Food
ഇന്ന് അന്താരാഷ്ട്ര ബിരിയാണി ദിനം ; ഇന്ത്യക്കാരുടെ ബിരിയാണി പ്രേമം വെളിപ്പെടുത്തി സ്വിഗ്ഗി
കേരളത്തിലേക്ക് വന്നാൽ മലബാറിലെ തലശ്ശേരി ബിരിയാണിയും പാലക്കാട്ടെ റാവുത്തർ ബിരിയാണിയും രുചി വൈവിധ്യം കൊണ്ട് ഏറെ പ്രശസ്തമാണ്. പാചക രീതികൊണ്ടും അങ്ങിനെത്തന്നെ.
പെരുന്നാൾ ഒക്കെ കഴിഞ്ഞ് വയർ നിറയെ ബിരിയാണിയൊക്കെ കഴിച്ചിട്ടാണ് ഇരിക്കുന്നതെങ്കിലും ഒരു ബിരിയാണി കൂടി ആയാലോ എന്നാരെങ്കിലും ചോദിച്ചാൽ വേണ്ട എന്ന് പറയുന്നവർ വളരെ കുറവായിരിക്കും. അത്രത്തോളമാണ് നമ്മൾ ഇന്ത്യക്കാരുടെ ബിരിയാണി പ്രേമം. പ്രതേകിച്ച് മലയാളികളുടെ അതിലും വിശേഷിച്ച് മലബാറുകാരുടെ. ബിരിയാണി എന്ന് ഒറ്റ വക്കിൽ പറയാമെങ്കിലും നമ്മുടെ രാജ്യത്തിന്റെ വൈവിധ്യം പോലെത്തന്നെയാണ് അതിന്റെ രുചികളുടെയും വൈവിധ്യം.. പ്രാദേശികമായി പലവിധ രുചികളിലും പേരുകളിലും ഇത് ലഭ്യമാണ്.
നല്ല മണമുള്ള ലഖ്‌നോവി ബിരിയാണി മുതൽ എരിവുള്ള ഹൈദരാബാദി ദം ബിരിയാണി വരെയും രുചികരമായ കൊൽക്കത്ത ബിരിയാണി മുതൽ സുഗന്ധമുള്ള മലബാർ ബിരിയാണി വരെയും ഏവർക്കും പ്രിയപ്പെട്ട വിഭവമാണ് ബിരിയാണി . കേരളത്തിലേക്ക് വന്നാൽ മലബാറിലെ തലശ്ശേരി ബിരിയാണിയും പാലക്കാട്ടെ റാവുത്തർ ബിരിയാണിയും രുചി വൈവിധ്യം കൊണ്ട് ഏറെ പ്രശസ്തമാണ്. പാചക രീതികൊണ്ടും അങ്ങിനെത്തന്നെ.
ഇന്ന് അന്താരാഷ്ട്ര ബിരിയാണി ദിനമാണ്.ഇതിനോടനുബന്ധിച്ച് ഇന്ത്യക്കാരുടെ ബിരിയാണി പ്രേമം വെളിപ്പെടുത്തുന്ന കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് ഓൺലൈൻ ഫുഡ് ഓർഡറിംഗ് ആൻഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി.കഴിഞ്ഞ 12 മാസത്തിനുള്ളിൽ 76 ദശലക്ഷത്തിലധികം ബിരിയാണി ഓർഡറുകൾ, അതായത് 7.6 കോടി ഓർഡറുകൾ ഇന്ത്യക്കാർ നൽകിയതായാണ് സ്വിഗ്ഗി പറയുന്നത്.കഴിഞ്ഞ അഞ്ചര മാസത്തിനുള്ളിൽ ബിരിയാണി ഓർഡറുകളിൽ 8.26 ശതമാനം വളർച്ചയുണ്ടായതായി കമ്പനി വെളിപ്പെടുത്തുന്നു.
പുതുവർഷത്തലേന്ന് സ്വിഗ്ഗിയ്ക്ക് ലഭിച്ചത് 3.50 ലക്ഷം ബിരിയാണിയുടെ ഓർഡറുകളാണെന്ന് മുൻപ് കമ്പനി വെളിപ്പെടുത്തിയിരുന്നു.ട്വിറ്ററിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പ് പ്രകാരം 75.4 ശതമാനം ഓർഡറുകൾ ഹൈദരാബാദി ബിരിയാണിക്ക് ലഭിച്ചു. ലക്‌നോവിയ്ക്ക് 14.2 ശതമാനവും, കൊൽക്കത്ത-10.4 ശതമാനവും ഓർഡർ ലഭിച്ചെന്നാണ് സ്വിഗ്ഗി പറയുന്നത്. 3.50 ലക്ഷം ഓർഡറുകൾ ലഭിച്ചതോടെ ഏറ്റവും കൂടുതൽ ഡെലിവർ ചെയ്ത ഇനം ബിരിയാണിയായിരുന്നു എന്നും സ്വിഗ്ഗി വെളിപ്പെടുത്തുന്നു.
Food
ഇസ്രാഈലിനെ സസ്പെന്‍ഡ് ചെയ്യാനുള്ള വോട്ടെടുപ്പിലേക്ക് നീങ്ങാനൊരുങ്ങി യുവേഫ
ഗസ്സയിലെ യുദ്ധത്തിന്റെ പേരില്‍ യുവേഫ അതിന്റെ അംഗ ഫെഡറേഷനായ ഇസ്രാഈലിനെ സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള വോട്ടെടുപ്പിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ട്.
ഗസ്സയിലെ യുദ്ധത്തിന്റെ പേരില്‍ യുവേഫ അതിന്റെ അംഗ ഫെഡറേഷനായ ഇസ്രാഈലിനെ സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള വോട്ടെടുപ്പിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. യുവേഫയുടെ 20 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഭൂരിഭാഗവും ഇസ്രാഈലി ടീമുകളെ അന്താരാഷ്ട്ര കളിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുന്നതിന് അനുകൂലമായ ഏത് വോട്ടിനെയും പിന്തുണയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.
അത്തരമൊരു നടപടി ഇസ്രാഈല്‍ ദേശീയ, ക്ലബ് ടീമുകളെ അടുത്ത വര്‍ഷത്തെ ലോകകപ്പ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിക്കുന്നതില്‍ നിന്ന് തടയും. ഇസ്രാഈല്‍ പുരുഷ ടീം രണ്ടാഴ്ചയ്ക്കുള്ളില്‍ നോര്‍വേയ്ക്കും ഇറ്റലിക്കും എതിരായ എവേ മത്സരങ്ങളിലൂടെ ലോകകപ്പ് യോഗ്യതാ കാമ്പെയ്ന് പുനരാരംഭിക്കാന്‍ ഒരുങ്ങുകയാണ്.
ഫിഫയുടെ നേതാവ് ജിയാനി ഇന്‍ഫാന്റിനോയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള അടുത്ത ബന്ധം കണക്കിലെടുത്ത് ഇസ്രാഈലിനെ ഒഴിവാക്കുന്നതിനെ ലോക ഫുട്ബോള്‍ ബോഡി ഫിഫ പിന്തുണയ്ക്കുമോ എന്ന് വ്യക്തമല്ല.
ലോകകപ്പ് സുരക്ഷിതമാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ പിന്തുണയും കളിക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ലക്ഷക്കണക്കിന് സന്ദര്‍ശക ആരാധകര്‍ക്കുമുള്ള വിസകള്‍ പ്രോസസ് ചെയ്യാനും, അടുത്ത വര്‍ഷം യു.എസ്., കാനഡ, മെക്സിക്കോ എന്നിവിടങ്ങളില്‍ ഫിഫ ഒരു വിജയകരമായ ടൂര്‍ണമെന്റ് നടത്തുന്നതിനുള്ള പ്രധാന കാര്യമായി കാണുന്നു.
ലോകകപ്പില്‍ നിന്ന് ഇസ്രാഈല്‍ ടീമിനെ വിലക്കാനുള്ള ശ്രമങ്ങള്‍ തടയാന്‍ ശ്രമിക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പറഞ്ഞു.
അടുത്തയാഴ്ച സൂറിച്ചില്‍ ഫിഫയുടെ ഭരണസമിതി യോഗം ചേരുന്നുണ്ട്. 37 അംഗ കൗണ്‍സിലില്‍ യുവേഫയില്‍ നിന്ന് എട്ട് പേര് ഉള്‍പ്പെടുന്നു.
ഗസ്സയില്‍ നടത്തിയ സൈനിക കാമ്പെയ്നിലെ മാനുഷികമായ തുകയ്ക്കെതിരെയുള്ള മുറവിളിയ്ക്കിടയില് ഇസ്രയേലിനെ ഫുട്ബോളില്‍ നിന്നും മറ്റ് കായിക ഇനങ്ങളില്‍ നിന്നും ഒഴിവാക്കാനുള്ള ആഹ്വാനങ്ങള്‍ അടുത്ത ആഴ്ചകളില്‍ വര്‍ദ്ധിച്ചു. 2022 ല്‍ ഉക്രെയ്നിലെ പൂര്‍ണ്ണമായ അധിനിവേശത്തെത്തുടര്‍ന്ന് റഷ്യയെപ്പോലെ ഇസ്രാഈലിനെ അന്താരാഷ്ട്ര കായിക മത്സരങ്ങളില്‍ നിന്ന് നിരോധിക്കണമെന്ന് കഴിഞ്ഞ ആഴ്ച സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു.
ഈ ആഴ്ച ആദ്യം യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലുമായി പ്രവര്‍ത്തിക്കുന്ന ഏഴ് സ്വതന്ത്ര വിദഗ്ധര്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ഇസ്രാഈലിനെ സസ്പെന്‍ഡ് ചെയ്യാന്‍ ഫിഫയെയും യുവേഫയെയും പ്രേരിപ്പിച്ചു.
Food
ഷവര്‍മ കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം; യുവതി മരിച്ചു
പ്രദേശത്തെ കടയില്‍ നിന്ന് ഷവര്‍മ കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് വിവരം.
ചെന്നൈയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവതി മരിച്ചു. തിരുവീഥി അമ്മന്‍ സ്ട്രീറ്റിലെ താമസക്കാരിയായ ശ്വേത(22) ആണ് മരിച്ചത്. പ്രദേശത്തെ കടയില്‍ നിന്ന് ഷവര്‍മ കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് വിവരം.
ഒരാഴ്ച മുമ്പ് ശ്വേത ഷവര്‍മ്മ കഴിച്ചിരുന്നു. വീട്ടിലെത്തിയതിന് പിന്നാലെ മീന്‍ കറിയും കഴിച്ചു. ഇതിന് പിന്നാലെയാണ് ശ്വേതയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതെന്ന പറയുന്നു. ഛര്‍ദ്ദിച്ച് അവശയായ യുവതി കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യനില ഗുരുതരമായതോടെ സ്റ്റാന്‍ലി ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഈ മാസം 18നാണ് ശ്വേത മരിച്ചത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമേ മരണ കാരണം സ്ഥിരീകരിക്കാന്‍ കഴിയുകയൊള്ളു എന്ന് പൊലീസ് അറിയിച്ചു.
Food
മുസ്‍ലിംകൾ ഭക്ഷണത്തിൽ തുപ്പുന്നു; ഹൈദരാബാദിലും ഹോട്ടലുടമകൾ പേര് പ്രദർശിപ്പിക്കണമെന്ന് ബി.ജെ.പി എം.എൽ.എ
തുപ്പൽ ജിഹാദാണ് ഇവർ നടപ്പാക്കുന്നതെന്നും രാജ സിങ് പറഞ്ഞു.
മുസ്‍ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗവുമായി തെലങ്കാനയിലെ വിവാദ ബി.ജെ.പി എം.എൽ.എ രാജ സിങ്. മുസ്‍ലിംകൾ തുപ്പൽ ജിഹാദാണ് നടത്തുകയാണെന്ന് രാജ സിങ് പറഞ്ഞു. മുസ്‍ലിംകൾ ഹോട്ടലുകളിൽ വിൽക്കുന്ന ഭക്ഷണത്തിൽ തുപ്പുകയാണെന്ന് ചെയ്യുന്നതെന്ന് രാജ സിങ് ആരോപിച്ചു.
ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് സർക്കാറുകൾക്ക് സമാനമായി ഹോട്ടലുടമകളോട് പേര് പ്രദർശിപ്പിക്കാൻ തെലങ്കാന സർക്കാറും ആവശ്യപ്പെടണം. യു.പിയിൽ കാവടി യാത്രക്കിടെ ഹോട്ടലുടമകളോട് പേര് പ്രദർശിപ്പിക്കാൻ യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിരുന്നു. മുസ്‍ലിംകൾ ഭക്ഷണത്തിലും വെള്ളത്തിലും തുപ്പിയാണ് ആളുകൾക്ക് നൽകുന്നത്. തുപ്പൽ ജിഹാദാണ് ഇവർ നടപ്പാക്കുന്നതെന്നും രാജ സിങ് പറഞ്ഞു.
ഹോട്ടലുകൾക്ക് ഹിന്ദു പേരുകളിട്ട് ആളുകളെ കബളിപ്പിക്കാനുള്ള ശ്രമം ഇവർ നടത്തുന്നുണ്ട്. ഇതിനെതിരെ ഹിന്ദു സഹോദരങ്ങൾ ജാഗ്രത പാലിക്കണമെന്നും രാജ സിങ് പറഞ്ഞു. അതേസമയം, കാവടി യാത്ര വഴിയിലെ ഹോട്ടലുകളുടെ ഉടമകൾ പേര് പ്രദർശിപ്പിക്കണമെന്ന യു.പി സർക്കാറിന്റെ ഉത്തരവിനെതിരായ സുപ്രീംകോടതി സ്റ്റേ തുടരുകയാണ്.
കഴിഞ്ഞ 19നാണ് വിവാദ ഉത്തരവ് ഉത്തർ പ്രദേശ് സർക്കാർ പുറപ്പെടുവിച്ചത്. കാവടി യാത്ര കടന്നുപോകുന്ന പാതയിലെ റസ്റ്റാറന്‍റുകൾ, ഹോട്ടലുകൾ, പഴക്കടകൾ തുടങ്ങിയവയുടെ ഉടമകളുടെ പേരുകൾ കടക്കുമുന്നിൽ പ്രദർശിപ്പിക്കണമെന്നായിരുന്നു ഉത്തരവ്. ആദ്യഘട്ടത്തിൽ മുസഫർനഗർ പൊലീസ് പുറപ്പെടുവിച്ച ഉത്തരവ് പിന്നാലെ യു.പി സർക്കാർ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുകയായിരുന്നു.
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala13 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala2 days agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala13 hours agoശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
-
kerala1 day agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala2 days agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍

