More
ലോകത്തെ ഏറ്റവും വിലകൂടിയ പല്ല് ഐസക് ന്യൂട്ടന്റേത്; ലേലത്തില്‍ നേടിയത് 30 ലക്ഷം
ഏകദേശം 200 വര്‍ഷത്തിന്റെ ചരിത്രമുള്ള ഈ പല്ലാണ് ലേലത്തില്‍ ഇതുവരെയുള്ളവയില്‍ ഏറ്റവും ഉയര്‍ന്ന വിലക്ക് വിറ്റുപോയത്

ലണ്ടന്‍: ലോകത്തിലെ ഏറ്റവും വിലകൂടിയ മനുഷ്യന്റെ പല്ലിന് വില 30 ലക്ഷം. ഇന്നുവരെ ലേലം ചെയ്തവയില്‍ ഏറ്റവും വിലപിടിപ്പുള്ള മനുഷ്യന്റെ പല്ലിനെക്കുറിച്ച് ചോദിച്ചാല്‍ അതിന് ഒരൊറ്റ ഉത്തരമേയുള്ളൂ, ശാസ്ത്ര പ്രതിഭകൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ബദ്ധിരാക്ഷസനായ സാക്ഷാല്‍ ഐസക് ന്യൂട്ടന്റെ പല്ല്. ഏകദേശം 200 വര്‍ഷത്തിന്റെ ചരിത്രമുള്ള ഈ പല്ലാണ് ലേലത്തില്‍ ഇതുവരെയുള്ളവയില്‍ ഏറ്റവും ഉയര്‍ന്ന വിലക്ക് വിറ്റുപോയത്.
3,633 ഡോളറിനാണ് ന്യൂട്ടന്റെ പല്ല് ലണ്ടനില്‍ നടന്ന ലേലത്തില്‍ ഒരാള്‍ വാങ്ങിയത്. ഇന്നതിന്റെ മൂല്യം ഏകദേശം 35,700 ഡോളര്‍ വരുമെന്ന് വിദഗ്ധര്‍ പറയുന്നു. അതായത് ഏകദേശം 30.03 ലക്ഷം രൂപ രൂപ. 1816ലെ സര്‍ ഐസക് ന്യൂട്ടന്റെ പല്ലിനാണ് ഇത്രയും വലിയ തുക ലേലത്തില്‍ ലഭിച്ചത്. ലേലത്തില്‍ പല്ല് സ്വന്തമാക്കിയ വ്യക്തി തന്റെ മോതിരത്തില്‍ സ്ഥാപിക്കുകയാണ് ചെയ്തത്. ഇന്നുവരെ ലോകത്തില്‍ വില്‍പന നടത്തിയതില്‍ ഏറ്റവും വിലപിടിപ്പുള്ള പല്ലായി ഗിന്നസ് വേള്‍ഡ് റെക്കോഡ്സും ഇതിനെ അംഗീകരിച്ചിട്ടുണ്ട്.
മനുഷ്യകുലത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും ആദരണീയനായ ശാസ്ത്രപ്രതിഭകളില്‍ ഒരാളായിരുന്നു ഗുരുത്വാകര്‍ഷണ നിയമം അടക്കം നിരവധി കണ്ടുപിടത്തങ്ങളുടെ പിതാവായ സര്‍ ഐസക് ന്യൂട്ടണ്‍. കാല്‍ക്കുലസ് കണ്ടുപിടിക്കുന്നതിനും ആദ്യത്തെ പ്രായോഗിക പ്രതിഫലന ദൂരദര്‍ശിനി നിര്‍മ്മിക്കുന്നതിനും പ്രകാശ സിദ്ധാന്തം വികസിപ്പിക്കുന്നതിനുമെല്ലാം സര്‍ ഐസക്ക് ന്യൂട്ടണ്‍ കാരണഭൂതനായി എന്നതും ചരിത്രം.
തന്റെ ആരാമത്തില്‍ കാറ്റേറ്റിരിക്കേ സമീപത്തെ മരത്തില്‍നിന്ന് ഒരു ആപ്പിള്‍ വീണതാണ് അദ്ദേഹത്തിന്റെ ജീവിതഗതിയെ മാറ്റിമറിച്ചതും ലോകത്തിലെ ഏറ്റവും ശ്രേഷ്ഠനായ ശാസ്ത്രജ്ഞിരില്‍ ഒരാളായി രൂപാന്തപ്പെടുത്തിയതും. സാര്‍വത്രിക ഗുരുത്വാകര്‍ഷണ നിയമത്തിലേയ്ക്ക് വഴിവെച്ചത് ഒരു ആപ്പിളിന്റെ വീഴ്ചയായിരുന്നെന്നു കേട്ടാല്‍ നാം അമ്പരന്നുപോകാം. പക്ഷേ ഇത് ചരിത്രം രേഖപ്പെടുത്തിയ വസ്തുതയാണ്.
kerala
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്
കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്

kerala
കോഴിക്കോട് സഹോദരിമാരുടെ കൊലപാതം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ മരിച്ച നിലയില്‍

