Connect with us

kerala

സി.പി.എം ഇരയ്‌ക്കൊപ്പമോ, വേട്ടക്കാരനൊപ്പമോ? മുകേഷ് രാജി വയ്‌ക്കേണ്ടതില്ലെന്ന് എം.വി.ഗോവിന്ദന്‍

കടുത്ത നിലപാട് തന്നെയാണ് പ്രതിപക്ഷം വിഷയത്തില്‍ ഭരണപക്ഷത്തിനെതിരെ ഉന്നയിക്കുന്നത്

Published

on

നടനും എം.എല്‍.എയുമായ മുകേഷിനെതിരെ മുന്‍പ് ആരോപിച്ച പീഡന പരാതിയില്‍ ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചെന്ന് പ്രത്യേക അന്വേഷണ സംഘം. ഇരയുടെ പരാതിയില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. അതേസമയം, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മുകേഷിനെ ന്യായീകരിച്ച് രംഗത്ത് എത്തി.

ആലുവ സ്വദേശിയായ നടി നല്‍കിയ പരാതിയില്‍ കുറച്ചു നാളുകള്‍ക്ക് മുന്‍പ് എം.എല്‍.എ മുകേഷിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തെളിവുകളുടെ അഭാവത്തില്‍ അന്ന് കേസ് തേഞ്ഞുമാഞ്ഞു പോവുകയാണ് ചെയ്തത്. എന്നാല്‍ ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ച ഈ സാഹചര്യത്തില്‍ എന്തായിരിക്കും മുകേഷിന്റെയും പാര്‍ട്ടിയുടെയും നിലപാട് എന്നതാണ് പ്രധാനം. രാജി വെച്ച് അന്വേഷണത്തെ നേരിടണമെന്ന് പ്രതിപക്ഷം വാദിച്ചിരുന്നു.

കടുത്ത നിലപാട് തന്നെയാണ് പ്രതിപക്ഷം വിഷയത്തില്‍ ഭരണപക്ഷത്തിനെതിരെ ഉന്നയിക്കുന്നത്. എന്നാല്‍ അതിനെ അപ്പാടെ നീക്കി കളഞ്ഞ് മുകേഷ് രാജി വയ്‌ക്കേണ്ട ആവശ്യമില്ല എന്നാണ് എം.വി.ഗോവിന്ദന്റെ പ്രതികരണം. ഇത് തന്നെയാണോ പാര്‍ട്ടി തീരുമാനമെന്നും വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ചോദിക്കുന്നു. എന്തായാലും വരാനിരിക്കുന്ന മണിക്കുറുകള്‍ എം.എല്‍.എയ്ക്കും പാര്‍ട്ടിക്കും നിര്‍ണായകമാണ്. എം.എല്‍.എയുടെ രാജി ആവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങള്‍ ഉയരാനും സാധ്യത ഉണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വാഗമണ്‍ റോഡില്‍ വിനോദ സഞ്ചാരി കാല്‍വഴുതി കൊക്കയില്‍ വീണ് മരിച്ചു

എറണാകുളം സ്വദേശി തോബിയാസാണ് മരിച്ചത്

Published

on

ഇടുക്കി വാഗമണ്‍ റോഡില്‍ വിനോദ സഞ്ചാരി കാല്‍വഴുതി കൊക്കയില്‍ വീണു മരിച്ചു. എറണാകുളം സ്വദേശി തോബിയാസാണ് മരിച്ചത്.വാഗമണ്‍ റോഡിലെ ചാത്തന്‍പാറയില്‍ ഇറങ്ങുന്നതിനിടെ കാല്‍ വഴുതി കൊക്കയില്‍ വീഴുകയായിരുന്നു. ഇന്നലെ രാത്രി 8.30ഓടെയാണ് അപകടം നടന്നത്.

വാഗമണ്‍ പോയി മടങ്ങുകയായിരുന്ന സംഘം . 200 അടി താഴ്ചയിലേക്കാണ് യുവാവ് വീണത്. സുഹൃത്തുക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മൂലമറ്റം, തൊടുപുഴ ഫയര്‍സ്റ്റേഷനുകളില്‍ നിന്നും ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തുകയായിരുന്നു. കോടമഞ്ഞായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. ഏറെ പണിപ്പെട്ടാണ് മൃതദേഹം പുറത്തെടുത്തത്.

നിലവില്‍ മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Continue Reading

kerala

‘മുഖ്യമന്ത്രി ഏകാധിപതിയെ പോലെ പെരുമാറുന്നു’; സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തില്‍ പിണറായി വിജയന് വിമര്‍ശനം

ണ്ടാം പിണറായി സര്‍ക്കാരിന്റെ പല വകുപ്പുകളും മികച്ച നിലവാരം പുലര്‍ത്തുന്നില്ലെന്നും പ്രതിനിധികള്‍ അഭിപ്രായമുന്നയിച്ചു.

Published

on

മുഖ്യമന്ത്രി ഏകാധിപതിയെ പോലെ പെരുമാറുന്നെന്ന് സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തില്‍ പിണറായി വിജയനെതിരെ വിമര്‍ശനം. ആഭ്യന്തരം, വനം വകുപ്പുകള്‍ സര്‍ക്കാരിന്റെ പേരു കെടുത്തുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു.

ഇടത് നയത്തിന് വ്യതിയാനമുണ്ടായെന്നും സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകളെ കൊണ്ടുവരാനുള്ള നീക്കം അതിന് ഉദാഹരണമാണെന്നും പ്രതിനിധികള്‍ രൂക്ഷമായ വിമര്‍ശനമുയര്‍ത്തി.

കോതമംഗലത്താണ് സിപിഐ എറണാകുളം ജില്ലാ സമ്മേളനം നടക്കുന്നത്. ഇന്നും നാളെയും മറ്റന്നാളുമായാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്നും മറ്റുള്ളവരെ കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെന്നുമാണ് ഏറ്റവും ശക്തമായ വിമര്‍ശനമുയര്‍ന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ പല വകുപ്പുകളും മികച്ച നിലവാരം പുലര്‍ത്തുന്നില്ലെന്നും പ്രതിനിധികള്‍ അഭിപ്രായമുന്നയിച്ചു.

Continue Reading

kerala

സ്‌കൂള്‍ സമയമാറ്റം; മത സംഘടനകളും മാനേജ്‌മെന്റ് പ്രതിനിധികളുമായി മന്ത്രി വി.ശിവന്‍കുട്ടി ഇന്ന് ചര്‍ച്ച നടത്തും

വൈകിട്ട് 4.30 ന് മന്ത്രിയുടെ ചേംബറിലാണ് യോഗം.

Published

on

സ്‌കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട് മത സംഘടനകളും മാനേജ്‌മെന്റ് പ്രതിനിധികളുമായി മന്ത്രി വി.ശിവന്‍കുട്ടി ഇന്ന് ചര്‍ച്ച നടത്തും. വൈകിട്ട് 4.30 ന് മന്ത്രിയുടെ ചേംബറിലാണ് യോഗം. ഓരോ മാനേജ്‌മെന്റില്‍ നിന്നും ഒരു പ്രതിനിധി ചര്‍ച്ചയില്‍ പങ്കെടുക്കും.

ചര്‍ച്ചയില്‍ രാവിലെ 15 മിനിറ്റ് നേരത്തേ തുടങ്ങുന്നത് ഒഴിവാക്കി ഉച്ചയ്ക്ക് ശേഷം സമയം ക്രമീകരിക്കുന്നതില്‍ ആലോചിക്കാനാണ് സമസ്ത മുന്നോട്ട് വെക്കുന്ന ഒരു നിര്‍ദേശം. വേനലവധിയില്‍ മാറ്റം വരുത്തി പഠന സമയം ഉറപ്പാക്കാമെന്നതടക്കം നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കും.

സമയമാറ്റം സംബന്ധിച്ച തീരുമാനമെടുക്കാന്‍ ഉണ്ടായ സാഹചര്യം യോഗത്തില്‍ വിശദീകരിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

Continue Reading

Trending