Connect with us

More

ഓസീസിന് വിജയലക്ഷ്യം 188; ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

Published

on

ബംഗളുരു: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് 188 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് 274-ല്‍ അവസാനിപ്പിച്ചാണ് സന്ദര്‍ശകര്‍ ബാറ്റിങിനിറങ്ങുന്നത്. നാലു വിക്കറ്റിന് 213 എന്ന ശക്തമായ നിലയിലാരുന്ന ഇന്ത്യയുടെ ഇന്നിങ്‌സിനെ പേസ് ബൗളര്‍ ജോഷ് ഹേസല്‍വുഡാണ് ഇന്ന് താറുമാറാക്കിയത്. ഹേസല്‍വുഡ് 67 റണ്‍സിന് ആറു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇന്ത്യന്‍ ഇന്നിങ്‌സില്‍ 274-ല്‍ അവസാനിച്ചു. ഇന്ത്യയുടെ പോരാട്ടം മുന്നില്‍ നിന്നു നയിച്ച ചേതേശ്വര്‍ പുജാരക്ക് (92) സെഞ്ച്വറി നേടാനായില്ല.

തലേന്നത്തെ സ്‌കോറിനോട് 25 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത ശേഷണാണ് ഇന്ത്യക്ക് ഇന്ന് ആദ്യ വിക്കറ്റ് നഷ്ടമായത്. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ അജിങ്ക്യ രഹാനെ (52) വിക്കറ്റിനു മുന്നില്‍ കുടുങ്ങിയതോടെ ആതിഥേയരുടെ തകര്‍ച്ചയും ആരംഭിച്ചു. തൊട്ടടുത്ത പന്തില്‍ തന്നെ കരുണ്‍ നായരെ (0) ഗോള്‍ഡന്‍ ഡക്കാക്കി ഹേസല്‍വുഡ് ആഞ്ഞടിച്ചു.

സ്റ്റാര്‍ക്കിന്റെ ഷോര്‍ട്ട് പിച്ച് പന്തില്‍ അനാവശ്യമായി ബാറ്റുവെച്ച പുജാര മടങ്ങിയതോടെ ഇന്ത്യ പ്രതിസന്ധിയിലായി. അതേ ഓവറില്‍ തന്നെ അശ്വിനും (4) കുറ്റിതെറിച്ച് മടങ്ങി. ഹേസല്‍വുഡിനെതിരെ ക്ഷമയില്ലാത്ത ഷോട്ടിന് ശ്രമിച്ച് ഉമേഷ് യാദവും (1) മടങ്ങിയതോടെ ഇന്ത്യ ഒമ്പതിന് 258 എന്ന നിലയിലായി. 20 റണ്‍സെടുക്കുന്നതിനിടെയാണ് ഇന്ത്യക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായത്.

അവസാന വിക്കറ്റില്‍ തന്ത്രപൂര്‍വം ബാറ്റ് വീശിയ വൃദ്ധിമന്‍ സാഹയും (20 നോട്ടൗട്ട്) ഇശാന്ത് ശര്‍മയും (6) സന്ദര്‍ശകരുടെ കാത്തിരിപ്പ് നീട്ടി. ബൗളര്‍മാര്‍ക്ക് സഹായം ലഭിച്ച പിച്ചില്‍ ഒരു സിക്‌സറും ബൗണ്ടറിയുമടക്കം മികച്ച പ്രകടനമാണ് സാഹ നടത്തിയത്. ശര്‍മ മികച്ച പിന്തുണ നല്‍കിയെങ്കിലും സ്റ്റീവ് ഒകോഫിന്റെ പന്തില്‍ ഷോണ്‍ മാര്‍ഷിന് ക്യാച്ച് നല്‍കി മടങ്ങി.

പൂനെയില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ജയിച്ച ഓസീസിന് ബംഗളുരുവില്‍ കൂടി ജയം കാണാനായാല്‍ ബോര്‍ഡര്‍ – ഗാവസ്‌കര്‍ ട്രോഫി നിലനിര്‍ത്താനാവും. അതേസമയം, സ്പിന്നര്‍മാര്‍ക്കും പേസര്‍മാര്‍ക്കും ആനുകൂല്യം ലഭിക്കുന്ന പിച്ചില്‍ ഓസീസ് ബാറ്റ്‌സ്മാന്മാരുടെ പ്രകടനം എങ്ങനെയിരിക്കും എന്നതാണ് കാത്തിരുന്നു കാണേണ്ടത്.

crime

ഹോട്ടലിലെ കൊല: ഇന്ന് കോഴിക്കോട്ട് തെളിവെടുപ്പ് നടത്തിയേക്കും;ലക്ഷ്യമിട്ടത് 5 ലക്ഷം

ഹണിട്രാപ്പില്‍ കുടുക്കി സിദ്ദീഖിനെ നഗ്നനാക്കി ഫോട്ടോ എടുത്ത് ബ്ലാക്ക് മെയില്‍ ചെയ്ചത് പണം തട്ടാനായിരുന്നു പ്രതികളുടെ നീക്കം

Published

on

ഹോട്ടലുടമയെ ലോഡ്ജ് മുറിയില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ ലക്ഷ്യംവച്ചിരുന്നത് ഹണിട്രാപ്പിലൂടെ 5 ലക്ഷം രൂപ. പൊലീസ് ചോദ്യം ചെയ്യലിലാണ് പ്രതികളുടെ വെളിപ്പെടുത്തല്‍. ഹണിട്രാപ്പില്‍ കുടുക്കി സിദ്ദീഖിനെ നഗ്നനാക്കി ഫോട്ടോ എടുത്ത് ബ്ലാക്ക് മെയില്‍ ചെയ്ചത് പണം തട്ടാനായിരുന്നു പ്രതികളുടെ നീക്കം.

കോഴിക്കോട് ലോഡ്ജ് മുറിയില്‍ ആദ്യം എത്തിയ ഫര്‍ഹാനയും ഹോട്ടലുടമ സിദ്ദീഖും തമ്മില്‍ അരമണിക്കൂറോളം സംസാരിച്ചിരുന്നു. ഇതിനിടയിലാണ് ഷിബിലി റൂമിലെത്തുന്നത്. പരിചയക്കാരായതിനാല്‍ മൂവരും സംസാരം തുടര്‍ന്നു. പെട്ടെന്നു മുറിയിലേക്ക് ആഷിഖ് കയറിവന്നതോടെയാണ് സംഭവത്തിന്റെ ഗതി മാറുന്നത്. ഇതോടെ ഹണിട്രാപ്പിനായി സിദ്ദീഖിന്റെ നഗ്നചിത്രം എടുക്കാന്‍ മൂവരും ചേര്‍ന്ന് ശ്രമിച്ചു. പിന്നീട് ഷിബിലി കത്തിചൂണ്ടി പണം ആവശ്യപ്പെട്ടു. ചെറുത്ത്‌നില്‍പ്പ് തുടര്‍പ്പോഴാണ് ഫര്‍ഹാന ബാഗില്‍ സൂക്ഷിച്ചിരുന്ന ചുറ്റികയെടുത്തു നല്‍കിയതും ഷിബിലി തലയ്ക്കടിച്ചതും.

സംഭവത്തില്‍ പ്രതികള്‍ക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണു കരുതുന്നതെങ്കിലും പ്രതികളുടെ ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടരും.

Continue Reading

india

അരിക്കൊമ്പന്‍ കാടുകയറി;കാടിറങ്ങി വന്നാല്‍ മയക്കുവെടി വയ്ക്കും

ആന ഇനി ജനവാസമേഖലയില്‍ ഇറങ്ങിയില്‍ നേരിടാന്‍ കുങ്കിയാനകളെ കമ്പത്ത് തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്

Published

on

അരിക്കൊമ്പന്‍ ഇനി ജനവാസമേഖലയില്‍ ഇറങ്ങിയില്‍ നേരിടാന്‍ കുങ്കിയാനകളെ കമ്പത്ത് തയ്യാറാക്കി നിര്‍ത്തി തമിഴ്‌നാട് വനംവകുപ്പ്. ആന ഇപ്പോള്‍ ഉള്‍കാട്ടിലേക്ക് തിരിച്ചു പോയിട്ടുണ്ടെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ കുത്തനച്ചി വനത്തിലാണ് ആരിക്കൊമ്പനുള്ളത്. ആന കാടിറങ്ങി വന്നാല്‍ ഉടനെ മയക്കുവെടി വയ്ക്കാനാണ് തീരുമാനം.

ഈ സാഹചര്യത്തില്‍ ആനയെ മയക്കുവെടി വച്ച് പ്രദേശത്തു നിന്ന് മാറ്റേണ്ടിവന്നാല്‍ സഹായത്തിനാണ് ആനമല ടോപ് സ്ലിപ്പില്‍ നിന്നു കുങ്കിയാനകളെ കൊണ്ടുവന്നത്. ഗൂഡല്ലൂര്‍- തേനി ബൈപാസിന്റെ സമീപത്തെ തോട്ടത്തില്‍ ഇന്നലെ പുലര്‍ച്ചെയെത്തിയ കുങ്കിയാനകളെ വൈകീട്ടോടെ കമ്പം ഫോറസ്റ്റ് റേഞ്ച് ഓഫിസിലേക്ക് മാറ്റി.

 

Continue Reading

india

പാര്‍ലമെന്റ് മാര്‍ച്ച്: ഗുസ്തി താരങ്ങള്‍ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്‌

കലാഹശ്രമം, നിയമവിരുദ്ധമായി സംഘം ചേരല്‍, പൊതുപ്രവര്‍ത്തകരുടെ ജോലി തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് താരങ്ങള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്

Published

on

പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്തിയ ഗുസ്തി താരങ്ങള്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. കലാഹശ്രമം, നിയമവിരുദ്ധമായി സംഘം ചേരല്‍, പൊതുപ്രവര്‍ത്തകരുടെ ജോലി തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് താരങ്ങള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

സംഭവത്തില്‍ പ്രതികരിച്ച് ഗുസ്തി താരങ്ങളും ശക്തമായി രംഗത്തുവന്നിട്ടുണ്ട്. രാജ്യം ഇനി കാണാന്‍ പോകുന്നത് ഏകാധിപത്യം അല്ല മറിച്ച് വനിതാ ഗുസ്തി താരങ്ങളുടെ സത്യാഗ്രഹമാണെന്ന് സാക്ഷി മാലിക്ക് വ്യക്തമാക്കി. ഇന്നലെ നടന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ സമരവേദി ഡല്‍ഹി പൊലീസ് പൊളിച്ചുമാറ്റിയിരുന്നു.

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് രണ്ട് കിലോമീറ്റര്‍ അകലെയാണ് സംഘര്‍ഷം. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് സമീപം പ്രതിഷേധിച്ച് മഹാപഞ്ചായത്ത് നടത്താനുള്ള ഗുസ്തി താരങ്ങളുടെ നീക്കത്തിനിടെയായിരുന്നു സംഘര്‍ഷമുണ്ടായത്.

Continue Reading

Trending