കോഴിക്കോട് തടമ്പാട്ടുതാഴത്ത് സഹോദരിമാരുടെ കൊലപാതക കേസിലെ പ്രതി പ്രമോദിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം തലശ്ശേരി കുയ്യാലി പുഴയില്‍ നിന്നും കണ്ടെടുത്തു. കൊല്ലപ്പെട്ട ശ്രീജയ, പുഷ്പലളിത എന്നിവരുടെ ഇളയ സഹോദരനാണ് പ്രമോദ്. കൊലപാതകത്തിനുശേഷം ശനിയാഴ്ച പുലര്‍ച്ചെ പ്രമോദ് നടന്നുപോകുന്ന സിസിടിവി ദ്യശ്യം പുറത്തുവന്നിരുന്നു.
കഴിഞ്ഞ ദിവസം പൊലീസ് പ്രമോദിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. സഹോദരിമാരുടെ മരണം ബന്ധുക്കളെ അറിച്ചതിനുശേഷം പ്രമോദ് ഒളിവില്‍ പോവുകയായിരുന്നു. അവസാനമായി ടവര്‍ ലോക്കേഷന്‍ കണ്ടത് ഫറോക്കിലായിരുന്നു. ഇവര്‍ മൂന്നുപേരും തമ്മില്‍ മറ്റുപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലന്നാണ് അയല്‍വാസികള്‍ പറയുന്നത്.
ചേവായൂരിലെ വീട്ടിനുള്ളിലാണ് ശ്രീജയ, പുഷ്പലളിത എന്നിവരെ മരിച്ച നിലയില്‍ കണ്ടത്തിയിരുന്നത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്നായിരുന്നു പോസ്റ്റ് മോട്ടം റിപ്പോര്‍ട്ട്. പ്രമോദിനോടപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്. സഹോദരിമാരില്‍ ഒരാള്‍ മരിച്ചെന്ന വിവരം പ്രമോദ് ബന്ധുക്കളെ വിളിച്ച് അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോള്‍ രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു. അഞ്ചു തെങ്ങ് സ്വദേശി മൈക്കിൾ, ജോസഫ് എന്നിവരാണ് മരിച്ചത്. അഞ്ചു പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂന്നു പേരെ രക്ഷപ്പെടുത്തി. മത്സ്യബന്ധനത്തിനായി പോയ ബോട്ടാണ് അപകടത്തിൽ പെട്ടത്.
-
Cricket2 days ago
‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
-
kerala2 days ago
മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഗര്‍ഭിണിയുടെ മൃതദേഹം കാന്റീന് ജീവനക്കാരനെ അടക്കം കാണിച്ചു; ജീവനക്കാരന് സസ്പെന്ഷന്
-
india3 days ago
‘വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാട്ടിയതിനെതിരെ അന്വേഷിക്കുമെന്ന് സിദ്ധരാമയ്യ
-
GULF3 days ago
ബിജെപിയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഒത്തുകളി രാജ്യത്തെ ജനാധിപത്യത്തിന് വൻ ഭീഷണി; ജിദ്ദ കെഎംസിസി സംഘടനാ പാർലിമെന്റ്
-
india2 days ago
സ്വാതന്ത്ര്യദിനം മുസ്ലിം യൂത്ത് ലീഗ് ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കും
-
Film2 days ago
‘ഓണത്തിനൊരുങ്ങി ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’, കല്യാണിയും നസ്ലനും സൂപ്പര്‍ഹീറോ ആവേശത്തില്‍’
-
News2 days ago
പലസ്തീന് അംഗീകാരം പ്രഖ്യാപിച്ച് ഓസ്ട്രേലിയ
-
News2 days ago
ഗസ്സയിലെ ഇസ്രഈല്‍ ആക്രമണത്തില്‍ അഞ്ച് അല്‍ ജസീറ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു