kerala
Career Chandrika: പത്ത് കഴിഞ്ഞവര്‍ക്ക് തൊഴിലുറപ്പിക്കാന്‍ ഐ.ടി.ഐ കോഴ്സുകള്‍
കെട്ടിടങ്ങളുടെയും നിര്‍മ്മിതികളുടെയും നിര്‍മാണം, ഓട്ടോമൊബൈല്‍, പ്രൊഡക്ഷന്‍, ഓയില്‍ & ഗ്യാസ്, എയ്റോനോട്ടിക്കല്‍ തുടങ്ങിയ ഏറെക്കുറെ എല്ലാ മേഖലകളിലും ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് സാധ്യതകളുണ്ട്.
പി.ടി ഫിറോസ്
പത്ത് കഴിഞ്ഞതിന് ശേഷം പ്ലസ്റ്റുവടക്കമുള്ള തുടര്‍പഠന മേഖലകളില്‍ പോവാനാഗ്രഹിക്കാത്തവര്ക്ക് തൊഴിലധിഷ്ഠിതമായ കരിയര്‍ തെരഞ്ഞെടുക്കാനുള്ള ശ്രദ്ധേയമായവസരമാണ് ഐടിഐ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇന്‍ഡസ്ട്രിയല്‍ ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍. ഇവ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ഒട്ടനവധി തൊഴില്‍ സാധ്യതകളാണുള്ളത്. സാങ്കേതിക പരിശീലനം നേടിക്കഴിഞ്ഞ വിദഗ്ധരില്ലാതെ ഒരു മേഖലക്കും മുന്നോട്ട് കുതിക്കാനാവില്ലായെന്ന വസ്തുത മനസ്സിലാക്കുമ്പോള്‍ത്തന്നെ ഐടിഐ കോഴ്സിന്റെ പ്രാധാന്യം വ്യക്തമാവുമെന്നുറപ്പാണ്.
കെട്ടിടങ്ങളുടെയും നിര്‍മ്മിതികളുടെയും നിര്‍മാണം, ഓട്ടോമൊബൈല്‍, പ്രൊഡക്ഷന്‍, ഓയില്‍ & ഗ്യാസ്, എയ്റോനോട്ടിക്കല്‍ തുടങ്ങിയ ഏറെക്കുറെ എല്ലാ മേഖലകളിലും ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് സാധ്യതകളുണ്ട്. തിരഞ്ഞെടുക്കുന്ന ട്രെയ്ഡുകള്ക്ക്നുസൃതമായി റെയില്‍വേ, ഐ.എസ്.ആര്.ഒ, ബി.എസ്.എന്‍.എല്‍, പ്രതിരോധസേന ഡി.ആര്.ഡി.ഒ, ന്യൂക്ലിയര്‍ പവര്‍ കോര്പറേഷന്, എന്‍.ടി.പി.സി, ഐ.ഒ.സി.എല്‍, ഒ.എന്‍,ജി.സി, കെ.എസ്.ഇ.ബി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിക്ക് ശ്രമിക്കാം. പഠനസമയത്ത് തന്നെ ഇത്തരം തൊഴില്‍ മേഖലകളില്‍ എത്തിച്ചേരാന്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നതുചിതമാവും.
പഠനശേഷം അപ്രേന്ഷിപ്പ് വഴിയോ മറ്റു സാധ്യതകള്‍ ഉപയോഗപ്പെടുത്തിയോ പ്രായോഗിക പരിശീലനവും ജോലി വൈഭവവും ആര്‍ജ്ജിച്ചെടുത്താല്‍ ഗള്‍ഫ് രാജ്യങ്ങളിലടക്കമുള്ള ഓയില്‍, ഗ്യാസ്, നിര്‍മാണ, പവര്‍പ്ലാന്റ് മേഖലകളില്‍ ശ്രദ്ധേയമായ അവസരങ്ങള്‍ കിട്ടുന്നുവെന്നതാണ് അനുഭവപാഠം. സാങ്കേതിക പരിജ്ഞാനത്തിന് പുറമെ ഇംഗ്ലീഷ് അടക്കമുള്ള ഭാഷകളിലെ പാടവം സോഫ്റ്റ്സ്കില്‍ എന്നിവ കൂടിയുണ്ടെങ്കില്‍ കരിയറിലുയരാന്‍ അനായാസം സാധിക്കുമെന്നുറപ്പാണ്. നാഷണല്‍ സ്കില്‍ ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി പരിശീലനം നല്‍കുന്നുണ്ട്.ഐടിഐകളിലെ രണ്ട് വര്‍ഷത്തെ മട്രിക് കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് എഞ്ചിനീയറിങ് ഡിപ്ലോമ കോഴ്സുകളിലെ രണ്ടാം വര്‍ഷത്തേക്ക് നേരിട്ട് പ്രവേശം ലഭിക്കുന്ന ലാറ്ററല്‍ എന്‍ട്രി സ്കീം ഉപയോഗപ്പെടുത്തതാവുന്നതാണ്.
കേരള വ്യാവസായിക പരിശീലനവകുപ്പിന്റെ കീഴിലുള്ള 104 സര്‍ക്കാര്‍ ഐ.ടി.ഐകളിലെ വിവിധ ട്രെയ്ഡുകളിലായുള്ള പ്രവേശനത്തിന് ജൂലായ് 15 വരെ https://itiadmissions.kerala.gov.in/ എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ കൗണ്‍സില്‍ ഓഫ് വൊക്കേഷണല്‍ ട്രെയിനിങ് (എന്‍.സി.വി.ടി.) അഫിലിയേഷനുള്ള ട്രേഡുകള്‍, സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് വൊക്കേഷണല്‍ ട്രെയിനിങ് (എസ്.സി.വി.ടി.) പദ്ധതിപ്രകാരമുള്ള ട്രേഡുകള്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് പഠനാവസരമുള്ളത്.
രണ്ട് കാറ്റഗറിയിലും എസ്.എസ്.എല്‍.സി./തത്തുല്യ പരീക്ഷ ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും ആറുമാസം/ഒരുവര്‍ഷം/രണ്ടുവര്‍ഷം എന്നിങ്ങനെ ദൈര്‍ഘ്യമുള്ള എന്‍ജിനിയറിംഗ് /നോണ്‍ എന്‍ജിനിയറിംഗ് ട്രേഡുകളിലുള്ള കോഴ്സുകളുണ്ട്. എസ്.സി.വി.ടി. പദ്ധതിയിലെ 6 മാസം ദൈര്‍ഘ്യമുള്ള െ്രെഡവര്‍ കം മെക്കാനിക്ക് ട്രേഡിലേക്ക് അപേക്ഷിക്കാന്‍ 18 വയസ്സ് തികഞ്ഞിരിക്കണം. ഒരു കോഴ്സിനും ഉയര്‍ന്ന പ്രായപരിധി ഇല്ല.
വയര്‍മാന്‍, പെയിന്റര്‍, വെല്‍ഡര്‍, പ്ലംബര്‍, കാര്‍പ്പെന്റര്‍, ഷീറ്റ് മെറ്റല്‍വര്‍ക്കര്‍, ഡ്രസ് മേക്കിങ്, മെക്കാനിക്കല്‍ അഗ്രിക്കള്‍ച്ചറല്‍ മെഷിനറി, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ആര്‍കിടെക്ചറല്‍ ഡ്രാഫ്റ്റ്സ്മാന്‍, ലിഫ്റ്റ് ആന്‍ഡ് എസ്കലേറ്റര്‍ മെക്കാനിക്ക്, ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍/മെക്കാനിക്കല്‍, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, മെയിന്റന്‍സ് മെക്കാനിക്ക്, ഇലക്ട്രിഷ്യന്‍, ഫിറ്റര്‍, മോട്ടോര്‍ വെഹിക്കിള്‍ മെക്കാനിക്ക്, ടൂള്‍ ആന്‍ഡ് ഡൈ മെയ്ക്കര്‍, സര്‍വെയര്‍, ഇന്റീരിയര്‍ ഡിസൈന്‍ ആന്‍ഡ് ഡെക്കറേഷന്, ഡീസല്‍ മെക്കാനിക്ക്, ടൂറിസ്റ്റ് ഗൈഡ്, ഫ്രണ്ട് ഓഫീസ് അസിറ്റന്റ്, ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്നോളജി, കാറ്ററിങ് ആന്‍ഡ് ഹോസ്പിറ്റാലിറ്റി, കോസ്മറ്റോളജി, ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍ എന്നിവ എന്‍.സി.വി.ടി കാറ്റഗറിയില്‍ വരുന്ന ചില ട്രെയ്ഡുകളാണ്.
മെക്കാനിക് ഡീസല്‍, ഇന്റീരിയര്‍ ഡിസൈന്‍ ആന്‍ഡ് ഡെക്കറേഷന്, മെക്കാനിക്ക് ആട്ടോ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രിഷ്യന്‍, റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷന്‍ ടെക്നിഷ്യന്‍ തുടങ്ങിയ ട്രെയ്ഡുകള്‍ എസ്.സി.വി.ടി കാറ്റഗറിയിലുമുണ്ട്. ഓരോ ട്രെയ്ഡുകളുടെയും കോഴ്സ് ദൈര്‍ഘ്യം, പ്രവേശന യോഗ്യത എന്നിവ സംബന്ധിച്ച വിവരങ്ങള്‍ എന്നിവ വെബ്സെറ്റിലുണ്ട്.
പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ഐ.ടി.ഐ.കളില്‍ എന്‍.സി.വി.ടി. പാഠ്യപദ്ധതി അനുസരിച്ചുള്ള പരിശീലനം നല്കുന്ന വിവിധ മെട്രിക്, നോണ്‍ മെട്രിക് ട്രേഡുകളിലെ പ്രവേശനത്തിനും ജൂലായ് 27 വരെ വരെ അപേക്ഷിക്കാം. സീറ്റുകളുടെ 80 ശതമാനം പട്ടികജാതി വിഭാഗക്കാര്‍ക്കാണ്. 10 ശതമാനം പട്ടികവര്‍ഗം വിഭാഗക്കാര്‍ക്കും ബാക്കി 10 ശതമാനം പട്ടികജാതി, പട്ടിക വര്‍ഗം എന്നിവര്‍ ഒഴികെയുള്ളവര്‍ എന്നിവര്‍ക്ക് അനുവദിക്കും. വിവരങ്ങള്‍ക്ക് www.scdd.kerala. gov.in നോക്കാം.
kerala
മലപ്പുറം കൊണ്ടോട്ടിയില്‍ എംഡിഎംഎയുമായി ഒരാള്‍ കൂടി പിടിയില്‍
ഒളിവിലായിരുന്ന പുളിക്കല്‍ സ്വദേശി ശിഹാബുദ്ദീന് ആണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്ത് ഡാന്‍സാഫ് ടീമിന് കൈമാറിയത്. കേസിലെ അഞ്ചാം പ്രതിയാണ് ഇയാള്‍.
മലപ്പുറം: കൊണ്ടോട്ടിയില്‍ വലിയ തോതില്‍ എംഡിഎംഎയും പണവും പിടികൂടിയ കേസില്‍ മറ്റൊരാള്‍ കൂടി പൊലീസ് വലയിലാക്കി. ഒളിവിലായിരുന്ന പുളിക്കല്‍ സ്വദേശി ശിഹാബുദ്ദീന് ആണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്ത് ഡാന്‍സാഫ് ടീമിന് കൈമാറിയത്. കേസിലെ അഞ്ചാം പ്രതിയാണ് ഇയാള്‍.
കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രദേശത്ത് എംഡിഎംഎ വില്‍പ്പനയ്ക്കിടെ ശിഹാബുദ്ദീന് പിടിയിലായത്. മുന്‍പ് ആറാം പ്രതിയായ കോഴിക്കോട് കൊമ്മേരി സ്വദേശി സുബിനെ കൊണ്ടോട്ടി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
153 ഗ്രാം എംഡിഎംഎ, അര ലക്ഷം രൂപ, ഇലക്ട്രോണിക് ത്രാസുകള്‍ എന്നിവ ഒക്ടോബര്‍ 6-ന് ഐക്കരപടിയില്‍ നിന്നാണ് നാല് പ്രതികളില്‍ നിന്ന് പിടികൂടിയത്. ഇതോടെ കേസില്‍ ഇതുവരെ ആറു പേരാണ് പിടിയിലായത്. ഒരാള്‍ കൂടി ഓടോടെയെന്നും പൊലീസ് അറിയിച്ചു.
kerala
കോഴിക്കോട് നടുവണ്ണൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം
മുളളമ്പത്ത് പ്രകാശന്റെ വീട്ടിലുണ്ടായ സിലിണ്ടര്‍ സ്ഫോടനമാണ് പരിസരങ്ങളില്‍ നാശനഷ്ടങ്ങള്‍ക്ക് കാരണമായത്.
കോഴിക്കോട്: നടുവണ്ണൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം പ്രദേശവാസികളെ ഭീതിയിലാക്കി. മുളളമ്പത്ത് പ്രകാശന്റെ വീട്ടിലുണ്ടായ സിലിണ്ടര്‍ സ്ഫോടനമാണ് പരിസരങ്ങളില്‍ നാശനഷ്ടങ്ങള്‍ക്ക് കാരണമായത്.
സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ മൂന്ന് വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഭാഗ്യവശാല്‍ വലിയ മനുഷ്യപഹതിയൊന്നും റിപ്പോര്‍ട്ടായിട്ടില്ല.
സംഭവസ്ഥലത്ത് പേരാമ്പ്ര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഫോടനത്തിന്റെ കാരണങ്ങള്‍ സംബന്ധിച്ച് വിശദമായ പരിശോധന പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
kerala
പ്രവാസി വോട്ട്: എസ്.ഐ.ആര്. ശുദ്ധീകരണമോ, ‘പുറത്താക്കല്‍തന്ത്രമോ’? ജനാധിപത്യം നേരിടുന്ന ചോദ്യങ്ങള്‍
വോട്ടര്‍പട്ടികകള്‍ കാലോചിതമായി പുതുക്കുക, അപാകതകള്‍ തിരുത്തുക, ഇരട്ട-വ്യാജ എന്‍ട്രികള്‍ നീക്കം ചെയ്യുക എന്നിവയെല്ലാം ഈ പ്രക്രിയയുടെ അവിഭാജ്യ ഘടകങ്ങളാണ്.
കെ.പി. മുഹമ്മദ്
ഏതൊരു ജനാധിപത്യത്തിന്റെയും ശ്വാസം അതിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും, അതില്‍ ഓരോ പൗരനും ഉറപ്പുവരുത്തുന്ന പങ്കാളിത്തവുമാണ്. വോട്ടര്‍പട്ടികകള്‍ കാലോചിതമായി പുതുക്കുക, അപാകതകള്‍ തിരുത്തുക, ഇരട്ട-വ്യാജ എന്‍ട്രികള്‍ നീക്കം ചെയ്യുക എന്നിവയെല്ലാം ഈ പ്രക്രിയയുടെ അവിഭാജ്യ ഘടകങ്ങളാണ്. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് (ECI) അടുത്തിടെ പ്രഖ്യാപിച്ച ‘പ്രത്യേക തീവ്ര പുനഃപരിശോധന’ അഥവാ സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (SIR) ഔദ്യോഗികമായി ഈ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് നടപ്പാക്കുന്നത്.
ഭരണഘടനയുടെ 324-ാം അനുച്ഛേദം നല്കുന്ന അധികാരമുപയോഗിച്ച് വോട്ടര്‍പട്ടിക കുറ്റമറ്റതാക്കാനുള്ള ECI-യുടെ ശ്രമങ്ങള്‍ അഭിനന്ദനീയമാണെങ്കിലും, കഴിഞ്ഞ കേന്ദ്രസര്‍ക്കാരിന്റെ കാലത്തുണ്ടായ വിവാദപരമായ നീക്കങ്ങളും പല സംസ്ഥാനങ്ങളിലും നടന്ന ‘ശുദ്ധീകരണ’ പ്രക്രിയകളിലെ പാളിച്ചകളും ആശങ്കയുണര്‍ത്തുന്നു. ഈ മഹത്തായ ലക്ഷ്യങ്ങള്‍ക്കിടയില്‍, SIR പ്രക്രിയ രാജ്യത്ത് വലിയ രാഷ്ട്രീയ-സാമൂഹിക ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്.
ലക്ഷക്കണക്കിന് പ്രവാസി (NRI) പൗരന്മാരുടെ വോട്ടവകാശം നിഷേധിക്കപ്പെടാനുള്ള സാധ്യതയാണ് ഈ ആശങ്കകളുടെ കാതല്‍. ജനാധിപത്യത്തിന്റെ ശുദ്ധീകരണം എന്ന പേരില്‍, പൗരന്മാരുടെ അടിസ്ഥാനപരമായ വോട്ടവകാശത്തിന്മേല് ചോദ്യചിഹ്നമുയര്‍ത്തുന്ന ഒരു ‘നിപുറത്താക്കല്‍ തന്ത്രമായി’ SIR മാറുന്നുണ്ടോ എന്ന ഗൗരവമായ ചോദ്യമാണ് ഇവിടെ ഉന്നയിക്കപ്പെടേണ്ടത്.
വോട്ടര്‍ പട്ടികയില്‍ നിന്ന് മരണപ്പെട്ടവരെയും സ്ഥലം മാറിപ്പോയവരെയും നീക്കം ചെയ്യുന്നത് നിയമപരമായി ആവശ്യമാണ്. എന്നാല്‍, 2024 മുതല്‍ രാജ്യത്തുടനീളം ഘട്ടം ഘട്ടമായി നടപ്പാക്കുന്ന ടകഞ പ്രക്രിയ, മുന്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍, അതീവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.
കിഴക്കന്‍ സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് ബിഹാറില്‍, നടന്ന തീവ്രമായ പുനഃപരിശോധനകള്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. അവിടെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏകദേശം 30 ലക്ഷത്തോളം വോട്ടര്‍മാരെയാണ് പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്. ഒരു വോട്ടറെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെങ്കില്‍, ഫോം 7 വഴി നോട്ടീസ് നല്കി വിശദീകരണം തേടണമെന്ന നിയമം പലപ്പോഴും ലംഘിക്കപ്പെട്ടു. മതിയായ രേഖകളോ, നീക്കം ചെയ്തവരുടെ വിശദാംശങ്ങളോ സുതാര്യമായി പൊതുജനങ്ങള്‍ക്ക് ലഭ്യമായില്ലെന്ന ആരോപണങ്ങള്‍ ഉയര്‍ന്നു.
പ്രൊഫസര്‍ അമര്‍ത്യ സെന്‍ ചൂണ്ടിക്കാട്ടിയതുപോലെ, പെട്ടെന്നുള്ളതും കര്‍ശനവുമായ ഇത്തരം നടപടികള്‍, രേഖകള്‍ കൈവശമില്ലാത്ത പാവപ്പെട്ടവരുടെയും, പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും, ആഭ്യന്തര കുടിയേറ്റ തൊഴിലാളികളുടെയും അവകാശങ്ങള്‍ നിഷേധിക്കാന്‍ സാധ്യതയുണ്ട്. കൃത്യമായ മുന്നറിയിപ്പില്ലാതെ, വീടുവീടാന്തരമുള്ള പരിശോധനയില്‍, വോട്ടര്‍ വീട്ടിലില്ലെങ്കില്‍ ‘സ്ഥലം മാറിപ്പോയവര്‍’ (Shifted Voter) എന്ന ലേബലില്‍ നീക്കം ചെയ്യപ്പെടുന്നത്, വോട്ടവകാശം നിഷേധിക്കാനുള്ള എളുപ്പവഴിയായി മാറുമോ എന്ന് നാം ഭയപ്പെടണം.
