Connect with us

News

ഇറാനില്‍ മതകാര്യപൊലീസ് നിര്‍ത്തലാക്കി

അതേസമയം അമേരിക്കയുടെ കൈകളാണ് പ്രക്ഷോഭത്തിനുളളതെന്നാണ് പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി പറയുന്നത.്

Published

on

ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭം തുടരുന്നതിനിടെമതകാര്യ പൊലീസിനെ പിന്‍വലിച്ച് ഭരണകൂടം. ഇറാന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ മുഹമ്മദ് ജാഫര്‍ മോണ്ടസേരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം മതകാര്യചട്ടങ്ങളെല്ലാം അതേപോലെ നിലനില്‍ക്കും. എല്ലാകാലത്തേക്കുമായാണോ മതകാര്യപൊലീസ് നിര്‍ത്തലാക്കിയതെന്നതിനെക്കുറിച്ച് മോണ്ടസേരി വ്യക്തമാക്കിയില്ല. മുമ്പും ഇത്തരത്തില്‍ മതകാര്യപൊലീസിനെ നിര്‍ത്തലാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ ഔദ്യോഗിക ജുഡീഷ്യല്‍സംവിധാനവുമായി മതകാര്യസേനക്ക് ബന്ധമൊന്നുമില്ല.

പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഒക്ടോബറിലാണ് മാഷാ അമിനി എന്ന യുവതിയോട് മതകാര്യപൊലീസ് ഹിജാബ് ധരിക്കാത്തതിന് പൊതുസ്ഥലത്തുവെച്ച് കസ്റ്റഡിയിലെടുത്തത്. ഇവരെ പിന്നീട് സര്‍ക്കാര്‍ കേന്ദ്രത്തില്‍ മരിച്ചനിലയില്‍കാണപ്പെടുകയായിരുന്നു. ഹൃദയാഘാതമാണ് കാരണമെങ്കിലും പൊലീസിന്റെ മര്‍ദനമാണ ്മരണകാരണമെന്നാണ ്ബന്ധുക്കള്‍ ആരോപിച്ചത്. അന്നാരംഭിച്ച സ്ത്രീകളുടെ പ്രക്ഷോഭമാണ് ഇപ്പോഴും തുടരുന്നത്. അതേസമയം അമേരിക്കയുടെ കൈകളാണ് പ്രക്ഷോഭത്തിനുളളതെന്നാണ് പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി പറയുന്നത.് 1979ലെ ഇറാന്‍ വിപ്ലവത്തിന് ശേഷമാണ് ഹിജാബ് നിര്‍ബന്ധമാക്കിയിരുന്നത്. ഇതിനെതിരെ വിദേശമാധ്യമങ്ങള്‍ നിരവധിതവണ വാര്‍ത്തകള്‍ നല്‍കിയെങ്കിലും പുറകോട്ട്‌പോയിരുന്നില്ല.
വെളുത്തതും പച്ചനിറത്തിലുള്ളതുമായ വാനുകളില്‍ വരുന്ന മതകാര്യപൊലീസ് നിയമം കര്‍ശനമായി നടപ്പാക്കിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സി.എ.എ: മുസ്‌ലിം ലീഗിന്റെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് മൂന്നാഴ്ച സമയം; എപ്രില്‍ 9ന് ഹര്‍ജി വീണ്ടും പരിഗണിക്കും

മുസ്ലിംലീഗിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സുപ്രിംകോടതിയിൽ വാദിക്കുന്നത്

Published

on

സി.എ.എ വിജ്ഞാപനത്തിനെതിരെ മുസ്‌ലിംലീഗിന്റെ ഹർജിയിൽ മറുപടി നൽകാൻ സുപ്രിംകോടതി കേന്ദ്രത്തിന് മൂന്നാഴ്ച സമയം അനുവദിച്ചു. ഏപ്രിൽ ഒമ്പതിന് ഹർജി വീണ്ടും പരിഗണിക്കും.

മുസ്ലിംലീഗിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സുപ്രിംകോടതിയിൽ വാദിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മുസ്‌ലിംലീഗിന്റെ ആവശ്യം കേന്ദ്രം എതിർത്തു.

ചട്ടങ്ങൾ നിലവിൽ വന്നതായും ഉപഹർജികളിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. നാല് വർഷത്തിനും നാല് മാസത്തിനും ശേഷം ചട്ടങ്ങൾ പ്രസിദ്ധീകരിച്ചത് നല്ല ഉദ്ദേശ്യത്തിലല്ലെന്ന് മുസ്‌ലിംലീഗ് സുപ്രിംകോടതിയിൽ വ്യക്തമാക്കി. മറുപടി നൽകാൻ നാലാഴ്ച സമയമാണ് കേന്ദ്രം ആവശ്യപ്പെട്ടത്.

Continue Reading

india

രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നു; മോദിയുടെ ഗ്യാരണ്ടി പാഴാകുമെന്ന് മല്ലികാർജുന ഖാർഗെ

Published

on

രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ. നരേന്ദ്രമോദിയുടെ മോദിയുടെ ഗ്യാരണ്ടി മുദ്രാവാക്യം പാഴാകുമെന്നും എഐസിസി പ്രവർത്തക സമിതി യോഗത്തിൽ ഖാർഗെ പറഞ്ഞു.

പ്രകടനപത്രിക അടക്കമുള്ള തീരുമാനങ്ങളെടുക്കുന്നതിനായാണ് പ്രവർത്തക സമിതി യോഗം ചേർന്നത്. പ്രകടനപത്രികയുടെ കരട് പ്രവർത്തക സമിതിക്ക് കൈമാറിയിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും.

 

Continue Reading

kerala

തെരഞ്ഞെടുപ്പ് പോസ്റ്ററിൽ ചാരിനിന്നതിന് 14കാരന് മര്‍ദനം; ബി.ജെ.പി നേതാവിനെതിരെ ബാലാവകാശ കമ്മിഷനിലും പരാതി നൽകി

സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു നടപടി

Published

on

പോസ്റ്ററിൽ ചാരിനിന്നതിന് 14കാരനെ ബി.ജെ.പി നേതാവ് മർദിച്ചെന്ന് പരാതി. തിരുവനന്തപുരം കാലടിയിലാണ് സംഭവം. എന്‍.ഡി.എയുടെ ലോക്സഭാ സ്ഥാനാർഥി രാജീവ്‌ ചന്ദ്രശേഖറിന്റെ പോസ്റ്ററിൽ ചാരിനിന്നതിനാണ് മർദനം.

ബി.ജെ.പി കാലടി ഏരിയ വൈസ് പ്രസിഡന്‍റ് സതീശനെതിരെയാണു പരാതിയുള്ളത്. സംഭവത്തില്‍ ഫോർട്ട്‌ പൊലീസ് സ്വമേധയാ കേസെടുത്തു. സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു നടപടി. സംഭവത്തില്‍ സമീപവാസികൾ ബാലാവകാശ കമ്മിഷനിലും പരാതി നൽകിയിട്ടുണ്ട്.

Continue Reading

Trending