Connect with us

Culture

ചെന്നൈയില്‍ 90 കോടിയുടെ നോട്ടുകള്‍ പിടികൂടി, 70 കോടിയും പുതിയ 2000

Published

on

ചെന്നൈ: ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തില്‍ ചെന്നൈയില്‍ വന്‍ കള്ളപ്പണ വേട്ട. നഗരത്തിലെ ജ്വല്ലറി ഉടമകളുടെ വസതികളില്‍ ആദായനികുതി വകുപ്പ് അധികൃതര്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 90 കോടി രൂപയും 100 കിലോ സ്വര്‍ണവും പിടിച്ചെടുത്തു.

ഇതില്‍ 70 കോടി പുതിയ 2000 രൂപ നോട്ടുകളും 10 കോടി അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളുമാണ്. സംഭവവുമായി ബന്ധപ്പെട്ട് വ്യവസായികളായ ശ്രീനിവാസ റെഡ്ഢി, ശേഖര്‍ റെഡ്ഢി, ഇവരുടെ ഏജന്റായ പ്രേം എന്നിവരെ കസ്റ്റഡിയിലെടുത്തു. ടി നഗര്‍, അണ്ണാനഗര്‍ എന്നിവിടങ്ങളിലെ സ്റ്റാര്‍ ഹോട്ടലുകള്‍ അടക്കം എട്ട് കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിലാണ് പണവും സ്വര്‍ണവും കണ്ടെടുത്തത്.

രാവിലെ തുടങ്ങിയ പരിശോധന രാത്രിയിലും തുടരുകയാണ്. പിടിച്ചെടുത്ത സ്വര്‍ണത്തിന്റെ മൂല്യം 30 കോടി രൂപ വരുമെന്നാണ് കണക്കാക്കുന്നത്. സ്വര്‍ണ കട്ടികളായാണ് ഇവ സൂക്ഷിച്ചിരുന്നത്. അസാധുവാക്കിയ നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകളും സ്വര്‍ണകട്ടികളും മാറ്റി ല്‍കുന്നുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഏജന്റായ പ്രേമിനെ സമീപിക്കുകയായിരുന്നു.

ഇയാളില്‍ നിന്ന് കാര്യങ്ങള്‍ മനസിലാക്കിയ സംഘം ശേഖര്‍ റെഡ്ഢിയുടെ ടി നഗറിലെ വസതിയില്‍ റെയ്ഡ് നടത്തുകയും 6 കോടിയുടെ 2000 രൂപ നോട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. തുടര്‍ന്ന് ടിനാംപേട്ടിലെ സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് 70 കിലോ സ്വര്‍ണവും കണ്ടെടുത്തു. ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നഗരത്തിലെ മറ്റു കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ബാക്കി സ്വര്‍ണവും പണവും പിടിച്ചെടുത്തത്. നോട്ടുകള്‍ മാറ്റി നല്‍കുന്ന റാക്കറ്റിലെ മുഖ്യകണ്ണികളാണ് പിടിയിലായതെന്നും ചില ഉന്നത ബാങ്ക് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മണല്‍ ഖനന മാഫിയാ തലവനായ ശേഖര്‍ റെഡ്ഢി തിരുമല തിരുപതി ദേവസ്വം ട്രസ്റ്റ് അംഗം കൂടിയാണ്. ചികില്‍സയിലായിരുന്ന മുന്‍മുഖ്യമന്ത്രി ജയലളിതക്ക് തിരുപതിയിലെ പ്രസാദം കൈമാറാന്‍ ശേഖര്‍ റെഡ്ഢി ഒക്ടോബര്‍ 12ന് അപ്പോളോ ആസ്പത്രിയില്‍ എത്തിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending