Connect with us

Video Stories

മുസ്‌ലിംലീഗിന്റെ പ്രസക്തി

Published

on

ഷാജഹാന്‍ മാടമ്പാട്ട്
സമൂഹത്തിലെ ഇതര വിഭാഗങ്ങളെ അന്യവല്‍ക്കരിക്കാതെ ഒരു മതന്യൂനപക്ഷത്തിന് തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ ആവിഷ്‌കരിക്കുന്നതിനുള്ള ഭാഷ രൂപപ്പെടുത്തിയത് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയമാണ്. മുസ്‌ലിം ലീഗ് ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത് രാഹുല്‍ ഗാന്ധി മുസ്‌ലിംലീഗിന്റെ ശക്തികേന്ദ്രമായ വയനാട് നിന്നും മത്സരിക്കാന്‍ തീരുമാനിച്ചതോടെയാണ്. യോഗി ആദിത്യനാഥ് മുസ്‌ലിംലീഗിനെ ഒരു ‘വൈറസ്’ ആയി വിശേഷിപ്പിക്കുകയും കോണ്‍ഗ്രസ് വിജയിക്കുന്ന പക്ഷം ഈ’വൈറസ്’ ഇന്ത്യ മുഴുവന്‍ വ്യാപിക്കുമെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധിയുടെ പ്രസ്തുത തീരുമാനം പ്രധാനമന്ത്രി മോദിയില്‍നിന്നും തീര്‍ത്തും മോശമായ ഒരു വര്‍ഗീയ പരാമര്‍ശത്തിനുംകൂടി ഇടയാക്കി. അദ്ദേഹം വയനാടിനെ വിശേഷിപ്പിച്ചത് ‘ഭൂരിപക്ഷം ന്യൂനപക്ഷമായ’ മണ്ഡലമെന്നാണ്. രാഹുലിന്റെ കേരളത്തിലേക്കുള്ള വരവ് കാരണം കനത്ത തിരിച്ചടി നേരിടാന്‍ സാധ്യതയുള്ള ഇടതുപക്ഷത്തിന്റെ പ്രസ്താവനകള്‍, കൗതുകകരമെന്ന് പറയട്ടെ, സംഘ്പരിവാര്‍ ഭാഷ്യത്തോട് അസാമാന്യമായ സമാനതകള്‍ പുലര്‍ത്തുന്നവയാണ്.

ബി.ജെ.പിയുടെ ഭ്രാന്തമായ പാകിസ്താന്‍ ബാധയും മുസ്‌ലിം വിരോധവും ഒന്നിച്ചുചേര്‍ത്തു ഒരു പുതിയ തെരഞ്ഞെടുപ്പാഖ്യാനം നിര്‍മിച്ച വേളയില്‍ മുസ്‌ലിം ലീഗ് പതാകയുടെ വര്‍ണം, മുസ്‌ലിം ലീഗിനുമേല്‍ ആരോപിക്കപ്പെടുന്ന പാകിസ്താന്‍ ബന്ധത്തിന്റെ ദു:സ്സൂചനകള്‍, ജിന്നയുടെ സര്‍വേന്ത്യാ മുസ്‌ലിം ലീഗുമായുള്ള നാമ സമാനതകള്‍ തുടങ്ങിയവ കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് ചെയ്തത്. മുസ്‌ലിംകള്‍ക്കുള്ള ഒരേയൊരാശ്വാസം മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും മുസ്‌ലിംകളെ മാത്രമല്ല, മറിച്ച് മുഴുവന്‍ പ്രതിപക്ഷ കക്ഷികളെയും ദേശദ്രോഹികളും പാകിസ്താന്‍ അനുകൂലികളുമാക്കി ചിത്രീകരിക്കുന്നു എന്നതാണ്.

യഥാര്‍ത്ഥത്തില്‍ മുസ്‌ലിംലീഗ് വര്‍ഗീയ കക്ഷിയാണോ? പാര്‍ട്ടിയുടെ പേരിലെ ‘മുസ്‌ലിം’ ആണ് തിടുക്കത്തില്‍ മുസ്‌ലിംലീഗിനെ വര്‍ഗീയ കക്ഷിയാക്കി വിധിയെഴുതാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കന്നത്. എന്നാല്‍ കഴിഞ്ഞ 70 വര്‍ഷങ്ങളായി ഈ പാര്‍ട്ടി കേരളത്തില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്നത് വെറുപ്പിന്റെയോ വിഭാഗീയതയുടെയോ രാഷ്ട്രീയത്തില്‍ നാളിതുവരെ മുസ്‌ലിം ലീഗ് ഏര്‍പ്പെട്ടിട്ടില്ല എന്നാണ്. മറ്റുള്ളവരോടുള്ള ശത്രുതയുടെ അടിസ്ഥാനത്തില്‍ ഒരു മത വിഭാഗം രാഷ്ട്രീയമായി സംഘടിക്കുന്നതാണ് വര്‍ഗീയതയെങ്കില്‍ മുസ്‌ലിംലീഗ് ഒരിക്കലും അതിന്റെ അണികളെയോ രാഷ്ട്രീയ/ഭരണ സ്വാധീനത്തെയോ മതസാമുദായിക വിഭജനത്തിന്‌വേണ്ടി ഉപയോഗപ്പെടുത്തിയിട്ടില്ല. പ്രത്യുത, സംസ്ഥാനം എപ്പോഴല്ലാം സംഘര്‍ഷ സാധ്യത അഭിമുഖീകരിച്ചിട്ടുണ്ടോ, അപ്പോഴെല്ലാം മുസ്‌ലിംലീഗ് അവസരത്തിനൊത്ത് ഉയരുകയും കലാപങ്ങളുടെ തീയണക്കാന്‍ നെടുനായകത്വം വഹിക്കുകയും ചെയ്തു.

ഒരു കാര്യം പറയുന്നത് പ്രസക്തമാവും. സംസ്‌കൃത ഭാഷ, ഇന്‍ഡോളജി, ഇന്ത്യന്‍ തത്വശാസ്ത്രം, ഇന്ത്യന്‍ ഭാഷകള്‍ തുടങ്ങിയവയുടെ പരിപോഷണത്തിനും വികാസത്തിനുംവേണ്ടി കാലടിയില്‍ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല സ്ഥാപിക്കാന്‍ തീരുമാനമെടുത്തത് മുസ്‌ലിംലീഗ് നേതാവ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ്.
കൗതുകകരമായ വസ്തുത, വിവിധ വിഭാഗങ്ങള്‍ മുസ്‌ലിംലീഗുമായി വഴിപിരിയാനും മുസ്‌ലിം ലീഗ് വിരുദ്ധ പാര്‍ട്ടികള്‍ രൂപീകരിക്കാനും കാരണമായി പറഞ്ഞത് മുസ്‌ലിം ലീഗ് എല്ലാ ഘട്ടങ്ങളിലും മൃദുല സമീപനവും തീവ്രവാദ വിരുദ്ധ നിലപാടും മാത്രമാണെടുക്കുന്നതെന്നാണ്. ഉദാഹരണത്തിന്, മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡണ്ടായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ട് പാര്‍ട്ടിയുമായി കലഹിച്ച് 1994 ല്‍ ഐ.എന്‍.എല്‍ രൂപീകരിച്ചു. ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് കാരണക്കാരനായ അന്നത്തെ പ്രധാനമന്ത്രി പി.വി നരസിംഹറാവുവിനോടുള്ള പ്രതിഷേധ സൂചകമായി കോണ്‍ഗ്രസ് നയിക്കുന്ന യു.ഡി.എഫ് സര്‍ക്കാറില്‍നിന്ന് രാജിവെക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി മുസ്‌ലിംഗ് കാണിച്ചില്ല എന്ന കാരണത്താലാണ് അദ്ദേ ഹം കലാപം നയിച്ചത്. സാമുദായിക സൗഹാര്‍ദം എന്ന വിശാല താല്‍പര്യം മുന്‍നിര്‍ത്തിയാണ് മന്ത്രിസഭയില്‍ തുടരാനുള്ള തീരുമാനം കൈക്കൊണ്ടതെന്നായിരുന്നു മുസ്‌ലിംലീഗ് പക്ഷം. മറിച്ചൊരു വൈകാരിക തീരുമാനമായിരുന്നു മുസ്‌ലിംലീഗ് എടുത്തതെങ്കില്‍ സംസ്ഥാനത്തെ മുഴുവന്‍ വര്‍ഗീയ ഭ്രാന്താവസ്ഥയിലേക്ക് അത് എത്തിക്കുമായിരുന്നു. സുലൈമാന്‍ സേട്ട് രൂപം കൊടുത്ത ഐ.എന്‍.എല്‍ ഇന്ന് എല്‍.ഡി.എഫിന്റെ ഘടകകക്ഷിയാണെന്നുള്ളത് വിരോധാഭാസമത്രെ.

