Video Stories
ഇസ്രായേല്‍ നിലപാടിലെ സി.പി.എമ്മിന്റെ ‘യൂടേണ്‍’
കേരളത്തിലെ ഇടതുപക്ഷസര്‍ക്കാര്‍ ഇസ്രാഈല്‍ സര്‍ക്കാരുമായി കരാറുണ്ടാക്കുമ്പോള്‍ അതില്‍ എതിര്‍പ്പുയരാത്തതെന്തുകൊണ്ടാണ്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടാണ് ആ രാജ്യത്തിന്റെ പ്രതിനിധിയുമായി ഇതിനായി കൂടിക്കാഴ്ച നടത്തിയത്. ഇത് ചെയ്തത് യു.ഡി.എഫായിരുന്നെങ്കില്‍ ഇടതുപക്ഷം എന്തുചെയ്യുമായിരുന്നു എന്നത് കൗതുകകരം!

മുജീബ്. കെ. താനൂര്‍
ഇസ്രയേല്‍ അമേരിക്കക്കു ഹാനികരമെന്നു യുഎസ് യഹൂദ പുരോഹിതര്‍. ഇസ്രയേലില്‍ ബെന്യാമിന് നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടണം അധികാരമേറ്റ ഉടനെ അമേരിക്കയിലെ യഹൂദ പുരോഹിതന്മാര് ഒന്നിച്ച് ഇസ്രായേലിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ ലിക്വിഡ് പാര്‍ട്ടിയും മറ്റു തീവ്ര സ്വഭാവമുള്ള മത വംശീയ പാര്‍ട്ടികളുമാണ് പുതിയ സര്‍ക്കാരിലുള്ളത്. ഇസ്രയേല്‍ അമേരിക്കക്കു ഹാനികരമെന്നു അമേരിക്കയിലെ യഹൂദ പുരോഹിതരുടെ ആവശ്യം.
നത്തന്യാഹുവിന്റെ ഇസ്രയേല്‍ ഗവണ്മെന്റ് അമേരിക്കക്ക് വന്‍ ആഘാതം സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് നല്കി അമേരിക്കയിലെ യഹൂദ മതപുരോഹിതന്മാര് (റബ്ബിമാര്‍) രംഗത്തെത്തിയത് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാവുകയാണ്. കടുത്ത വലതു പക്ഷവും തികഞ്ഞ വംശീയതയും കൈമുതലായുള്ള ഈ സര്‍ക്കാരിന് ബഞ്ചമിന് നത്തന്യാഹു നേതൃത്വം നല്‍കുന്നത് തന്നെ ചില ദുഷ്ടലാക്കോടെയാണെന്നു കാണിച്ചു യഹൂദ മത പുരോഹിതന്മാര് അമേരിക്കന്‍ ഭരണ കൂടത്തിനു എഴുതിയ കത്തില്‍ പറയുന്നത് . പ്രധാനമന്ത്രി നെതന്യാഹുവിന്റെ കീഴിലുള്ള ഇസ്രയേലിന്റെ പുതിയ ഗവണ്മെന്റിന് തീവ്രവാദ നയങ്ങള്‍ ഉപയോഗിച്ച് ”പരിഹരിക്കാന്‍ കഴിയാത്ത ദോഷം” വരുത്താന്‍ കഴിയുമെന്ന് മുന്നറിയിപ്പ് നല്കുന്ന ഒരു കത്തില്‍ 300-ലധികം യുഎസ് റബ്ബിമാര്‍ ആണ് ഒപ്പു വെച്ചിട്ടുള്ളത്
നെതന്യാഹു കാബിനറ്റിലും ഗവണ്മെന്റിലും ചേരാന്‍ പോകുന്ന തീവ്ര ജൂത ദേശീയവാദി അംഗങ്ങളില്‍ നിന്നുള്ള നയ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ കത്ത് മുന്നറിയിപ്പ് നല്കുന്നു,അവര്‍ തികഞ്ഞ ‘ജനാധിപത്യധ്വംസകരാണ്.പുതിയ ഇസ്രായേല്‍ സര്‍ക്കാര്‍ അവരുടെ നയങ്ങള്‍ നടപ്പിലാക്കിയാല്‍, ‘ഇസ്രായേല്‍-ജൂത ഡയസ്പോറ ബന്ധത്തിന് പരിഹരിക്കാനാകാത്ത ദോഷം വരുത്തും, കാരണം അവ ബഹുഭൂരിപക്ഷം അമേരിക്കന്‍ ജൂതന്മാര്ക്കും അമേരിക്കന്‍ മൂല്യങ്ങള്‍ക്കും അവഹേളനമാണ്,’ കത്തില്‍ പറയുന്നു.
നെതന്യാഹുവിന്റെ പല നിലപാടുകളും സ്ത്രീകളുടെ അവകാശങ്ങള്‍ ഇല്ലാതാക്കാനും അറബ് ഇസ്രായേലികളെ പുറത്താക്കാനും ഇസ്രായേലി സുപ്രീം കോടതി വിധികളെ അസാധുവാക്കാനും കഴിയുമെന്നും അവരുടെ മറ്റു തീവ്ര വാദനിലപാടുകള്‍ അമേരിക്കന്‍ മൂല്യങ്ങള്‍ക്ക് വിരുദ്ധമാകുമെന്നും റബ്ബികള്‍ വാദിക്കുന്നു.
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും തീവ്രമായ ഭരണം എന്ന് വിളിക്കപ്പെടുന്ന തീവ്ര വലതുപക്ഷ ഭരണസഖ്യത്തെ ഒന്നിപ്പിച്ചതിന് ശേഷം നെതന്യാഹു മൂന്നാം തവണയും ഇസ്രായേലിന്റെ പ്രധാനമന്ത്രിയായി അധികാരത്തില്‍ തിരിച്ചെത്താന്‍ ഒരുങ്ങുകയാണ്.
മത സയണിസ്റ്റ് പാര്‍ട്ടിയിലെ അംഗങ്ങളെ അവരുടെ സഭകളിലും സംഘടനകളിലും പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞുകൊണ്ട് കടുത്ത വലതുപക്ഷ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുമെന്ന് റബ്ബികള്‍ അവരുടെ തുറന്ന കത്തില്‍ പ്രതിജ്ഞയെടുത്തു. മറ്റ് ജൂത പുരോഹിതന്മാരോടും തീവ്ര സയണിസ്ററ് വിഭാഗങ്ങളെ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്യുന്നുമുണ്ട് കത്തില്‍.
”വംശീയതയും മതാന്ധതയും കൊട്ടിഘോഷിക്കുന്നവര്‍ ഇസ്രായേലിന്റെ പേരില്‍ സംസാരിക്കുന്നുവെന്ന് അവകാശപ്പെടുന്നത് അനുവദിക്കില്ല, ഈ നീചത്വത്തിനെതിരെ അമേരിക്കന്‍ സമാധാനത്തിനും കെട്ടുറപ്പിനും വേണ്ടി ശക്തമായി ശബ്ദിക്കാനും വംശീയ വെറിക്കെതിരെ പ്രതികരിക്കാനും എല്ലാവരും മുന്നിട്ടു വരണമെന്നും’ റബ്ബിമാര്‍ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ പുത്രന് യെര്‍ നെതന്യാഹു രാജ്യദ്രോഹത്തിന് ജയിലില്‍ കഴിയുകയാണ്. മൂന്ന് അഴിമതി കുറ്റങ്ങളും അദ്ദേഹം നേരിടുന്നു. ഇസ്രായേല്‍ പീനല്‍ കോഡില്‍ രാജ്യദ്രോഹത്തിനു ഏറ്റവും കുറഞ്ഞത് വധശിക്ഷയാണ്. ഇതിനെതിരെ നെതന്യാഹു ട്വിറ്ററില്‍ കുറിച്ചത് ‘ മകന് ഒരു സ്വതന്ത്ര മനുഷ്യനാണ്, അയാളുടെ ചെയ്തിയില്‍ അയാള്‍ മാത്രം ഒതുങ്ങുന്നതാണ്, എന്നിരുന്നാലും എല്ലാവര്ക്കും വിമര്‍ശിക്കാന്‍ അധികാരമുണ്ട് എന്നതിനോട് യോജിപ്പില്ല,’ എന്നാണ്.
മകന് അടക്കം നിരവധി തീവ്ര സയണിസ്റ്റുകള്‍ ദിനേന ജയിലാകുന്ന വേളയില്‍ അധികാരം തിരിച്ചു പിടിക്കുക എന്ന അവസ്ഥ നെതന്യാഹുവിനും തന്റെ പാര്‍ട്ടിക്കും അനിവാര്യമായതിനാലാണ് ഇങ്ങനെ ഒരു തിരിച്ചു വരവെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളില്‍ പലരും പുതിയ ഇസ്രായേല്‍ ഗവണ്മെന്റിനെതിരെ രംഗത്തുവന്നിരിക്കുകയാണ്. സ്റ്റേറ്റ് സെക്രട്ടറി ബ്രിങ്കന്‍ അമേരിക്കന്‍ മൂല്യങ്ങളെ ബഹുമാനിക്കുന്ന ഏതൊരു സര്‍ക്കാരിനും യുഎസ് പിന്തുണയും സഹായവും ഉണ്ടാകുമെന്ന് പുതിയ സര്‍ക്കാരിന്റെ വരവിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്.
മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ലിയു ബുഷിന്റെ സെക്രട്ടറിയായിരുന്ന ഡാനിയല്‍ സി കെര്‍ഗ്, ആറുതവണ അമേരിക്കന്‍ സെക്രട്ടറിമാരുടെ ഉപദേശകനായിരുന്ന ആരും ഡേവിഡ് മില്ലര്‍ എന്നിവര്‍ വാഷിംഗ്ടണ്‍ പോസ്റ്റില്‍ പുതിയ ഇസ്രായേല്‍ സര്‍ക്കാരിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരിക്കുകയാണ്. ലോകസമാധാനത്തിന് കോട്ടം തട്ടുമെന്നതിലല്ല ഇസ്രായേല്‍ തീവ്രവാദം വ്യാപിപ്പിച്ചു മറ്റുള്ളവരെ ഭീതിമുനയില്‍ നിര്‍ത്തുന്ന രാഷ്ട്രീയ തന്ത്രമാണ് നേത്യന്യാഹു പ്രയോഗിക്കുക എന്ന് ഇവര്‍ വെളിപ്പെടുത്തുന്നു. റബ്ബിമാരും മറ്റും പറയുന്നതിലൊന്നും കൂസാതെ ഇസ്രായേലിനു പുറത്തു ഒരു പുതിയ സൗഹൃദം വളര്‍ന്ന് വരുന്നതിനെ കേരളത്തിലും വലിയ ചര്‍ച്ചയൊന്നുമായില്ല.
കൃഷി, ടൂറിസം മേഖലകളില്‍ കേരളവുമായി സഹകരിക്കുന്നത് പരിഗണിക്കാമെന്ന് ഇസ്രയേല്‍ ഏതാനും ദിവസം മുമ്പെയാണ് വ്യക്തമാക്കിയത്
കൃഷി, ടൂറിസം മേഖലകളില്‍ കേരളത്തിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നത് അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് സൗത്ത് ഇന്ത്യയിലെ ഇസ്രയേല്‍ കോണ്‍സുല്‍ ജനറല്‍ ടമി ബെന്‍ ഹെയിം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ചേംബറില്‍ നടന്ന കൂടിക്കാഴ്ചയിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രായേലിലെ ടൂറിസം മന്ത്രാലയവുമായി ആലോചിച്ച് കേരളവുമായുള്ള ടൂറിസം രംഗത്തെ സഹകരണം എങ്ങനെയൊക്കെയാകാമെന്ന് നിശ്ചയിക്കുമെന്ന് കോണ്‍സുല്‍ ജനറല്‍ ഉറപ്പുനല്‍കി. മൂല്യവര്‍ധിത കാര്ഷികോല്പന്നങ്ങള് വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ കമ്പനികളുമായി ധാരണാപത്രം ഒപ്പിടുന്നതിന് ഉദ്യോഗസ്ഥലത്തില്‍ ചര്‍ച്ചകള്‍ തുടരാമെന്നും കോണ്‍സുല്‍ ജനറല്‍ ഉറപ്പുനല്‍കി. ഇസ്രായേല്‍ മന്ത്രി ഫെബ്രുവരിയില്‍ കേരളം സന്ദര്‍ശിക്കാന്‍ തയ്യാറെടുക്കുന്നുണ്ട്. കോണ്‍സുല്‍ ജനറലിന്റെ സഹകരണം മുഖ്യമന്ത്രി പിണറായിയും സ്വാഗതം ചെയ്തു. കേരളവുമായി ഇസ്രായേലിനുള്ള ദീര്‍ഘകാലത്തെ ബന്ധം മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ ഓര്‍മിപ്പിച്ചു. ആദ്യകാല ഇസ്രയേല്‍ കുടിയേറ്റ പ്രതീകമായ കൊച്ചിയിലെ സിനഗോഗിന്റെ കാര്യവും മുഖ്യമന്ത്രി സൂചിപ്പിച്ചു. ഇതൊക്കെ ഇത്ര ധൈര്യമായി ചെയ്യാന്‍ അല്ലെങ്കില്‍ അതിന്റെ മേന്മകള് ജനങ്ങളെ ബോധിപ്പിക്കാന്‍ സി പിഎമ്മിനെ കഴിയുകയുള്ളൂ എന്നിടത്തേയ്ക്കാണ് കാര്യങ്ങളുടെ പോക്ക്.യു ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ് ഇങ്ങനെ ഒരു ധാരണ ഉണ്ടായിരുന്നാലുള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. ആദ്യം മുസ്ലിം ലീഗിന്റെ നേര്‍ക്കായിരിക്കും ചാട്ടുളി തൊടുത്തു വിടുക. ഇടതു പക്ഷം കാര്യങ്ങളെല്ലാം നൈസായി ചെയ്തു വരുന്നതിനാല്‍ ഇപ്പോള്‍ ആര്‍ക്കും ഒരെതിര്‍പ്പുപോലുമില്ല. ന്യൂക്ലിയര്‍ സപ്പ്ളൈസ് ഗ്രൂപ്പില്‍ ഇന്ത്യ അംഗമാക്കാന്‍ പോകുന്നു, അമേരിക്കയുമായി ചങ്ങാത്തം കൂടുന്നു, ഇതൊക്കെ ഇസ്രായേല്‍ ബുദ്ധിയില്‍ വിരിഞ്ഞതാണ് എന്നൊക്കൊ ആ ക്രോശിച്ചു 2009 ല്‍ യു. പി. എ. യുമായുള്ള സഹകരണം അവസാനിപ്പിച്ച പാര്‍ട്ടിയാണ് സി. പി. എം. എന്നോര്‍ക്കുമ്പോള്‍ ഇപ്പോള്‍ നടത്തുന്ന പുതിയ മറുകണ്ടം ചാടിക്കളി, ചിന്തിപ്പിക്കുകയല്ല ചിരിപ്പിക്കുകയാണ് ചെയ്യുന്നത്.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
News3 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