ലോകമെമ്പാടുമായി ഏകദേശം 1.35 കോടിയിലധികം ഇന്ത്യന്‍ പൗരന്മാരാണ് വിദേശത്ത് താമസിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് നട്ടെല്ലായ ഈ സമൂഹം, ജനാധിപത്യ പ്രക്രിയയില്‍ നിന്ന് ഏറെക്കുറെ അകറ്റി നിര്‍ത്തപ്പെട്ടിരിക്കുകയാണ്. വോട്ട് ചെയ്യണമെങ്കില്‍ സ്വന്തം നാട്ടിലെ പോളിംഗ് ബൂത്തില്‍ നേരിട്ട് ഹാജരാകണം എന്ന കാലഹരണപ്പെട്ട നിയമം, മിക്ക സാധാരണ പ്രവാസികള്‍ക്കും പ്രായോഗികമായി സാധ്യമല്ല.
ഇതിനിടയില്‍, പ്രവാസികള്‍ക്ക് ഇ-വോട്ടിംഗ് അനുവദിക്കുന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, ഇത്രയധികം പ്രതീക്ഷ നല്കിയ ഇ-വോട്ട്/പോസ്റ്റല്‍ വോട്ട് സംവിധാനം നടപ്പാക്കുന്നതിന് ആവശ്യമായ നിയമഭേദഗതികള്‍ വരുത്തുന്നതില്‍ കേന്ദ്ര ഭരണകൂടം ഇപ്പോഴും മൗനം പാലിക്കുന്നത് സംശയകരമാണ്.
ഇപ്പോള്‍ SIR പ്രക്രിയ വരുന്നതോടെ ഈ പ്രതിസന്ധിക്ക് ആക്കം കൂടുന്നു:
വീടുവീടാന്തരമുള്ള പരിശോധനയുടെ കെണി: മാസങ്ങളോളം വിദേശത്ത് താമസിക്കുന്ന പ്രവാസിയുടെ വീട്ടില്‍ BLO എത്തുമ്പോള്‍ സ്വാഭാവികമായും ആളെ കണ്ടെത്താനാവില്ല. ഇത് ‘സ്ഥലം മാറിപ്പോയ വോട്ടര്‍’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പേര് നീക്കം ചെയ്യാനുള്ള എളുപ്പവഴിയായി മാറും.
വിലാസത്തിലെ സാങ്കേതിക പ്രശ്നം: പ്രവാസിക്ക് നാട്ടിലെ വിലാസം സ്ഥിരമാണെങ്കിലും, സാങ്കേതികമായി അവര്‍ വിദേശത്താണ് താമസം. ഈ അവ്യക്തത മുതലെടുത്ത് നടത്തുന്ന ഒഴിവാക്കല്‍ ശുപാര്‍ശകള്‍, ലക്ഷക്കണക്കിന് പ്രവാസി വോട്ടര്‍മാരെ അന്യായമായി പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ കാരണമാകും.
നോട്ടീസ് ആശയവിനിമയത്തിലെ പ്രതിസന്ധി: പേര് നീക്കം ചെയ്യാന്‍ സാധ്യതയുള്ളവര്‍ക്ക് നല്കുന്ന ഫോം 7 നോട്ടീസ് പോസ്റ്റല്‍ വഴി വിദേശത്തുള്ളവര്‍ക്ക് സമയബന്ധിതമായി ലഭിക്കില്ല. ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണ്.
പ്രവാസി വോട്ടിംഗ് യാഥാര്‍ത്ഥ്യമാക്കാതെ, വോട്ടര്‍പട്ടികയില്‍ നിന്ന് അവരെ കൂട്ടത്തോടെ ഒഴിവാക്കാന്‍ സാധ്യതയുള്ള SIR പോലുള്ള തീവ്രമായ നടപടികളുമായി മുന്നോട്ട് പോകുന്നത്, പ്രവാസി സമൂഹത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ കടുത്ത അവഗണനയെയും, അവരുടെ ജനാധിപത്യാവകാശം നിഷേധിക്കാനുള്ള രാഷ്ട്രീയ താല്‍പ്പര്യത്തെയും തുറന്നുകാട്ടുന്നു.