മുസ്‌ലിം ലീഗ് വര്‍ഗീയമല്ലെകില്‍ പിന്നെയതെന്താണ്? വിഭജനാനന്തരം സംജാതമായ കലുഷിതമായ അന്തരീക്ഷത്തില്‍ മുസ്‌ലിംകള്‍ക്ക് ഭരണഘടനാപരിധിയില്‍ നിന്നുകൊണ്ട് സ്വയം ഉന്നമനത്തിനും ശാക്തീകരണത്തിനും ഒരു സംഘടന ആവശ്യമാണെന്ന് മുസ്‌ലിംലീഗിന്റെ സ്ഥാപക നേതാക്കള്‍ക്ക് ബോധ്യപ്പെട്ടു. ഭയത്തിന്റെയും അരക്ഷിതാവസ്ഥയുടെയും അന്തരീക്ഷത്തില്‍ ജീവിച്ച വടക്കെ ഇന്ത്യയിലെ മുസ്‌ലിംകളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ലെങ്കിലും വിഭജനത്തിന്റെ ദു:സ്വപ്‌നങ്ങള്‍ പേറാത്ത കേരള മണ്ണില്‍ മുസ്‌ലിംലീഗ് വേരുറപ്പിച്ചു. കേരളത്തിലെ പൊതുജീവിതത്തിലെ സകല തുറകളിലും മുസ്‌ലിം പ്രാതിനിധ്യം ഉറപ്പാക്കാന്‍വേണ്ടി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം ലീഗ് സൂക്ഷ്മതയോടെ നിര്‍മിച്ചെടുത്ത ഒരു രാഷ്ട്രീയ രീതിയാണ് പിന്തുടരുന്നത്. മുസ്‌ലിംലീഗ് ഇത് സാധ്യമാക്കിയത് അന്യസമുദായങ്ങളുമായി കൊമ്പ് കോര്‍ത്തുകൊണ്ടായിരുന്നില്ല.

