Connect with us

india

ഇന്ത്യൻ ഭരണഘടന തന്നെ മൊത്തം വിദേശീയം

Published

on

ഖാദർ പാലാഴി

‘ഇന്ത്യ’ മാത്രമല്ല നമ്മുടെ ഭരണഘടനയിൽ വിദേശീയമായിട്ടുള്ളത്. ഒത്തിരിയൊത്തിരി കാര്യങ്ങളുണ്ട്. താമസിയാതെ അതും എടുത്ത് മാറ്റാൻ ആവശ്യമുയരും. ആവശ്യമുയർന്നാൽ അതിനർത്ഥം എടുത്തു മാറ്റുമെന്ന് തന്നെയാണ്. ഇന്ത്യക്ക് പകരം ഭാരതമാകുന്നത് പോലെ.

ബ്രിട്ടന്റെ ഭരണഘടനയിൽനിന്ന് കട്ട് ആന്റ് പെയ്സ്റ്റ് ചെയ്തതാണ് പാർലിമെന്ററി ജനാധിപത്യം, രാഷ്ട്രത്തലവനായ പ്രസിഡണ്ടിന് അഥവാ രാഷ്ട്രപതിക്ക് നാമമാത്രമായ അധികാരം മാത്രം നൽകുന്ന വ്യവസ്ഥ, പ്രധാനമന്ത്രി പദവി, രാജ്യസഭയും ലോക് സഭയും ഉൾപ്പെടുന്ന ദ്വിമണ്ഡല പാർലിമെന്റ്, സ്പീക്കറുടെ ചുമതലകൾ തുടങ്ങിയവ.

അമേരിക്കൻ ഭരണഘടനയിൽ നിന്ന് എടുത്തതാണ് മൗലികാവകാശങ്ങൾ അഥവാ ഫണ്ടമെന്റൽ റൈറ്റ്സ്, പ്രസിഡണ്ടിനെ ഇംപീച്ച് ചെയ്യൽ, വൈസ് പ്രസിഡന്റ് അഥവാ ഉപരാഷ്ട്രപതി പദവി, സുപ്രീം കോടതിയിലേയും ഹൈക്കോടതികളിലേയും ജഡ്ജിമാരെ നീക്കം ചെയ്യുന്ന രീതി, സായുധ സേനകളുടെ തലവൻ പ്രസിഡണ്ട് ആയിരിക്കുമെന്നത് , ഭരണഘടനയെ വ്യാഖ്യാനിക്കാൻ സുപ്രീം കോടതിക്ക് അധികാരം നൽകുന്ന വ്യവസ്ഥ, സംസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്യുന്ന രാജ്യസഭ തുടങ്ങിയവ.

ഫ്രാൻസിൽ നിന്ന് നാം സ്വീകരിച്ചതാണ് സ്വാതന്ത്ര്യം , സമത്വം, സാഹോദര്യം എന്നീ ആശയങ്ങളും റിപ്പബ്ലിക് എന്ന ആശയവും

കാനഡയിൽ നിന്ന് ഉൾക്കൊണ്ടതാണ് ശക്തമായ കേന്ദ്ര സർക്കാറും അവശിഷ്ടാധികാരങ്ങളുള്ള സംസ്ഥാനങ്ങളും എന്ന ആശയം . അതുപോലെ സംസ്ഥാനങ്ങളിൽ ഗവർണർമാരെ നിയമിക്കുന്ന രീതി.

സോവിയറ്റ് യൂണിയനിൽ നിന്നാണ് പൗരൻമാർക്ക് രാഷ്ട്രത്തോടുള്ള കടമകൾ അഥവാ ഫണ്ടമെന്റൽ ഡ്യൂട്ടീസ് നിശ്ചയിച്ചത്.

ദക്ഷിണാഫ്രിക്കൻ ഭരണഘടനയിൽ നിന്നാണ് കാലാകാലങ്ങളിലെ ആവശ്യങ്ങൾ പരിഗണിച്ച് ഭരണഘടനയിൽ ഭേദഗതി വരുത്താനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിയതും രാജ്യസഭാ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് രീതി ആവിഷ്ക്കരിച്ചതും.

അയർലന്റിൽ നിന്നാണ് നിർദേശക തത്വങ്ങൾ അഥവാ ഡയറക്റ്റീവ് പ്രിൻസിപ്പ്ൾസ് ഉൾപ്പെടുത്തിയത്

ഒസ്ട്രേലിയയെ അനുകരിച്ചാണ് കേന്ദ്ര സർക്കാറിനും സംസ്ഥാന സർക്കാറുകൾക്കും ഒരേ പോലെ പ്രവർത്തനാധികാരം നൽകുന്ന കൺകറന്റ് ലിസ്റ്റ് എന്ന ആശയം ഉൾപ്പെടുത്തിയത്.

ഇതിനെല്ലാം പുറമെ ബ്രിട്ടീഷ് പാർലിമെന്റ് പാസാക്കിയ 1935 ലെ ഇന്ത്യാ ഗവൺമെന്റ് ആക്റ്റിൽ നിന്നാണ് ഇന്ത്യൻ ഭരണഘടനയുടെ വിവിധ ആശയങ്ങൾക്ക് ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത്. ജർമനിയുടേയും ജപ്പാന്റേയും ഭരണഘടനയിൽ നിന്നുമൊക്കെ നാം പലതും ഉൾപ്പെടുത്തിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മഹാരാഷ്ട്രയില്‍ വോട്ടിങ് മെഷീനില്‍ മാലയിട്ട് സ്ഥാനാര്‍ഥി

മാലയുമായാണ് അനുയായി പോളിങ്ങ്‌സ്റ്റേഷനിലുണ്ടായിരുന്നത്

Published

on

മുംബൈ: വോട്ട് രേഖപ്പെടുത്തിയ ശേഷം വോട്ടിങ്ങ് മെഷീനില്‍ മാലയിട്ട് സ്ഥാനാര്‍ത്ഥി. മഹാരാഷ്ട്രയിലെ നാസികിലെ സ്ഥാനാര്‍ത്ഥി ശാന്തിഗിരി മഹാരാജാണ് മാലയിട്ടത്.

വോട്ട് രേഖപ്പെടുത്തി വന്നതിന് ശേഷം വോട്ടിനായി എത്തിയ അനുയായിയില്‍ നിന്നാണ് ഇയാള്‍ മാല പൊടുന്നനെ എടുത്ത് വോട്ടിങ് മെഷീന്‍ മറച്ച ബോക്‌സിന് മുകളില്‍ ഇട്ടത്. മാലയുമായാണ് അനുയായി പോളിങ്ങ്‌സ്റ്റേഷനിലുണ്ടായിരുന്നത്. ഇയാള്‍ ഒപ്പിടാന്‍ ഒരുങ്ങുമ്പോള്‍ വോട്ട് രേഖപ്പെടുത്തി വരികയായിരുന്ന സ്ഥാനാര്‍ത്ഥി വേഗത്തില്‍ മാല കൈക്കലാക്കുകയും ബോക്‌സിന് മുകളില്‍ വെക്കുകയുമായിരുന്നു.

ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. മാലയിട്ടതിന് ശേഷം ചിരിച്ചുകൊണ്ടാണ് ശാന്തിഗിരി മഹാരാജ് പുറത്തേക്ക് വരുന്നത്.

Continue Reading

india

ബംഗാളില്‍ ബി.ജെ.പിക്ക് തിരിച്ചടി; ജാര്‍ഗ്രാം എം.പി പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടത്തില്‍ ജാര്‍ഗ്രാമില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കുനാര്‍ പാര്‍ട്ടി വിട്ടത്.

Published

on

പശ്ചിമബംഗാളിലെ ബി.ജെ.പി എം.പി കുനാര്‍ ഹെബ്രാം പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബി.ജെ.പി ആദിവാസി വിരുദ്ധ പാര്‍ട്ടിയാണെന്നാരോപിച്ചാണ് കുനാര്‍ ടിഎംസിയിലേക്ക് ചുവടുമാറിയത്. സംവരണ മണ്ഡലമായ ജാര്‍ഗ്രാമില്‍ നിന്നുള്ള എം.പിയാണ് കുനാര്‍. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടത്തില്‍ ജാര്‍ഗ്രാമില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കുനാര്‍ പാര്‍ട്ടി വിട്ടത്.

”ബി.ജെ.പി ആദിവാസി വിരുദ്ധ പാർട്ടിയാണ്. ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കാൻ അവർ തയ്യാറാകുന്നില്ല” ഈ വർഷം ബി.ജെ.പി ടിക്കറ്റ് നിഷേധിച്ച ഹെംബ്രാം (61) ടി.എം.സി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി നടത്തിയ റാലിയില്‍ വ്യക്തമാക്കി.

“ബിജെപി ഒരിക്കലും ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കില്ലെന്ന് കുനാർ ഹെംബ്രാം ഈ വർഷങ്ങളിൽ മനസ്സിലാക്കി,” ബാനർജി പറഞ്ഞു.കുനാർ ബി.ജെ.പിയിൽ നിന്നോ ലോക്‌സഭയിൽ നിന്നോ ഔദ്യോഗികമായി രാജിവച്ചിട്ടില്ല. ആറാം ഘട്ടത്തിൽ മേയ് 25 ന് ജാർഗ്രാമിലും മറ്റ് ഏഴ് സീറ്റുകളിലും വോട്ടെടുപ്പ് നടക്കും.

ബംഗാൾ ബി.ജെ.പി മുഖ്യ വക്താവ് സമിക് ഭട്ടാചാര്യ കുനാര്‍ പാര്‍ട്ടി വിട്ടതിനെ ഗൗരവമായി എടുത്തില്ല. “2019-ൽ ഹെംബ്രാം വിജയിച്ചു. അത് കഴിഞ്ഞ ഒരു കാര്യമാണ്. നാം വർത്തമാനകാലത്തിലാണ് ജീവിക്കുന്നത്. ഝാർഗ്രാം സീറ്റിൽ ബി.ജെ.പി വീണ്ടും വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും. ഹെംബ്രാമിൻ്റെ പുറത്താകൽ ഒരു മാറ്റവും വരുത്തില്ല, ”അദ്ദേഹം പറഞ്ഞു.

Continue Reading

india

ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് എട്ടു തവണ വോട്ടു ചെയ്ത സംഭവം; നടപടി സ്വീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍, റിപോളിംഗ് നടത്താന്‍ നിർദ്ദേശം

സംഭവത്തില്‍ ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Published

on

യു.പിയില്‍ ബിജെപിക്ക് എട്ടു തവണ വോട്ടു ചെയ്ത സംഭവത്തില്‍ പൊലീസ് കേസെടുത്തു. രാജന്‍ സിംഗ് എന്നയാളായിരുന്നു എട്ട് തവണ ബിജെപിക്ക് വോട്ട് ചെയ്തത്. സംഭവത്തില്‍ ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കള്ളവോട്ട് നടന്ന ബൂത്തില്‍ റീപോളിംഗ് നടത്താനും നിര്‍ദ്ദേശമുണ്ട്.

എട്ടു തവണ വോട്ട് ചെയ്ത വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. രണ്ട് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വോട്ടര്‍ ഫാറൂഖാബാദ് ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുത്തിനായി എട്ട് തവണ വോട്ടു ചെയ്യുന്നത് വ്യക്തമാണ്.

നാലാം ഘട്ടത്തില്‍ മേയ് 13-ന് ആയിരുന്നു ഇവിടെ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ‘ഉണരൂ’ എന്ന കുറിപ്പോടെ വിവാദ വീഡിയോ കോണ്‍ഗ്രസ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഭവത്തില്‍ നടപടി സ്വീകരിച്ചത്.

Continue Reading

Trending