?? ആവശ്യങ്ങള്‍: യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം വേണം
‘ഒരു വോട്ടറെയും ഒഴിവാക്കില്ല’ എന്ന ഭരണഘടനാപരമായ തത്വം പാലിക്കുന്നതിലും, പ്രവാസികളുടെ വോട്ടവകാശം സംരക്ഷിക്കുന്നതിലും ECI-ക്ക് നിര്‍ണ്ണായകമായ ഉത്തരവാദിത്തമുണ്ട്. ഈ വിഷയത്തില്‍ ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ശക്തമായി ആവശ്യപ്പെടുന്നത് ഇനി പറയുന്ന കാര്യങ്ങളാണ്:
ഡിജിറ്റല്‍ വെരിഫിക്കേഷന്: വിദേശത്തുള്ള വോട്ടര്‍മാര്‍ക്ക് പാസ്പോര്‍ട്ട്, വിസ തുടങ്ങിയ രേഖകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനും, വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി റിമോട്ട് വെരിഫിക്കേഷന് നടത്താനും സൗകര്യം ഒരുക്കണം.
ഡിജിറ്റല്‍ അറിയിപ്പ് നിര്‍ബന്ധമാക്കുക: പോസ്റ്റല്‍ അറിയിപ്പുകള്‍ക്ക് പുറമെ ഇ-മെയില്‍, എസ്.എം.എസ്. തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ ടകഞ പ്രക്രിയയിലെ എല്ലാ നിര്‍ണ്ണായക അറിയിപ്പുകളും (പ്രത്യേകിച്ച് ഫോം 7 നോട്ടീസുകള്‍) പ്രവാസികള്‍ക്ക് ഉറപ്പാക്കണം.
പ്രവാസി വോട്ടിംഗ് നിയമം ഉടന്‍: ഇ-ബാലറ്റ് (ETPBS) അല്ലെങ്കില്‍ പ്രോക്സി വോട്ടിംഗ് പോലുള്ള ബദല്‍ സംവിധാനങ്ങള്‍ നടപ്പിലാക്കാന്‍ ആവശ്യമായ നിയമ ഭേദഗതികള്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കണം. ഇതില്‍ അനാവശ്യമായ കാലതാമസം വരുത്തുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്.
SIR എന്നത് വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണത്തിന് അനിവാര്യമായ ഒരു നടപടിയാകാം. എന്നാല്‍, ഈ ശുദ്ധീകരണം പൗരന്മാരുടെ അവകാശം നിഷേധിക്കാനുള്ള ഒരു ഉപകരണമായി മാറരുത്. രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിന് നിശ്ശബ്ദമായി സംഭാവന ചെയ്യുന്ന പ്രവാസി സമൂഹത്തിന്റെ വോട്ടവകാശം സംരക്ഷിക്കുന്നത് ഭരണഘടനാപരമായ ബാധ്യത മാത്രമല്ല, കേന്ദ്ര സര്‍ക്കാരിന്റെ ജനാധിപത്യപരമായ സത്യസന്ധതയുടെ പരീക്ഷണവുമാണ്.
തിരഞ്ഞെടുപ്പ് കമ്മീഷന് പ്രവാസികളുടെ ആശങ്കകളെ അഭിമുഖീകരിക്കുകയും, വീടുവീടാന്തരമുള്ള പരിശോധനയെ മാത്രം ആശ്രയിക്കാതെ, ഡിജിറ്റല്‍വല്‍ക്കരിക്കപ്പെട്ടതും സുതാര്യവുമായ ഒരു പ്രക്രിയ നടപ്പിലാക്കുകയും വേണം. മുസ്ലിം ലീഗിന്റെ രാഷ്ട്രീയ നിലപാട് എന്നും പ്രവാസികളുടെ അവകാശം ഉറപ്പാക്കുക എന്നതില്‍ അടിയുറച്ചതാണ്. ഈ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഒരു പൗരന് പോലും അന്യായമായി പുറത്താക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ നമുക്ക് ജാഗ്രത പാലിക്കാം.
-
kerala2 days agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala3 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala2 days agoസ്വര്‍ണക്കൊള്ള ഒരു ജനതയുടെ നെഞ്ചിനേറ്റ മുറിവ്
-
health19 hours agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
kerala3 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF3 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
news20 hours agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
news20 hours agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു

