. കേസിന്റെ വിചാരണയില്‍ അത്യാവശ്യമല്ലെങ്കില്‍ നേരിട്ട് ഹാജരാകാന്‍ യെദ്യൂരപ്പയെ നിര്‍ബന്ധിക്കരുതെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എം.ഐ അരുണിന്റെ സിംഗിള്‍ ബെഞ്ചിന്റെയായിരുന്നു വിധി. ഹൈക്കോടതി വിധിക്ക് പിന്നാലെ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അശോക് നായിക് അതിവേഗ കോടതിയെ സമീപിക്കുകയായിരുന്നു.

Continue Reading

india

പഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍

വാഹനങ്ങളുടെ പ്രായം 10-15 വര്‍ഷം, 15-20 വര്‍ഷം, 20 വര്‍ഷത്തിലധികം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റിനുള്ള ഫീസ് വന്‍തോതില്‍ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് നിയമങ്ങളില്‍ ഭേദഗതി വരുത്തി. നിലവിലെ നിരക്കിനെക്കാള്‍ 10 ഇരട്ടി വരെ കൂടുതല്‍ ഫീസാണ് പുതിയ നിയമപ്രകാരം ഈടാക്കുക. ഇതോടൊപ്പം, ഫിറ്റ്‌നസ് ടെസ്റ്റ് നിര്‍ബന്ധമാകുന്ന പ്രായപരിധിയും 15 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായി കുറച്ചു. വാഹനങ്ങളുടെ പ്രായം 10-15 വര്‍ഷം, 15-20 വര്‍ഷം, 20 വര്‍ഷത്തിലധികം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. വാഹനം പഴക്കമാകുന്നതനുസരിച്ച് ഉയര്‍ന്ന നിരക്കാണ് ഇനി ബാധകമാകുന്നത്.

20 വര്‍ഷത്തിലധികം പഴക്കമുള്ള ഹെവി കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കാണ് ഏറ്റവും വലിയ വര്‍ധനവ്. ഇതുവരെ 2,500 രൂപയായിരുന്ന ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് ഇനി 25,000 രൂപ ആകും. ഇതേ പ്രായത്തിലുള്ള മിഡിയം കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ 1,800 രൂപയ്ക്ക് പകരം 20,000 രൂപ നല്‍കണം. ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 15,000 രൂപയും മൂന്ന് ചക്രവാഹനങ്ങള്‍ക്ക് 7,000 രൂപയും ഈടാക്കും. 20 വര്‍ഷം പഴക്കമുള്ള ടു വീലറുകളുടെ ഫീസ് 600 രൂപയില്‍ നിന്ന് 2,000 രൂപ ആയി ഉയര്‍ന്നു. പുതുക്കിയ റൂള്‍ 81 പ്രകാരം 15 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള വാഹനങ്ങള്‍ക്കും ഫീസ് വര്‍ധിച്ചിട്ടുണ്ട്. മോട്ടോര്‍സൈക്കിളുകള്‍ക്കായി 400 രൂപ, LMV-കള്‍ക്കായി 600 രൂപ, മിഡിയം-ഹെവി കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കായി 1,000 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. റോഡുകളില്‍ നിന്ന് പഴയതും സുരക്ഷിതമല്ലാത്തതുമായ വാഹനങ്ങള്‍ നീക്കം ചെയ്യാനും വാഹന സ്‌ക്രാപ്പേജ് നയത്തെ പ്രോത്സാഹിപ്പിക്കാനുമാണ് ഈ ഫീസ് വര്‍ധനയെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഉയര്‍ന്ന നിരക്ക് പഴക്കം ചെന്ന വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ചെലവേറിയതാക്കിയതിനാല്‍, അവ മാറ്റി പുതിയ മോഡലുകള്‍ വാങ്ങാന്‍ ഉടമകള്‍ നിര്‍ബന്ധിതരാകുമെന്നും വിലയിരുത്തപ്പെടുന്നു.പുതിയ ഫീസ് രാജ്യത്തുടനീളം ഉടന്‍ പ്രാബല്യത്തില്‍ വന്നു.

Continue Reading

india

ആംബുലന്‍സിന് തീ പിടിച്ചു; പിഞ്ചുകുഞ്ഞും ഡോക്ടറും നേഴ്‌സുമടക്കം 4 മരണം

പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Published

on

ഗുജറാത്തിലെ മൊദാസയില്‍ ചികിത്സയ്ക്കായി യാത്ര ചെയ്യുകയായിരുന്ന സ്വകാര്യ ആശുപത്രിയുടെ ആംബുലന്‍സിന് തീപിടിച്ച് നവജാത ശിശുവും ഡോക്ടറും നഴ്‌സും ഉള്‍പ്പെടെ നാല് പേര്‍ ദാരുണമായി മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഭവം പുലര്‍ച്ചെ 12:45ഓടെ മൊദാസ പട്ടണത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറിയിടത്താണ് നടന്നത്. മഹിസാഗറിലെ ലുനാവാഡയില്‍ നിന്നെത്തിയ കുടുംബം ആദ്യമായി മൊദാസയിലേക്കാണ് കുഞ്ഞിനെ ചികിത്സയ്ക്കായി കൊണ്ടുവന്നത്. കുഞ്ഞിന്റെ നില വഷളായതിനെ തുടര്‍ന്ന് അഹമ്മദാബാദിലേക്ക് മാറ്റാന്‍ തീരുമാനിച്ചപ്പോള്‍, യാത്രാമധ്യേ ആംബുലന്‍സില്‍ തീപിടിത്തമുണ്ടായി. രോഗബാധിതനായ കുഞ്ഞിനെയും കുടുംബത്തെയും മാറ്റിക്കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടമെന്ന് ആരവല്ലി ജില്ലാ പൊലീസ് സൂപ്രണ്ട് മനോഹര്‍സിങ് ജഡേജ അറിയിച്ചു. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാകൂവെന്ന് എസ്.പി കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Continue Reading

Trending