Connect with us

News

ഇറാനില്‍ മതകാര്യപൊലീസ് നിര്‍ത്തലാക്കി

അതേസമയം അമേരിക്കയുടെ കൈകളാണ് പ്രക്ഷോഭത്തിനുളളതെന്നാണ് പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി പറയുന്നത.്

Published

on

ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭം തുടരുന്നതിനിടെമതകാര്യ പൊലീസിനെ പിന്‍വലിച്ച് ഭരണകൂടം. ഇറാന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ മുഹമ്മദ് ജാഫര്‍ മോണ്ടസേരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം മതകാര്യചട്ടങ്ങളെല്ലാം അതേപോലെ നിലനില്‍ക്കും. എല്ലാകാലത്തേക്കുമായാണോ മതകാര്യപൊലീസ് നിര്‍ത്തലാക്കിയതെന്നതിനെക്കുറിച്ച് മോണ്ടസേരി വ്യക്തമാക്കിയില്ല. മുമ്പും ഇത്തരത്തില്‍ മതകാര്യപൊലീസിനെ നിര്‍ത്തലാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ ഔദ്യോഗിക ജുഡീഷ്യല്‍സംവിധാനവുമായി മതകാര്യസേനക്ക് ബന്ധമൊന്നുമില്ല.

പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഒക്ടോബറിലാണ് മാഷാ അമിനി എന്ന യുവതിയോട് മതകാര്യപൊലീസ് ഹിജാബ് ധരിക്കാത്തതിന് പൊതുസ്ഥലത്തുവെച്ച് കസ്റ്റഡിയിലെടുത്തത്. ഇവരെ പിന്നീട് സര്‍ക്കാര്‍ കേന്ദ്രത്തില്‍ മരിച്ചനിലയില്‍കാണപ്പെടുകയായിരുന്നു. ഹൃദയാഘാതമാണ് കാരണമെങ്കിലും പൊലീസിന്റെ മര്‍ദനമാണ ്മരണകാരണമെന്നാണ ്ബന്ധുക്കള്‍ ആരോപിച്ചത്. അന്നാരംഭിച്ച സ്ത്രീകളുടെ പ്രക്ഷോഭമാണ് ഇപ്പോഴും തുടരുന്നത്. അതേസമയം അമേരിക്കയുടെ കൈകളാണ് പ്രക്ഷോഭത്തിനുളളതെന്നാണ് പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി പറയുന്നത.് 1979ലെ ഇറാന്‍ വിപ്ലവത്തിന് ശേഷമാണ് ഹിജാബ് നിര്‍ബന്ധമാക്കിയിരുന്നത്. ഇതിനെതിരെ വിദേശമാധ്യമങ്ങള്‍ നിരവധിതവണ വാര്‍ത്തകള്‍ നല്‍കിയെങ്കിലും പുറകോട്ട്‌പോയിരുന്നില്ല.
വെളുത്തതും പച്ചനിറത്തിലുള്ളതുമായ വാനുകളില്‍ വരുന്ന മതകാര്യപൊലീസ് നിയമം കര്‍ശനമായി നടപ്പാക്കിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഗസ്സയിലെ ഇസ്രാഈല്‍ ആക്രമണം; മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ നാല് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

ബുറെയ്ജ് അഭയാര്‍ഥി ക്യാമ്പിന് സമീപം ഒരാളും അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ മറ്റ് രണ്ട് പേരുമാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.

Published

on

ഗസ്സയിലെ ഖാന്‍ യൂനിസില്‍ ഇസ്രാഈല്‍ നടത്തിയ വെടിവെപ്പില്‍ മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ നാല് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ മുഹമ്മദ് വാദി എന്ന മാധ്യമപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. ബുറെയ്ജ് അഭയാര്‍ഥി ക്യാമ്പിന് സമീപം ഒരാളും അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ മറ്റ് രണ്ട് പേരുമാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.

അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ മൂന്ന് ഇസ്രാഈലികളെ ആക്രമിച്ചെന്നാരോപിച്ചാണ് 18ഉം 17ഉം വയസുള്ള രണ്ട് ഫലസ്തീനികളെ ഇസ്രാഈല്‍ സൈന്യം വെടിവച്ച് കൊന്നത്. രണ്ട് ഇസ്രാഈല്‍ സൈനികരെ കുത്തിപ്പരിക്കേല്‍പ്പിച്ചയാളാണ് കൊല്ലപ്പെട്ടവരിലൊരാളെന്ന് സൈന്യം അവകാശപ്പെട്ടു. അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചയാളാണ് കൊല്ലപ്പെട്ട രണ്ടാമത്തെയാളെന്നാണ് ഇസ്രാഈല്‍ വാദം.

വെടിനിര്‍ത്തല്‍ 52 നാളുകള്‍ പിന്നിട്ടെങ്കിലും മരുന്നും ഉപകരണങ്ങളും ലഭിക്കാതെ ഗസ്സയിലെ ആരോഗ്യമേഖല വന്‍പ്രതിസന്ധി നേരിടുന്നതായി സന്നദ്ധ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. അതേസമയം അവശേഷിച്ച രണ്ട് ബന്ദികളുടെ മൃതദേഹങ്ങളില്‍ ഒന്ന് ഇന്ന് തന്നെ ഇസ്രാഈലിന് കൈമാറുമെന്ന് ഹമാസ് അറിയിച്ചു. അവസാന ബന്ദിയുടെ മൃതദേഹത്തിനായുള്ള തെരച്ചിലും പുരോഗമിക്കുകയാണ്.

Continue Reading

kerala

ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

മഴ മുന്നറിയിപ്പിന്റെ ഭാഗമായി ഏഴ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മഴ മുന്നറിയിപ്പിന്റെ ഭാഗമായി ഏഴ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.

മലയോര മേഖലയില്‍ ഉള്ളവര്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള, കര്‍ണാടക, ലക്ഷിദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.

Continue Reading

kerala

കോട്ടയത്ത് സ്‌കൂള്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; 28 പേര്‍ക്ക് പരിക്ക്

നെല്ലാപ്പാറ ചൂരപ്പേട്ടവളവില്‍ തിരുവനന്തപുരം തോന്നയ്ക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.

Published

on

കോട്ടയത്ത് സ്‌കൂള്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. നെല്ലാപ്പാറ ചൂരപ്പേട്ടവളവില്‍ തിരുവനന്തപുരം തോന്നയ്ക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ 28 പേര്‍ക്ക് പരിക്കേറ്റു.

വളവില്‍ നിയന്ത്രണം നഷ്ടമായ ബസ് റോഡില്‍ ഒരു വശത്തേക്ക് മറിയുകയായിരുന്നു. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

വാഹനം പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി. 42 കുട്ടികളും നാല് അധ്യപകരും ഉള്‍പ്പെട്ട സംഘം മൂന്നാര്‍ സന്ദര്‍ശിച്ച ശേഷം മടങ്ങുകമ്പോഴായിരുന്നു അപകടം.

Continue Reading

Trending