തൊള്ളായിരത്തി എഴുപതുകള്‍ മുതല്‍ തുടങ്ങിയ ഗള്‍ഫ് സമ്പത്തിന്റെ വരവ്, ഇടത് പക്ഷത്തിന്കൂടി ക്രെഡിറ്റ് അവകാശപ്പെടാവുന്ന കേരളത്തിന്റെ സവിശേഷമായ സൗഹൃദ സാമൂഹികാവസ്ഥ, പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധം മുതല്‍ ഉടലെടുത്ത കീഴാള ജനപഥങ്ങളുടെ സമര പാരമ്പര്യം തുടങ്ങി ഒട്ടേറെ സംഭവങ്ങള്‍ മുസ്‌ലിംലീഗെന്ന രാഷ്ട്രീയ കക്ഷിയെ ഉരവം ചെയ്യിക്കുന്നതില്‍ സഹായകമായി വര്‍ത്തിച്ചിട്ടുണ്ട്. ‘വര്‍ഗീയ’ മെന്ന വിശേഷണത്തേക്കാളേറെ ‘സാമുദായികം’ എന്ന് വിശേഷിപ്പിക്കേണ്ട രാഷ്ട്രീയം പ്രാവര്‍ത്തികമാക്കി മുസ്‌ലിം ലീഗ് ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യ പൗരത്വം എന്ന പരികല്‍പനയെ സംസ്ഥാനത്തെ മുസ്‌ലിംകള്‍ക്ക് യാഥാര്‍ഥ്യമാക്കിക്കൊടുത്തു. യഥാര്‍ത്ഥത്തില്‍, രാജ്യത്ത് കേരള മുസ്‌ലിംകള്‍ മാത്രമാണ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യ പൗരത്വം ആസ്വദിക്കുന്നത് എന്ന് പറഞ്ഞാല്‍ അത് അധികപ്പറ്റാവില്ല. രാജ്യ ഘടനയിലെ ഇതര സാമൂഹ്യ ഘടകങ്ങളെ അന്യവത്കരിക്കാതെ ഒരു ന്യൂനപക്ഷ മതവിഭാഗത്തിന്റെ ആവശ്യങ്ങള്‍ ആവിഷ്‌കരിക്കാന്‍ മുസ്‌ലിംലീഗ് പ്രാവര്‍ത്തികമാക്കുന്ന രാഷ്ട്രീയം കുറ്റമറ്റ മലയാളി സവിശേഷതകളോടെ ഒരു ഭാഷയും ശൈലിയും സൃഷ്ടിച്ചു. സ്വയം ഒറ്റപ്പെട്ട് നില്‍ക്കുന്നതില്‍ ഉന്‍മാദം കണ്ടെത്തുന്ന ഇന്ത്യയിലെ ഇതര മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍നിന്നും മുസ്‌ലിം ലീഗിനെ വേറിട്ടുനിര്‍ത്തുന്നത് അത് സമുദായത്തെ സംസ്ഥാന രാഷ്ട്രീയത്തിന്റെ കേന്ദ്ര സ്ഥാനത്ത്തന്നെ പ്രതിഷ്ഠിക്കാന്‍ കഠിനാധ്വാനം ചെയ്തു എന്നതാണ്. വിവിധ സമുദായങ്ങള്‍ ഒരൊറ്റ മതനിരപേക്ഷ കുടക്കീഴില്‍ ഒത്തുകൂടുന്നതാണ് അഭിലഷണീയമെങ്കിലും ചരിത്രം നമ്മെ പഠിപ്പിക്കുന്നത് അധ:സ്ഥിതരും പുറമ്പോക്കില്‍ ജീവിക്കുന്നവരും സ്വയം സംഘടിക്കുമ്പോള്‍ മാത്രമേ രാഷ്ട്രീയ ശാക്തീകരണം സാധ്യമാവുന്നുള്ളൂ എന്നതാണ്. ബി.എസ്.പി, എസ്.പി, ആര്‍.ജെ.ഡി മുതലായ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിന് തെളിവാണ്. മറ്റുള്ളവര്‍ ഇത്തരം രാഷ്ട്രീയ രീതികളെ കുറിച്ച് ചിന്തിക്കുന്നതിന് ദശകങ്ങക്ക്മുമ്പ് തന്നെ സ്വത്വ രാഷ്ട്രീയം നടപ്പാക്കാന്‍ മുന്‍കൈ എടുത്തതിന്റെ ക്രെഡിറ്റ് മുസ്‌ലിംലീഗ് സ്ഥാപക നേതാക്കള്‍ക്ക്മാത്രം അവകാശപ്പെട്ടതാണ്.

ഒരിക്കലും മുസ്‌ലിംലീഗ് വര്‍ഗീയ കക്ഷിയായിരുന്നില്ല. ഇതുകൊണ്ട് തന്നെയാവണം ബഹുമുഖ മാനമുള്ള കേരള രാഷ്ട്രീയ ഘടനയില്‍ മുസ്‌ലിംലീഗ് മാന്യവും അനിഷേധ്യവുമായ ഘടകമായി നിലകൊള്ളുന്നത്. മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയിക്ക് മുസ്‌ലിംലീഗ് പാര്‍ലമന്റംഗം ഇ. അഹമ്മദിനെ ഇന്ത്യയുടെ പ്രതിനിധിയായി ഐക്യ രാഷ്ട്ര സഭയിലേക്കയക്കാന്‍ തെല്ലും മടിയുണ്ടായിരുന്നില്ല എന്ന് മനസിലാക്കിയാല്‍ തന്റെ ജല്‍പനങ്ങള്‍ അസ്ഥാനത്താണെന്ന് യു.പി മുഖ്യന് ബോധ്യപ്പെടും.
(കടപ്പാട്: indianexpress.com )
മൊഴിമാറ്റം: ഉബൈദുറഹിമാന്‍ ചെറുവറ്റ

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending